tag:blogger.com,1999:blog-36676483240889621662024-03-13T22:12:52.580+05:30DKDAnonymoushttp://www.blogger.com/profile/03562402386563898341noreply@blogger.comBlogger136125tag:blogger.com,1999:blog-3667648324088962166.post-36318941929476294812016-01-20T22:29:00.001+05:302016-01-21T19:13:40.051+05:30നാലു പെണ്ണുങ്ങള്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
രാത്രിയില്‍ ഞാന്‍ കഞ്ചിക്കോട്ടേയ്ക്കു പുറപ്പെടുമ്പോള്‍ നിലാവെളിച്ചം ഭൂമിയില്‍ വീണുതുടങ്ങിയിട്ടെ ഉള്ളു. പാലക്കാടു ജില്ലയുടെ അതിര്‍ത്തിയിലുള്ള ഈ ഗ്രാമം, രാത്രിവാണിഭങ്ങള്‍ക്കു പ്രശസ്തമാണ്. സംസ്ഥാനത്തേയ്ക്കു വന്നും പോയുമിരിക്കുന്ന ലോറി ഡ്രൈവര്‍മാരും, മറ്റു സഞ്ചാരികളുമെല്ലാം തങ്ങളുടെ ലൈംഗീക തൃഷ്ണകള്‍ക്കു സുരക്ഷിതമായൊരു ശമനം കണ്ടെത്താന്‍ ആശ്രയിക്കുന്ന അനേകം ആശാ കേന്ദ്രങ്ങള്‍ അവിടുണ്ട്. എന്റെ ജില്ലാതിര്‍ത്തിയില്‍ ഒരു വിധ നിയമ ലംഘനങ്ങളും വെച്ചു പൊറുപ്പിക്കില്ല എന്ന ഒരു യുവ IPSകാരന്റെ അഹങ്കാരമാണോ, വില്‍ക്കപ്പെടുന്ന സ്ത്രീ ശരീരങ്ങളെ അറസ്റ്റ് ചെയ്തു മാദ്ധ്യമ ശൃദ്ധയും, ഒരല്‍പ്പം മാനസീക സുഖവും അനുഭവിക്കാനുള്ള വെമ്പലാണോ എന്നെ നയിക്കുന്നതെന്നു ഇപ്പോഴും നിശ്ചയമില്ല. ഒപ്പമുള്ള പോലീസുകാര്‍ നടത്തിപ്പു കേന്ദ്രത്തില്‍ നിന്നും സ്ത്രീകളെ അറസ്റ്റു ചെയ്തു നീക്കുമ്പോള്‍, ഇരുട്ടില്‍ മാത്രം ലൈംഗീക സുഖം അനുഭവിച്ചിട്ടുള്ള അനേകര്‍, അവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പോലീസുകാരന് ഒരു മദ്ധ്യവയസ്കയെ എന്റെ മുന്നിലെത്തിച്ചു പറഞ്ഞു, "സര്, ഇവളാണു ഇതിന്റെ നടത്തിപ്പുകാരി". ആ മുഖത്തു അല്‍പ്പം പോലും കുറ്റബോധമില്ലായിരുന്നു. "എന്താടി നിന്റെ പേര്?", എന്റെ ആക്രോശത്തിനു അവള് മറുപടിയൊന്നും പറഞ്ഞില്ല. അടുത്ത ചോദ്യം ചോദിച്ചതും, അവളുടെ മുഖത്തു ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു, "നിനക്കു ചെവി കേട്ടുകൂടെടി തേവിടിശ്ശി?" വിക്കി വിക്കി അവള് പറഞ്ഞു, "മീര". "നിന്റെയീ പരിപാടിയൊന്നും ഞാന്‍ ഇവിടെ ASP ആയിരിക്കുന്നിടത്തോളം കാലം നടക്കില്ല". ഷര്‍ട്ടിന്റെ ചുളിവു നേരെയാക്കി ഞാന്‍ പറഞ്ഞു. പോലീസുകാരന് അവളെയും കൊണ്ടു പോകുമ്പോള്‍ സമീപത്തുള്ള മറ്റു രണ്ടു പോലീസുകാര്‍ പരസ്പരം കുശുകുശുക്കുന്നതു കേട്ടു, "പുത്തനച്ചി പുരപ്പുറം തൂക്കും. രണ്ടു മാസം കഴിയുമ്പോള്‍ ഇവളൊക്കെ ഒരു പോറലു പോലും ഏല്ക്കാതെ ഇറങ്ങി പോരും". എന്നെ അറിയാവുന്നതു എനിക്കു മാത്രമായിരുന്നതുകൊണ്ട് ഞാന്‍ ചിരിച്ചേയുള്ളു. തിരികെയുള്ള യാത്രയില്‍ ഞാന്‍ സ്വയം നല്കിയതു, ഇരുട്ടില്‍ നഗരത്തെ സംരക്ഷിക്കുന്ന ബാറ്റ്മാന്റെ രൂപമാണ്. റോഡരുകില്‍ അലഞ്ഞു നടക്കുന്ന അമ്പലക്കാളകള്‍ രാവേറെയായിട്ടും വിശ്രമിച്ചു തുടങ്ങിയിരുന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ടു ദിവസം കഴിഞ്ഞെന്നു തോന്നുന്നു, എന്നെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയത് നിര്‍ത്താതെ ചിലയ്ക്കുന്ന ഫോണ്‍ ശബ്ദമാണ്. "എന്താമ്മേ?", ഞാന്‍ ചോദിച്ചു. "എടാ, ഇന്നു പത്രം വായിച്ചപ്പോഴാണ് അറിയുന്നത്, നമ്മുടെ കിഴക്കേടത്തെ സുലോചനയുടെ മകള്‍ മീരയെ നിന്റെ പോലീസ് അറസ്റ്റു ചെയ്തെന്നു". "ഏതു സുലോചന?", കേട്ടയുടന്‍ ഞാന്‍ ചോദിച്ചു. "എടാ, നമ്മുടെ വീട്ടില്‍ പണ്ടു പണിക്കു വന്നിരുന്ന സുലോചന". ഓര്‍മ്മകളുടെ പിന്നാമ്പുറത്തു ഞാന്‍ തള്ളിയിരുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സുലോചന എന്ന പേരു പൊങ്ങി വരാന്‍ സമയം കുറച്ചെടുത്തു. "ഓ, മീര സുലോചനേച്ചിയുടെ മകളാണോ?". അവളെ ചെറുതിലെ ഞാന്‍ കണ്ടിട്ടുണ്ട്. "അവളൊക്കെ കാണിച്ച പരിപാടിയെന്താന്നു അമ്മയ്ക്കറിയുമോ?", എന്റെ ധര്‍മ്മ ബോധം വീണ്ടും ഉണര്‍ന്നു. "ഞാനും പത്രത്തില്‍ വായിച്ചു. ഭര്‍ത്താവുപേക്ഷിച്ചു പോയതില്‍ പിന്നെ രണ്ടു കുഞ്ഞുങ്ങള്‍ക്കും, വയ്യാതിരിക്കുന്ന അച്ഛനും അവളയച്ചു കൊടുത്തിരുന്ന പൈസ മാത്രമായിരുന്നു ആശ്രയം. അതൊക്കെ ഇങ്ങനെ ദുര്‍മാര്‍ഗ്ഗത്തില്‍ ഉണ്ടാക്കിയതാണെന്നറിഞ്ഞു അവര്‍ക്കും വല്ലാണ്ടു വിഷമമായി. ആ കുഞ്ഞുങ്ങള്‍ ഇനിയെങ്ങനെ പുറത്തിറങ്ങും?. നമുക്കു വേണ്ടി കുറെ പണിത കുടുംബമല്ലേ. അത്യാവശ്യം സഹായമൊക്കെ ഞാന്‍ ചെയ്യാമെന്നു വിചാരിക്കുന്നു", അമ്മ പറഞ്ഞു. "ഈ പണിക്കൊക്കെ ഇറങ്ങിത്തിരിക്കും മുമ്പ് ഇതൊക്കെ ഓര്‍ക്കണമായിരുന്നു", ഞാനും തിരിച്ചടിച്ചു. അല്ലെങ്കിലും, ചെറുപ്പം മുതലേ ഞാന്‍ മാത്രമാണു ശരി, കുറുകെ നില്‍ക്കുന്നവരെല്ലാം ധാര്‍മികമായി തെറ്റുകാരാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
**************************************************</div>
<div style="text-align: justify;">
കടന്നുപോയ കാലം എനിക്കു സമ്മാനിച്ചതു ഒന്നു രണ്ടു നരച്ച മുടിയും, അല്പം മിതത്വവുമാണ്. ആംബുലന്‍സിനു കടന്നു പോകാന്‍ മന്ത്രി വാഹനത്തെ തടഞ്ഞതിനുള്ള ശകാരം അതിരാവിലെ വാങ്ങിയാണു അന്നത്തെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തടഞ്ഞ പോലീസുകാരെ വിളിച്ചു വരുത്തി മാപ്പെഴുതി മേടിക്കണമെന്നു മന്ത്രി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, അതിനെ അര്‍ഹിക്കുന്ന ആദരവോടെ, മൂക്കു ചീറ്റിയ ടിഷ്യൂ കടലാസിനൊപ്പം വേസ്റ്റു ബാസ്കറ്റില്‍ തട്ടി, മുറിയില്‍ വിശ്രമിക്കുമ്പോഴാണു പതിവില്ലാത്തൊരു നമ്പറില്‍ നിന്നും കോള്‍ വരുന്നത്. വിളിച്ചതു എട്ടു മുതല്‍ കൂടെ പഠിച്ച ജെറാള്‍ഡും. "അളിയാ, നമുക്കെല്ലാവര്‍ക്കും വരുന്ന രണ്ടാം ശനിയാഴ്ച ഒന്നു കൂടിയാലോ?". "എവിടെ വെച്ച്?", ഞാന്‍ ചോദിച്ചു. "നമ്മുടെ സ്കൂളില്‍ തന്നെ", അവന്റെ മറുപടി എന്നെയും സന്തോഷിപ്പിച്ചു. എത്രയോ വര്‍ഷമായി, പഠിച്ച സ്കൂളിലൊന്നു പോയിട്ട്. ആ ഓര്‍മ്മകള്‍, ഞാന്‍ ആഗ്രഹിക്കുന്നതിലുപരി എന്നെ ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കു തോന്നി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പതിവിലും നേരത്തെ സ്കൂളില്‍ എത്തിയ എനിക്കായി കാത്തു നിന്നിരുന്നതു ഏകാന്തതയും, സ്കൂള്‍ മുറ്റത്തിനു നടുവിലുള്ള ആലിനെ തഴുകിപ്പോകുന്ന ഇളംകാറ്റും മാത്രമായിരുന്നു. വര്‍ഷങ്ങളോളം പ്രതീക്ഷയുടെയും, ഭീതിയുടെയും നാദമുയര്‍ത്തിയ സ്കൂള്‍മണി എന്റെ നേരെ കാറ്റത്തു മുഖം തിരിച്ചു നോക്കി. സ്കൂള്‍ മൈതാനത്തിനു സമീപമുള്ള കുളം, കുട്ടികളുടെ കാല്പ്പെരുമാറ്റത്തില് ജനിക്കുന്ന ഓളങ്ങള്‍ക്കായി കൊതിക്കുന്നുണ്ടായിരുന്നു. ഇന്നവിടെ പൊടിപടലങ്ങളില്ല, ശബ്ദങ്ങളില്ല, ഓര്‍മ്മകളെ ഖനീഭവിപ്പിക്കുന്ന നിശ്ശബ്ദത മാത്രം. ഞാന്‍ എന്റെ വിദ്യാലയം ചുറ്റി നടന്നു കാണുന്നതിനിടയില്‍ പൂര്‍വ്വ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. എന്നെ ഈ വിദ്യാലയത്തിലേക്കു പുലര്‍കാലെ ആകര്‍ഷിച്ച അവളെ, ഞാന്‍ അവര്‍ക്കിടയില്‍ തിരഞ്ഞു. ബിബിനും, ഡോണയും, പ്രീതിയും, അരുണുമെല്ലാം വന്നിട്ടും ശാലിനി മാത്രം വന്നില്ല. അവളുടെ പ്രതിബിംബം എന്റെ ഓര്‍മ്മപ്പൂട്ടില്‍ നിന്നും പുറത്തു വരുവാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശാലിനി എന്റെ ക്ലാസ്സില്‍ എത്തുന്നതു ഏഴാം തരത്തിലാണ്. ശബ്ദം മാറി, നേര്‍ത്ത മീശ രോമങ്ങള്‍ തെളിഞ്ഞു വരുന്ന കാലം. ക്ലാസ്സില്‍ അവള് വന്നു മുന്‍ ബെഞ്ചിലിരുന്നു. അവളെക്കാണുമ്പോള്‍ മാത്രം എന്റെയുള്ളില്‍ ഒരാന്തല്. എന്തിനു വേണ്ടിയെന്നു തിരിച്ചറിഞ്ഞില്ലെങ്കിലും, ഞാനത് ആസ്വദിച്ചിരുന്നു. കണ്ണുകളെ ആകര്‍ഷിക്കാനുള്ള മാന്ത്രിക ശക്തിയുണ്ടായിരുന്നു അവളുടെ ചിരികള്‍ക്ക്. അവളുടെ വീടിനു മുന്നിലൂടെ നടക്കുമ്പോള്‍ എന്റെ കാലുകളുടെ വേഗത തനിയെ കുറഞ്ഞു. എപ്പോഴൊക്കെയോ ഞാന്‍ അവളുടെ ജനലുകളിലേക്കു ഒളികണ്ണിട്ടു. പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് എനിക്കവളോടു സംസാരിക്കാനുള്ള ധൈര്യം ലഭിക്കുന്നത്. ഞങ്ങളുടെ സൌഹൃദം വര്‍ദ്ധിച്ചതോടൊപ്പം ഉള്ളിലെ ആന്തല് കുറഞ്ഞു വന്നു. വിദേശത്തുള്ള ചേച്ചി കൊടുത്ത മാലയും, വളയുമുള്‍പ്പെടെ ഞങ്ങള്‍ക്കു സംസാരിക്കാന്‍ വിഷയങ്ങള്‍ നൂറായിരമുണ്ടായിരുന്നു. "എന്തോന്നെടെ ഒരുമാതിരി തൂങ്ങിയിരിക്കുന്നത്?", തോളില്‍ കുലുക്കിയുള്ള ജെറാള്‍ഡിന്റെ ചോദ്യമാണു സംഗമത്തിലേക്ക് എന്നെ ഉണര്‍ത്തിയത്. "എത്ര വര്ഷമായെടാ ഇവിടെയൊക്കെ വന്നിട്ട്. ഓരോന്നോര്‍ത്തിരുന്നു പോയി", ഞാന്‍ പറഞ്ഞു. ഉച്ചഭക്ഷണവും, വിശേഷങ്ങളുമെല്ലാം കേട്ട് അവിടെ നിന്നു തിരികെയിറങ്ങുമ്പോള്‍ സന്ധ്യയായിരുന്നു. ആല്മരത്തില് രാപ്പാര്‍ക്കാന്‍ അനേകം പക്ഷികള്‍ വന്നു തുടങ്ങിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
***************************************************</div>
<div style="text-align: justify;">
പരിക്ഷീണിതമായ മുഖവുമായി ആ മനുഷ്യന് എന്റെ അടുക്കല്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലായിരുന്നു. കാത്തിരിക്കാന്‍ പറഞ്ഞു ഞാന്‍ ജോലികള്‍ തുടര്‍ന്നെങ്കിലും അയാളുടെ കണ്ണുകളില്‍ തളം കെട്ടിയിരുന്ന ദുഃഖം എന്റെ സ്വസ്ഥത നശിപ്പിച്ചു. ഫയലുകള്‍ മാറ്റിവെച്ചു ഞാന്‍ ആ മനുഷ്യന്റെ മുഖത്തേക്കു നോക്കി. "എന്റെ ഒരേയൊരു മകള്‍ പ്രീയ, അവളെ രണ്ടു ദിവസമായി കാണ്മാനില്ല", അയാളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. "എവിടെ വെച്ചാണു കാണാതായത്?", ഞാന്‍ ചോദിച്ചു. "പ്ലസ് ടൂ പരീക്ഷ കഴിഞ്ഞു ഫലം കാത്തിരിക്കുകയായിരുന്നു അവള്. രണ്ടു ദിവസം മുമ്പ് അമ്പലത്തില്‍ പോകാനായി ഇറങ്ങിയതാണ്. പിന്നീട് തിരിച്ചു വന്നിട്ടില്ല. ഞങ്ങള്‍ ആവുന്നിടത്തൊക്കെ അന്വേഷിച്ചു. അവള് ഇപ്പോള്‍ എവിടെയായിരിക്കുമോ ഈശ്വരാ"? എന്റെ മുന്നിലിരുന്നു ഗദ്ഗദപ്പെട്ട ആ മനുഷ്യനെ, ഞാന്‍ അന്വേഷിക്കാമെന്നു സമാശ്വസിപ്പിച്ചു തിരികെയയച്ചു. കാറ്റിന്റെ ശക്തി മൂലമോ, കുറ്റകൃത്യങ്ങളുടെ ഭാരം താങ്ങാനാവാതെയോ എന്നറിയില്ല, ഫയലിലെ പല കടലാസുകളും നിലത്തു ചിതറി വീണു കിടന്നിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"സമയം വൈകുന്തോറും പ്രീയയെ തിരികെ കിട്ടാനുള്ള സാദ്ധ്യത മങ്ങും". അവളെ പറ്റി അന്വേഷിക്കാന്‍ ഉടനെ പുറപ്പെട്ടത്തിന്റെ കാരണം ഈ ചിന്തയായിരുന്നു. അവളുടെയും, അവളുടെ സുഹൃത്തുക്കളുടെയും വീട്ടിലേക്കുള്ള ആ യാത്ര പതിവുപോലെ എന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. പട്ടണത്തിന്റെ പുറംപകിട്ടെല്ലാം വിട്ടു ഗ്രാമത്തിന്റെ സ്വച്ഛതയിലേക്കു വണ്ടി പ്രവേശിച്ചപ്പോള്‍ ഞാനും മയങ്ങിത്തുടങ്ങി. ഓര്‍മ്മകള്‍ സ്വപ്നങ്ങളായി എന്നെ വേട്ടയാടിയെത്തി. സ്കൂളിലെ മണിയടിശബ്ദം വീണ്ടും ഉയര്‍ന്നു കേട്ടു. പത്താം തരം പിന്നിട്ടപ്പോള്‍ ശാലിനി അല്പം മോഡേണ്‍ ആയതായി എനിക്കു തോന്നി. ധാരാളം ആഭരണങ്ങളും, വ്യത്യസ്ഥതയാര്‍ന്ന വസ്ത്രങ്ങളുമെല്ലാം. വിദേശത്തുള്ള ചേച്ചി അവളെയും ഒരു വിദേശിയാക്കാന്‍ ശ്രമിക്കുന്ന പോലെ. വര്‍ഷങ്ങളുടെ സഹൃദം തന്ന സ്വാതന്ത്ര്യത്തില്‍ ഞാന്‍ എന്റെ ഉള്ളിലെ ആന്തല് ഒരിക്കല്‍ അവളെ അറിയിച്ചു. അവള് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു, "എനിക്കു മറ്റൊരാളെ ഇഷ്ടമാണ്". അവളുടെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചതില്‍ എനിക്കു കുറ്റബോധം തോന്നി. അവിടെ നിന്നും നടന്നകലുമ്പോള്‍ എന്റെയുള്ളിലെ ആന്തല് ഒരു ഭാരമായി വളര്‍ന്നു തുടങ്ങിയിരുന്നു. പിന്നിടു അധിക ദിവസം ഞാനവളെ കണ്ടിട്ടില്ല. അവള് ഒളിച്ചോടിപ്പോയെന്നു അയല്പക്കത്തെ വസന്തേടത്തി പറഞ്ഞു ഞാനറിഞ്ഞു. ജീവിതത്തില്‍ പിന്നീടു പലപ്പോഴും ആ മുഖം പരതിയിട്ടുണ്ടെങ്കിലും ഇന്നും എനിക്കു പിടി തരാതെ കളിപ്പിക്കുന്നു അവള്. ഒരിക്കല്‍ മാത്രം അവളുടെ അപ്പനെ, അതിനു ശേഷം ഞാന്‍ സ്കൂളില്‍ കണ്ടു. ഓജസ്സു നഷ്ടപ്പെട്ടു, താടിരോമങ്ങള്‍ വളര്‍ന്ന ഒരു നടോടിയെ അയാള്‍ അനുസ്മരിപ്പിച്ചു. "സാര്‍, പ്രീയയുടെ വീടെത്തി", ഡ്രൈവര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രീയയുടെ വീട്ടിലും, സുഹൃത്തുക്കള്‍ക്കുമിടയിലുള്ള അന്വേഷണത്തിലൂടെ ഒരു കാര്യം വ്യക്തമായി. അവള് ഇഷ്ടത്തിലായിരുന്നു. ജെറി എന്നായിരുന്നു അയാളുടെ പേരെന്നു എന്നോടു പറയുന്നത് അവളുടെ ഉറ്റ സുഹൃത്താണ്. അയാള്‍ അവള്‍ക്കു ധാരാളം സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിരുന്നെന്നും, അത്തരത്തിലുള്ള ഒരു സമ്മാനം വാങ്ങുന്നതിനിടയില്‍ കടയില്‍ വെച്ചാണു പരിചയപ്പെട്ടതെന്നും ആ ഉറ്റസുഹൃത്തു എന്നോടു പറഞ്ഞു. പ്രീയ ജെറിയുടെയൊപ്പം പോയിരിക്കാമെന്നു ഞാന്‍ അവളുടെ അച്ഛനെ അറിയിച്ചു. അയാള്‍ അതിനോടിങ്ങനെയാണു പ്രതികരിച്ചത്, "പ്രണയം ഒരു തെറ്റല്ല. അതിനിടയിലെ വിവേകമില്ലായ്മയാണു തെറ്റ്, ഏറ്റവും വലിയ തെറ്റ്". സമ്മതത്തോടെയാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു കുറ്റകരമാണ്. അതിനാല്‍ തന്നെ ജെറി കുറ്റവാളിയും. എന്റെ ലക്ഷ്യം പ്രീയയെക്കാളുപരി ജെറിയായി മാറി. അവളുടെ മൊബൈല്‍ ട്രെയ്സു ചെയ്യാന്‍ ഞാന്‍ ഉത്തരവു നല്കി. സൈബര്‍ സെല്ലില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച്, പ്രീയ ഇന്നലെ മുഴുവന്‍ യാത്രയിലായിരുന്നു. പാലക്കാടു ജില്ലയുടെ ഒരു അതിര്‍ത്തിഗ്രാമത്തോടു അടുപ്പിച്ചു അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുന്നു. അതേ പാതയിലൂടെ ഞങ്ങളും യാത്ര തിരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
യാത്രയ്ക്കിടയില്‍ പല സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും അവളെ പറ്റി ഒരു വിവരവും ലഭിച്ചില്ല. വെയിലും, അലച്ചിലും എന്നെയും, കൂടെയുള്ള ടീമിനെയും മടുപ്പിച്ചിരുന്നു. അല്പ നേരത്തെ നിശബ്ദതയ്ക്കു ശേഷം കൂടെയുണ്ടായിരുന്ന വര്‍ഗ്ഗീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു, "ഇവന്മാരുടെ സ്ഥിരം പരിപാടിയാണു ഉയര്‍ന്ന വീട്ടിലെയാണെന്ന തോന്നലുണ്ടാക്കി സൌഹൃദം സ്ഥാപിക്കുന്നത്. ഒരു മേമ്പൊടിയായി അച്ഛനോ, പെങ്ങളോ വിദേശത്താണെന്നും അങ്ങു തട്ടും. പിന്നീട് അവര്‍ തന്നു എന്ന പേരിലാവും സമ്മാനങ്ങളെല്ലാം. ചിന്തിക്കാന്‍ ശേഷിയില്ലാതെ ഇതില്‍ വീഴുന്ന കൌമാരക്കാര്‍ പിന്നീടു ഇവരുടെ സമ്മാനങ്ങളാവും. ഇതൊക്കെ കഴിഞ്ഞാല്‍ ഇവന്റെയൊന്നും പോടി പോലും കിട്ടില്ല. മറ്റൊരു പേരില്‍ മറ്റൊരു നാട്ടിലാവും അടുത്ത തട്ടിപ്പ്. മൊബൈല്‍ സ്വിച്ച് ഓഫ് ആയ സ്ഥലം വെച്ചു നോക്കുമ്പോള്‍ അവള് കഞ്ചിക്കോടൊ, തമിഴ്നാട്ടിലോ ഉള്ള ഏതെങ്കിലും വേശ്യാലയത്തിലുണ്ടാവാനാണു സാദ്ധ്യത. ഒളിച്ചോടാന്‍ നിര്‍ബന്ധിക്കുമ്പോഴെങ്കിലും ഇവളുമാര്‍ക്കു മനസ്സിലാക്കി കൂടെ ഇവന്മാര്‍ക്കാവശ്യം പ്രണയമല്ല, കാമമാണെന്ന്? അല്ല, ഇതൊക്കെ ആരോടു പറയാന്‍." അയാള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഞങ്ങളുടെ വണ്ടി പാലക്കാടു ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. കഞ്ചിക്കോട്ടെയും, പരിസരങ്ങളിലെയും പല വേശ്യാലയങ്ങളിലും തപ്പിയെങ്കിലും പ്രീയയെ കണ്ടെത്താനായില്ല. അവളെ അവര്‍ ഒളിപ്പിച്ചു കാണും, ചിലപ്പോ കടത്തിക്കാണും. കൂടെയുള്ളവര്‍ക്ക് അവളെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടപ്പോള്‍, ഞാനവരെ തിരികെയയച്ചു . ആ സായാഹ്നത്തില്‍ ഞാനും, എന്റെ വാഹനവും, പ്രതീക്ഷകളുമെല്ലാം, പാലക്കാടുള്ള ഏതോ ഗ്രാമത്തില്‍ വെച്ചു ഒറ്റയ്ക്കായി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏകാന്തമായ യാത്രയാണ്. ലക്ഷ്യം നിശ്ചയമില്ല, അത്ര തന്നെ മാര്‍ഗ്ഗവും. റോഡിനു ചുറ്റും മരങ്ങള്‍ മാത്രം. യാത്ര തുടരുന്നതിനിടയില്‍ ഫോണ്‍ ശബ്ദിച്ചു. "എന്താമ്മേ?", പതിവില്ലാത്ത ഈ സമയത്ത് അമ്മ വിളിക്കുന്നതെന്തിനെന്നു ഞാന്‍ പരിഭ്രമിച്ചു. "എടാ ആ സുലോചനയുടെ തളര്‍ന്നു കിടന്നിരുന്ന ഭര്‍ത്താവു ഇന്നലെ രാവിലെ മരിച്ചു", എനിക്കു സുലോചന ആരെന്നു വ്യക്തമായില്ല. "എടാ നീ പണ്ട് അറസ്റ്റ് ചെയ്ത മീരയുടെ അമ്മ, ഇവിടെ പണിക്കു നിന്നിരുന്ന സുലോചന", അമ്മ തുടര്‍ന്നു,"അവള് ജയിലില്‍ പോയതില്‍ പിന്നെ അവളുടെ കുട്ടികള്‍ക്കു അത്യാവശ്യം സഹായമൊക്കെ ചെയ്തിരുന്നതു ഞാനാണ്. മുത്തച്ഛന് കൂടി പോയതോടെ അവര്‍ തീര്‍ത്തും ഒറ്റയ്ക്കായി. ഞാന്‍ അവരെ ഇങ്ങോട്ടു കൊണ്ടുവന്നു." "എങ്ങോട്ട്?", ഞാന്‍ ഒരു ഞെട്ടലോടെ ചോദിച്ചു. "നമ്മുടെ വീട്ടിലേക്ക്. ഇന്നലെ രാത്രി ഒരല്‍പ്പം ഭക്ഷണം ചോദിച്ചു ആ കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നിരുന്നു. പിന്നെ ഞാന്‍ അവരെ തിരികെ വിട്ടില്ല". "എന്നാലും?", ഞാന്‍ ചോദിച്ചു. "നമ്മുടെ വീടിനടുത്തു രണ്ടു കുഞ്ഞുങ്ങള്‍ വിശന്നു മരിച്ചാല്‍ ഞാന്‍ പിന്നെ എന്ത് അമ്മയാണ്? മനുഷ്യന് ആദ്യം വേണ്ടത് ഭക്ഷണമാണ്. വിദ്യാഭ്യാസവും, ജാതിയും, മതവും, പണവും, ബാക്കിയെന്തും അതിനു ശേഷമേ വരൂ." മറ്റു വിശേഷങ്ങള്‍ അന്വേഷിച്ചു അമ്മ ഫോണ്‍ വെച്ചു. അസ്തമയ സൂര്യന്റെ രശ്മികള്‍ ഒരു നേര്‍രേഖയിലെന്ന പോലെ, വാഹനമോടിച്ചിരുന്ന എന്റെ മുഖത്തു പതിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മുന്നില്‍ വഴി പലതായി തിരിയുന്നു. ഞാന്‍ വാഹനത്തിന്റെ വേഗത കുറച്ചു. സഹായത്തിനായി അവിടെയെങ്ങും മറ്റാരെയും കാണുന്നുമില്ല. ഞാന്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങി, ഒരു സിഗരറ്റ് എടുത്തു പുകച്ചു. സൂര്യന് അസ്തമിച്ചു തുടങ്ങിയിരുന്നു. എന്റെ മുന്നില്‍ ചില മുഖങ്ങള്‍ തെളിഞ്ഞു വന്നു. മീരയുടെ, ശാലിനിയുടെ, പ്രീയയുടെ, എല്ലാറ്റിലും ഉപരിയായി എന്റെ സ്വന്തം അമ്മയുടെ. നിയമത്തിന്റെ പുസ്തകത്തില്‍ മുന്നോട്ടുള്ള വഴി വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും, നീതിയുടെ പുസ്തകത്തില്‍ പലതിനും വ്യക്തത കുറവായിരുന്നു. ചിന്തകള്‍ പുകച്ചുരുളുകളായി മുകളിലേക്കുയര്‍ന്നു. അവയ്ക്കിടയില്‍ ഏതോ ഒരു നിമിഷം പ്രീയയ്ക്കു കൈവന്നത് ശാലിനിയുടെ രൂപം. ചുറ്റും ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. ഞാന്‍ ജീപ്പു മുന്നോട്ടെടുത്തു.</div>
<div style="text-align: justify;">
<br /></div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com5tag:blogger.com,1999:blog-3667648324088962166.post-15177437595031980712014-09-18T20:07:00.000+05:302014-09-18T23:17:33.325+05:30വാക പൂക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
ഉരുക്കുപാലത്തിന്റെ തൂണുകള്‍ പോലെ, കോളേജിലെ രണ്ടാം നിലയിലുള്ള ക്ലാസ്സ്മുറിയില്‍ നിരന്നു കിടന്ന ബെഞ്ചുകള്‍ക്കും, ഡെസ്കുകള്‍ക്കുമിടയിലൂടെ എന്റെ കണ്ണുകള്‍ ശ്രിദ്ധിച്ചുകൊണ്ടിരുന്നതു മുന്‍വശത്തെ ഭിത്തിയിലെ ഘടികാരത്തിന്റെ സദാ ചലിച്ചുകൊണ്ടിരുന്ന സൂചികളെ മാത്രമാണ്. കോളേജു കലോത്സവത്തിലെ കഥാരചനാ മത്സരത്തില്‍ ഒരക്ഷരം പോലും കുറിക്കാന്‍ സാധിക്കാതെ, ഞാന്‍ കയ്യിലുണ്ടായിരുന്ന വെള്ള കടലാസ്സുകള്‍ ചുരുട്ടുകയും നിവര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. എഴുതാന്‍ മനസ്സിലേക്കു വരുന്നതാകട്ടെ, വെറും ഏഴാം കിട ക്ലീഷേ പ്രയോഗങ്ങള്‍ മാത്രവും. മുന്നിലെ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരുന്ന പ്രത്യാശ എന്ന വിഷയം ക്ലാസ്സ് മുറിയുടെ ഏതു കോണിലുള്ളവര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കും. ചുറ്റിലും കഥകള്‍ പോട്ടിമുളക്കുകയാണ്. സഹ കഥാകൃത്തുക്കളുടെ ശ്വാസനിശ്വാസങ്ങള്‍ക്കു പോലും കഥാഗതിക്കനുസരിച്ചു വ്യതിയാനം സംഭവിക്കുന്നുണ്ട്. ഒരു സൃഷ്ടിക്കായി തലച്ചോറു മുഴുവന്‍ പരതിയിട്ടും നിശ്വാസം മാത്രമാണു പ്രതിധ്വനിച്ചത്. ചിലപ്പോള്‍ അങ്ങനെയാണ്, വിശേഷിച്ചും സമയനിഷ്ടമായി രചിക്കേണ്ടി വരുമ്പോള്‍. സൃഷ്ടികള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണെന്നും, അതിനാല്‍ അവയ്ക്കു സമയം നിശ്ചയിക്കരുതെന്നുമുള്ള പല വിധ വാദങ്ങള്‍ നിരത്തി തലച്ചോര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നിരിക്കിലും എനിക്കറിയാമായിരുന്നു, മത്സരത്തില്‍ ഞാന്‍ പിന്തള്ളപ്പെടുകയാണെന്ന്. നടുക്കടലില്‍ ഒഴിഞ്ഞ വഞ്ചിയുമായി തുഴയുന്ന മുക്കുവന്റെ മനസ്സോടെ ഞാന്‍ ആ ക്ലാസ്സ്മുറിയുടെ ചുമരുകളോടു ചേര്‍ന്നിരുന്നു വിമ്മിഷ്ടപ്പെട്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചെറുതായി മുറിയില്‍ എത്തുന്ന, കലോത്സവ നൃത്തമത്സരത്തിന്റെ ശബ്ദം, ഒരു പശ്ചാത്തല സംഗീതം പോലെ കാതിനിമ്പം നല്‍കുന്നുണ്ട്. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ തല്പ്പരരല്ലാത്ത കുറച്ചു വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നിലെ പൂന്തോട്ടത്തിലിരുന്നു സമയം കളയുന്നു. അവയും, പുറത്തുള്ള വെയിലും, സൌന്തര്യവുമെല്ലാം ജനലരികിലുള്ള എന്റെ ഇരിപ്പിടത്തിലിരുന്നു കൃത്യമായി വീക്ഷിക്കാം. സൂര്യ താപത്തില്‍ വിയര്‍ത്തൊലിച്ചു ധൃതിയില്‍ നടക്കുന്നവരെയും, പൂന്തോട്ടത്തിലെ മരത്തണലിന്റെ ശീതളിമയില്‍ ഇളംകാറ്റാസ്വദിക്കുന്നവരെയും, പുഞ്ചിരിക്കുന്നവരെയും, ഗൌരവക്കാരെയുമെല്ലാം കാണാം. മനസ്സിനെ ഈ പുറംകാഴ്ചകളില്‍ അല്പ സമയം സ്വതന്ത്രമാക്കി ഞാന്‍ കണ്ണുകളടച്ചു, സൌന്ദര്യമുള്ള അകക്കാഴ്ചകള്‍ക്കായി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മനസ്സിന്റെ കോണുകളില്‍ അങ്ങിങ്ങായി ചില രൂപങ്ങള്‍ മിന്നുന്നുണ്ട്, അവയ്ക്കു പക്ഷെ കണ്ടു മറന്ന ചില പരിചിത മുഖങ്ങളോടു രൂപസാദൃശ്യം തോന്നുന്നു. കഥാപാത്രങ്ങളെ കൂട്ടിയിണക്കുന്ന ഇരുണ്ട ഇടനാഴികളില്‍ പഴകിയ ഓടിന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം കടന്നുവന്നു. സമയത്തിന്റെ തള്ളലില്‍ നിന്നു മനസ്സു സ്വതന്ത്രമാകുന്നതനുസരിച്ചു, ഞാന്‍ കഥയ്ക്കുള്ളിലേക്കു കൂടുതല്‍ ഇറങ്ങി ചെന്നു. ചുറ്റിലും നമുക്കു കാണാനാവാതെയുണ്ടെന്നു ഒരിക്കലെങ്കിലും നമ്മള് ഭയപ്പെട്ടിരുന്ന ഭൂതഗണങ്ങളെ പോലെ, എന്റെ കഥാപാത്രങ്ങളെ അവര്‍ കാണാതെ ഞാന്‍ തൊടുകയും, സാഹചര്യങ്ങള്‍ സ്വയം സൃഷ്ട്ടിക്കുകയും ചെയ്തു. സൃഷ്ടിയും, സ്ഥിതിയും ഒരുമിച്ചു ഒരു കഥാകാരനു മാത്രമുള്ളതാണ്. കണ്ണുകള്‍ തുറന്ന ഞാന്‍ സമയത്തിന്റെ സൂചികളിലേക്കു പിന്നീട് നോക്കിയില്ല. മനസ്സില്‍ കഥയും, പശ്ചാത്തലവും സൃഷ്ടിക്കായുള്ള അസാധാരണമായ ധൃതിയിലായിരുന്നു. ഇടയ്ക്കിടയ്ക്കുള്ള ചുരുട്ടലുകള്‍ വരകള്‍ വീഴ്ത്തിയിരുന്ന വെള്ളകടലാസുകള്‍ ഞാന്‍ മടക്കി നിവര്‍ത്തി. കഥയിലെ ആദ്യാക്ഷരങ്ങളില്‍ സാവധാനം മഷി പുരണ്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
***********************************************************</div>
<div style="text-align: justify;">
രഘു തിരുവനന്തപുരം സെന്‍ട്രല്‍ ജെയിലിന്റെ അകത്തളത്തില്‍ പ്രവേശിച്ചത് ഒരു കുറ്റവാളിയായാണ്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അന്നു തന്നെ പോലീസ് അയാളെ വിചാരണവേളയില്‍ താമസിപ്പിച്ചിരുന്ന സബ് ജെയിലില്‍ നിന്നും സെന്‍ട്രല്‍ ജെയിലിലേക്കു മാറ്റുകയായിരുന്നു. ജെയിലിനു പുറത്ത് ആവര്‍ത്തന വിരസതയോടെ വൃക്ഷ മുത്തച്ഛന്മാര് ജയില്‍ പ്രവേശന കാഴ്ചയില്‍ നിന്നു ശിഖിരങ്ങള്‍ ചലിപ്പിച്ചു മുഖം മറച്ചു. ജയില്‍വാതില്‍ തുറക്കുമ്പോഴുള്ള കര കര ശബ്ദം സുപ്രണ്ടിന്റെ മുറി വരെ എത്തും. കുനിഞ്ഞു കയറുമ്പോള്‍ അയാളുടെ മുഖത്തു ആശങ്കയും, ഭയവും നിഴലിച്ചിരുന്നു. സുപ്രണ്ടിന്റെ മുറിയില്‍ അയാളെ എത്തിച്ച്, രസീതും കൈപറ്റി പോലീസ് മടങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഇന്നാടാ ഇവിടെ ഒപ്പിട്", സുപ്രണ്ട് അലക്സാണ്ടര്‍ സര് അയാളോടു രജിസ്റ്റര്‍ നീട്ടി പറഞ്ഞു. "നിന്റെ തരികിട വേലകളൊക്കെ ഇവിടെ എറക്കിയാലുണ്ടല്ലോ", ഒപ്പിട്ടുകൊണ്ടിരിക്കുമ്പോള്‍ സൂപ്രണ്ട് അയാള്‍ക്കു മുന്നറിയിപ്പു കൊടുത്തു. വശത്തു നിന്നും മറ്റൊരു ജയില്‍ ജീവനക്കാരന് അയാള്‍ക്കു തേച്ച വെള്ള കുപ്പായവും, മുണ്ടും നീട്ടിക്കൊണ്ടു പറഞ്ഞു, "പൊറത്തുള്ള മുറിയില്‍ പോയി മാറ്റിയിട്ടു വാടാ". രഘു പുറത്തു പോയി കുപ്പായം മാറ്റി ജയില്‍ വേഷം ധരിച്ചു വന്നു. അയാളുടെ കയ്യില്‍ നിന്നും മാറിയ കുപ്പായവും, വാച്ചും മേടിച്ച ജീവനക്കാരന് അതു രെജിസ്റ്ററില്‍ രേഖപ്പെടുത്തി. "പൊറത്തു പോയി വാര്‍ഡനെ കാണ്. വശത്തു നിന്നും നാലാമത്തെ മുറിയാണ്", ജീവനക്കാരന് പറഞ്ഞു. ജയിലിലുള്ള ആയിരക്കണക്കിനു ശുഭ്രവസ്ത്രധാരികളിലൊരാളായി, മൂടുപടമുള്ളൊരു മനസ്സുമായി അയാള്‍ മുറിക്കു പുറത്തേക്കിറങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കെ. സി. ലാല്‍, വാര്ഡന്, എന്നൊരു ബോര്‍ഡാണു അയാളെ ആ മുറിയിലേക്കു സ്വാഗതം ചെയ്തത്. മാറാല തൂങ്ങിയ ആ മുറിക്കുള്ളിലെ തടിക്കസേരയില് വാര്‍ഡനെ രഘു കണ്ടു. "എന്താടാ നിന്റെ കുറ്റം?", അയാള്‍ ചോദിച്ചു. മൌനം പാലിച്ച രഘുവിന്റെ മുന്നില്‍ അയാളുടെ ശബ്ദം ഉയര്‍ന്നു, "എന്താടാ നായിന്റെ മോനെ, നിനക്കു ചെവി കേട്ടു കൂടെ?" ആക്രോശത്തില്‍ ബോധം വീണ്ടെടുത്ത രഘു ഒറ്റശ്വാസത്തില്‍ അറിയിച്ചു, "കാമുകിയെ കൊന്നു." "എങ്ങനെയാടാ കൊന്നത്?", അയാള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. "കഴുത്തു ഞെരിച്ച്", പറയുമ്പോള്‍ അവന്റെ ശബ്ദം വിറച്ചു. വാര്ഡന് കസേരയില്‍ നിന്നെഴുന്നേറ്റ് ആക്രോശിച്ചു വരുന്നതു കണ്ട അവന് പിന്നോട്ടാഞ്ഞു. അപ്പോഴേക്കും അയാളുടെ കൈ വിരലുകള്‍ അവന്റെ മുഖത്തു പാടുണ്ടാക്കി കഴിഞ്ഞിരുന്നു. പോലീസുകാരില്‍ നിന്നു തന്നെ ആവശ്യത്തിലേറെ മര്‍ദ്ദനം ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്ന അവന് അയാളുടെ മുന്നില്‍ കൈ കൂപ്പി. "അടിക്കല്ലേ സാറേ." "ഫ എരപ്പാളി, വന്നു കേറിയൊടനെ കാര്യം പറയാറായോടാ", അയാള്‍ അവന്റെ മുതുകില്‍ ആഞ്ഞു ചവിട്ടി. അവന് തെറിച്ചു മുറിക്കു പുറത്തേക്കു വീണു. "നിന്നെയൊക്കെ വഴിയെ കണ്ടോളം നാറി", അകത്തു നിന്നു ആക്രോശം അടങ്ങുന്നുണ്ടായിരുന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുറത്തുണ്ടായിരുന്ന പണിക്കര്‍ സാര്‍ അവനെ സെല്ലുകളുടെ ഭാഗത്തേയ്ക്കു കൊണ്ടു പോയി. സെല്ലുകള്‍ക്കു മുന്നിലുള്ള ഇരുമ്പു ഗേറ്റു തുറന്ന ജീവനക്കാരന്, അവന്റെ കരണത്തില്‍ ആഞ്ഞടിച്ചു. നടയടിയുടെ പൊള്ളലില്‍, വേച്ചു നിലത്തു വീണ അവന്റെ മുഖത്തു, കൈവിരലുകളുടെ രൂപത്തില്‍ രക്തം കട്ട പിടിച്ചു. അനേകം വെള്ളക്കുപ്പായക്കാര്‍ അതിലൂടെ പോകുന്നുണ്ടായിരുന്നെങ്കിലും ആരും അവനെ നോക്കിയില്ല. അവരെല്ലാം കുളിസ്ഥലത്തു കൂട്ടംകൂടിക്കൊണ്ടിരുന്നു. പണിക്കര്‍ അവനെ പിന്നീടു കൊണ്ടു പോയതും അങ്ങോട്ടു തന്നെ. "കുളിക്കെടാ", അയാള്‍ അവനോടു ആജ്ഞാപിച്ചു. ആള്‍ക്കൂട്ടത്തിനു മുന്നില്‍ കുളിക്കാനുള്ള ജാള്യതയില്‍ അവന് പരുങ്ങി. തുടര്‍ന്നുണ്ടായ അയാളുടെ പദപ്രയോഗങ്ങള്‍ക്കു മുന്നില്‍ അവന് ഉടുമുണ്ടും കുപ്പായവും മാത്രമല്ല മാനം കൂടി ഊരി നല്കി. സഹതടവുകാര്‍ അവനെ വര്‍ണ്ണിച്ചു കൊണ്ടു കന്നിക്കുളി ആസ്വദിച്ചു. ഒരു തടവുകാരനു അവകാശങ്ങള്‍ മാത്രമല്ല, നാണവും, മാനവും പോലും അന്യമാണെന്നുള്ള സത്യം ജയിലിലെ ആദ്യ ദിനം അവനു പകര്‍ന്നു നല്കി. കുളിക്കു ശേഷം അവനെ പണിക്കര്‍ സെല്ലിലേക്കു കൊണ്ടുപോയി. സി ബ്ലോക്കിലെ പത്താം നമ്പര്‍ മുറിയില്‍ ഇരട്ടകൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണനായിരുന്നു അവന്റെ സഹമുറിയന്. സായാഹ്നത്തിലെ തലയെണ്ണലിനു ശേഷം അത്താഴവുമായി സെല്ലില്‍ പ്രവേശിച്ച അവനും, കണ്ണനുമിടയില്‍ അവശേഷിച്ചത് ഒരു പിടി ചോറു മാത്രം. ജയിലിനു മുകളില്‍ വട്ടമിട്ടു പറന്ന കഴുകന്, റാഞ്ചാന്‍ വരുന്നതറിഞ്ഞ വളപ്പിലെ ഒരു കോഴിക്കുഞ്ഞ്, രക്ഷപ്പെടാന്‍ ആവതു ശ്രമിക്കുന്നുണ്ടായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏറെ നേരം സൂക്ഷിച്ചു നോക്കിയതിനു ശേഷം കണ്ണന് അവനെ അടുത്തേയ്ക്കു വിളിച്ചു. ഇരുള് മൂടിത്തുടങ്ങിയതിനാല്‍ അവനു മുഖം വ്യക്തമായില്ല. എങ്കിലും അയാളുടെ കാതിനു താഴെയുള്ള വലിയ മറുകും ചുരുണ്ട മുടിയും വ്യക്തമാണ്. "എത്ര പേരെ കൊന്നു?", അയാള്‍ ചോദിച്ചു. അല്പ നേരത്തിനു ശേഷം അവന് പറഞ്ഞു, "ഒന്ന്." കുറച്ചധിക സമയം അയാള്‍ ചിരിച്ചു. എന്തിനാണയാള്‍ ചിരിച്ചതെന്നു അവനു വ്യക്തമായില്ല. "ഞാന്‍ രണ്ടെണ്ണത്തിനെ കൊന്നു. രണ്ടിനേം ശെരിക്കും ഉപയോഗിച്ചിട്ടാ...", അയാള്‍ കൊലപാതകം ആസ്വദിച്ചിരിക്കണം. സമയത്തിന്റെ നിശബ്ദദയ്ക്കു ശേഷം അയാള്‍ അവന്റെ തോളില്‍ കയ്യിട്ടു. "നിനക്കു പേടിയാവണ്ടോ?", അയാള്‍ ചോദിച്ചു. ഭയവും, ആശങ്കയും അവന്റെ പ്രതികരണശേഷി നശിപ്പിച്ചിരുന്നു. അയാളുടെ കൈ സാവാധാനം തോളില്‍ നിന്നും താഴേക്കു സഞ്ചരിച്ചു. നന്നേ പ്രകാശം ചൊരിഞ്ഞ ചന്ദ്രനേക്കാളും, അവന് നോക്കിയിരുന്നതു സമീപത്തുള്ള കുഞ്ഞുനക്ഷത്രത്തെയാണ്. കണ്ണുകള്‍ നനഞ്ഞപ്പോള്‍ അവന് കാഴ്ചകളടച്ചു. രക്ഷപെടാന്‍ ശ്രമിച്ച കോഴിക്കുഞ്ഞിന്റെ പപ്പുകള്‍ മാത്രമേ ജയില്‍ വളപ്പില്‍ ശേഷിച്ചുള്ളു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജയിലും കണ്ണനും അവനു പേടിപ്പെടുത്തുന്ന അനുഭവങ്ങളായി മാറിയിരുന്നു. നിലാവിന്റെ കുഞ്ഞു പ്രകാശത്തെ ആക്രമിച്ചു കീഴ്പെടുത്തി അട്ടഹസിച്ചുയര്‍ന്ന സൂര്യന് മറ്റൊരു ദിനത്തിലേക്കു അവനെ വിളിച്ചുണര്‍ത്തി. നീളമുള്ളൊരു കൈക്കോട്ടാണു ജോലി സമയത്തേയ്ക്കായി വാര്ഡന് രഘുവിനു കൈമാറിയത്. അഞ്ചാറേക്കര്‍ ജയില്‍വളപ്പില്‍ അങ്ങിങ്ങായി പച്ചക്കറിയും, കുറച്ചു തെങ്ങുകളും കാണാം. കാക്കകളും, പക്ഷികളും വിരളമായേ അവയ്ക്കു മുകളിലൂടെ പറന്നിരുന്നുള്ളു. പണിക്കായി വന്ന പല തലമുതിര്‍ന്ന തടവുപുള്ളികളും തെങ്ങിന് ചുവട്ടിലിരുന്നു വാര്‍ഡര്‍മാരോടു സംസാരിക്കുന്നതും അവന് കണ്ടു. മറ്റൊരു ജീവനെ വളര്‍ത്തി വലുതാക്കുന്ന കൃഷി ചെറുപ്പം മുതലേ അവനിഷ്ടമായിരുന്നു. ഭയപ്പെട്ടതുപോലെ അന്നു രാത്രി കണ്ണനില്‍ നിന്നു ഒന്നും സംഭവിച്ചില്ല. എല്ലാം കടന്നുപോകും എന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്കി ഉഗ്രരൂപിയായ സൂര്യന് ചക്രവാളത്തില്‍ മറഞ്ഞു. രാത്രിയില്‍, അവനും നിലാവെളിച്ചത്തിനുമിടയില്‍ സെല്‍വാതിലിന്റെ കമ്പികള്‍ നിഴലുകള്‍ സൃഷ്ടിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രഭാതം മുതല്‍ പ്രദോഷം വരെ എല്ലാം കുറിക്കപ്പെട്ട ജയില്‍ ജീവിതത്തില്‍ ചിന്തിക്കാന്‍ മാത്രം സമയമുണ്ടായിരുന്നില്ല. ദിവസങ്ങളും, മാസങ്ങളുമായി കാലചക്രം മുന്നോട്ടു നീങ്ങിയപ്പോള്‍, ജയില്‍ വളപ്പിലെ കൃഷിഭൂമിയില്‍ അണ്ണാനും, മറ്റു കിളികളും പ്രഭാത സവാരി നടത്തി തുടങ്ങി. യാതൊരു പ്രശ്നങ്ങളിലും ഏര്‍പ്പെടാത്ത അദ്ധ്വാനിയായ രഘുവിനെ ജയിലധികാരികളും ശ്രദ്ധിച്ചു. അവന് താല്‍പ്പര്യക്കുറവു പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ കണ്ണന്റെ ശല്യം ഗണ്യമായി കുറഞ്ഞു. ജയിലിന്റെ ഇരുമ്പു വാതിലുകള്‍ ഇക്കാലയളവില്‍ പലര്‍ക്കും വേണ്ടി തുറക്കുകയും അടയുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ കുത്തുവാക്കുകളേക്കാള്‍ അവനു ആശ്വാസം നല്കിയതു തടവറയുടെ സൌമ്യതയാണ്. ദൈവത്തിന്റെ ഭൂപടത്തില്‍ ജയില്‍വളപ്പിലെ പച്ചപ്പു കൂടിവന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അമര്‍ന്നുപോയി കാലവര്‍ഷ വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതില്‍. സി. മേരി ബെനിഞ്ഞയുടെ പ്രശസ്തമായൊരു കവിതാശകലമാണിത്. ശക്തന്മാരും, ദുര്‍ബലരും ഒരു പോലെ കടന്നുപോയൊരു ലോകത്തു നമ്മള് ഭയപ്പെടേണ്ടതു മരണത്തെ മാത്രമല്ലേ", പ്രശസ്ത സാഹിത്യകാരനും, സുപ്രണ്ടിന്റെ സുഹൃത്തുമായ സി. കെ. രമേശ് ജയിളിനുള്ളിലെ തന്റെ പതിവു സാഹിത്യ വിജിന്തനത്തിലാണ്. സാഹിത്യ തല്‍പ്പരരായ ഏതാനും തടവുപുള്ളികളും, സൂപ്രണ്ടും, സദസ്സിലുണ്ട്. "ക്രൂരതകൊണ്ടു പലരെയും വലച്ചിട്ടുണ്ട് മരണം. ജീവിക്കുമ്പോള്‍ തന്നെ ഓര്‍ക്കാത്ത പലരെയും. നേരെ മറിച്ചു, ആഗ്രഹിക്കുന്ന പലരുടെയും അടുത്തെത്താതെ അവരെയും ദ്രോഹിക്കുന്നുണ്ട് ഇതേ മരണം. നാം മനപ്പൂര്‍വ്വം മറക്കാനാഗ്രഹിക്കുന്ന ആ സത്യത്തെ പറ്റി ഇടയ്ക്കൊക്കെ ഓര്‍ക്കുന്നതു നല്ലതാണ്. അതു മാത്രമാണു സത്യം", അയാള്‍ പ്രഭാഷണം നിര്‍ത്തി വേദിയില്‍ നിന്നിറങ്ങവേ രഘു ചോദിച്ചു. "മരണ ശേഷം എന്താണെന്നു ആര്‍ക്കും വ്യക്തമായ ധാരണയില്ല. ദൈവവും, പിശാചുമൊന്നും ഇല്ലെങ്കില്‍ സത്യസന്ധരായി ജീവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ മണ്ടന്മാരാവുകയല്ലേ? എല്ലാ വിധ ലൌകീക സന്തോഷവും അനുഭവിച്ചു, അക്രമങ്ങള്‍ ആസ്വദിച്ചു, ജീവിതം മടുക്കുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന ഒരു യുവസമൂഹം വളര്‍ന്നു വന്നാല്‍ നമുക്കതിനു എങ്ങനെ തടയിടാന്‍ സാധിക്കും? അവരെ ഭയപ്പെടുത്താന്‍ മരണത്തിനു സാധിക്കില്ലല്ലോ", സദസ്സില്‍ സമ്പൂര്‍ണ്ണ നിശബ്ദട പടര്‍ന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കൃഷിക്കിടയിലാണു പറമ്പിന്റെ അരികില്‍ നില്ക്കുന്നൊരു വാകച്ചെടി അവന് കാണുന്നത്. അവളെ ആദ്യമായി കാണുന്നതും അമ്പലക്കുളത്തിനു അരികിലുള്ള ചുവന്ന പൂക്കളുള്ള വാക മരത്തിന്റെ ചുവട്ടില്‍. മഞ്ഞുതുള്ളികള്‍ അനുഭൂതി തീര്‍ത്ത അന്തരീക്ഷത്തില്‍, പക്ഷെ അവള് അവനെ കണ്ടില്ല. മാസങ്ങള്‍ക്കു ശേഷം അവന്റെ ചോദ്യത്തിനു അവള് മറുപടി പറഞ്ഞതും അതേ മരത്തിന്റെ ചുവട്ടില്‍ വച്ച്. അവള് വരുമ്പോഴെല്ലാം ഇളംകാറ്റ് മരത്തിന്റെ ശിഖിരങ്ങള്‍ ഇളക്കി. പൊഴിയുന്ന പുഷ്പങ്ങള്ക്കിടയില് അവളൊരു ദേവതയായിരുന്നു. അവള്‍ക്കേറ്റവും ഇഷ്ടമുള്ള മരവും പൂക്കള്‍ നിറഞ്ഞു നില്ക്കുന്ന അതേ വാകമരം തന്നെ. അത് അവളുടെ മനസ്സു പോലെ എപ്പോഴും കാറ്റത്തു ശിഖിരങ്ങള്‍ ഇളക്കി, പൂക്കള്‍ പൊഴിച്ച് ചുറ്റിലും സന്തോഷം വിതറി നിന്നു. മാസങ്ങള്‍ക്കു ശേഷം അവനെയും കൊണ്ടു പോലീസ് തെളിവെടുപ്പിനായി വന്നതും ഇതേ മരത്തിന്റെ ചുവട്ടില്‍. ശിശിരകാലത്തെ ആ ദിവസത്തില്‍ പൂക്കളില്ലാതെ, നിറം മങ്ങി, ആളുകള്‍ക്കിടയില്‍ തല കുമ്പിട്ടു ആ മരം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവന് ജയില്‍വളപ്പിലെ വാകച്ചെടി പറിച്ചെടുത്തു അവന്റെ സെല്ലില്‍ നിന്നു നോക്കിയാല്‍ കാണുന്ന വിധത്തില്‍ അടുക്കളയുടെ പുറകു വശത്തു നട്ടു പിടിപ്പിച്ചു. വെള്ളവും, വളവും നല്കി അവന് മറ്റൊരു ദേവതയെ വളര്‍ത്തിയെടുത്തു തുടങ്ങി. പത്തിരുപതു ഇലകള്‍ മാത്രമുള്ള ആ കൊച്ചു ചെടി അവന്റെ മനസ്സില്‍ പടര്‍ന്നു പന്തലിച്ചു പൂക്കള്‍ വിതറി തുടങ്ങിയിരുന്നു. അതിന്റെ തണുപ്പിലും, സൌന്ദര്യത്തിലും അവന് നാളെകള്‍ക്കായി കൊതിച്ചു. അവനും, അവളും, വാക മരവും അവന്റെയുള്ളില്‍ വീണ്ടും കൊച്ചുവര്‍ത്തമാനം പറഞ്ഞു. കഴിഞ്ഞു പോയ നാളുകള്‍ ഒര്‍മ്മകള്‍ക്കുള്ളിലാക്കി, ആരെയും കാണിക്കാതെ അവന് കാത്തു വെച്ചു. രാത്രിയില്‍ നക്ഷത്രങ്ങളില്‍ നിന്നും അവന്റെ കണ്ണുകള്‍ താഴേക്കിറങ്ങി ആ കൊച്ചു ചെടിയുടെ ചുറ്റിലുമായി ഭാവനകള്‍ മെനഞ്ഞു. ദിവസങ്ങള്‍ മാസങ്ങളായും, വര്ഷങ്ങളായും ജയില്‍ വളപ്പിലൂടെ നടന്നു നീങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ദുരിത ഫലം പോലുള്ളപ്പഴമെടുത്തവള്‍ തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറ ചെയ്ത മണ്ണില്‍ തന് നിക്ഷേപിച്ചു മന്തമായ് ഏവം ചൊന്നാല്. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെ വരികളാണിത്. സാഹിത്യത്തിനു ഏതു മനസ്സിനെയും ആര്ദ്രമാക്കാന് സാധിക്കുമെന്നു ഇതു തെളിയിക്കുന്നു. ഇതു പോലുള്ള സൃഷ്ടികള്‍ നമ്മെ ചിന്തിപ്പിക്കുന്നു. സ്നേഹത്തെയും, ബന്ധത്തെയും പറ്റി, പ്രതീക്ഷകളെ പറ്റി, നിരാശയെ പറ്റി. ഇത്തരം ചിന്തകള്‍ ജീവിതങ്ങളില്‍ ഉണര്‍വുണ്ടാക്കും." സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്ന രഘുവിനെ നോക്കി രമേശ് ചോദിച്ചു, "എന്താണു തനിക്കിതിലുള്ള അഭിപ്രായം?" "എല്ലാ മനസ്സുകളെയും സാഹിത്യത്തിനു സ്പര്‍ശിക്കാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. പലരും സാഹിത്യത്തിനു മനസ്സിലേക്കുള്ള വഴി വൈരാഗ്യം, അസൂയ തുടങ്ങി പലവിധ മാര്‍ഗ്ഗങ്ങളുപയോഗിച്ചു കോട്ട കെട്ടിയടച്ചിരിക്കുന്നു. മനസ്സിലൊന്നു എത്തിപെട്ടിട്ടു വേണ്ടേ അതിനെ ആര്ദ്രമാക്കാന്." അവന്റെ പുഞ്ചിരിയില്‍ രമേശും പങ്കുചേര്‍ന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്താണു ആ രഘുവിന്റെ കേസ്?", അന്നു തിരികെ പോകും വഴി രമേശ് സുപ്രണ്ടിനോടു അന്വേഷിച്ചു. "കൊലപാതകമാണ്. കാമുകിയെ കഴുത്തുഞെരിച്ചു കൊന്നെന്നാണു പ്രോസിക്യൂഷന് കേസ്", സൂപ്രണ്ട് അറിയിച്ചു. "അയാള്‍ അതു ചെയ്യുമെന്നു എനിക്കു തോന്നുന്നില്ല. എവിടെയോ തെറ്റ് പറ്റിയിരിക്കുന്നു", രമേശിന്റെ ശബ്ദം ഉറച്ചിരുന്നു. "അയാള്‍ കൊലപാതകം ചെയ്തു എന്നു പറഞ്ഞത് കോടതിയാണ്. ഞാനോ താനോ അതു ചെയ്തില്ലെന്ന് വിചാരിച്ചിട്ടോ, പറഞ്ഞിട്ടോ കാര്യമില്ല. അയാളുടെ ജാതകം കോടതിമുറിയില്‍ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പൊ വന്നിട്ടു അഞ്ചെട്ടു വര്‍ഷമായില്ലേ. കണ്ടിട്ടു ഒരു തരികിടയാണെന്നു തോന്നുന്നില്ല. എന്നാലും പറയാന്‍ പറ്റില്ല. ചിലവന്മാര് അങ്ങനെയേ പെരുമാറൂ", സൂപ്രണ്ട് തന്റെ സന്ദേഹവും, നിസ്സഹായതയും ഒരുമിച്ചു വെളിപ്പെടുത്തി. നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടു രമേശ് പറഞ്ഞു," എനിക്കു തോന്നുന്നില്ല അവനൊരു തരികിടയാണെന്ന്. പത്തുമുപ്പതു വയസ്സാകുന്നതല്ലേയുള്ളു, അവനെ വല്ലതും പഠിപ്പിക്കാന്‍ വിട്ടു കൂടായിരുന്നോ?" ആലോചിച്ചശേഷം സൂപ്രണ്ട് അറിയിച്ചു, "മുഖ്യമന്ത്രിയുടെ ഒരു വിദ്യാഭ്യാസ പദ്ധതിയുണ്ട്, തടവുപുള്ളികള്‍ക്കു വേണ്ടിയുള്ളത്. അപേക്ഷിച്ചാല്‍ അവനെ പരിഗണിക്കാം. നിങ്ങള്‍ സുഹൃത്തുക്കളല്ലേ. താന്‍ തന്നെ അവനോടു പറ", സൂപ്രണ്ട് മന്ദഹസിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തിരുവനന്തപുരം ജയില്‍ നിന്നും ആദ്യമായാണു ഒരു തടവുപുള്ളി നിയമ പഠനത്തിനായി ചേരുന്നത്. എന്തിനാണവന്‍ നിയമ പഠനം തിരഞ്ഞെടുത്തതെന്നു ജയിലധികൃതര്‍ക്കു അജ്ഞാതമായിരുന്നു. അത്തരം ചോദ്യങ്ങള്‍ക്കു അവന് വ്യക്തമായ ഉത്തരം പറഞ്ഞില്ല. ഇഗ്നോവിന്റെ വിദൂര വിദ്യാഭ്യാസ ബിരുദമാണ്. പരീക്ഷകള്‍ നടത്തപ്പെടുന്നതു സിറ്റിയിലെ ലോ കോളേജിലും. പഠനസൌകര്യത്തിനായി, അനാഥമായിരുന്ന ജയിലിലെ എകാന്തതടവറയുടെ വാതിലുകള്‍, അവനു തുറന്നു കൊടുത്തു. മരണക്കയറിന്റെ രോദനങ്ങള്‍ക്കിടയില്‍, നിലാവെളിച്ചത്തില്‍, അക്ഷരങ്ങളുടെ നിഴലുകള്‍ വീണു. സൂപ്രണ്ടിന്റെ മുറിക്കു പുറത്തുള്ള കൂട്ടിലെ തത്തയെ അവന് സമയം കിട്ടുമ്പോള്‍ അക്ഷരങ്ങള്‍ പഠിപ്പിച്ചു. ജയിലില്‍ വന്ന എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ വാകമരം പൂത്തില്ല. ചിലപ്പോഴൊക്കെ സന്ധ്യാസൂര്യന്റെ കിരണങ്ങളെ ഇലകളിലെ മഴത്തുള്ളികള്‍ പ്രതിധ്വനിപ്പിച്ചു പുഷ്പങ്ങളേക്കാള്‍ ഭംഗി വരുത്തി. അവന് കാത്തിരുന്നു, ആ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നും വരുന്ന കുസുമങ്ങള്‍ക്കായി, ആ ദിനത്തിനായി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
**************************************************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അഞ്ചു മിനിറ്റു കൂടി മാത്രം", ഹാളില്‍ മുന്നിലിരുന്ന അദ്ധ്യാപകന് സമയം അവസാനിക്കുന്നതിന്റെ സൂചന നല്കി. ഭാവനയില്‍ നിന്നും വര്‍ത്തമാനത്തിലേക്കുണര്‍ന്ന ഞാന്‍ ആശങ്കയോടെ ഘടികാരത്തിലെ സമയം നോക്കി. കഥയുടെ ബാക്കി എഴുതാന്‍ ഇനി സമയമില്ല. അക്ഷരങ്ങള്‍ക്കായി കൊതിക്കുന്ന, അപൂര്ണ്ണതയില് ആശങ്കപ്പെടുന്ന, ആ സങ്കല്പ്പലോകത്തിന്റെ അന്ത്യം കടലാസ്സില്‍ ഞാന്‍ ഇങ്ങനെ കുറിച്ചു, "സ്വന്തം കുപ്പായത്തില്‍ വാദിച്ചു, കോടതിമുറിയില്‍ നിരപരാധിത്വം തെളിയിക്കുന്ന ഒരു ദിനം അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതേ ദിവസം വാക മരം പൂക്കുന്നതു കാണാന്‍ അവള് വന്നിരുന്നെങ്കിലെന്നു അവന് ആഗ്രഹിച്ചു." മഷി പുരണ്ട അക്ഷരങ്ങള്‍ക്കായി അധ്യാപകന്റെ കൈ എന്റെ കടലാസുകളില്‍ അപ്പോഴേക്കും പിടി മുറുക്കിയിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഹാളില്‍ നിന്നറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ ഞാന്‍ ഫലത്തെ പറ്റി ആശങ്കപ്പെട്ടില്ല. സഹാപാഠികളോടു വിഷയത്തിന്റെ കാഠിന്യത്തെ പറ്റിയോ, അവരുടെ കഥാഗതിയെ പറ്റി ചോദിച്ചറിയാനോ, നിന്നില്ല. എന്റെ കഥ അപൂര്‍ണ്ണമാണെന്നു ഞാന്‍ അറിഞ്ഞിരുന്നു. മനുഷ്യജീവിതങ്ങള്‍ തന്നെ അപൂര്‍ണ്ണങ്ങളാകുമ്പോള്‍, ജീവിതഗന്ധിയായ ഒരു കഥയെങ്ങനെ പൂര്‍ണ്ണമാകുമെന്ന മറുചോദ്യവുമായി ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. വസന്തകാലത്തെ സായാഹ്നത്തില്‍, ലോ കോളേജിലെ പൂന്തോട്ടത്തിലുള്ള വാകമരം, ചുവന്ന പുഷ്പങ്ങള്‍ പതിവിലും കൂടുതല്‍ പൊഴിച്ചു. ഞാന്‍ അങ്ങോട്ടേക്കു നടന്നു. പത്മശ്രീ ലഭിച്ച പ്രശസ്ത സാഹിത്യകാരന് സി. കെ. രമേശിനുള്ള അനുമോദന സമ്മേളനം അകത്തെ ഓഡിറ്റോറിയത്തില്‍ നടക്കുന്നതിന്റെ ശബ്ദം പൂന്തോട്ടത്തില്‍ വരെ എത്തുന്നുണ്ട്. ഇളംകാറ്റില്‍ എനിക്കു ചുറ്റും ആയിരക്കണക്കിനു പുഷ്പഹാരങ്ങള്‍ പെയ്തിറങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോളേജിന്റെ പോര്‍ട്ടിക്കോയില്‍ ജയില്‍ വകുപ്പിന്റെ ഒരു ജീപ്പ് ആരെയോ പ്രതീക്ഷിച്ചു കാത്തു കിടന്നു. പൂന്തോട്ടത്തില്‍ നിലക്കാതെ പൊഴിയുന്ന പുഷ്പങ്ങള്‍ക്കിടയിലായി ഇങ്ങനെ എഴുതിയിരുന്നു, "എന്റെ വാഗയ്ക്ക്".</div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com6tag:blogger.com,1999:blog-3667648324088962166.post-8108549368978479582014-03-18T20:38:00.000+05:302014-03-21T19:10:52.628+05:30മണ്ഡരി<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
കുംഭമാസ സൂര്യാസ്ത്രങ്ങളെ കീഴ്പെടുത്താന്‍ വീടിന്റെ മേല്ക്കൂരയെ ആശ്രയിച്ചൊരു ദിവസമാണു അവന് എന്റെയടുക്കല്‍ ആദ്യം വരുന്നത്. മുഷിഞ്ഞ, കറുപ്പില്‍ ചുവന്ന വരയന്‍ ഷര്‍ട്ടും, റെയില്‍വേയിലെ ക്ലീനര്‍മാരെ അനുസ്മരിപ്പിക്കുന്ന നീല പാന്ടുമാണു വേഷം. വിയര്‍പ്പുത്തുള്ളികള്‍ മേലാസകലം പൊടിയുന്നുണ്ട്. സ്വകാര്യതയിലേക്ക് അറിയിക്കാതെ കയറി വരുന്ന ഒരു അപരചിതനോടുള്ള അമ്പരപ്പും, നീരസവും മുഖത്തു പ്രകടിപ്പിച്ചു നിന്ന എന്നോടവന് പറഞ്ഞു, "സിസ്റ്റര്‍ സജീന, സിസ്റ്റര്‍ സജീന, ആന്ധ്ര." അപ്പോള്‍ ആള് ഒരു അപരിചിതനല്ല. നാട്ടിലെ സാമൂഹിക നവോദ്ധാനവും, അവകാശ ബോധവും മൂലം ഇടത്തരക്കാരെല്ലാം അന്തരിച്ചു പോയപ്പോള്‍ തൊടിയിലെ തെങ്ങിനും, വാഴയ്ക്കും, ഇഞ്ചിക്കുമിടയിലൂടെ കളകള്‍ പടര്‍ന്നു കയറി. കായ്ഫലങ്ങള്‍ സമയത്തെടുക്കാന്‍ തൊഴിലാളികളെ കിട്ടാതായപ്പോഴാണു, ഞാന്‍ ആന്ധ്രയിലുള്ള എന്റെയൊരു ബന്ധുവായ സജീനയോടു, പറ്റിയ ഒരു പണിക്കാരനെ നാട്ടിലേക്കു വിടാന്‍ പറഞ്ഞത്. അവന് വെയിലും കൊണ്ടു വീട്ടു മുറ്റത്തു തന്നെ നില്‍ക്കുകയാണ്. "പെരെന്നാ?", ചോദ്യം ആദ്യം ഗ്രഹിച്ചില്ലെങ്കിലും, ആംഗ്യങ്ങളെ കൂട്ടു പിടിച്ചപ്പോള്‍ അവന് പറഞ്ഞു, "സുബ്ബ റാവു". "സുബ്ബ റാവുവോ, അതെന്തു പേരാ. വിളിക്കാന്‍ പാടാണല്ലോ", എന്റെ മനസ്സിലൂടെ തെക്കന്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ ചിന്തകള്‍ കടന്നു പോയി. "ഉന്നെ ഞാന്‍ ബാബുന്നു വിളിക്കാം, ബാബു." എന്റെ ആംഗ്യങ്ങള്‍ കൊണ്ടാണ് അവന് കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നു തോന്നുന്നു. ബാബുവിനു കിഴക്കു വശത്തെ ചായ്പ്പു, സാധനങ്ങള്‍ വെയ്ക്കുവാനായി കാണിച്ചു കൊടുത്തിട്ടു ഞാന്‍ സാവധാനം തൊടിയിലേക്കിറങ്ങി. ഏകാധിപതികള്‍ കൊലയ്ക്കു മുമ്പ് ഇരകളോടു കാണിക്കുന്ന ഒരു പുച്ഛത്തോടെ ഞാന്‍ കളകളെ നോക്കി. വര്‍ദ്ധിച്ച വാല്‍സല്യത്തോടെ ജീവനത്തിനായി ക്ലേശിക്കുന്ന എന്റെ വിളകളെ തലോടി. അരുണന്, സഞ്ചരിക്കുന്ന എല്ലാത്തിനെയും വാനത്തുനിന്നു ലക്ഷ്യമിട്ടെങ്കിലും, അവന്റെ ഒരു രശ്മിക്കു പോലും എന്റെ മനസ്സിലെ വര്‍ദ്ധിച്ച ഉത്സാഹത്തെ കെടുത്താനായില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വീടും, വീടിനു ചുറ്റും പരന്നു കിടക്കുന്ന പറമ്പും അന്യം നിന്നു പോവുന്നൊരു കാലത്ത്, അത്തരത്തിലുള്ളൊരു വലിയ വസ്തുവിനു ഞാന്‍ അവകാശിയായിരുന്നു. പ്രായാധിക്യം മൂലം സര്‍ക്കാര്‍ ബഹുമാനപൂര്‍വ്വം വീട്ടിലിരുത്തുകയും, മക്കളെല്ലാം ഒരിക്കലും കയ്യെത്താന്‍ ഇടയില്ലാത്ത സൌഭാഗ്യം പ്രതീക്ഷിച്ചു അന്യ ദേശങ്ങളില്‍ ചേക്കേറുകയും ചെയ്തപ്പോഴാണു ഞാന്‍ ചുറ്റുപാടുമുള്ള തൊടിയിലേക്കിറങ്ങിയത്. പുരയിടത്തിനു പുറകിലൂടെയോഴുകുന്ന ചെറു അരുവി ഒരിക്കലും വറ്റാറില്ല. അയല്‍ നിലങ്ങളൊന്നും വിതയ്ക്കാറില്ലെങ്കിലും, നികത്താത്തതിനാല്‍ ഗ്രാമത്തിന്റെ ജലസംഭരണികളായി നിലകൊണ്ടു. വീടിനു മുന്നിലായി രണ്ടു മൂന്നു കിലോമീറ്റര്‍ അപ്പുറം സ്വാമിപ്പാറയും നിലനില്‍ക്കുന്നുണ്ട്. വശം ചെരിഞ്ഞു നില്ക്കുന്നൊരു കൊമ്പന്റെ രൂപത്തിലുള്ള ആ പാറക്കൂട്ടത്തിന്റെ നിഴല്‍ ചിലപ്പോഴെങ്കിലും വീടിനെ സൂര്യനില്‍ നിന്നും മറച്ചു കളയും. ഉപഗ്രഹ ചിത്രങ്ങളില്‍ പാറയ്ക്കു ചുറ്റും ഇടതൂര്‍ന്ന പച്ചനിറത്തില്‍ എന്റെ ഗ്രാമം സദാ കാണാനാവും. വര്‍ഷാവര്‍ഷം വരുന്ന വടക്കുകിഴക്കന്‍ മഴമേഘം പെയ്തൊഴിയുവാന്‍ ഇഷ്ടപ്പെടാതെ നാട്ടില്‍ ചുറ്റിത്തിരിയാറുണ്ട്. ആരോഗ്യകരമായ ഇളംനീല നിറത്തില്‍ വാനം പെരിയപ്പുറം ഗ്രാമത്തിനു മുകളില്‍ സന്തോഷം വര്‍ഷിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നെപ്പോലെ നിര്‍ബന്ധിത വിശ്രമം ആസ്വദിക്കുന്ന അയല്‍പ്പക്കത്തെ ജോണി സാറും, ടീച്ചറുമാണു ചുറ്റുമുള്ള വിതയ്ക്കാത്ത നിലത്തിന്റെ കതിരു പറ്റേണ്ടിയിരുന്ന വിതക്കാര്‍. സ്വാമിപ്പാറയുടെ മുകളിലായി നാലഞ്ചു ആദിവാസി കുടുംബങ്ങളും പാര്‍ക്കുന്നുണ്ട്. ഒന്നു രണ്ടു തലമുറ മുന്‍പു വരെ അവര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആദിവാസികളായിരുന്നുവെങ്കിലും, പെരിയപ്പുറം സ്കൂളിനു സമൂഹത്തിലുണ്ടാക്കാന്‍ കഴിഞ്ഞ മാറ്റത്തിന്റെ പ്രതിഫലനമെന്നോണം അവരെല്ലാം ഇപ്പോള്‍ ഏറെക്കുറെ നാട്ടുവാസികളായി കഴിഞ്ഞു. എന്നിരിക്കിലും, പഴമയുടെ ഭാണ്ഡം പേറി അവര്‍ക്കിടയില്‍ മൂപ്പന് സമ്പ്രദായം ഇപ്പോഴും നിലനില്ക്കുന്നു. ആചാരങ്ങളില്‍ പലതിനെയും വര്‍ദ്ധിച്ച സാമൂഹിക ബോധം നശിപ്പിച്ചപ്പോള്‍ മൂപ്പന്റെ അധികാരത്തിനും വലിയ തോതില്‍ ഇടിവു സംഭവിച്ചു. ഇന്നതൊരു സാമ്പ്രദായിക ആചാരപ്പേരിലേക്കു ചുരുങ്ങിയിരിക്കുന്നു. മൂപ്പന്റെ ഏക മകന് രഘുവാണ് ബാബു വരുന്നതിനു മുന്‍പു തോപ്പിലെ പണികള്‍ക്കു സഹായിച്ചിരുന്ന കയ്യാള്. വിനയവും, സംഘടനാ മികവുമുള്ള വ്യക്തി എന്നാവും ഇടതുപക്ഷ യുവജന സംഘടനാ നേതാവു കൂടിയായ രഘുവിനെപറ്റി ഗ്രാമത്തില്‍ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുക.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്വാമിപ്പാറയുടെ ചുവട്ടിലായുള്ള ചെറുകാടിനുള്ളില്‍, ആദിവാസികളുടെ പ്രധാന ആരാധന മൂര്‍ത്തിയായ തച്ചോട്ടു തേവരുടെ പ്രതിഷ്ഠയുള്ളതായി അവര്‍ വിശ്വസിച്ചു പോരുന്നു. പാറയെയും, അവരെയും, ദുരന്തങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന തേവര് ഉറക്കത്തിലാണെന്നും, ഉണര്‍ത്തിയാല്‍ ക്രമേണ അവര്‍ വംശമറ്റുപോവുമെന്നും ആദിവാസികള്‍ പരമ്പരാഗതമായി വിശ്വസിക്കുന്നു. പുതുതലമുറയ്ക്കു വിശ്വാസങ്ങളില്‍ താല്‍പ്പര്യം കുറവാണെങ്കിലും, അവരും തേവര്‍ക്കെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാറില്ല. ആദിവാസികളുടെ പുണ്യസ്ഥലമായതിനാലും, തേവര് ഉറക്കത്തിലാണെന്നു അവര്‍ വിശ്വസിക്കുന്നതിനാലും നാട്ടുകാരാരും അവിടെ പോവുകയോ, അതു വെട്ടിത്തെളിയ്ക്കുകയോ ചെയ്യാറില്ല. കാട്ടിനുള്ളിലെ അരയാല്‍ നൂറ്റാണ്ടിന്റെ പ്രാര്‍ത്ഥനകളും, പഴക്കവും പേറി ശിഖിരങ്ങള്‍ നിറഞ്ഞു ദേവസദൃശ്യമായ പ്രൌഢിയില്‍ നിലകൊണ്ടു. നാട്ടിലുള്ള മണ്ണിരയും, പാടങ്ങളില്‍ കണ്ടുവന്ന കൊറ്റിയും, നീര്‍ക്കോലിയുമെല്ലാം അവിടെ അഭയം തേടി. വൈക്കോല്ക്കൂനയില് മുളച്ചുപൊന്തുന്ന വലിയ പാല്ക്കൂണ് കര്‍ഷകനു നല്കുന്ന സന്തോഷം, കാടും, അതിലെ ജീവജാലങ്ങളും ദൈവത്തിനും നല്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
******************************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വസന്തം, ഗ്രീഷ്മം, ശരത്, വേനല്‍, മഴക്കാലങ്ങള്‍ ഒരു തവണ മാറിവന്നപ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട മാറ്റം, ബാബു, സംസാരിക്കാന്‍ തെറ്റില്ലാതെ മലയാളം ഉപയോഗിച്ചു തുടങ്ങിയെന്നതാണ്. "ഇത്തവണ തെങ്കാ കുറവാണ്." ഒരിക്കല്‍ അവന് പറഞ്ഞു. "തെങ്കാ അല്ലെടാ, തേങ്ങാ, ങ്ങാ", അവന്റെ തലയില്‍ സ്നേഹത്തോടെ തലോടി ഞാന്‍ പറഞ്ഞു. "എല്ലാം വേഗത്തില്‍ പഠിക്കുന്നുണ്ട് പയ്യന്", അവനെ പറ്റി എനിക്കഭിമാനം തോന്നി. പോഷകാഹാരവും, കരുതലും ഒക്കെകൊണ്ടാവണം അവനു ഒരു മലയാളിത്തം കൈവന്നിട്ടുണ്ട്. കൂട്ടത്തില്‍ അവനെ ഞാന്‍ മലയാളം അക്ഷരങ്ങളും പഠിപ്പിച്ചു തുടങ്ങിയിരുന്നു. "ഇവന് കൊള്ളാല്ലോ. ഇവനെ നമ്മുടെ പാര്‍ട്ടിയിലെക്കെടുത്താലോ? സമര്‍പ്പണ മനോഭാവമുള്ള യുവാക്കളെ പാര്‍ട്ടി കൂടുതലായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമയമാണ്", പിരിവിനായി ഒരിക്കല്‍ വീട്ടിലെത്തിയ രഘു, ബാബുവിനെ കണ്ടു അഭിപ്രായപ്പെട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നാട്ടിലെ പ്രമാണി കുടുംബക്കാരായ വാണിയംകുടിയില്‍ക്കാരുടെ കൈവശമാണു സ്വാമിപ്പാറയ്ക്കു ചുറ്റുമുള്ള ഭൂരിഭാഗം സ്ഥലവും സ്ഥിതി ചെയ്യുന്നത്. മൂന്നാലു തലമുറ മുന്‍പ് ഗ്രാമത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം കൈവശം വെച്ചിരുന്ന അവര്‍ അല്പമെങ്കിലും ക്ഷയിച്ചത് കേരളത്തില്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ ശേഷമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ സ്ഥലം മേടിച്ച ശേഷം വാണിയംകുടിയില്‍ പോയപ്പോള്‍ അന്നത്തെ വല്യമ്മച്ചിയായ ഏലി എന്നെ പരിചയപ്പെടുത്തിയത് ഇന്നും ഓര്‍മ്മയില്‍ തെളിഞ്ഞു നില്ക്കുന്നു. "നമ്മുടെ അപ്പുറത്തെ ചായ്പ്പില് കിടന്നിരുന്നതാ ഇവന്റെ അപ്പന് തോമ്മാ. ഇന്നു നമ്മുടെ അടുത്തു സ്ഥലം മേടിക്കാന്‍ വിധത്തില്‍ വളര്‍ന്നിരിക്കുന്നു." ഔപചാരികതയുടെ പുറത്തു ലഭിച്ച കാപ്പി ഒന്നു രുചിച്ചു പോലും നോക്കാതെയാണു അന്നാ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏലി മരിച്ചു മണ്ണടിഞ്ഞെങ്കിലും, മരിക്കാതെ ഇങ്ങനെ എത്ര ഓര്‍മ്മകള്‍ മനസ്സില്‍ കിടക്കുന്നു, നീറ്റലും, സുഗന്ധവുമുള്ള എത്രയോ ഓര്‍മ്മകള്‍.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭൂമിയുടെ ശസ്ത്രക്രീയാ ഉപകരണികളായ വെടിമരുന്നും, ബുള്‍ഡോസറും മറ്റും നിരനിരയായി വാണിയംകുടിയിലേക്കു കയറിപ്പോയപ്പോള്‍ നാട്ടുകാര്‍ ഒട്ടൊന്നു അന്ധാളിച്ചു. പ്രമാണിമാരുടെ അടുക്കളക്കഥകളില്‍ തല്പ്പരരായി അനേകര്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും ഒരു ചായക്കുള്ള വക പോലും ലഭിച്ചില്ല. അനേകം ലോറികളും തറവാട്ടു മുറ്റത്തെത്തി. ദിവസങ്ങള്‍ക്കു ശേഷം പെരിയപ്പുറം ഒട്ടൊന്നു കുലുങ്ങി. പ്രകമ്പനങ്ങള്‍ ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. സ്വാമിപ്പാറയുടെ വശങ്ങളില് നിന്നും കല്ലുകള്‍ ഇളകിത്തെറിച്ചു. നാടിന്റെ അടിത്തറ ഓരോ വെടിയിലും കുലുങ്ങി. നൂറ്റാണ്ടുകളായി നാടിനു കാവല്‍ നിന്ന പ്രകൃതിനിര്‍മ്മിത കോട്ട നൂതന ശാസ്ത്രസാങ്കേതികതയുടെ മുന്പില് ആടിയുലഞ്ഞു. പ്രകമ്പനങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു വന്നു. ഉപഗ്രഹചിത്രങ്ങളില്‍ സ്വാമിപ്പാറയുടെ ചുറ്റുമുള്ള പച്ചപ്പു സാവധാനം നീങ്ങിത്തുടങ്ങിയിരുന്നു. അവ, ജന്മന പല്ലു കിളിര്‍ത്ത ഒരു ശിശുവിന്റെയോ, മുന്‍നിര പല്ലുകള്‍ നഷ്ടപ്പെട്ട ഒരു യുവാവിന്റെ ചിത്രമോ പോലെയുള്ള സൌന്ദര്യമില്ലായ്മ ജനിപ്പിച്ചു. ഉരുളുപൊട്ടി വരുന്ന പാറക്കൂട്ടങ്ങള്‍ക്കു മുന്നില്‍ പെട്ട കൂട്ടിലെ വളര്‍ത്തുകിളിയെപ്പോലെ കാട്ടിലെ അരയാലും, മറ്റു സസ്യങ്ങളും കാറ്റത്തു ചില്ലകള്‍ ചലിപ്പിച്ചു ശബ്ദമുണ്ടാക്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭൂമി സൂര്യപ്രദിക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. കാലങ്ങള്‍ മാറിമറിഞ്ഞു. പടിഞ്ഞാറന്‍ കാറ്റു വീശുന്ന സായാഹ്നത്തിലാണു ബാബു ഒരു തേങ്ങയുമായി എന്റെ അടുക്കല്‍ വരുന്നത്. "എന്താണെന്നറിയില്ല, ഇത്തവണ തേങ്ങയൊക്കെ ചെറുതായിരിക്കുന്നു. ഈ തെങ്ങില്‍ മാത്രമല്ല, ഒരുമാതിരി എല്ലാത്തിലും ഇതേ വലിപ്പമാണ്." തേങ്ങയുടെ കൂമ്പു കണ്ട ഞാന്‍ നന്നേ ഞെട്ടി. "ഈശ്വരാ മണ്ഡരി". "എടാ നീ തെങ്ങില്‍ കയറി എല്ലാത്തിന്റെയും കൂമ്പു നോക്കിക്കേ. എന്തെങ്കിലും ചെള്ലോ, ചെറു ജീവിയെയോ കാണുന്നുണ്ടോയെന്നു?", അവനെയും കൂട്ടി ഞാന്‍ അടുത്തു കണ്ട ഒരു തെങ്ങിന് ചുവട്ടിലെക്കോടി. തെങ്ങില്‍ കയറിയ അവന്, ഒരു ചെറു വണ്ടിനെയും കൂട്ടി താഴേക്കിറങ്ങി വന്നു. "ഇതു പോലെ കുറേയെണ്ണമുണ്ട്. കൂമ്പിലാ എല്ലാം കൂടിയിരിക്കുന്നത്", അവന് പറഞ്ഞു. തോപ്പിലെ തെങ്ങുകളില്‍ നല്ലൊരു ശതമാനത്തെയും മണ്ഡരി ബാധിച്ചു കഴിഞ്ഞു. കൃഷി ഉദ്യോഗസ്ഥന് മരുന്നു തരുമ്പോള്‍ സൂചിപ്പിച്ചു, "അധികം പ്രതീക്ഷ വെയ്ക്കേണ്ട. ബാധിച്ച തെങ്ങുകള്‍ പോവാനാണു സാധ്യത. മരുന്നു തളിച്ചുവെച്ചാല്‍ പിടിക്കാത്ത തെങ്ങുകളെങ്കിലും രക്ഷപ്പെടും." പടിഞ്ഞാറന്‍ കാറ്റു നാട്ടിലുടനീളം വീശിത്തുടങ്ങിയിരുന്നു. പല തെങ്ങുകളും മണ്ടയോടെ നിലം പൊത്തി. മണ്ട പോയ പല തെങ്ങുകളും ഭൂമിയുടെ മാറിലേക്കു തുറക്കുന്ന ജലവാഹിനികള്‍ കണക്കെ മഴച്ചാര്‍ത്തും പ്രതീക്ഷിച്ചു മാനത്തെയ്ക്കു നോക്കി നിന്നു. ബാക്കിയുള്ളവ വാനം ഉന്നം വെച്ച പീരങ്കികള്‍ കണക്കെ പടിഞ്ഞാറന്‍ കാറ്റിനോടു പട പൊരുതി പോര്‍ക്കളത്തില്‍ വീണു വീരമൃത്യു വരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കനത്ത ശബ്ദവും, പൊടിയും കുലുക്കവും അസഹ്യമായപ്പോഴാണു നാട്ടുകാര്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടത്. തേവരു കാടു വെട്ടിനീക്കപ്പെടുന്നതില്‍ ആദിവാസികളും അസ്വസ്ഥരായിരുന്നു. പലപ്പോഴും, പാറക്കല്ലുകള്‍ ജോണിസാറിന്റെ വീട്ടുമുറ്റത്തു വരെ തെറിച്ചു വീണു. ആദിവാസി ഭവനങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പാറമട വിരുദ്ധ മുന്നണി നാടിന്റെ പ്രധാന സംഘടനയാകാന് അല്പ സമയം പോലും എടുത്തില്ല. റെവന്യൂ വകുപ്പില്‍ സേവനം പൂര്‍ത്തിയാക്കിയ ഞാന്‍ അതിന്റെ കണ്‍വീനറും. പാറമടയ്ക്കു വേണ്ടിയാണെങ്കില്‍, പാറ പൊട്ടിക്കുന്നതിനൊപ്പം ചുറ്റുമുള്ള മണ്ണില്‍ അലക്സ് ആഴത്തില്‍ കുഴിക്കുന്നതെന്തിന് എന്നതു എന്നെ കുഴക്കി. വാണിയംകുടിയില്‍ അലക്സിനെ നാടിന്റെ പ്രതിഷേധം അറിയിക്കുക എന്നതായിരുന്നു സംഘടന ആദ്യം ഏറ്റെടുത്ത ഉദ്യമങ്ങളില്‍ ഒന്ന്. പഴമയുടെ പ്രതാപം ലേശം പോലും ചോരാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ആ തറവാട്ടിലേക്കു ഞങ്ങളെ സ്വാഗതം ചെയ്തത് അനേകം നാട്ടു വൃക്ഷങ്ങളുടെ ബോണ്‍സായി മാതൃകകളാണ്. അലക്സിന്റെ ഭാര്യ ലിസി പ്രദേശത്തെ തന്നെ വലിയ ബോണ്‍സായി കച്ചവടക്കാരിയാണ്. "കേറിയിരിക്ക്. എല്ലാരും കൂടി വിശേഷിച്ച്?", പറമ്പിലായിരുന്ന അലക്സ് ഞങ്ങളെ കണ്ടു കയറി വന്നു. "ഇവിടുത്തെ ഖനനത്തെപറ്റിയും, പാറമടയെപ്പറ്റിയും സംസാരിക്കാനായി വന്നതാണ്", ഞങ്ങള്‍ ശബ്ദത്തില്‍ തികഞ്ഞ ഭവ്യത പ്രകടിപ്പിച്ചു. "അതിപ്പോ സംസാരിക്കാന്‍ എന്നാ ഒള്ളതു?. എന്റെ സ്ഥലത്തു ഞാന്‍ ഒരു പാറമട തുടങ്ങി. അതിനു ചുറ്റുമുള്ള സ്ഥലവും എന്റെ തന്നെയാണ്. നിയമപരമായുള്ള അനുമതികളെല്ലാം നേടിയിട്ടുമുണ്ട്", അലക്സ് ഒരു വിജയിയുടെ ഭാവത്തില്‍ നിലകൊണ്ടു. "പാറമടയ്ക്കു വേണ്ടി മാത്രമാണെങ്കില്‍ അതിനു ചുറ്റും ഇങ്ങനെ കുഴിക്കുന്നതെന്തിനാണ്?", സംശയം ഉന്നയിച്ചത് കണ്‍വീനറായ ഞാനായിരുന്നു. "മണ്ണിനടിയിലെ പാറ കൂടി പൊട്ടിക്കാന്‍. അതിനു നിങ്ങള്‍ക്കെന്താ? ഇനി നിങ്ങളുടെ അനുമതിയും വേണോ?", അലക്സിന്റെ ശബ്ദം ഉയര്‍ന്നു വന്നു. "അതല്ല അലക്സെ, ഈ പാറമട കൊണ്ടു പരിസരവാസികള്‍ക്കൊക്കെ നിരവധി ബുദ്ധിമുട്ടുകളുണ്ട്", ഞാന്‍ അലക്സിനെ തിരികെ ചര്‍ച്ചയിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിച്ചു. "അതിപ്പോ സംസാരിക്കാന്‍ പ്രത്യേകിച്ചൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞു. പാറമട നിര്‍ത്താന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. മറ്റൊന്നും സംസാരിക്കാനില്ലെങ്കില്‍ നിങ്ങള്‍ക്കിറങ്ങാം", അയാളുടെ ശബ്ദം കനത്തു. "അതിപ്പോ നീ മാത്രം അങ്ങു തീരുമാനിച്ചാ മതിയോ? ഇവിടെ നാട്ടുകാര്‍ക്കൊന്നും കെടന്നുറങ്ങണ്ടേ", രഘുവില്‍ നിന്നും അത്തരം ഒരു സംഭാഷണം ശ്രവിച്ചു അലക്സിനെക്കാള്‍ ഞെട്ടിയതു ഞങ്ങളാണ്. ചെറു പുഞ്ചിരിയോടെയല്ലാതെ ഞങ്ങള്‍ അവനെ ഇതു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"പാറമട നിര്‍ത്തിയില്ലെങ്കില്‍ നീ എന്നാ ചെയ്യുമെന്നാ പറഞ്ഞു വരുന്നേ?", അലക്സിന്റെ മറു ചോദ്യത്തോടെ സംഭാഷണം കൈ വിട്ടു പോവുകയാണോയെന്നു ഞങ്ങള്‍ സന്ദേഹിച്ചു. "തേവരു കാടും നശിപ്പിച്ചു നീ പാറമട നടത്തുന്നതു ഒന്നു കാണണമല്ലോ", മുന്നോട്ടാഞ്ഞ രഘുവിനെ തടഞ്ഞതു ഞങ്ങളു തന്നെയാണ്. സംഘടനയുടെ കണ്‍വീനര്‍ എന്ന നിലയില്‍ പരിസരത്തു സമാധാനം നിലനിര്‍ത്തേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം എനിക്കായിരുന്നു. പരാജയപ്പെട്ട ആദ്യ ഉദ്യമത്തിനൊടുവില്‍ തിരികെ പോരുമ്പോള്‍ ഞാന്‍ പരിസരങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ബോണ്‍സായി വൃക്ഷങ്ങളെ നോക്കി. അവയില്‍ പലതും മുന്നില്‍ തഴച്ചു വളര്‍ന്നു നില്ക്കുന്ന പേരാലിനെയും, അരയാലിനെയും അസൂയയോടെ നോക്കുന്നതായി എനിക്കു തോന്നി. ഒപ്പം പാറമടയുടെ പരിസരത്തുള്ള മരങ്ങള്‍ വെട്ടി വീഴ്ത്തപ്പെടുമ്പോള്‍ ആശ്വസിക്കുന്നതായും. പൂര്‍ണ്ണവളര്‍ച്ചയെത്താതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളെ പോലെ വാത്സല്യവും, കരുതലും നല്കാന് പോന്ന ഒരച്ചനെയും, അമ്മയെയും പ്രതീക്ഷിച്ചു അവ ആ വീട്ടു മുറ്റത്തു നിലകൊണ്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജനകീയപ്രശ്നങ്ങളുടെ അന്തിമപരിഹാരം സംഭവിക്കുന്നതു പലപ്പോഴും ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ, ആത്മീയ നേതാക്കന്മാരിലൂടെയോ അല്ല, മറിച്ചു ജനകീയാസൂത്രണത്തിന്റെ ഈറ്റില്ലങ്ങളിലൂടെയാണ്. ഞങ്ങള്‍ പെരിയപ്പുറം പഞ്ചായത്തു പ്രസിഡന്റ് രവീന്ദ്രനു മുന്നില്‍ സങ്കട ഹര്‍ജി ബോധിപ്പിച്ചു. "അതിപ്പോ, എല്ലാരും ഇങ്ങനെ പാറമടകള്‍ക്കെതിരായാല്‍ നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരിങ്കല്ലു എവിടെ നിന്നു കണ്ടെത്തും. റോഡു മുതല്‍ കെട്ടിടങ്ങള്‍ക്കു വരെ അതൊരു അത്യാവശ്യ വസ്തുവല്ലേ. ആര്‍ക്കും അല്‍പ്പം പോലും ബുദ്ധിമുട്ടു സഹിക്കാനും വയ്യ, ഒള്ള വികസനമെല്ലാം വേണം താനും", പരാതിയില്‍ രവീന്ദ്രന് തന്റെ നിലപാടറിയിച്ചു. മാസാമാസം പതിനായിരങ്ങള്‍ വാണിയംകുടിയില്‍ നിന്നു "സന്തോഷം" സ്വീകരിച്ചിരുന്ന മെമ്പര്‍മാരില്‍ നിന്നും കൂടുതലൊന്നും ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. പഞ്ചായത്തു കെട്ടിടത്തില്‍ നിന്നും ഇറങ്ങുന്ന വഴി ഞാന്‍ രവീന്ദ്രനോടു പറഞ്ഞു, "പ്രസിഡന്റിന്റെയോ, ഒരൊറ്റ മെമ്പര്‍മാരുടെയോ വീടിനടുത്തു ഒരു പാറമട പോലും ഇല്ലാത്തതെന്തേ? ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ എന്നാണല്ലോ". രവീന്ദ്രന് നോക്കി ഇരുന്നതേയുള്ളു. പഞ്ചായത്തു വളപ്പിലെ പ്ലാവിന് മുകളില്‍ അനേകം ഇത്തിള്‍ക്കണ്ണികള്‍ മുളച്ചു പൊങ്ങി നിന്നു. അവയില്‍ കീടങ്ങള്‍ മുട്ടയിട്ടു പെരുകി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പനിച്ചുകിടന്ന ഒരിക്കലാണു ഞാന്‍ ബാബു താമസിക്കുന്ന ചായ്പ്പിലേക്കു ചെന്നത്. വീടിനോടു ചേര്‍ന്നാണെങ്കിലും പുറമേ നിന്നു മാത്രം പ്രവേശിക്കാനാവും വിധമാണതിന്റെ നിര്‍മ്മിതി. തലേന്നത്തെ മഴയ്ക്ക്, ജാതിയ്ക്കു തടമെടുക്കേണ്ടന്നു ഞാന്‍ ആവത് അവനോടു പറഞ്ഞതാണ്. എന്നെ കണ്ട അവന് ബുദ്ധിമുട്ടി എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും, ഞാന്‍ തടഞ്ഞു. അവന് മുറി വൃത്തിയായി സൂക്ഷിച്ചിരുന്നു. മുറിയിലെ തടിക്കട്ടിലില്‍ പായ വിരിച്ചാണു ബാബു കിടക്കുന്നത്. ഭിത്തിയിലെ കൊളുത്തില്‍ അരിവാളും, ഷെല്‍ഫില്‍ വെട്ടുകത്തി, ചുറ്റിക തുടങ്ങി മറ്റു പണിയായുധങ്ങളും സൂക്ഷിച്ചിരിന്നു. കട്ടിലിനു മുകളിലായി ചില്ലുകുപ്പിയില്‍ ചത്ത മണ്ഡരി കീടങ്ങളെ സൂക്ഷിച്ചിരിക്കുന്നതാണ് എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. "എന്തിനാടാ നീ ഇതൊക്കെ എടുത്തു വെച്ചിരിക്കുന്നത്?", ഞാന്‍ ആകാംക്ഷാപൂര്‍വ്വമാണ് ചോദിച്ചത്. "പ്രകൃതിയെ ആക്രമിക്കുന്ന കീടങ്ങളെ കൊന്നു കളയണം", അവന്റെ ശബ്ദത്തില്‍ അല്പം പോലും ക്ഷീണം അനുഭവപ്പെട്ടില്ല. കീടങ്ങളില്‍ പലതും അറിയാതെയാണെങ്കിലും ചെയ്ത കുറ്റത്തിന്റെ പ്രതിഫലനമെന്നവണ്ണം ദ്രവിച്ചു തുടങ്ങിയിരുന്നു. സായാഹ്ന മേഘങ്ങള്‍ക്കിടയില്‍ പതിവില്ലാംവണ്ണം കഴുകന്മാര് പറക്കുന്നുണ്ടായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
********************************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കാലത്തിന്റെ അച്ചുതണ്ടില്‍ സൂര്യനു ചുറ്റും ഭൂമി വീണ്ടും കറങ്ങി, ഒന്നല്ല, പലവട്ടം. വാണിയംകുടിയില്‍ പാറമട പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വാമിപ്പാറയെ വരിഞ്ഞു മുറുക്കിത്തുടങ്ങിയിരുന്നു. ആശയപരമായ പ്രതിഷേധങ്ങള്‍ക്കല്ല, സംഘടിത ശക്തിക്കാണു സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാവുകയെന്നു പ്രഘോഷിച്ചു രഘുവും കൂട്ടരും, വാണിയംകുടിയില്‍ ആലക്സിനെ ഘൊരാവോ ചെയ്തു. മേഘങ്ങള്‍ പോലും മാറി നിന്ന ആ പകല്‍ മുഴുവന്‍ യുവാക്കള്‍ വാണിയംകുടിയില്‍ തറവാടിന്റെ ഗേറ്റിലൂടെയുള്ള പ്രവേശനം തടഞ്ഞു. ഇടതു പക്ഷ, വിപ്ലവ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഈ ഘൊരാവോയ്ക്കു സമര സമിതിയ്ക്കു നേരിട്ടു പങ്കുണ്ടായിരുന്നില്ലെങ്കിലും നിശബ്ദമായ പിന്തുണ നിര്‍ലോഭം ലഭിച്ചു. അന്നേ ദിവസം മുതല്‍ പാറമട താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. വര്‍ഷങ്ങള്‍കൊണ്ട് ഞങ്ങള്‍ ശ്രമിച്ചിട്ടു നടക്കാഞ്ഞത്, ഒറ്റ പകല്‍ കൊണ്ടു രഘുവും കൂട്ടരും സാധിച്ചെടുത്തു. നക്ഷത്രങ്ങള്‍ തിളങ്ങി നിന്ന അന്നത്തെ രാത്രിയില്‍ സ്വാമിപ്പാറ പോലും സമാധാനമായി നിശ്വസിച്ചിരിക്കണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു, ഞാനും രഘുവും രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണു ഞങ്ങള്‍ക്കു മുന്നില്‍ ഒരു ജീപ്പു വന്നു നിന്നത്. ആരാണെന്നു സൂക്ഷിച്ചു നോക്കുമ്പോഴേക്കും മുഖത്തടി കൊണ്ട് ഞാന്‍ വീണിരുന്നു. മണ്ണില്‍ കിടന്ന ഞാന്‍, വാളുകളുമായി അവര്‍ തലങ്ങും വിലങ്ങും രഘുവിനെ വെട്ടുന്നതു ഭയപ്പാടോടെ നോക്കി. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കി വരുമ്പോഴേക്കും അവര്‍ പൊയ്ക്കഴിഞ്ഞിരുന്നു. നിമിഷാര്‍ത്ഥത്തില്‍ ദുരന്തത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ ഞാന്‍ അടുത്തു വന്ന ഒരു വണ്ടിയില്‍ രഘുവിനെയും കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു. സമയത്തിന്റെ നിശ്ചലതയോ, ദൈവത്തിന്റെ കൃപയോ എന്നറിയില്ല, അടിയന്തരശസ്ത്രക്രീയക്കൊടുവില്‍ രഘു രക്ഷപ്പെട്ടു. കയ്യിലും, ശരീരത്തും അനേകം മുറിവുകളുമായി അയാള്‍ ആശുപത്രിയില്‍ സമയത്തോടു മല്ലിട്ടു. നേരം പുലര്‍ന്നു വരുമ്പോഴേക്കും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയും എന്റെ ചെവിയിലെത്തി. അതേ രാത്രി ആരോ അലക്സിനെയും വെട്ടി കൊലപ്പെടുത്തിയിരിക്കുന്നു. ഒരു രാത്രിയില്‍, ഒരു ഗ്രാമത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിഷ്ഠൂരമായ രണ്ടു കൊലപാതക ശ്രമങ്ങള്‍. അതിലൊന്നു വിജയിക്കുകയും ചെയ്തു. കനത്ത ഭയാശങ്കയിലായതു ഗ്രാമവാസികളാണ്. എന്താണു സംഭവിക്കുന്നതെന്നു ആര്‍ക്കും ബോധ്യമുണ്ടായിരുന്നില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പോലീസ് വണ്ടികള്‍ പോലീസ് നായ്ക്കളെ പോലെ ഗ്രാമത്തില്‍ അങ്ങോളം ഇങ്ങോളം ഓടി. രഘുവിനെ വെട്ടിയതു അലക്സ് ഏര്‍പ്പെടുത്തിയ സംഘമാണെന്നതിനു പോലീസിനു തെളിവുകള്‍ ലഭിച്ചെങ്കിലും, അലക്സിന്റെ കൊല ആരു നടത്തിയെന്നതു ദുരൂഹതയില്‍ നിലനിന്നു. രഘുവിന്റെ സുഹൃത്തുക്കളെ തുടക്കത്തില്‍ പോലീസ് സംശയിച്ചെങ്കിലും അവര്‍ക്കാര്‍ക്കും അതില്‍ പങ്കില്ലെന്നത് അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവണ്ണം സ്ഥിരീകരിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും, അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാഞ്ഞതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും അവര്‍ക്കും തെളിയിക്കുവാന്‍ സാധിച്ചില്ല. വാണിയംകുടിയില്‍ ക്വാറി അലക്സിന്റെ ആത്മാവിനെയും പേറി, പ്രവര്‍ത്തനം നിലച്ചു ശാന്തമായി നിലകൊണ്ടു. അന്വേഷണത്തില്‍ മറ്റൊരു വാര്‍ത്ത കൂടി നാട്ടുകാര്‍ക്കു മുന്നില്‍ അവതരിച്ചു. ബഹുരാഷ്ട്ര മൈനിംഗ് കമ്പനിയായ എസ്.ബി.സിയുടെ പങ്കാളിയായിരുന്നു അലക്സ് എന്നതും, അവര്‍ക്കു വേണ്ടി അയാള്‍ നടത്തിയിരുന്നതു പാറമടയല്ല, മറിച്ചു വന്‍ തോതിലുള്ള ഗാര്‍നെറ്റ് ഖനനം ആയിരുന്നുവെന്നതും വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കു നന്നേ സമയം വേണ്ടി വന്നു. തേവരു കാട്ടിനടിയില്‍ വിലപിടിപ്പുള്ള, ഗാര്‍നെറ്റിന്റെ വലിയ അളവിലുള്ള നിക്ഷേപം കമ്പനി കണ്ടെത്തിയിരുന്നു. പാറമട പൊതുജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരുപാധിയായി മാത്രം പ്രവര്‍ത്തിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
****************************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വര്‍ഷങ്ങള്‍ വീണ്ടും ഭൂമിയുടെ അച്ചുതണ്ടിലൂടെ കടന്നു പോയി. പുതിയ വിഷയങ്ങള്‍ ലഭിച്ചപ്പോള്‍ പെരിയപ്പുറക്കാരും അലക്സിന്റെ കൊലപാതകം മറന്നു. അയാളെ ഭാര്യയും, മക്കളും മാത്രമേ നെഞ്ചേറ്റിയിരുന്നുള്ളു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഒറീസ്സയിലേക്കു പോയ രഘുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിച്ചിട്ട് ഇന്നേയ്ക്കു വര്‍ഷം ഒന്നു പൂര്‍ത്തിയാവുന്നു. നാട്ടില്‍ അത്ര വലിയ വാര്‍ത്തയല്ലെങ്കിലും, അഞ്ചെട്ടു വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു, ബാബു കഴിഞ്ഞ മാസം നാട്ടിലേക്കു മടങ്ങി. അതിങ്ങനെ മനസ്സില്‍ തങ്ങി നില്ക്കുന്നതു, അയാള്‍ പോയതു എന്നോടൊന്നു യാത്ര പോലും പറയാതെയാണു എന്നുള്ളതുകൊണ്ടാണ്. അവനെ, ഇത്ര നാള് നിന്നതിന്റെ കൂലിയൊക്കെ കൊടുത്തു മാന്യമായി തിരികെ വിടണമെന്ന് ഞാന്‍ വിചാരിച്ചിരുന്നെങ്കിലും, പൊടുന്നനെയുള്ള പോക്ക് നെഞ്ചിലൊരു ചെറു കനലായി. അവന്റെ ചിരിക്കുന്ന മുഖം വേഗത്തിലൊന്നും മനസ്സില്‍ നിന്നു മാഞ്ഞില്ല. മൃതമായി കഴിഞ്ഞിരുന്ന കിഴക്കേ ചായ്പ്പില് പല തവണ അതിനു ശേഷം അവനെ ഞാന്‍ പ്രതീക്ഷിച്ചു. വരുമെന്നുള്ള ഒരു പ്രതീക്ഷയായി അവന് ഇപ്പോഴും എന്നില്‍ നിലനില്ക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വില്‍ക്കുവാനായി എടുത്ത പത്രക്കെട്ടിനുള്ളിലെ വര്‍ഷങ്ങള്‍ പഴകിയ കടലാസുകള്‍ക്കിടയില്‍ എസ.ബി.സി. കമ്പനിയെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടു. കിഴക്കന്‍ ഒറീസ്സയില്‍ കമ്പനിയുടെ ഖനന മേഘലയില്‍ മവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്നു പോലീസ് നടത്തിയ തിരച്ചിലിലും, ആക്രമണത്തിലും, പത്തോളം മവോയിസ്റ്റുകാര്‍ കൊല്ലപ്പെട്ടതായിട്ടായിരുന്നു ആ പഴകിയ വാര്‍ത്ത. എസ്.ബി.സി. എന്ന പേരു മൂലം മാത്രമാണു ഞാന്‍ ആ വാര്‍ത്ത ശ്രദ്ധിച്ചത്. വായന മുഴുമുപ്പിച്ചു, പത്രക്കെട്ടുകള്‍ പുറത്തേയ്ക്കെടുക്കുമ്പോഴേയ്ക്കു, ഒരു പോലീസ് വാഹനം എന്റെ വീടിന്റെ ഗേറ്റിന്റെ അടുത്തു നിര്‍ത്തി വഴി ചോദിക്കുന്നതും, സാവധാനം വീടിന്റെ ദിശയിലേക്കു തിരിയുന്നതും കണ്ടു. മറ്റൊരു മണ്ഡരിയുടെ വരവറിയിച്ചു കൊണ്ട് നാട്ടില്‍ അപ്പോള്‍ പടിഞ്ഞാറന്‍ കാറ്റു വീശിത്തുടങ്ങിയിരുന്നു. </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com6tag:blogger.com,1999:blog-3667648324088962166.post-55001743735958348252014-01-22T19:59:00.000+05:302014-01-23T09:09:58.353+05:30ശിൽപ്പി<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
"മലയാള സാഹിത്യ ലോകത്തു തന്നെ ഒരു പക്ഷെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നോവലാവും രാമന് തമ്പി രചിച്ച സുനന്ദ. ഒരു സ്ത്രീ കേരളീയരെയാകെ തന്റെ സൌന്ദര്യത്തിലൂടെ വശീകരിച്ചു എന്നു പറയുമ്പോള്‍ അതു നോവലിസ്റ്റിന്റെ കഴിവു തന്നെയാണു വെളിവാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തമ്പിയുടെ പേരില്‍ ഒരു സാഹിത്യ അവാര്‍ഡ് രൂപീകരിക്കുന്നതില്‍ ഈ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. ഒപ്പം ഒരു കലാകാരനെ അംഗീകരിക്കാന്‍ ഇത്ര നാള് വേണ്ടി വന്നു എന്നതില്‍ വിഷമവും". മുഖ്യമന്ത്രി വേദിയില്‍ തന്നെ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെ ഒന്നു നോക്കിയതിനു ശേഷം തുടര്‍ന്നു, "നോവലിന്റെ അവസാനം സുനന്ദ കടന്നു പോയ സാഹചര്യങ്ങള്‍ ഏതൊരു സഹൃദയന്റെയും കരളലിയിക്കുന്നതാണ്. സുനന്ദയും, മറ്റു കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നവരാണ് എന്നാണു പഴമൊഴി. അക്കാലഘട്ടത്തില്‍ ഗ്രാമത്തിലേയ്ക്കു വരുന്ന ഒരു സായിപ്പിന്റെ വീക്ഷണകോണില്‍ നിന്നു കഥ അവതരിപ്പിച്ചു എന്നതും നോവലിന്റെ ഒരു സവിശേഷതയാണ്. കഥ നടക്കുന്ന, പാലക്കാടു ജില്ലയിലെ ഇരവിപുരം ഗ്രാമത്തിനെ പൂര്‍ണ്ണമായും കഥാകാരന് കഥയിലേക്കാവാഹിച്ചിരിക്കുന്നു. അതിനാല്‍ തന്നെ പ്രസ്തുത ഗ്രാമത്തില്‍ ഒരു ശില്പ പാര്‍ക്ക് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരിനു അതിയായ സന്തോഷമുണ്ട്. നോവലിലെ പ്രമുഖ കഥാപാത്രങ്ങളെല്ലാം ശില്പങ്ങളായി അണിനിരക്കുന്ന ഒരു പാര്‍ക്ക്. മേഖലയുടെ ടൂറിസം വികസനത്തിനും പാര്‍ക്കു ഗുണം ചെയും." സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
****************************************************</div>
<div style="text-align: justify;">
ഇരവിപുരം ഗ്രാമത്തില്‍ ശില്പികള് കല്ലില്‍ കഥ പറഞ്ഞു തുടങ്ങിയിട്ടു ഇന്നേയ്ക്കു വര്‍ഷം ഒന്ന് അടുക്കാറായി. കരിങ്കല്ലുകളെ ചെത്തി മിനുക്കി മനോഹര രൂപങ്ങളാക്കുന്നതിനെ, ദൈവത്തിനു മാത്രം അവകാശമുള്ള, സൃഷ്ടിക്കു തുല്യമായ ഒരു പ്രവൃത്തിയായാണു അവര്‍ കണ്ടിരുന്നത്. നോവലില്‍ പ്രതിപാദിക്കപ്പെട്ട, ഗ്രാമത്തിലേക്കെത്തുന്ന സായിപ്പും, ശാസ്താ ക്ഷേത്രവും, ആലിന് ചുവട്ടിലെ ഭിക്ഷകനും, ക്രൂരനായ ജന്മിയും, സുനന്ദയുടെ ഭര്‍ത്താവായ രാമനുമെല്ലാം കല്ലുകളില്‍ അഭയം പ്രാപിച്ചു. എല്ലാറ്റിന്റെയും പോര്‍ട്രെയിറ്റ് രൂപങ്ങളാണു സൃഷ്ടിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു ശേഷം കഥാപാത്രങ്ങള്‍ മനസ്സും ശരീരവും കല്ലില്‍ മരവിച്ചു പാര്‍ക്കില്‍ പുനര്‍ജനിച്ചു. ഉച്ചമരത്തണലില്‍ ശില്പികള് ഒരുമിച്ചിരുന്നു നോവല്‍ വായിച്ചു. പ്രധാന ഭാഗങ്ങള്‍ ചര്‍ച്ച ചെയ്തു. അതില്‍ നിന്നും കഥാപാത്രങ്ങളെ അവര്‍ വേര്‍തിരിച്ചു. സാഹചര്യങ്ങളില്‍ നിന്നും അവയുടെ മനോവ്യാപാരവും, അടിസ്ഥാന സ്വഭാവവും അവര്‍ മനസ്സിലാക്കി. കല്ലു ചെത്തുവാന്‍ ഉളി പിടിക്കുമ്പോള്‍ ഇതില്‍ പല കഥാപാത്രങ്ങളും ഭ്രാന്തമായി അവരുടെ ഉള്ളില്‍ വ്യാപരിച്ചു. മനോ വിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാവാതെ അവര്‍ ഇടയ്ക്കിടെ പണികള്‍ നിര്‍ത്തി വച്ചു. ശില്പികളും അവര്‍ പോലുമറിയാതെ നോവലിലെ കഥാപാത്രങ്ങളായി മാറിത്തുടങ്ങിയിരുന്നു. ശില്പങ്ങളുടെ പൂര്‍ണ്ണത ശില്പികളുടെ ആസ്വാദനശേഷിക്ക് അടിക്കുറുപ്പായി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശില്പികള് പ്രധാനമായും രണ്ടു പേര്. മുപ്പതുകളുടെ മദ്ധ്യത്തിലുള്ള ഡാമിയനും, നാല്‍പ്പതുകളുടെ സായാഹ്നത്തോടടുത്ത രവിയും, അഥവാ ഡാമിയന്റെ തമ്പിച്ചന്. ആ പേര് എങ്ങനെ വന്നു എന്നാര്‍ക്കും അറിയില്ല. നോവലിലെ സായിപ്പു ഒരു സുപ്രഭാതത്തില്‍ ഗ്രാമത്തില്‍ വന്നതു പോലെ ഡാമിയന്‍ കാണുമ്പോള്‍ മുതല്‍ രവി തമ്പിച്ചനാണ്. കഥാപാത്രങ്ങളെ കൂടാതെ നോവലില്‍ പ്രതിപാദിക്കുന്ന ഇരവിപുരത്തെ ജന്തു വൈവിധ്യവും അവര്‍ പുനര്‍സൃഷ്ടിച്ചു. അമ്പലക്കുളത്തില്‍ നിന്നും ഇടയ്ക്കിടയ്ക്കു നാക്കു നീട്ടി തലയുയര്‍ത്തി നോക്കുന്ന നീര്‍ക്കോലി, സായിപ്പിനെ ഭയപ്പെടുത്തുന്ന ഭീമന് മഞ്ഞത്തവള, ആലിന്‍ചുവട്ടിലെ തുമ്പിക്കൂട്ടം, അങ്ങനെ പലതും. മഴയുള്ള പല ദിനങ്ങളിലും അവര്‍ക്കു ജോലി നിര്‍ത്തി വയ്ക്കേണ്ടി വന്നു. പലപ്പോഴും ജോലിക്കാവശ്യമായ കല്ലുകള്‍ കിട്ടാതായി. അപ്പോഴെല്ലാം അവര്‍ പൂര്‍ത്തിയായ ശില്‍പ്പങ്ങളെ കൂടുതല്‍ വൃത്തിയുള്ളതാക്കി. വീഴുന്ന മഴത്തുള്ളികളില്‍ നിന്നും അല്‍പ്പമെടുത്തു ശില്പങ്ങളുടെ പുറത്തെ മാലിന്യം തുടച്ചു നീക്കി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുലര്‍ച്ചെ തന്നെ നിലയ്ക്കാതെ മഴ പെയ്യുന്ന ഒരു ദിവസം ഡാമിയന്‍ പറഞ്ഞു, "സുനന്ദയെ ജന്മി പിടിച്ചു കൊണ്ടു പോയതിനു ശേഷമുള്ള ഭാഗങ്ങളിലെ രാമന്റെ അവസ്ഥ ശോചനീയമാണ്. നോവലിന്റെ അവസാനം സുനന്ദയുടെ വേര്‍പാടു സഹിക്കാനാവാതെ ഭ്രാന്തമായ മനസ്സോടു കൂടി അലയുന്ന രാമനെക്കൂടി പുനര്‍സൃഷ്ടിച്ചാലോ?". അല്പ നിമിഷത്തെ ആലോചനയ്ക്കു ശേഷം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി രവി പറഞ്ഞു, "വായനക്കാര്‍ക്ക് എന്നും ദുഃഖം ഉളവാക്കുന്ന ഒരു മുഖമായിരിക്കും അത്. മാത്രമല്ല, അതു, ഏറെ സമയം എടുക്കുന്ന ഒരു പ്രക്രിയയും ആവും. കാരണം, നമ്മള് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന രാമന്റെ മുഖത്തിന്റെ അടിസ്ഥാന ആകൃതിയില്‍ നിന്നു പുതിയതു വ്യതിചലിക്കാന്‍ പാടില്ല, എന്നാല്‍ അയാളുടെ മനസ്സിന്റെ വേദന കാഴ്ച്ചക്കാരിലേക്ക് എത്തുകയും വേണം. മാത്രവുമല്ല, നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമായ സുനന്ദയെ നമ്മള് ഇതു വരെ നിര്‍മ്മിച്ചിട്ടില്ല. ഇരവിപുരത്തെ ആകെ മയക്കിയ സുനന്ദയെ പുനര്‍സൃഷ്ടിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാട്ടുകാര്‍ ഇന്നു വരെ കാണാത്ത ഒരു വശ്യത അതിനാവശ്യമാണ്. നമ്മുടെ സുനന്ദയും നോവലിലെ പോലെ ആളുകളുടെ മനസ്സുമായി നേരിട്ടു സംവദിക്കണം. അതിനായി കാതില്‍ വെള്ളിക്കമ്മലും, കാലില്‍ സ്വര്‍ണ്ണക്കൊലുസ്സും ധരിച്ച സുനന്ദയെ നമ്മള് കൂടുതല്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. നോവലിന്റെ അവസാനം, ജന്മി അപഹരിച്ച സുനന്ദയ്ക്ക് എന്തു സംഭവിച്ചു എന്നു പറയാതിരിക്കുന്നതിലുമുണ്ട് നോവലിസ്റ്റിന്റെ ഒരു ബ്രില്യന്‍സ്", രവിയുടെ വാക്കുകള്‍ ഡാമിയന്‍ സാകൂതം ശ്രദ്ധിച്ചിരുന്നു. കെട്ടിടത്തിന്റെ ഓല മേല്‍ക്കൂരയ്ക്കിടയിലൂടെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്. അതില്‍ ഒരു തുള്ളി രാമന്റെ ശില്പത്തിന്റെ കണ്ണുകളില്‍ വീണു ഒരു ചാല് രൂപപ്പെടുത്തി താഴെക്കൊഴുകി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"കഴിഞ്ഞില്ലേടാ ഇതു വരെ. മാസം കൊറേയായല്ലോ ഉളീം കൊട്ടുവടീം എടുത്തിട്ടുള്ള ഈ പരിപാടി തുടങ്ങിയിട്ട്", വര്‍ക്കിച്ചനാണു രാവിലെ തന്നെ ശബ്ദമുണ്ടാക്കുന്നത്. കാലങ്ങള്‍ക്കിപ്പുറമുള്ള ഇരവിപുരത്തിന്റെ മാറിയ മുഖങ്ങളില്‍ പ്രധാനി. "ശില്പ പാര്‍ക്കിന്റെ കോണ്ട്രാക്റ്റ് ഏറ്റെടുത്തു എന്നും പറഞ്ഞു ജീവിത കാലം മുഴുവന്‍ ഇവിടെയിരുന്നു കൊട്ടിക്കൊണ്ടിരിക്കാമെന്നു ഒരു നായിന്റെ മോനും വിചാരിക്കേണ്ട". വര്ക്കിച്ചന് ഇങ്ങനെയാണ്. പലിശ വരുമാനം ജീവിത വിജയത്തിന്റെ അടിസ്ഥാനമാക്കിയതിനാല്‍, ആരോടു സംസാരിക്കുമ്പോഴും അസഭ്യം എന്നു സാധാരണക്കാര്‍ക്കു തോന്നുന്ന ചില പദപ്രയോഗങ്ങള്‍ പുറത്തു വരും. എന്നിരിക്കിലും അയാള്‍ക്ക് അതൊരു അസഭ്യമല്ല. "ഇവന്മാരോടൊക്കെ ഇങ്ങനെയല്ലാതെ, പിന്നെ എങ്ങനെ പറയുമെന്നാ", തനിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച മനസ്സാക്ഷിയോടു അയാള്‍ ഒരിക്കല്‍ തിരിച്ചു ചോദിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"കഴിഞ്ഞു മുതലാളി. ഇനിയാകെ സുനന്ദയുടെ ശില്പം കൂടിയേ നിര്‍മ്മിക്കാനുള്ളു. അതിന്റെ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്ര കഥാപാത്രമായതു കൊണ്ട് അതു നിര്‍മിക്കാന്‍ ചുരുങ്ങിയതു ആറു മാസമെങ്കിലും എടുക്കും. ഇതാണു സ്കെച്ച്", രവി ഉയര്‍ത്തിക്കാണിച്ച ചുളുങ്ങിയ നോട്ടുബുക്കിലെ ആ പേപ്പറില്‍ സുനന്ദയുടെ ആത്മാവു കുടികൊണ്ടിരുന്നു. എന്നാല്‍ വര്ക്കിച്ചന് അതില്‍ തീരെ താല്‍പ്പര്യം കാണിച്ചില്ല. "നിയൊക്കെ ഇവിടെയിരുന്നു എന്നാ കാണിച്ചാലും കൊള്ളാം. സമയത്തു പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു നയാ പൈസ നിനക്കൊന്നും കിട്ടുമെന്നു വിചാരിക്കെണ്ടാ", അയാള്‍ ഇറങ്ങാന്‍ നേരം പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഡാമിയനാണു സുനന്ദയെ നിര്‍മിക്കുവാനുള്ള നിയോഗം ഉണ്ടായിരുന്നത്. "നിന്റെയുള്ളില്‍ നടക്കാതെ പോയ ഒരു പ്രണയമുണ്ടെന്നു എനിക്കറിയാം. നിനക്കെ സുനന്ദയ്ക്കാവശ്യമായ വശ്യത വരുത്തുവാന്‍ സാധിക്കൂ", രവി എന്ന തമ്പിച്ചന് ഡാമിയനോടായി പറഞ്ഞു. അയാള്‍ ദൈവത്തിന്റെ കരവിരുതോടെ ശിലയില്‍ നിന്നും സുനന്ദയെ നിര്‍മിച്ചു തുടങ്ങി. സുനന്ദയ്ക്കു മാത്രം പോര്‍ട്രെയിറ്റിനു പകരം മുഴു നീള ശില്പമാണ് അവര്‍ ഉദ്ദേശിച്ചത്. ആറരയടി വലിപ്പമുള്ള ശിലാപാളിയില്‍ ഡാമിയന്റെ കയ്യുളി വീണു. കല്ലില്‍ ഉറങ്ങിക്കിടന സുനന്ദ പതിയെ മയക്കത്തില്‍ നിന്നും വിടുതല്‍ നേടി. മാസങ്ങള്‍ കടന്നു പോകെ മഴയത്തും, വെയിലത്തും അയാള്‍ ശില്പം നിര്‍മിച്ചു തുടങ്ങി. പലപ്പോഴും അയാള്‍ സുനന്ദയുടെ അച്ഛനായി, ജ്യേഷ്ടനായി, കാമുകനായി. ചിലപ്പോഴെങ്കിലും സുനന്ദയ്ക്കു മുകളില്‍ കൈകള്‍ വെയ്ക്കാന്‍ അയാള്‍ നാണിച്ചു. അയാള്‍ അവളെ ഒളിഞ്ഞു നോക്കി. ദൂരെ നിന്നുംനോക്കി അയാള്‍ അവളുടെ സൌന്ദര്യം ആസ്വദിച്ചു. ഇത്ര മാത്രം അടുപ്പം ഒരു ശില്പത്തോടും അയാള്‍ക്കിതു വരെ തോന്നിയില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മാസം നാലഞ്ചു കഴിയവേ ശില്പം ഏറെക്കുറെ പൂര്‍ണ്ണത പ്രാപിച്ചു. കണ്ണുകള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളു. ഡാമിയന്റെ ശില്പം കണ്ട രവി ഏറെക്കുറെ സ്തംഭിച്ചു. ഇത്ര ഭംഗിയുള്ള ഒരു ശില്പം അയാള്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. അതൊരു ശില്‍പമാണെന്നു പോലും അയാള്‍ മറന്നു. അയാള്‍ കുറെ സമയം ആ സുന്ദരിയെ നോക്കി നിന്നു. രവിയുടെ വാക്കുകള്‍ കേട്ടു ശില്പം കാണാന്‍ ദൂരെ നാട്ടില്‍ നിന്നു പോലും ശില്പികള് എത്തി. പലരും അവളെ കെട്ടി പിടിച്ചു. കവിളിലും, ചുണ്ടിലും ഉമ്മ വെച്ചു, മാറില്‍ കൈവിരലുകള്‍ ഓടിച്ചു. അവര്‍ക്കൊന്നും സുനന്ദയെ വിട്ടു പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആളുകള്‍ അധിക സമയം സുനന്ദയുടെ പക്കല്‍ ചിലവഴിക്കുന്നതു പലപ്പോഴും ഡാമിയനു അസഹ്യത ഉളവാക്കി. പലപ്പോഴും അയാള്‍ കോപാകുലനായി. അവള് തന്റെയാണ് എന്നൊരു ബോധം അയാളെ നയിച്ചു തുടങ്ങി. ആരോടെന്നില്ലാതെ അയാള്‍ പലപ്പോഴും ദേഷ്യപ്പെട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മനസ്സിലുള്ള പ്രണയം നഷ്ടപ്പെട്ടതു കൊണ്ടോ എന്തോ അയാള്‍ക്ക് അവളുടെ കണ്ണുകള്‍ക്കു വശ്യത വരുത്തുവാന്‍ കഴിഞ്ഞില്ല. പല രീതിയില്‍ പുലരുവോളം അയാള്‍ ശ്രമിച്ചെങ്കിലും കണ്ണുകള്‍ മാത്രം അവളുടെ ബാക്കിയുള്ള അഴകളവുകള്‍ക്കു യോജിച്ചില്ല. തനിക്കു ശില്പം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനു പലപ്പോഴും അയാള്‍ ശില്പത്തെ ശകാരിച്ചു, ഇടയ്ക്കിടയ്ക്കു അയാള്‍ വിങ്ങിപ്പൊട്ടി. വിഷമമകറ്റാന്‍ പലപ്പോഴും അയാള്‍ മദ്യപിച്ചു, മാനം നോക്കി കിടന്നു. ആറുമാസങ്ങള്‍ക്കിപ്പുറവും, വശ്യമല്ലാത്ത കണ്ണുകളും, ആരെയും മയക്കുന്ന ശരീരവുമായി അവള് നിലകൊണ്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഷൈലോക്ക് കണ്ണുകളുമായാണു പുരോഗതി വിലയിരുത്താന്‍ വര്ക്കിച്ചന് എത്തിയത്. "ആള്‍ക്കാരൊക്കെ നിന്റെ സുനന്ദയെ ഏറെ പുകഴ്ത്തുന്നുണ്ട്. എവിടെ? അവളെ ഞാനൊന്നു കാണട്ടെ. ഞാനല്ലേ അവള്‍ക്കു വേണ്ടി പണം മുടക്കുന്നത്". ഡാമിയന്‍ അയാളെ സുനന്ദയുടെ പക്കലേയ്ക്കു നയിച്ചു. അവളെക്കണ്ട വര്ക്കിച്ചന് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അവളുടെ സൌന്ദര്യം അയാളെ ആകര്‍ഷിച്ചു. ഏറെ നേരെം അയാള്‍ ശില്പം നോക്കി നിന്നു. അയാള്‍ അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു. ആകര്‍ഷണം സഹിക്ക വയ്യാതെ തറയി കിടന്ന ആ ശില്പത്തിന്റെ ഒപ്പം കിടന്നു. അയാളെ പിടിച്ചു മാറ്റാന്‍ ചെന്ന ഡാമിയനെ അയാള്‍ ചവിട്ടി പുറത്താക്കി. പുറത്തു വന്ന അയാള്‍ ഡാമിയനോടു പറഞ്ഞു, "ആ ശില്പം ഞാനെടുക്കുന്നു. നിനക്കാവശ്യമുള്ള പണം നല്‍കിയേക്കാം." അതിനു സമ്മതിക്കാത്ത ഡാമിയനെ അയാള്‍ അടിച്ചവശനാക്കി. അയാളുടെ കയ്യാളുകള്‍ സുനന്ദയെ കൊണ്ടുപോകുന്നതു കണ്ടു ഡാമിയന്‍ പുറകെ ഓടി. ഡാമിയന്റെ ശരീരത്തില്‍ വീണ്ടും വീണ്ടും ക്ഷതങ്ങള്‍ ഏറ്റു. കണ്പോളകളില് നിന്നും രക്തം കണ്ണുനീര് ചാലിലൂടെ പുറത്തു വന്നു. അവ മണ്ണില്‍ വീണലിഞ്ഞു. താമസിയാതെ അയാള്‍ ബോധരഹിതനായി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബോധം വീണ്ടെടുക്കുമ്പോഴും, അയാള്‍ അലറിക്കരഞ്ഞു. ഒന്നു രണ്ടു തവണ അയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പലപ്പോഴും അയാള്‍ ഭ്രാന്തമായി അലറി. മനസ്സ് അയാളുടെ നിയന്ത്രണത്തിന്റെ കേട്ടു പാടുകള്‍ പൊട്ടിച്ചു പുറത്തു വന്നു തുടങ്ങിയിരുന്നു. മാനസീക ആശുപത്രികളിലെ ചികത്സകള്‍ക്ക് അയാളെ നേരെയാക്കാന്‍ കഴിഞ്ഞില്ല. കണ്ണുകള്‍ തുറക്കുമ്പോഴെല്ലാം അതില്‍ വന്യമായ ഒരു ക്രോധം നിറഞ്ഞു നിന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
**********************************</div>
<div style="text-align: justify;">
ചുറ്റും ജലം. ഒന്നിന്റെയും അതിരു കാണാന്‍ സാധിക്കുന്നില്ല. താന്‍ ഈ ചെറുവള്ളത്തില്‍, കടലിന്റെ നടുവില്‍ എത്തിയതെങ്ങനെയെന്നു ഡാമിയന്‍ അത്ഭുതപ്പെട്ടു. ചുറ്റും വള്ളങ്ങളുമായി അനേകം പേരെ കാണുന്നുണ്ട്. ചിലരൊക്കെ ബോട്ടുകളും, അപൂര്‍വ്വം ചിലര്‍ ഉല്ലാസനൌകകളും ഓടിക്കുന്നുണ്ട്. ക്ഷോഭിക്കാത്ത കടലിലൂടെ കാറ്റുമേറ്റു അയാള്‍ ഏറെ ദൂരം സഞ്ചരിച്ചു. അയാള്‍ക്കു നേരിടാന്‍ സാധിക്കുന്ന ചെറിയ ഓളങ്ങള്‍ മാത്രമേ കടലില്‍ ഉള്ളൂ. ആകാശത്തു അനേകം പക്ഷികളുമുണ്ട്. വള്ളങ്ങളിലും, ബോട്ടുകളില്‍ നിന്നും ചിലരെങ്കിലും കിളികളുടെ കാലുകളില്‍ തൂങ്ങി ചെറു പറക്കലുകള്‍ നടത്തുന്നുമുണ്ട്. കടലില്‍ ഒഴുകി വരുന്ന ഏതാനും തടിക്കഷണങ്ങളും അയാള്‍ കണ്ടു. "കടലില്‍ മറിഞ്ഞ ഏതെങ്കിലും ബോട്ടിന്റെ അവശിഷ്ടങ്ങളാവും", അയാള്‍ ആത്മഗതം ചെയ്തു. തനിക്കു തുഴയാന്‍ ചെറിയ വള്ളം മാത്രമായതില്‍ അയാള്‍ അല്പം പോലും നിരാശപ്പെട്ടില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സമയം കടന്നു പോകെ, അയാള്‍ക്കു മുന്നില്‍ മനോഹരമായൊരു ദ്വീപു തെളിഞ്ഞു വന്നു. ധാരാളം ഫലവൃക്ഷങ്ങളും, മൃഗങ്ങളേയുമൊക്കെ കാണാനാവുന്നുണ്ട്. ദൂരെ നിന്നു നോക്കിയപ്പോള്‍ ചെറിയ പൊട്ടു പോലെ തോന്നിച്ച ദ്വീപിലെ മനുഷ്യര്‍ അടുത്തേയ്ക്കു വരുന്തോറും വളര്‍ന്നു വികസിച്ചു. ദ്വീപിന്റെ ഭംഗിയും കുറഞ്ഞു വന്നു. പലയിടങ്ങളിലും പുകപടലങ്ങളും, രക്തക്കറകളും അയാള്‍ കണ്ടു. ദ്വീപില്‍ അയാള്‍ വഞ്ചിയടുപ്പിച്ചു. ദ്വീപിനുള്ളില്‍ ധാരാളം ശില്പ്പങ്ങള് അയാള്‍ കണ്ടു. മുന്നോട്ടു നടക്കവേ ഒരു ശില്പം അയാളെ തുറിച്ചു നോക്കി. അത്ഭുതം, അത്യത്ഭുതം, അതിനു വര്‍ക്കിച്ചന്റെ അതേ ഛായ. ഡാമിയന്‍ അതിനെ നോക്കി പുഞ്ചിരിച്ചു. അവിടെ ഓടി നടക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു, കൂടെ കുറച്ചു സാധുക്കളെന്നു കാഴ്ചയില്‍ തോന്നുന്ന മദ്ധ്യവയസ്കരും, ഏതാനും വൃദ്ധരും. അവര്‍ ഒരു അത്ഭുതജീവിയെ പോലെ അയാളുടെ ചുറ്റും കൂടി. അല്പ സമയം കൂടി അവരുടെയൊപ്പം ചിലവഴിച്ച ഡാമിയന്‍ അവര്‍ക്കു യാത്ര പറഞ്ഞു തിരികെയിറങ്ങി. "അതു നമ്മുടെ ഡാമിയനല്ലേ.", കേട്ടു പരിചിതമായ ശബ്ദം ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ ഡാമിയനു ആളെ കാണുവാന്‍ സാധിച്ചില്ല. തിരികെ വഞ്ചി തുഴയുമ്പോഴും ആ ശബ്ദത്തിന്റെ ഉടമയെയാണു അയാള്‍ തിരഞ്ഞു കൊണ്ടിരുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അനേകം കടല്‍പ്പക്ഷികള്‍ ഒരേതാളത്തില്‍ ആകാശത്തിലൂടെ പറന്നു പോയി. തന്റെ സമീപമുള്ള തോണി വശ്യതയുള്ള ഒരു സ്ത്രീ തുഴയുന്നതു നന്നേ വൈകിയാണു ഡാമിയന്റെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ തോണി അവളിലേക്കടുപ്പിച്ചു. ഇരുവരുടെയും വള്ളങ്ങളുടെ ഓളങ്ങള്‍ പരസ്പരം മുറിച്ചു കടന്നു പോയി. അയാള്‍ക്കു എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകള്‍ മാത്രം വ്യക്തമായി കാണുവാന്‍ സാധിച്ചില്ല. "ദൈവമേ, എന്റെ കാഴ്ചയ്ക്കു എന്തു സംഭവിച്ചു. അവളുടെ അംഗലാവണ്യം മുഴുവന്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടും കണ്ണുകള്‍ പൂര്‍ണ്ണമായി കാണുവാന്‍ സാധിക്കാത്തതെന്തുകൊണ്ട്?", അയാള്‍ നിരാശനായിരുന്നെങ്കിലും, അവളില്‍ മുഴുകി തുടങ്ങിയിരുന്നു. അവളെ അയാള്‍ സ്പര്‍ശിച്ചു നോക്കി. അവളെ പിരിഞ്ഞിരിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ കാഴ്ചകള്‍ ആസ്വദിച്ചു മാനം നോക്കി കിടന്നു. ദയനീയമായ നിലവിളിയാണ് ഡാമിയന്റെ ശ്രദ്ധ വീണ്ടും അവളിലേയ്ക്കെത്തിച്ചത്. നോക്കുമ്പോള്‍ മുന്നിലുള്ള ഒരു ആഢംബരനൌകയിലേക്ക്, ബലമായി ആ സ്ത്രീയെ പിടിച്ചു കയറ്റുന്നതാണു അയാള്‍ കണ്ടത്. അവള് വാവിട്ടു നിലവിളിച്ചു കൊണ്ടിരുന്നു. അവളുടെ ശബ്ദം ദിക്കുകള്‍ പ്രതിധ്വനിപ്പിച്ചു. കരങ്ങള്‍ ബന്ധിക്കുവാനുള്ള എല്ലാ ശ്രമങ്ങളെയും അവള് ചെറുക്കുന്നുണ്ട്. ഡാമിയന്‍ ആ നൌകയ്ക്കു പിന്നാലെ തന്റെ വള്ളം തുഴഞ്ഞു. ഒരു തരാം ഭ്രാന്തമായ ആവേശത്തോടെ, അയാള്‍ക്കു സാധ്യമായ എല്ലാ ശക്തിയുമെടുത്തു തുഴഞ്ഞു. അയാള്‍ക്കു ഒരിക്കല്‍ പോലും നൌകയ്ക്കു അടുത്തെത്തുവാന് സാധിച്ചില്ല. എങ്കിലും അയാളുടെ ആവേശം വര്‍ദ്ധിച്ചു വന്നു. അവളുടെ വിയോഗം അയാള്‍ക്കു ഭ്രാന്തമായ ശക്തി നല്കി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അയാളുടെ ഒരേയൊരു ശ്രദ്ധ ആ നൌകയില്‍ നിന്നും അവളെ മോചിപ്പിക്കുന്നതില്‍ മാത്രമായിരുന്നു. കടലില്‍ ഒറ്റപ്പെട്ട ഏതോ പ്രദേശത്തേയ്ക്കു നൌക അയാളെ നയിച്ചു. അയാള്‍ക്കു ചുറ്റുമുണ്ടായിരുന്ന വള്ളങ്ങളും, കപ്പലുകളും സാവധാനം മറഞ്ഞു. ഏറെ സമയത്തിനു ശേഷമാണു, താന്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുന്നതു അയാള്‍ അറിയുന്നത്. പരന്നു കിടക്കുന്ന കടലിന്റെ ഭയാനകത അയാള്‍ അന്നറിഞ്ഞു. കടല്‍ത്തിരകളോ, ചുഴലിയോ അയാളെ ഇത്രയും ഭയപ്പെടുത്തിയിരുന്നില്ല. ശാന്തമായി കിടക്കുന്ന കടലില്‍ ദിക്കു കിട്ടാതെ അയാള്‍ അലഞ്ഞു. അയാള്‍ക്കു മുന്നിലൂടെ അനേകം മരത്തടികള്‍ ഒഴുകി വന്നു. താന്‍ ഏറെ ദൂരം പ്രാധാന പാതയില്‍ നിന്നും മാറിയിരിക്കുന്നു. കടല്‍ സാവധാനം പ്രക്ഷുബ്ധമായിത്തുടങ്ങി. കാറ്റു വീശിയടിച്ചു, ഓളങ്ങളുണ്ടായി. വള്ളം നേരെ നിര്‍ത്താന്‍ അയാള്‍ പണിപ്പെട്ടു. ഒടുവില്‍ കടല്‍ക്ഷോഭത്തില്‍ വള്ളം തകര്‍ന്നു. അയാള്‍ ജലത്തിലേയ്ക്കു മുങ്ങി താണു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
***********************************************</div>
<div style="text-align: justify;">
ശില്പം നഷ്ടപ്പെട്ട ദുഃഖം താങ്ങാനാവാതെ, ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്ന, ഭ്രാന്തമായ കണ്ണുകളും, ബോധരഹിതമായ മനസ്സുമുള്ള ഡാമിയനെ മടിയില്‍ കിടത്തി, സഹോദരിമാരായ ദയയും, ഡയാനയും, യേശുവിന്റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥനാനിരതരായിരുന്നു. യേശുവിന്റെ മുഖം പതിവു പോലെ ശാന്തവും, തേജസ്സുറ്റും അനുഭവപ്പെട്ടു. മുന്നിലെ തിരി നാളങ്ങള്‍, കനത്ത കാറ്റില്‍ അതിന്റെ അസ്ഥിത്വം നിലനിര്‍ത്തുവാന്‍ പ്രയത്നിച്ചു. ദയ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്റെ അനുജനു ഇതൊന്നും സംഭവിക്കുമായിരുന്നില്ല. എങ്കിലും അങ്ങേയ്ക്കു എല്ലാം സാധ്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു." യേശു അവളോടു പറഞ്ഞു, "നിന്റെ അനുജന് എഴുന്നേല്ക്കും." യേശുവിന്റെ കണ്ണില്‍ നിന്നും കണ്ണുനീര് ഒഴുകുന്നതു അവള് കണ്ടു. ഡയാന അയാളെ യേശുവിന്റെ രൂപത്തിനു മുന്നില്‍ താങ്ങിയിരുത്തിയിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
****************************************************</div>
<div style="text-align: justify;">
"ഡാമിയനെ നീ പുറത്തു വരിക". സുദീര്‍ഘമായ മയക്കത്തില്‍ നിന്നും സാവധാനം ഡാമിയന്‍ കണ്ണുകള്‍ തുറന്നു. അയാള്‍ക്കു പരിസരം മനസ്സിലായില്ല. ചുറ്റു പാടും നിരന്നിരിക്കുന്ന ശവങ്ങളില്‍ നിന്നും അതു പാറ വെട്ടിയുണ്ടാക്കിയ ഒരു ശവക്കല്ലറയാണെന്നു അയാള്‍ അനുമാനിച്ചു. ചീഞ്ഞ ശവങ്ങള് പുറപ്പെടുവിച്ച കടുത്ത ഗന്ധം അയാളുടെ നാസാഗ്രന്ധികളെ തളര്‍ത്തി. ജലത്തില്‍ മുങ്ങിത്താണ താന്‍ എങ്ങനെ ഈ ശവക്കല്ലറയില്‍ എത്തപ്പെട്ടുവെന്നു അയാള്‍ ശങ്കിച്ചു. കൈകളും കാലുകളും വരിഞ്ഞു കെട്ടപ്പെട്ടിരുന്നതിനാല്‍ ബുദ്ധിമുട്ടിയാണു അയാള്‍ നടന്നിരുന്നത്. കല്ലറയുടെ പുറത്തെയ്ക്കെത്തിയപ്പോള്‍ വീണ്ടും അയാള്‍ ശബ്ദം കേട്ടു. "അയാളുടെ കെട്ടുകള്‍ അഴിച്ചു വിടുക. അയാള്‍ പോകട്ടെ." ആളുകള്‍ കെട്ടഴിക്കുമ്പോള്‍ ആ ശബ്ദത്തിന്റെ ഉടമയെ ഡാമിയന്‍ ചുറ്റുപാടും പരതി. തിരകെ നടന്നു തുടങ്ങിയിരുന്നതിനാല്‍ ഡാമിയനു അദ്ദേഹത്തിന്റെ മുഖം വ്യക്തമായില്ല. എങ്കിലും അദ്ദേഹം നീണ്ട ലോഹ പോലെയൊരു വസ്ത്രമാണു ധരിച്ചിരുന്നത്. തോളിനു താഴെ വരെ നന്നേ ചുരുണ്ട മുടിയും ദൃശ്യമായിരുന്നു. ആളുകള്‍ അദ്ദേഹത്തെ "ഗുരോ" എന്ന് വിളിച്ചു സാഷ്ടാംഗം പ്രണമിക്കുന്നതു ഡാമിയന്‍ കണ്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതിപുരാതനം എന്ന് തോന്നിപ്പിക്കുന്ന ഭൂപ്രദേശമാണു ചുറ്റിലും നിലനിന്നിരുന്നത്. ഡാമിയന്‍ ആശ്ചര്യത്തോടു കൂടി അവിടം ചുറ്റിക്കണ്ടു. അയാള്‍ക്കു അവിടുത്തെ സംസാരഭാഷ മനസ്സിലായില്ല. അയാള്‍ കടല്‍ത്തീരത്തെയ്ക്ക് നടന്നു. അത്ഭുതം! തകര്‍ന്ന അയാളുടെ വഞ്ചി അവിടെ അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡാമിയന്‍ വഞ്ചിയില്‍ കയറി. തന്റെ മുന്നിലൂടെ, തലേന്നു ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോകപ്പെട്ട സ്ത്രീ, അത്യധികം സന്തോഷവതിയായി വള്ളം തുഴഞ്ഞു പോകുന്നതു അയാള്‍ കണ്ടു. അന്നു കടല്‍ തീര്‍ത്തും ശാന്തമായിരുന്നു. ഡാമിയനു ദിക്കന്വേഷിച്ചു പിന്നീടു അല്‍പ്പം പോലും അലയേണ്ടി വന്നില്ല. അയാള്‍ അതിവേഗം പ്രധാന പാതയ്ക്കരുകില്‍ എത്തിച്ചേര്‍ന്നിരുന്നു. തലേന്നു കാതങ്ങള്‍ തുഴഞ്ഞ താന്‍ ഇത്ര വേഗം തിരിച്ചെത്തിയതെങ്ങനെ എന്ന് അയാള്‍ അത്ഭുതപ്പെട്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
**************************************************</div>
<div style="text-align: justify;">
രണ്ടു കാര്യങ്ങള്‍ അന്നു ഭൂമിയില്‍ സംഭവിച്ചു. രാത്രിയുടെ യാമങ്ങളില്‍ കനത്ത ഒരു ഭൂകമ്പമുണ്ടായി. ആ ഭൂകമ്പത്തില്‍, വര്ക്കിച്ചന് മുതലാളിയുടെ മുറിയിലുണ്ടായിരുന്ന സുനന്ദയുടെ ശില്പം നിലത്തു വീണു പല കഷണങ്ങളായി ഉടഞ്ഞു. പ്രാര്‍ത്ഥിച്ചു തളര്‍ന്നു മയങ്ങിയ ഡയാനയുടെ മടിയില്‍ നിന്നും ആ യാമങ്ങളില്‍ ഡാമിയന്‍ കണ്ണുകള്‍ തുറന്നു, തികച്ചും ശാന്തനായി. </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com6tag:blogger.com,1999:blog-3667648324088962166.post-5447227883936774502013-12-27T20:05:00.001+05:302013-12-27T20:05:51.483+05:30മരുഭൂമിയിലെ ഉറവകൾ <div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
ഡോ.അലക്സ് നന്നേ അസ്വസ്ഥനായിരുന്നു. ഓര്‍മ്മകള്‍ അയാളുടെ ചിന്തകളെ അലട്ടിത്തുടങ്ങിയിട്ടു അധിക നാളുകളായിട്ടില്ല. ഓര്‍മ്മകള്‍ ഇത്ര അക്രമകാരികളാവുന്നതിന്റെ കാരണം ഇനിയും അയാള്‍ക്കു മനസ്സിലായിട്ടില്ല. തന്റെ ഭാര്യ ആനിയുടെ മരണവുമല്ല യഥാര്‍ത്ഥ കാരണം എന്നയാള്‍ക്ക് ഉറപ്പാണ്. ആനി മരണപ്പെട്ടപ്പോള്‍ അയാള്‍ ഒട്ടൊന്നു ആശ്വസിക്കുകയാണു ചെയ്തത്. അതിനും മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ ഈ ഒരരവസ്ഥയിലെത്തിയത്. ഓര്‍ത്തോപ്പെഡിക്ക് സര്‍ജനായ അയാള്‍ പകല്‍ മുഴുവന്‍ നീണ്ട ശാസ്ത്രക്രീയകള്‍ക്കു ശേഷം നന്നേ ക്ഷീണിച്ചിരുന്നു. ക്ഷീണിച്ച ശരീരവും, അതിനേക്കാള്‍ തളര്‍ന്ന മനസ്സുമായി അയാള്‍ നിദ്രയെ ക്ഷണിച്ചെങ്കിലും, രാത്രിയുടെ യാമങ്ങള്‍ തന്നെ തലോടി നടന്നകലുന്നത് അയാള്‍ അനുഭവിച്ചറിഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു ഞായറാഴ്ച. ആഴ്ചകള്‍ക്കു ശേഷം ഔദ്യോഗികമായി യാതൊരു തിരക്കുകളുമില്ലാതെ സ്വസ്ഥമായി ചിലവഴിക്കാന്‍ ലഭിച്ച ഒരു ദിനം. പതിനൊന്നില്‍ പഠിക്കുന്ന മകള്‍ അലീന എന്‍ട്രന്‍സ് കോച്ചിംഗ് എന്ന ലക്ഷ്യത്തോടെ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചഭക്ഷണത്തിനു ശേഷം അയാളും, വാഹനവുമായി പുറത്തേക്കിറങ്ങി. പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെയുള്ള അലസമായ ഒരു ഡ്രൈവിംഗ്. ടൌണിലെ തിരക്കുകള്‍ പിന്നിട്ടു വാഹനം കടല്‍ത്തീരത്തേയ്ക്കു സഞ്ചരിച്ചു. കാര്യമായ തിരക്കുകള്‍ ഒന്നുമില്ലാതിരുന്ന ആ കടല്‍ത്തീരത്തുകൂടി തണലന്വേഷിച്ചു അയാള്‍ നടന്നു. കച്ചവടസ്ഥാപനങ്ങളുടെ ചൂടേറിയ തണല്‍ അയാളെ ആകര്‍ഷിച്ചില്ല. പ്രകൃതിയുടെ നനുത്ത കുളിര്‍മ അയാള്‍ക്കു കടല്‍ത്തീരത്തെങ്ങും കണ്ടെത്താനായില്ല. ആലപ്പുഴ കടല്‍ത്തീരം അയാള്‍ക്കെന്നും പ്രീയപ്പെട്ടതാണ്. താന്‍ തന്റെ ആനിയോടു വിവാഹാഭ്യര്‍ത്ഥന നടത്തിയത് ആലപ്പുഴ ബീച്ചില്‍ നിന്നും മാറി പാറക്കെട്ടുകള്‍ക്കു താഴെയായുള്ള ആ ആളൊഴിഞ്ഞ സ്ഥലത്താണ്. അതിനാല്‍ തന്നെ ആ കടലോരം അയാള്‍ക്കു സമ്മാനിക്കുന്നത് ആനിയുടെ ഗന്ധമാണ്, അവളുമൊത്തുള്ള മണിക്കൂറുകളാണ്, അവളുടെ ശബ്ദമാണ്. അയാള്‍ ആ പാറക്കെട്ടുകള്‍ ലക്ഷ്യമാക്കി നടന്നു. അനേകം കാല്‍പ്പാടുകള്‍ മണ്ണില്‍ പൂഴ്ന്നിറങ്ങിയിരിക്കുന്നത് അയാള്‍ കണ്ടു. അവയോരോന്നായി കടല്‍ത്തിരകള്‍ മായ്ച്ചു കളയുന്നതും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അലക്സ് ആ പാറക്കെട്ടുകള്‍ക്കു കീഴെ മാനം നോക്കി കിടന്നു. നീലാകാശത്തിലൂടെ ധാരാളം കിളികള്‍ പറക്കുന്നുണ്ട്. അവയില്‍ കറുത്തിരുണ്ട കാക്കയും, നന്നേ ചന്തമുള്ള ദേശാന്തര പക്ഷികളും അയാള്‍ കണ്ടു. ദൃശ്യങ്ങളുടെ ലോകത്തു നിന്നും സാവധാനം അയാള്‍ കണ്ണുകളടച്ചു. യഥാര്‍ത്ഥ ദൃശ്യങ്ങള്‍ നിലച്ചപ്പോള്‍ തലച്ചോര്‍ ഓര്‍മ്മകളില്‍ നിന്നും അയാള്‍ക്കു വേണ്ടി ദൃശ്യങ്ങള്‍ നിർമ്മിച്ചു. മനസ്സു വര്‍ഷങ്ങള്‍ പിന്നോട്ടു പോയത് നിമിഷ നേരം കൊണ്ടാണ്. "അളിയാ ആ രണ്ടാം ബെഞ്ചില്‍ ആദ്യമിരിക്കുന്ന പെണ്‍കൊച്ചു കൊള്ളാല്ലേ. ഒന്നു മുട്ടി നോക്കിയാലോ മച്ചാ", ഉറ്റസുഹൃത്തും, സഹമുറിയനുമായ പാപ്പിയാണതു പറഞ്ഞത്. "നീയിങ്ങനെ ഒലിപ്പിച്ചു നടന്നോ. എന്നെ കിട്ടില്ല ഇതിനൊന്നും", ഇതു പറയുമ്പോഴും അലക്സിന്റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയില്‍ തന്നെ ഉടക്കി നിന്നിരുന്നു. പുരോഗമനകവിയായ അലക്സിനെ ക്ലാസ്സിലെല്ലാവര്‍ക്കും നന്നേ മതിപ്പാണ്. അയാളുടെ കവിതകള്‍ മെഡിക്കല്‍ കോളേജു ക്യാമ്പസ് മാസികയില്‍ സ്ഥിരമായി അച്ചടിച്ചു വരുമായിരുന്നു. തൊണ്ണൂറുകളുടെ ആരംഭഘട്ടമായിരുന്നതിനാല്‍, നവബുദ്ധിജീവികള്‍ക്കു ക്യാമ്പസ്സില്‍ ധാരാളം ബഹുമാനം ലഭിച്ചിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ടാം വര്‍ഷമാണു അയാള്‍ ആ പെണ്‍കുട്ടിയോടു ആദ്യമായി സംസാരിക്കുന്നത്. "പേര് ആനിയെന്നാണല്ലേ.". അവള് ഒന്നു ചിരിച്ചെങ്കിലും, മറുപടിയൊന്നും പറയാതെ അപ്പോള്‍ തന്നെ നടന്നകന്നു. ഒന്നു പരിചയപ്പെടണമെന്നു കരുതി ചെന്ന അയാള്‍ക്കു അതു വലിയ ക്ഷീണമായി. "ലോലാ, മോനെ ലോലാ", പുറകില്‍ നിന്ന് പാപ്പിയും, ബാക്കി നാറികളും അലറുകയാണ്. ആ അഭിമാനക്ഷതം മൂലം പിന്നെടയാള്‍ അവളോടു ചങ്ങാത്തം കൂടാനുള്ള ഒരു പരിശ്രമവും നടത്തിയില്ല. പുറകു ബെഞ്ചിലിരുന്നുള്ള വായിനോട്ടമൊഴിച്ചാല്‍, സംസാരത്തിലെല്ലാം അയാള്‍ അവളോടു കനത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നു. "അവളൊക്കെ വെറും പുസ്തകപ്പുഴു. ചുമ്മാ ഇങ്ങനിരുന്നു പഠിക്കാന്‍ ആര്‍ക്കും പറ്റും. കല വേണം മോനെ കല. അല്ലാതെ ചുമ്മാ ടോപ്പേര്‍ ആണെന്നും പറഞ്ഞു നടക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല", അവളെ പറ്റിയുള്ള സംസാരങ്ങളിലെല്ലാം അയാള്‍ പറഞ്ഞു. എന്നിരിക്കിലും വര്‍ഷാവസാനം യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കു ക്ലാസ്സിലെല്ലാവരും, അലക്സുള്‍പ്പെടെ, അവളുടെ നോട്ട് ബുക്കുകളാണു റഫറന്‍സായി ഉപയോഗിച്ചിരുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"കവിതകള്‍ കൊള്ളാം കേട്ടോ. ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്", മൂന്നാം വര്‍ഷമാണു, കൃത്യമായി പറഞ്ഞാല്‍ ഓണാഘോഷ പരിപാടികളുടെ സമാപന സമയത്താണ് അവളിതു അലക്സിനോടു പറയുന്നത്. "ആ ശരി", അയാള്‍ വിരസമായൊരു മറുപടിയാണു അതിനു കൊടുത്തതെങ്കിലും, അയാളുടെ മനസ്സില്‍ സന്തോഷത്തിന്റെ പടുകൂറ്റന്‍ കോട്ടകള്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. പിന്നീട്, എഴുതുന്ന കവിതകളെല്ലാം ആനിയ്ക്കു ആദ്യമേ നല്കി അഭിപ്രായം ആരാഞ്ഞിരുന്നു അയാള്‍. അവള് താല്പ്പര്യപൂര്വ്വം കവിതകള്‍ വായിച്ചു. ചിലതിനെങ്കിലും തിരുത്തലുകള്‍ പറഞ്ഞു. അവളോടുള്ള അയാളുടെ ഇഷ്ടം വളര്‍ന്നു വന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നാലാംവര്‍ഷത്തെ ഒരു സായാഹ്നത്തിലാണു, അയാള്‍ വിലയിരുത്താന്‍ നല്കിയ കവിതയുടെ കൂടെ തിരികെ മറ്റൊരു കടലാസും കൂടി കൈമാറി അവള് പറഞ്ഞത്, "അലക്സ് ഇത് വായിച്ചു ഒരഭിപ്രായം പറയണം". അയാള്‍ ഹോസ്റ്റലില്‍ എത്തി ആരും കാണാതെ ആ കത്തു തുറന്നു. അതിലാകെ കുറച്ചു വരികളെ ഉണ്ടായിരുന്നുള്ളൂ. "പ്രീയ അലക്സ്, കവിതകള്‍ പോലെ അലക്സിനെയും എനിക്കിഷ്ടമാണ്. മറ്റൊരാളുടെ മുന്നില്‍ താലിക്കായി തല കുനിക്കുന്നതിനു മുന്‍പ്, എനിക്കിഷ്ടമുള്ള നിങ്ങളോടു അഭിപ്രായം ചോദിക്കണമെന്നു തോന്നി. ചോദിച്ചില്ലല്ലോ എന്നോര്‍ത്തു പിന്നീടു ജീവിതകാലം മുഴുവന്‍ വിഷമിക്കേണ്ടല്ലോ. സ്നേഹത്തോടെ ആനി". അലക്സിനു താൻ വളരെ ചെറുതായതു പോലെ അനുഭവപ്പെട്ടു. അയാളുടെ അനുഭവത്തില്‍ ആദ്യമായാണ്, ഒരു പെണ്‍കുട്ടി പ്രണയം ആദ്യം വെളിപ്പെടുത്തുന്നത്. ഇത്രയും കഴിവുള്ള കുട്ടി തന്നോടു പ്രണയാഭ്യര്‍ത്ഥന നടത്തിയതു തന്റെ ഭാഗ്യമായി തന്നെ അയാള്‍ കണക്കുകൂട്ടി. പിന്നീടു ക്ലാസ്സുകളില്‍ വച്ചു അവരുടെ കണ്ണുകള്‍ പലപ്പോഴും സന്ധിച്ചു, സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ചുറ്റുമുള്ളവരാരും ഇതൊന്നും അറിഞ്ഞില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"നമുക്കു വരുന്ന ശനിയാഴ്ച ആലപ്പുഴ ബീച്ചില്‍ പോവാം", അലക്സാണിതു ആനിയോടു പറഞ്ഞത്. അയാള്‍, കടലിനെ സാക്ഷിയാക്കി അവളോടു അന്നു പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തീരുമാനിച്ചിരുന്നു. പല ഹോളിവുഡ് ചലച്ചിത്രങ്ങളുടെയും കാസ്സെറ്റുകള്‍ കണ്ടു അതിനായി വിപുലമായ രീതിയിലുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ അയാളെ നിരാശനാക്കി ബീച്ചില്‍ അന്നു തിരക്കു പതിവിലും കൂടുതലായിരുന്നു. കടല്‍ത്തീരത്തു നിന്ന് പരിഭ്രമിക്കുന്ന അലക്സിനോടു ആനിയാണതു പറഞ്ഞത്, "ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടന്നാല്‍ പാറക്കെട്ടുള്ള ഒരു സ്ഥലമുണ്ട്. അവിടെ തീരെ ആളുണ്ടാവില്ല. ഞാന്‍ വല്ലപ്പോഴും കവിതയെഴുതാന്‍ അവിടെ പോവാറുണ്ട്. വളരെ ശാന്തമായൊരിടം". "താനും കവിതയെഴുതുമോ?", അയാള്‍ ആശ്ചര്യത്തോടു കൂടിയാണതു ചോദിച്ചത്. അവള് അതിനൊന്നു ചിരിച്ചു. നുണക്കുഴികള്‍ നിറഞ്ഞ അവളുടെ ചിരിയാണ് അയാളെ മോഹിപ്പിക്കുന്ന പ്രധാന ഘടകം. പാറക്കെട്ടിനു കീഴെ എത്തിയ അയാള്‍ മണ്ണില്‍ മുട്ടുകുത്തി, മോതിരമെടുത്തു അവളോടു ചോദിച്ചു, "വില്‍ യൂ മാരി മീ?". ആനിയുടെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. അവള് അവനെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. അവര്‍ ഇരുവരും പൊട്ടിച്ചിരിച്ചു, "അലക്സിനൊരു സംഭവം അറിയുവോ, ഇവിടെ വച്ചു പ്രണയം കൈമാറുന്നവര്‍ പിന്നീടൊരിക്കലും പിരിയില്ല. മരിച്ചാലും ആത്മാക്കളായി തങ്ങളുടെ പ്രീയപ്പെട്ടവരെ കാണാന്‍ അവര്‍ വരുമത്രേ", ആനി പറഞ്ഞു. "കുന്തം. താനിതൊക്കെ വിശ്വസിച്ചു നടന്നോ", അലക്സിനതൊരു കുട്ടിക്കളിയായാണു തോന്നിയത്. "ഞാന്‍ വിശ്വസിക്കുന്നോന്നുവില്ല. എന്നാലും അങ്ങനെ ആയിരുന്നെങ്കിലെന്നു ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു", അവള് പറഞ്ഞു. അവന് അവളെ ചേര്‍ത്തു പിടിച്ചു കടല്‍ക്കരയിലൂടെ നടന്നു. അസ്തമയ സൂര്യനു അപ്പോള്‍ പതിവില്ലാത്ത ചുവപ്പു നിറം. അവരെ തഴുകി കടല്ക്കാറ്റു കടന്നു പോയി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കടല്ക്കരയില് കാറ്റെറ്റു കിടന്ന അയാളില്‍ ഓര്‍മ്മകള്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയപ്പോഴാനു ഫോണ്‍ ശബ്ദിച്ചത്. "ഡോക്ടര്‍ അത്യാവശ്യമായി ഒന്നു ആശുപത്രി വരെ എത്തണം. ഒരു എമര്‍ജന്‍സി സര്‍ജറി ഉണ്ട്." വീണ്ടും ചെല്ലുവാനാഗ്രഹിച്ച പോയ കാലത്തെ കൈ വിട്ടു അയാള്‍ ആശുപത്രിയിലേക്കു പുറപ്പെട്ടു, കൂടെ അയാളുടെ ഓര്‍മ്മകളും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആഴ്ചകള്‍ കടന്നു പോയെങ്കിലും അയാളുടെ മാനസീക സംഘര്‍ഷത്തിനു ഒരു കുറവും ഉണ്ടായില്ല. ഇതു ശരീരത്തെയും ബാധിച്ചു തുടങ്ങിയപ്പോള്‍, അലീനയാണു ഒരു മനശാസ്ത്രജ്ഞനെ കാണാന്‍ അയാളെ നിര്‍ബന്ധിച്ചത്. മഡോണ മാനസീക ആശുപത്രിയിലെ ഡോ. സുരേഷ് ഡിഗ്രീ ക്ലാസ്സിലെ അയാളുടെ സഹപാഠിയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം യാതൊരു അറിയിപ്പുമില്ലാതെ തന്റെ ആശുപത്രി മുറിയിലേക്കു കയറി വന്ന അലക്സിനെ കണ്ടു ആദ്യം സുരേഷ് ഒന്നമ്പരന്നു. അതു സന്തോഷത്തിലേക്കു തെന്നിമാറാന്‍ അല്‍പ്പ സമയം പോലും വേണ്ടി വന്നില്ല. "ആശാനെ, എത്ര വര്ഷമായെടാ കണ്ടിട്ടു. എന്തുണ്ട് വിശേഷങ്ങള്‍?", സുരേഷ് ചോദിച്ചു. "സുഖമായിരിക്കുന്നെടാ. നീ ഇവിടെയാണെന്നു കുറെ തപ്പിയിട്ടാണു അറിഞ്ഞത്. നമ്മുടെ ബാച്ചില്‍ സൈക്യാട്രി ആകെ നീ മാത്രമല്ലേ എടുത്തിരുന്നുള്ളൂ", അലക്സ് പറഞ്ഞു. രണ്ടു ചായ ഓര്‍ഡര്‍ ചെയ്ത ശേഷം സുരേഷ് ചോദിച്ചു, "എന്താടാ ഇപ്പൊ അത്യാവശ്യമായി വരാന്‍? എന്തു പറ്റി?". "കുറച്ചു നാളുകളായി മനസ്സിലൊരു വിഷമം തുടങ്ങിയിട്ട്. ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു. മനസ്സിനൊരു സന്തോഷമില്ല", അലക്സ് വിഷാദ ഭാവത്തില്‍ അറിയിച്ചു. "ഇതു ഈ അടച്ചു മൂടിയ മുറിയ്ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല. നമുക്കു വരുന്ന ഞായറാഴ്ച ഒരു യാത്ര പോവാം. ഞാനും, നീയും, നിന്റെ ഓര്‍മ്മകളും കൂടി. നമുക്കു ആതിരപ്പിള്ളിയില്‍ പോവാം. ഒരുമിച്ചു യാത്ര പോയിട്ടു വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു", സുരേഷിന്റെ ഈ ആശയത്തോടു അലക്സും യോജിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞായറാഴ്ച പ്രഭാതഭക്ഷണത്തിനു ശേഷം ഇരുവരും യാത്ര തിരിച്ചു. ലക്ഷ്യത്തെക്കാള്‍, യാത്ര പ്രധാനമായതുകൊണ്ടു സാവധാനമാണു സുരേഷ് വണ്ടിയോടിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് പറഞ്ഞു. "നിന്റെയും ആനിയുടെയും കല്യാണം കഴിഞ്ഞ വിവരമൊക്കെ ഞാനറിഞ്ഞിരുന്നു. കല്യാണത്തിനു ശേഷമുള്ള നിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം പറയണം. അതിലുണ്ടാവും നീ തേടുന്ന ഉത്തരവും". കുറച്ചു നേരം ആലോചിച്ചിരുന്ന ശേഷം അലക്സ് തുടങ്ങി, "ഞങ്ങളുടെ കല്യാണം കഴിയുന്നതിനു മുന്‍പുള്ള സംഭാവങ്ങളെല്ലാം നിനക്കറിയാമല്ലോ. കല്യാണത്തിനു ശേഷവും ഞങ്ങളുടെ ജീവിതം സന്തോഷകരമായിരുന്നു, സ്വര്‍ഗീയമായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഞങ്ങള്‍ തമ്മില്‍ വഴക്കു തന്നെ വളരെ വിരളമായിരുന്നു. ഞാന്‍ വഴക്കു പിടിച്ചാല്‍ തന്നെ അവള് വന്നു ഒരു ചുംബനത്തില്‍ എല്ലാം ലയിപ്പിച്ചു കളയും. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ക്കു അലീന ഉണ്ടാകുന്നത്. കുഞ്ഞിനു വേണ്ടി അവള് രണ്ടു വര്‍ഷത്തോളം അവധിയെടുത്തു വീട്ടിലിരുന്നു. അതിനാല്‍ തന്നെ എനിക്ക് അലീനയ്ക്കു വേണ്ടി വളരെ കുറച്ചേ ബുദ്ധിമുട്ടേണ്ടി വന്നുള്ളൂ. വിവാഹത്തിനു ശേഷമുള്ള പത്തുപന്ത്രണ്ട് വര്‍ഷങ്ങള്‍ തികച്ചും സന്തോഷകരമായി കടന്നു പോയി. ആ നിമിഷങ്ങള്‍ ഞാന്‍ വീണ്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നവയാണ്". "അപ്പോള്‍ ആ കാലഘട്ടം വിട്ടേക്കാം. മനസ്സ് ഒരു വിചിത്രമായ പ്രതിഭാസമാണ്. അതിനെ എന്തെങ്കിലും അലട്ടിയാല്‍, അതു കണ്ടെത്തുകയോ, അതിനു തക്ക പരിഹാരം ചെയ്തു എന്ന് ബോധ്യമാകുന്നതു വരെയോ അത് പ്രശ്നകാരിയാവും, ഒരു പക്ഷെ രോഗബാധിതമായ ഒരു അവയവത്തെക്കാള്‍ കൂടുതല്‍ പ്രശ്നകാരി. ശരി നീ ബാക്കി പറ", സുരേഷ് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വണ്ടി എറണാകുളം എത്തിയിരുന്നു. മുന്നോട്ടു തിക്കിത്തിരക്കാന്‍ കൊതിക്കുന്ന അനവധി വാഹനങ്ങള്‍ അവരുടെ വാഹനത്തിന്റെ പിന്നില്‍ അണിനിരന്നിരുന്നു. ആശകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ റോഡിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങി. "ഉദ്ദേശം മൂന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണു അവള്‍ക്കു അസുഖം സ്ഥിരീകരിച്ചത്", അലക്സ് പറഞ്ഞു. "ഏതസുഖം?", സുരേഷ് സംശയഭാവത്തില്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി. "ക്യാന്‍സര്‍, കൃത്യമായി പറഞ്ഞാല്‍ ബ്രസ്റ്റ് ക്യാന്‍സര്‍. കണ്ടെത്തുമ്പോള്‍ ലിംഫ് നാഡികളിലേയ്ക്കും അസുഖം പടര്‍ന്നിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്നാം സ്റ്റേജ്", അലക്സ് ദീര്‍ഘനിശ്വാസം വിട്ടു. അവിശ്വസനീയ ഭാവത്തില്‍ സുരേഷ് അയാളുടെ മുഖത്തേയ്ക്കു നോക്കി. "പിന്നീടുള്ള കുറച്ചു നാളുകള്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. റേഡിയേഷനും, കീമോതെറാപ്പിയും ക്യാന്‍സര്‍ കോശങ്ങളോടൊപ്പം അവളുടെ ജീവിതത്തെയും കരിച്ചു തുടങ്ങിയിരുന്നു. ചികല്‍സയുടെ ഭാഗമായി അവളുടെ വലതു വശത്തെ ബ്രസ്റ്റ് നീക്കം ചെയ്തു, വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടു, അവളാകെ വിളറി വെളുത്തു. അവളെ വിധിയുടെ മോഹങ്ങള്‍ക്കു വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്റെ സാന്നിധ്യം അവള്‍ക്കു നല്ല മനോബലം നല്കി. അഞ്ചെട്ടു മാസങ്ങള്‍ക്കൊണ്ടു ഞങ്ങള്‍ ചികത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ടു തന്നെ അവള് പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു. അവള് ആശുപത്രിയിലും പോയി തുടങ്ങി."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്നിട്ടോ?", സുരേഷ് ചോദിച്ചു. "പിന്നീടുള്ള ഞങ്ങളുടെ നാളുകളില്‍ സന്തോഷം നന്നേ കുറഞ്ഞിരുന്നു. അവളുടെ അസുഖമാവാം എന്റെ സന്തോഷം നശിപ്പിച്ചിരുന്നത്. ഞാന്‍ അവയൊന്നും വീണ്ടും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കണ്ടെത്തുന്നതിനു മുന്‍പു തന്നെ ക്യാന്‍സര്‍ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ പടര്‍ന്നിരുന്നു. ഉദ്ദേശം ഒന്നൊന്നര വര്‍ഷങ്ങള്‍ക്കു ശേഷം അസുഖം വീണ്ടും കരളിനെ ബാധിച്ചു. ഇപ്രാവശ്യം ഡോക്ടര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യുവാനുണ്ടായിരുന്നില്ല. അവളുടെ അന്ത്യ നിമിഷങ്ങളില്‍ ഞാനും കൂടെയുണ്ടായിരുന്നു", അയാള്‍ കണ്ണുകള്‍ തുടച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചാലക്കുടിയിലൂടെ ശ്രദ്ധാപൂര്‍വ്വം സുരേഷ് വണ്ടിയോടിച്ചു. "അസുഖം ആദ്യം വന്ന സമയത്തുണ്ടായിരുന്ന മനോധൈര്യം പിന്നീടു, അതായതു അസുഖം മാറിയ സമയത്തു അവള്‍ക്കുണ്ടായിരുന്നില്ല, അല്ലെ?", സുരേഷ് ചോദിച്ചു. അയാള്‍ ശരിയെന്ന മട്ടില്‍ തലയാട്ടി. അല്പം ആലോചിച്ച ശേഷം സുരേഷ് പറഞ്ഞു, "അവളെ ആദ്യം സധൈര്യം അസുഖത്തെ നേരിടാന്‍ പ്രേരിപ്പിച്ചത് നിന്റെ അകമഴിഞ്ഞ സഹകരണമാണ്. അസുഖം മാറിയ ശേഷം നിന്റെ മനോഭാവത്തിനു മാറ്റം വരുത്തുന്ന രീതിയില്‍ എന്തുണ്ടായി?", സുരേഷ് വീണ്ടും ചോദ്യങ്ങള്‍ എറിഞ്ഞു. "എന്റെ മനോഭാവത്തിനു അങ്ങനെ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല", അലക്സ് നിഷേധാര്‍ത്ഥത്തില്‍ കയ്യൊഴിയുവാന്‍ ശ്രമിച്ചു. "നിയങ്ങനെ ഒഴിഞ്ഞു മാറല്ലേ. ഞാനൊരു പോലിസൊന്നുമല്ല. നിന്റെ ബോധമനസ്സു തന്നെയാണ്, ഉത്തരങ്ങള്‍ അറിയാമെങ്കില്‍ കൂടി ഉപബോധ മനസ്സിന്റെ ചോദ്യങ്ങളോടു സഹകരിക്കാത്തത്. ഞാനൊന്നു ചോദിച്ചോട്ടെ. ആ കാലഘട്ടത്തില്‍ ഓഫീസിലെ മറ്റാരെങ്കിലുമായി തനിക്കു പ്രണയം, അല്ലെങ്കില്‍ ഇഷ്ടം തോന്നിയിരുന്നോ?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഉവ്വ്, പക്ഷെ അതൊരിക്കലും പ്രണയമൊന്നുമല്ലായിരുന്നു. ഒരു ആകര്‍ഷണം. ജനറല്‍ മെഡിസിനിലെ ലീനയോടു. ആളൊരു ഡൈവോഴ്സിയാണ്", അലക്സ് പങ്കുവച്ചു, ഒപ്പം സുരേഷ് എങ്ങനെ ഇതൊക്കെ മനസ്സിലാക്കുന്നു എന്നതില്‍ അയാള്‍ ആശ്ചര്യപ്പെട്ടു. "ഈ ലീന ആശുപത്രിയില്‍ ജോയിന്‍ ചെയ്തിട്ടു എത്ര വര്‍ഷമായി?", സുരേഷ് ചോദിച്ചു. "അഞ്ചെട്ടു വര്‍ഷമെങ്കിലും ആയിട്ടുണ്ടാവും. പക്ഷെ അന്നൊന്നും അങ്ങനെ താല്‍പ്പര്യമൊന്നുമുണ്ടായില്ല", അലക്സ് മറുപടി പറഞ്ഞു. "അതിലുണ്ട് താന്‍ തേടുന്ന ഉത്തരം. ഞാന്‍ ഒരു ചോദ്യം ചോദിച്ചോട്ടെ. താന്‍ പോസിറ്റീവ് ആയി എടുക്കണം", അലക്സ് ചോദ്യം പ്രതീക്ഷിച്ചിരുന്നു. "ബ്രസ്റ്റ് നീക്കം ചെയ്ത സ്ത്രീയെ ഒരു സ്ത്രീയായി കാണുവാന്‍ തന്റെ മനസ്സ് ഒരുക്കമായിരുന്നില്ല അല്ലെ?", സുരേഷിന്റെ ചോദ്യം അലക്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അയാള്‍ ഉത്തരത്തിനായി പതറി. "നീ അതിനു ശേഷം അവളെ ഒരു ഭാര്യ എന്ന നിലയില്‍ സ്നേഹിച്ചിട്ടില്ല എന്നു ഞാന്‍ പറയും. നിന്റെ സ്നേഹം വെറും ബാഹ്യമായ സ്നേഹ പ്രകടനങ്ങളില്‍ ഒതുങ്ങി. ബ്രസ്റ്റ് നീക്കം ചെയ്ത ഒരു സ്ത്രീ സ്വതവേ തന്നെ അല്പം തകര്‍ന്നിട്ടുണ്ടാവും, ക്യാന്‍സര്‍ പോലൊരു മാരക രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കില്‍ കൂടി. ഒരു ഭര്‍ത്താവെന്ന നിലയില്‍ നിന്റെ സ്നേഹം അവള് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന സമയമാവും അത്. ഇതിനെല്ലാം കൂടെയാവും, നിന്റെ പുതിയ ഇഷ്ടത്തെ പറ്റി അവള് അറിഞ്ഞിട്ടുണ്ടാവുക. അസുഖം റെക്കര് ചെയ്യാന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ഞാന്‍ കാണുന്നില്ല.", അലക്സ് റോഡിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. സുരേഷിന്റെ ഓരോ വാക്കുകളും അയാള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിനോടും പ്രതികരിക്കാന്‍ കഴിയുന്നില്ല. ദീര്‍ഘ നേരത്തേയ്ക്കു വളവും, തിരിവുമില്ലാതെ വിശാലമായ വഴി അയാള്‍ക്കു മുന്നില്‍ തെളിഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുറച്ചു സമയത്തിനു ശേഷം സുരേഷ് തുടര്‍ന്നു, "നീ ആ കാലയളവില്‍ അവളെ പറ്റി അല്പം പോലും ആലോചിച്ചില്ല എന്നു ഞാന്‍ പറയും. അവളുടെ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ നിനക്കു വേണ്ടി മാത്രമുള്ളതായിരുന്നു. നിന്റെ ഭക്ഷണം, കുഞ്ഞ്, സമ്പാദ്യം തുടങ്ങി നീയുമായി ബന്ധപ്പെട്ട എല്ലാത്തിലും നിന്നെക്കാള്‍ അദ്ധ്വാനിച്ചിരിക്കുക അവളാകും. അവളുടെ സൌന്ദര്യം മങ്ങിയെങ്കില്‍ അതു നിനക്കു വേണ്ടിയായിരുന്നു. അവളുടെ ഓരോ നരയും, ചുളിവും നിന്നോടുള്ള സ്നേഹമായിരുന്നു", അലക്സ് സുരേഷിന്റെ കരങ്ങളില്‍ പിടിച്ചു. കൂടുതലൊന്നും കേള്‍ക്കാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. അലക്സില്‍ നിന്നു ഒന്നു രണ്ടു കണ്ണുനീര് തുള്ളികള്‍ ഇറ്റു വീണു. "ഇതിലെ രസകരമായൊരു സംഭവം എന്താണെന്നു വച്ചാല്‍ നിനക്കു തന്നെ അറിയാമായിരുന്നു നിന്റെ പ്രശ്നം. പക്ഷെ ബോധമനസ്സിനെ അവ അംഗീകരിപ്പിക്കുവാന്‍ ഒരു മനശാസ്ത്രജ്ഞന്റെ സഹായം ആവശ്യമായിരുന്നു", സുരേഷ് അറിയിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വണ്ടി ആതിരപ്പിള്ളി വനമേഘലയില്‍ പ്രവേശിച്ചു. ഉച്ചസൂര്യന്റെ കനത്ത ചൂടില്‍ നിന്നും ചുറ്റും നില്ക്കുന്ന മരങ്ങള്‍ അവരെ സംരക്ഷിച്ചു. ആ യാത്ര അയാള്‍ക്കു തിരിച്ചറിവിന്റെതായിരുന്നു. ചുറ്റുപാടും പ്രകാശം കുറയുമ്പോള്‍, അയാളില്‍ തിരിച്ചറിവിന്റെ വെളിച്ചം വീണു കൊണ്ടിരുന്നു. മരങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നില്ക്കുന്ന സൂര്യനെ അയാള്‍ കണ്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റെ ആഴ്ച അയാള്‍ കടല്‍ത്തീരത്തു പോവുമ്പോള്‍ അലീനയെക്കൂടി കൂട്ടി. അവര്‍ ഒരുമിച്ച് ആ പാറക്കൂട്ടത്തില്‍ പോയി. "ഇവിടെയുണ്ട് മമ്മി ഇപ്പോള്‍", അയാളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. അലീനയ്ക്കായി, അവര്‍ തമ്മില്‍ കണ്ടു മുട്ടിയതു മുതലുള്ള കഥകള്‍ അയാള്‍ പങ്കുവെച്ചു, സങ്കടം നിറഞ്ഞിരുന്ന അവളുടെ മുഖം സാവധാനം സന്തോഷം കൊണ്ടു വിടര്‍ന്നു. പണ്ടു ചെയ്തിരുന്ന പോലെ അയാള്‍ തന്റെയും ആനിയുടെയും പേരുകള്‍ തീരത്തെ മണല്‍ത്തരികളില്‍ കുറിച്ചു. കുറച്ചു നേരം മടിച്ചു നിന്ന തിരകള്‍ അധികം താമസിയാതെ തന്നെ അവയെയും മായിച്ചു കളഞ്ഞു. സന്ധ്യയായിട്ടും അവിടം വിട്ടു പോകാന്‍ അയാള്‍ക്കു തോന്നിയില്ല. ഒടുവില്‍ അവിടം വിട്ടു പോകുമ്പോള്‍ അയാള്‍ മകളെ ചേര്‍ത്തു പിടിച്ചിരുന്നു. ശേഷിച്ച സ്നേഹമെല്ലാം കൈമാറാന്‍ എന്നവണ്ണം. പോകുംവഴി അയാള്‍ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കി. ആ നോട്ടത്തില്‍ പ്രതീക്ഷയുടെ ഒരു ചെറിയ അംശം അടങ്ങിയിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മാസങ്ങള്‍ക്കു ശേഷം ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതിയൊരു ക്യാന്‍സര്‍ കെട്ടിടം തുറന്നു, ആനി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്റെര്. ആനിയുടെ ചിരിക്കുന്ന ഒരു ചിത്രവും ഭിത്തിയില്‍ തൂക്കിയിരുന്നു. നുണക്കുഴികളുമൊക്കെയായി അലക്സ് ഏറ്റവും കൂടുതല്‍ കാണുവാനാഗ്രഹിക്കുന്ന അവളുടെ മുഖമായിരുന്നു അത്. അതിനു ചുറ്റും അയാള്‍ പൂമാല തൂക്കിയിരുന്നില്ല. കെട്ടിടത്തില്‍ ഒരിടത്തു പോലും തന്റെ പേരു വരാതിരിക്കാന്‍ അയാള്‍ നന്നേ ശ്രദ്ധിച്ചു. അവിടെ നിന്നും അസുഖം ഭേദമായി ഇറങ്ങുന്ന ഓരോ വ്യക്തിയും ആ ചിത്രം നോക്കി പുഞ്ചിരിച്ചു, ആനി അവരെ നോക്കി തിരിച്ചും. അലക്സിനെ കാലം ആശുപത്രിയില്‍ നിന്നും മായ്ച്ചെങ്കിലും, ആനി അവിടെ തന്നെ നിലകൊണ്ടു. ഭാവിയിലെ അനേകം തലമുറകള്‍ക്കു പ്രതീക്ഷ നല്കുന്ന ചെറുപുഞ്ചിരിയുമായി. </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com7tag:blogger.com,1999:blog-3667648324088962166.post-39649940753188264062013-11-23T11:45:00.000+05:302013-11-23T11:47:02.186+05:30ഗാനഭൂഷണം അമ്പാസ്സിഡർ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാജ്യത്തെ തന്ത്രപ്രധാനമായൊരു ഗവേഷണ കേന്ദ്രം. ഇതു സ്ഥിതി ചെയ്യുന്നതു അങ്ങ് ആന്ധ്രാ പ്രദേശിലാണ്. കയ്യില്‍ തോക്കും, അരയില്‍ ഉണ്ടകളുമായി അനേകം ഭടന്മാര് കാവല്‍ നില്ക്കുന്ന ഈ കേന്ദ്രം പുറമേ നിന്നും നോക്കുന്ന ഏതൊരുവനും ഒരു സംഭവമാണ് എന്ന പ്രതീതി ജനിപ്പിക്കും. സ്ഥാപനത്തിന്റെ ബസ്സില്‍ നൂറു കണക്കിനു "ശാസ്ത്രജ്ഞന്മാര്" പതിവായി രാവിലെ ഒന്പതിനു അകത്തേക്കു പോവുകയും, എണ്ണം അല്‍പ്പം പോലും കുറയാതെ വൈകുന്നേരം അഞ്ചാകുമ്പോള്‍ പുറത്തേക്കു വരികയും ചെയ്യുന്നു. അതീവ തന്ത്രപ്രധാനമായതുകൊണ്ടാണെന്നു തോന്നുന്നു കരയില്‍ നിന്നും വളരെ മാറി ഒരു ദ്വീപിലാണ് കേന്ദ്രം പണിതിരിക്കുന്നത്. ഏതു വഴിയിലൂടെയും ശത്രുക്കള്‍ വരാമെന്നുള്ളതുകൊണ്ടു ഭടന്മാര് സദാ ജാഗരൂകരായി വെള്ളത്തിലേക്കും നോക്കി സമയം കളയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സംഭവം പുറമേ ഇങ്ങനെയൊക്കെയാണെങ്കിലും അകത്തു കയറിക്കഴിഞ്ഞാല്‍, മനുഷ്യനെ ലവലേശം പേടിയില്ലാതെ, സദാ സമയം ചാണകമിടുന്ന കുറെ പശുക്കളെയും, ആളനക്കം അല്‍പ്പം പോലുമില്ലാത്ത കുറ്റിക്കാടുകളും മാത്രമാണു കാണാന്‍ കഴിയുക. രാവിലെ വന്‍ പത്രാസു കാണിച്ചു അകത്തേയ്ക്ക് കയറിപ്പോയ പല ശാസ്ത്രജ്ഞന്മാരും, വണ്ടിക്കു വേണ്ടി അകത്തൂടെ അങ്ങോടും ഇങ്ങോടും ഓടുന്നതു കാണാം. സ്വകാര്യ വാഹനങ്ങള്‍ അകത്തു അനുവദനീയമല്ല. എന്നാല്‍ എല്ലാവരെയും എപ്പോഴും കൊണ്ടുപോകാനുള്ളത്ര വണ്ടികള്‍ കേന്ദ്രത്തിനില്ല താനും. അതു കൊണ്ടു സമീപത്തുള്ള പട്ടണത്തില്‍ നിന്നും വാടകയ്ക്ക് വിളിക്കുന്ന ടാക്സികളാണു പല തല മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെയും ഏക ആശ്രയം. ഒരു ഓട്ടോയില്‍ മിനിമം ഒരു പതിനഞ്ചു പേരെങ്കിലും പോകുന്ന തരത്തിലുള്ള പട്ടണത്തില്‍ നിന്നാണു ഈ ടാക്സികള്‍ വരുന്നതെന്നു ആദ്യമേ സൂചിപ്പിച്ചു കൊള്ളട്ടെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വര്‍ഷങ്ങളായി കേന്ദ്രത്തില്‍ സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു ടാക്സിക്കാരനാണു ഗാനഭൂഷണം. ഏതു വര്‍ഷം നിര്‍മ്മിച്ചതാണെന്നറിയില്ലെങ്കിലും വളരെ സവിശേഷതകളുള്ള ഒരു അമ്പാസ്സിഡറാണു അദ്ദേഹത്തിനുള്ളത്. ഏതു സമയത്തും, എത്ര വലിയ തസ്കര സംഘത്തിന്റെ മൂക്കിന് തുമ്പത്തു വണ്ടിയിട്ടു ലോക്കു ചെയ്യാതെ പോയാലും അവര്‍ക്കാര്‍ക്കും മോഷ്ടിക്കാന്‍ കഴിയാത്തത്ര സുരക്ഷാസംവിധാനങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വണ്ടിയൊന്നു സ്റ്റാര്‍ട്ട് ചെയ്തിട്ടു വേണ്ടേ ആര്‍ക്കെങ്കിലും മോഷ്ടിക്കാന്‍. പഴയ ചില മലയാളം പടങ്ങളില്‍ ബോംബിനെ നിര്‍വീര്യമാക്കാനുള്ള അനേകം വയറുകളില്‍ നിന്നു കൃത്യമായി നായകന് രണ്ടെണ്ണമെടുത്തു കൂട്ടി പിരിക്കുന്നതു പോലെ, കാറിനുള്ളില്‍ തൂങ്ങി കിടക്കുന്ന അനേകം വയറുകളില്‍ ഏതോ രണ്ടെണ്ണം കൂട്ടി പിരിച്ചു ഒരു രണ്ടു മിനിറ്റു ഇരിക്കണം. എഞ്ചിനില്‍ നിന്നും ഒരു പ്രത്യേക ശബ്ദം ആ സമയത്തു കേള്‍ക്കാം. ശബ്ദം ഒരു പ്രത്യേക അവസ്ഥയില്‍ എത്തുമ്പോള്‍ കറക്ടായി കീ കൊടുക്കുക. ഈ ടൈമിംഗ് അല്‍പ്പം പോലും മാറാന്‍ പാടില്ല. മാറിയാല്‍ ഈ പ്രക്രിയ ആദ്യം മുതല്‍ ഒന്നു കൂടി തുടങ്ങേണ്ടി വരും. കൃത്യമായി കീ കൊടുക്കാന്‍ കഴിഞ്ഞാല്‍, വണ്ടി ആകെ പാടെ ഒന്നു വിറച്ചു സ്റ്റാര്‍ട്ട് ആവും. അകമേ ഇരിക്കുന്നവര്‍ ശ്രവിക്കുന്ന ശബ്ദത്തിനു അല്‍പ്പം വ്യത്യാസം ഉണ്ടെങ്കിലും, പുറമേ നില്‍ക്കുന്നവര്‍ക്കു ട്രാക്ടര്‍ പോകുമ്പോലെയുള്ള ആ ശബ്ദം കൃത്യമായി തിരിച്ചറിയാനാവും. ആമേന്‍ സിനിമയിലെ കപ്യാര് ഓടിക്കുന്ന സ്കൂട്ടര്‍ പോലെ റോക്കറ്റിലൊഴിക്കുന്ന എണ്ണയാണോ ഗാനഭൂഷണം വണ്ടിയില്‍ ഒഴിക്കുന്നതെന്നു അതിന്റെ പുക കണ്ടിട്ടുള്ള പലര്‍ക്കും സംശയം തോന്നിയിട്ടുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതീവ തന്ത്രപ്രധാനമായ ഗവേഷണ കേന്ദ്രമായതു കൊണ്ടു തന്നെ ആര്‍ക്കു അകത്തു പ്രവേശിക്കണമെങ്കിലും ശക്തമായ പരിശോധനകള്‍ ഉണ്ട്. ടാക്സിക്കാര്‍ക്കു കണ്ണു പരിശോധന, ലൈസെന്‍സ് പരിശോധന തുടങ്ങി അനേകം കടമ്പകള്‍ കടക്കണം അകത്തൊന്നു കയറി പറ്റണമെങ്കില്‍. ഇതൊക്കെ കഴിഞ്ഞു വര്‍ഷങ്ങളായി അകത്തു വണ്ടിയോടിക്കുന്ന ഗാനഭൂഷണത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുള്ളിക്കു രാത്രിയില്‍ കണ്ണു വളരെ കുറച്ചേ കാണൂ. വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും കേന്ദ്രത്തിലെ മെഡിക്കല്‍ സംഘത്തിനു ഈയൊരു പ്രതിഭാസം ഇതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയിപ്പോ പുള്ളിയായിട്ടു അങ്ങോടു പോയി പറഞ്ഞാല്‍ പോലും അവരതു സമ്മതിക്കുമെന്നും തോന്നുന്നില്ല. കാഴ്ചയുടെ ഈ പ്രശ്നം ശാസ്ത്രഗണത്തിനെല്ലാം അറിയാവുന്നതു കൊണ്ടു കാഴ്ചശക്തി വളരെ കൂടിയ ആരെങ്കിലും നിര്‍ബന്ധമായും രാത്രിയില്‍ ഗാനഭൂഷനത്തിന്റെ ഒപ്പം മുന്‍ സീറ്റില്‍ ഇരിക്കും. ഇങ്ങനെ ആളുകള്‍ ഇരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ രാത്രിയില്‍ റോഡില്‍ നില്ക്കുന്ന പശുക്കൾ ബീഫായി മാറുന്ന ആ പ്രത്യേക പ്രതിഭാസത്തിനു ചെറിയൊരു അളവില്‍ അയവു വന്നിട്ടുണ്ട്. എഴുന്നേറ്റു നിന്നു ആക്സിലറേറ്റര്‍ ചവിട്ടിയാല്‍ പോലും നാല്‍പ്പതിനപ്പുറത്തെയ്ക്കു പോവാത്ത ആ വണ്ടി, ആളെയും നിറച്ചു കല്യാണ പെണ്ണിനെ പോലെ നാണിച്ചു, കുണുങ്ങി കുണുങ്ങി റോഡിലൂടെ പോവുന്നത് നല്ല ഒരു കാഴ്ചയാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇനി കഥയുടെ പ്രധാന ഭാഗത്തേയ്ക്ക്. ജോലിയില്‍ വളരെയധികം മുഴുകിയിരുന്ന തമിഴ് നാട്ടില്‍ നിന്നുള്ള ഒരു സീനിയര്‍ ശാസ്ത്രജ്ഞനു പെട്ടെന്നാണു, താന്‍ നാട്ടിലേക്കു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കെറ്റു ബുക്കു ചെയ്തിരിക്കുന്നത് അന്നാണു എന്നൊരു ബോധോദയം വന്നത്. അയാള്‍ വാച്ചിലെയ്ക്കു നോക്കി. ട്രെയിന്‍ വരാന്‍ കഷ്ടി ഒരു മണിക്കൂര്‍ കൂടിയേ ഉള്ളു. പുറമേയ്ക്കു നോക്കിയപ്പോള്‍ ആകെയുള്ളതു ഗാനഭൂഷണത്തിന്റെ വണ്ടിയും. അതില്‍ കയറി ഹോസ്റ്റലില്‍ നിന്നു ബാഗുമെടുത്ത് അയാള്‍ സ്റ്റേഷനിലേയ്ക്കു പുറപ്പെട്ടു. കേന്ദ്രം കായലിനുള്ളിലെ ഒരു ദ്വീപിലാണെന്നു ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. പുറത്തേയ്ക്കുള്ള ഗേറ്റില്‍ ഭടന്മാരുടെ വക കര്‍ശന പരിശോധന. ഇതൊക്കെ കണ്ടാല്‍ വന്‍ സുരക്ഷയാണെന്നു വിചാരിക്കുമെങ്കിലും ഐഡി കാര്‍ഡിനു പകരം എ.റ്റി.എം കാര്‍ഡു കാണിച്ചു വരെ ശാസ്ത്രജ്ഞന്മാര് കേന്ദ്രത്തിനുള്ളിലേയ്ക്കു പോയിട്ടുണ്ടെന്നുള്ളതു മറ്റൊരു കഥ. ആ സുരക്ഷാ പരിശോധനയില്‍ ഒരു അഞ്ചു പത്തു മിനിട്ട് അങ്ങനെ പോയി. പരിശോധനയൊക്കെ കഴിഞ്ഞു വണ്ടി പുറത്തെക്കിറങ്ങിയപ്പോഴാണു രംഗനാഥന് പുറത്തു നില്ക്കുന്നതു സീനിയര്‍ ശാസ്ത്രജ്ഞന് കണ്ടത്. "വണ്ടി നിര്‍ത്തപ്പ", അയാള്‍ ഗാനഭൂഷണത്തോടു വിളിച്ചു പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രംഗനാഥന് കേന്ദ്രത്തിലെ ഒരു തൊഴിലാളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായതു കേരളത്തില്‍ നിന്നു മലയാളികള്‍ അമേരിക്കയില്‍ പോയിത്തുടങ്ങുന്ന കാലത്തു, ജോലി ആവശ്യത്തിനു ആന്ധ്രയിലേക്കു കുടിയേറിയതാണു രംഗനാഥന്. തെലുങ്കന്മാരെ മലയാളികളുടെ ദേവപാനീയമായ അമൃതു (മദ്യം) കുടിപ്പിച്ചു പരിശീലിപ്പിച്ച രംഗനാഥനു അവരുടെയിടയില്‍ ഇപ്പോഴും സവിശേഷമായൊരു സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ അശ്രാന്തമായ പരിശ്രമവും, ശ്രദ്ധയും ഒന്നു കൊണ്ടു മാത്രമാണു, പല തെലുങ്കന്മാരും മലയാളികളെ വെല്ലുന്ന കുടിയന്മാരായി പേരെടുത്തിരിക്കുന്നത്. രംഗനാഥന് കാറില്‍ കയറിയപ്പോള്‍ അല്‍പ്പാല്‍പ്പമായി, കുറച്ചധികം മദ്യപിച്ചിരുന്നു. അയാള്‍ കയറി മുന്‍ സീറ്റില്‍ ഇരുന്നു. പിന്നില്‍ സീനിയര്‍ ശാസ്ത്രജ്ഞന്. ഡ്രൈവറായി ഗാനഭൂഷണവും. ഗാനഭൂഷണം തൂങ്ങിക്കിടക്കുന്ന വയറുകളില്‍ നിന്നും പ്രത്യേക കോമ്പിനേഷനിനില്‍ രണ്ടു വയറുകള്‍ പൊക്കി. വണ്ടി കുലുങ്ങി. അന്തരീക്ഷമാകമാനം പുകപടലം കൊണ്ടു മൂടി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കായലിനു നടുവില്‍ കേന്ദ്രത്തിനു വേണ്ടി മാത്രം നിര്‍മിച്ച കിലോമീറ്ററുകള്‍ നീണ്ടു പരന്നു കിടക്കുന്ന റോഡിലൂടെ കായല്‍ക്കാറ്റുമേറ്റു ആ കാര്‍ അങ്ങനെ സാവധാനം സഞ്ചരിച്ചു. സീനിയര്‍ ശാസ്ത്രജ്ഞന് ഇടയ്ക്കിടയ്ക്കു വാച്ചില്‍ നോക്കുന്നുണ്ട്. സൂചി കൃത്യമായി ചലിക്കുന്നുണ്ടെങ്കിലും കിലോമീറ്ററുകള്‍ അതിനനുസരിച്ചു പോകുന്നില്ല. "അല്പം കൂടി സ്പീഡില്‍ വിടപ്പ", സീനിയര്‍ ശാസ്ത്രജ്ഞന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. പുറകില്‍ നിന്നുള്ള ഈ അപേക്ഷ കേട്ട ഭൂഷണം ആക്സിലറേറ്റര്‍ ഒറ്റയടിക്കു മുഴുവന്‍ അമര്‍ത്തി. വണ്ടിക്കു ആകെപ്പാടെ ഒരു കുലുക്കം അനുഭവപ്പെട്ടു. മുന്നിലിരിക്കുന്ന രംഗനാഥന് റോഡിലൂടെ രണ്ടു വസ്തുക്കള്‍ അതിവേഗത്തില്‍ ഉരുണ്ടു പോവുന്നതു ശ്രദ്ധിച്ചു. എന്താണതു എന്ന ഞെട്ടലില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണു വസ്തു രണ്ടില്ല ഒന്നേയുള്ളൂ എന്നു വ്യക്തമായത്. രണ്ടു കണ്ണിലൂടെയും വരുന്ന കാഴ്ചകള്‍ ഒരുമിപ്പിക്കാന്‍ മദ്യത്തില്‍ മുങ്ങി കിടന്ന ആ തലച്ചോര്‍ അല്പ നേരമെടുത്തു. വണ്ടി ഒരു വശത്തേക്കു ചെരിഞ്ഞു കഴിഞ്ഞു സൂക്ഷിച്ചു നോക്കിയപ്പോഴാണു, മുന്നിലൂടെ ഉരുണ്ടു പോയത് വണ്ടിയുടെ തന്നെ ഒരു ചക്രമാണെന്നു രംഗനാഥനു മനസ്സിലായത്. പുറകില്‍ നിന്നുള്ള ദീനരോദനം കേട്ടു അയാള്‍ തിരിഞ്ഞു നോക്കി, "കടവുളേ, എല്ലാമേ ഒടഞ്ഞു പോയാച്ച്". സ്വന്തം വണ്ടിയുടെ ചക്രം തന്നെക്കാള്‍ വേഗത്തില്‍ ഉരുണ്ടു പോയതിന്റെ ഞെട്ടലിലും ദേഷ്യത്തിലും, ഭൂഷണം വണ്ടി നിര്‍ത്തി. വേഗത കാര്യമായി ഇല്ലാതിരുന്നതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശാസ്ത്രജ്ഞന്റെ കയ്യിലെ വാച്ച്, ഈ ചക്രം ഉരുണ്ടു പോയതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു, അതു കൃത്യമായി ഓടിക്കൊണ്ടിരുന്നു. ട്രെയിന്‍ വരാന്‍ ഇനി ഏകദേശം ഇരുപതു മിനിറ്റു കൂടിയേ ഉള്ളു. അങ്ങനെ നിന്നപ്പോഴാണു അതു വഴി ഒരു ലോക്കല്‍ പയ്യന് തലയിലും, കയ്യിലുമുള്‍പ്പെടെ പുറത്തു കാണാവുന്ന സകല സ്ഥലങ്ങളിലും ഒരു സ്കാര്‍ഫും ചുറ്റി ബൈക്കില്‍ പറന്നു വന്നത്. ഒന്നുകില്‍ പൂജ്യം, അല്ലെങ്കില്‍ മാക്സിമത്തില്‍ മാത്രം പോകാന്‍ അറിയാവുന്ന തെറിച്ച പയ്യനാണു എന്നതു ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. സീനിയര്‍ ശാസ്ത്രജ്ഞന് കൈ കാണിച്ചതു കൊണ്ടു പയ്യന് നൂറില്‍ നിന്നു പൂജ്യത്തിലേക്ക് തുച്ചമായ സെക്കണ്ടുകള്‍ കൊണ്ടു ചവിട്ടി നിര്‍ത്തി. എന്നിട്ടു ഇടയ്ക്കിടയ്ക്കു ആക്സിലറേറ്റര്‍ പിരിച്ച്, ബൈക്കില്‍ നിന്നും ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ബൈക്കു നിര്‍ത്തിയ ആവേശത്തില്‍ തന്റെ വലിയ ബാഗും തൂക്കി ശാസ്ത്രജ്ഞന് ബൈക്കിന്റെ പിന് സീറ്റിലേക്ക് ചാടി. ശാസ്ത്രജ്ഞന് കൈ കുത്തിയപ്പോള്‍ ബൈക്ക് ഇടത്തോട്ടൊന്നു ചെരിഞ്ഞു. പയ്യന് ബൈക്കു നേരെയാക്കിയപ്പോഴേക്കും ശാസ്ത്രജ്ഞന് മൊത്തമായി പുറകിലേക്ക് എത്തി. അങ്ങോടും, ഇങ്ങോടും ആടിക്കളിച്ച ശേഷം ബൈക്കു നിലം പൊത്തുന്ന ശബ്ദം അവിടെ മുഴങ്ങി. അല്പ നേരത്തിനു ശേഷം പിന്നണിയിലായി മറ്റൊരു ശബ്ദവും, "കടവുളേ, വീണ്ടും എല്ലാമേ ഒടഞ്ഞു പോയാച്ച്".</div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-40192792063791950132013-10-20T23:24:00.000+05:302013-10-20T23:24:50.654+05:30മരിച്ചവന്റെ കുപ്പായം<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
"സമര്‍പ്പണം : എന്നെ കാത്തിരിക്കുന്ന എന്റെ മരണത്തിന്", യൂണിവേഴ്സിറ്റി ലൈബ്രറിയുടെ പിന്നിലുള്ള പൊടി പിടിച്ച അലമാരകളിലൊന്നില്‍ ആ പി.എച്ച്.ഡി തീസിസ് കണ്ടെത്തിയപ്പോഴുണ്ടായിരുന്ന ജൊനാഥന്റെ സന്തോഷം സാവധാനം ആകാംക്ഷയ്ക്കു വഴിമാറി. ആരെങ്കിലും സ്വന്തം തീസിസ് മരണത്തിനു സമര്‍പ്പിക്കുമോ? ലോകത്തുണ്ടായിട്ടുള്ള പല പ്രഗത്ഭരും സാമാന്യ ജനത്തിനു ഭ്രാന്തന്മാരായിരുന്നതു പോലെ ഡോ.കര്‍ത്തായും അല്‍പ്പം എക്സെന്ട്രിസിറ്റി പ്രകടിപ്പിച്ചിരുന്നിരിക്കാം. ഭ്രാന്തമായ വിചാരങ്ങളുടെ കൂടിച്ചേരലാണു ബുദ്ധിയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മാസങ്ങളായുള്ള തിരച്ചിലിനൊടുവിലാണു എണ്‍പതുകളുടെ അവസാനം രചിക്കപ്പെട്ട, കര്‍ത്തായുടെ, ഭാരതസമൂഹത്തിലെ മരണ ആചാരങ്ങള്‍ എന്ന തീസിസ് കണ്ടെടുക്കാനായത്. അയാള്‍ ആ പുസ്തകവുമായി ലൈബ്രറിയിലെ കസേരയിലേക്കു നടന്നു. മേശപ്പുറത്തു നിരന്നു കിടന്നിരുന്ന മാസികകളുടെ മുകളിലേക്കു പഴകിയ ആ പുസ്തകത്തില്‍ നിന്നും പൊടിപടലങ്ങള്‍ അടര്‍ന്നു വീണു. കാലപ്പഴക്കത്തില്‍ അതിലെ പല കടലാസുകളും വിണ്ടു കീറിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുസ്തകം ഒന്നു മറിച്ചു നോക്കിയതിനു ശേഷം ജൊനാഥന് അയാളുടെ ഗവേഷണ ഗൈഡായ ഡോ.സ്വാമിയുടെ അരികിലേക്കു പോയി. സ്വാമിയാണു കര്‍ത്തായുടെ തീസിസ് ജൊനാഥനോടു കണ്ടു പിടിക്കാന്‍ പറഞ്ഞത്. പതിവിലും പ്രസന്നമായ അയാളുടെ മുഖം കണ്ടു സ്വാമി ചോദിച്ചു, "എന്താണു ജൊനാഥന്, പതിവില്ലാത്ത സന്തോഷത്തിലാണല്ലോ". "അതെ സാര്‍. ആ തീസിസ് ഞാന്‍ കണ്ടു പിടിച്ചു. കുറെ തപ്പി", അയാള്‍ പറഞ്ഞു. "കൊള്ളാം. ഭാരതത്തിലെ പുനര്ജന്മ വിശ്വാസങ്ങളെ പറ്റിയുള്ള തന്റെ ഗവേഷണത്തിനു കര്‍ത്തായുടെ പ്രബന്ധം സഹായിക്കും. കാര്യം ഞങ്ങള്‍ ഒരേ സമയമാണു ഗവേഷണം നടത്തിയതെങ്കിലും ഇപ്പോള്‍ അയാള്‍ എവിടെയാണെന്നു ഒരു വിവരവുമില്ല. മിക്കവാറും വല്ല വിദേശ രാജ്യങ്ങളിലുമായിരിക്കും. ആള് നല്ല ബ്രില്ലയന്റ്റ് ആയിരുന്നു. അയാളെ നേരിട്ടു കണ്ടെത്തി സംസാരിക്കാന്‍ സാധിച്ചാല്‍ വളരെ നല്ലതായിരിക്കും. തല്ക്കാലം താന്‍ ആ പ്രബന്ധം ആഴത്തില്‍ മനസ്സിലാക്ക്. കര്‍ത്താ മാസങ്ങളോളം പലയിടങ്ങളിലും പോയി താമസിച്ചു ഉണ്ടാക്കിയതാണത്. പല മരണ ആചാരങ്ങളെയും അവയുടെ അര്‍ത്ഥങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുപകരിക്കും. അടുത്ത ആഴ്ച നമുക്കിതിനെപറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാം", ഡോ.സ്വാമി ഇന്നല്പ്പം തിരക്കിലാണെന്നു തോന്നുന്നു. ജൊനാഥന് മുറിക്കു പുറത്തിറങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തനിക്കു ലഭിച്ച അമൂല്യ വസ്തുവിനെപ്പോലെ അയാള്‍ ആ പ്രബന്ധം കൈകാര്യം ചെയ്തു. അതില്‍ പ്രധാനമായും പല ആദിവാസി വിഭാഗങ്ങളിലെ മരണവുമായി ബന്ധപ്പെട്ട ആചാരങ്ങളെ പറ്റിയാണു പ്രതിപാദിച്ചിരുന്നത്. ഓരോ ആചാരങ്ങളെയും, അവയുടെ അര്‍ത്ഥങ്ങളെയും കുറിച്ചു വളരെ ആഴത്തില്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു. ഇതിലൂടെ മരണത്തിനു തത്വചിന്താധിഷ്ടിതമായ ഒരു ഉത്തരം നല്‍കുവാനായിരിക്കാം കര്‍ത്ത ശ്രമിച്ചിരിക്കുന്നത്. താളുകള്‍ക്കിടയിലൂടെ കണ്ണോടിച്ചപ്പോഴാണു, പ്രബന്ധ രചനാ സമയത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു മരണാന്വേഷണ അനുഭവങ്ങള്‍ എന്ന പേരില്‍ കര്‍ത്താ രചിച്ച പുസ്തകം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതു ജൊനാഥന് ശ്രദ്ധിക്കുന്നത്. ആ പുസ്തകം അന്വേഷിച്ചു അയാള്‍ പല പുസ്തക സ്ടാളുകളിലും അലഞ്ഞെങ്കിലും ലഭിച്ചില്ല. അവസാന ശ്രമമെന്ന നിലയിലാണു അയാള്‍ ഡി.സി. ബുക്സിനു കത്തയച്ചത്. ആവശ്യത്തിനു കോപ്പികള്‍ വിറ്റഴിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ പുസ്തകത്തിന്റെ പ്രസാധനം നിര്‍ത്തി വച്ചു എന്നുള്ള മറുപടിയാണു പുസ്തക കമ്പനിയില്‍ നിന്നും തിരികെ ലഭിച്ചത്. ഗവേഷണ ആവശ്യത്തിനാണെന്നും, ഏതെങ്കിലും കോപ്പികള്‍ നിലവിലുണ്ടെങ്കില്‍ അയച്ചു തരണമെന്നുമുള്ള ജൊനാഥന്റെ ആവശ്യം അവസാനം ഫലം കണ്ടു. പുസ്തക കമ്പനിയില്‍ നിന്നും പഴയ ഒരു പുസ്തകം ബുക്ക് പോസ്റ്റായി അയാളെ തേടിയെത്തി. കര്‍ത്തായുടെ ചിത്രം അതില്‍ അയാള്‍ പ്രതീക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രബന്ധത്തോടൊപ്പം അയാള്‍ ആ പുസ്തകവും പഠന വിധേയമാക്കി. ജൊനാഥന് പുസ്തകത്തിന്റെ ആമുഖം വ്യക്തമായി വായിച്ചു, "നമ്മുടെ സമൂഹത്തില്‍ ഇത്രയധികം വിചിത്രമായ മരണാനുഷ്ടാനങ്ങള്‍ നിലവിലുണ്ടെന്നത് എനിക്കു പുതിയൊരു അറിവായിരുന്നു. മരണവുമായി ബന്ധപ്പെട്ടു ഭാരതത്തിലെ പല സ്ഥലങ്ങളില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളെ പഠന വിധേയമാക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യമെങ്കിലും, അവ എന്നെത്തന്നെ മാറ്റി മറിച്ചു കളഞ്ഞു. മരണത്തിനു മാത്രം ഒരു മിസ്റ്റിക്ക് ശക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെയാവാം അവ മനുഷ്യനു പൂര്‍ണ്ണമായും പിടി തരാതെ ഒളിഞ്ഞു നടക്കുന്നത്. പല വിധ വിശ്വാസങ്ങളില്‍ എവിടെയെങ്കിലും യഥാര്‍ത്ഥ മരണം ഒളിഞ്ഞു കിടക്കുന്നുണ്ടാവും. അവയെ മനസ്സിലാക്കാനാണ് ഞാന്‍ ഇതിലൂടെ ശ്രമിക്കുന്നത്."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പല അദ്ധ്യായങ്ങളായി തിരിച്ചിട്ടുള്ള ആ പുസ്തകത്തിന്റെ ആരംഭ ഭാഗങ്ങളില്‍, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളുടെ ചടങ്ങുകളെ മനസ്സിലാക്കുവാനുള്ള ശ്രമങ്ങളാണു പ്രതിപാദിച്ചിരുന്നത്. ഇവയെ പറ്റി നല്ല ഒരു ബോദ്ധ്യം ജൊനാഥനു ഉണ്ടായിരുന്നതിനാല്‍, ഈ അദ്ധ്യായങ്ങള്‍, അയാളില്‍ താല്‍പ്പര്യം ജനിപ്പിച്ചില്ല. പുസ്തകത്തിന്റെ താളുകള്‍ അയാള്‍ അതിവേഗം മറിച്ചു വിട്ടു. ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയിലെ പല വിഭാഗങ്ങളുടെ ചടങ്ങുകളും അതിനു വേണ്ടി വന്ന യാത്രകളെ പറ്റിയും പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. വിചിത്ര അനുഷ്ടാനങ്ങലുള്ള ശൈവ സന്യാസിമാരെപ്പറ്റിയുള്ള ഭാഗം അയാളെ ആകര്‍ഷിച്ചു. ശവങ്ങളുടെ മാംസം കഴിക്കുക എന്നതു അവര്‍ക്കിടയില്‍ ചില വിഭാഗങ്ങളിലുണ്ടെന്നു പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. അതിനായി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളും, എന്തിനുവേണ്ടി അവര്‍ അപ്രകാരം ചെയ്യുന്നു എന്നും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ വായിച്ചപ്പോള്‍, കര്‍ത്താ ഈ പ്രബന്ധത്തിനു വേണ്ടി ചിലവഴിച്ച അദ്ധ്വാനമാണ് അയാളുടെ മനസ്സിലൂടെ പോയത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പുസ്തകത്തിന്റെ അവസാന ഭാഗങ്ങളിലാണു പുറം ലോകത്തിനു അധികം അറിവില്ലാത്ത ആദിവാസി ഗോത്രങ്ങളുടെ മരണാനുഷ്ടാനങ്ങളെ പറ്റി പ്രതിപാദിക്കുന്നത്. ഡോ.കര്‍ത്താ അതില്‍ ഇപ്രകാരം എഴുതിയിരുന്നു, "എന്റെ പ്രൊഫസര്‍ ഡോ.രംഗനാഥന് പറഞ്ഞപ്പോഴാണു, വയനാടന്‍ പശ്ചിമഘട്ട മലനിരകളില്‍ താമസിക്കുന്ന ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിചിത്രമായ അനുഷ്ടാനങ്ങള്‍ മരണവുമായി ബന്ധപ്പെട്ടുണ്ടെന്നു ഞാന്‍ അറിയുന്നത്. ഇവയെപ്പറ്റി കൂടുതലറിയാന്‍ വയനാട്ടിലെ ഫോറസ്റ്ററായ സന്തോഷിനെ എനിക്കു പരിചയപ്പെടുത്തി തന്നതും പ്രൊഫസര്‍ തന്നെ. മഴക്കാലമായിരുന്നതിനാല്‍, വയനാട്ടിലേക്കുള്ള യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ചുരത്തില്‍ പലയിടത്തും മരങ്ങള്‍ വീണു കിടന്നിരുന്നു. സന്തോഷ്, ചുരത്തിനു മുകളില്‍ത്തന്നെ കാത്തു നിന്നിരുന്നതു വലിയ അനുഗ്രഹമായി. ദീര്‍ഘ യാത്രയുടെ ക്ഷീണം ശമിപ്പിക്കാന്‍ ഞങ്ങള്‍ മുത്തങ്ങയിലുള്ള ഫോറസ്റ്റ് ബംഗ്ലാവിലേക്കു പോയി. രാത്രിയുടെ തണുപ്പിനെയും, മഴയെയും ശമിപ്പിക്കാന്‍ അല്‍പ്പം മദ്യ സേവ നടത്തിയെങ്കിലും, ഞങ്ങളുടെ സംഭാഷണങ്ങള്‍ പ്രധാനമായും ആദിവാസി വിഭാഗങ്ങളെ പറ്റിയായിരുന്നു. സര്‍ക്കാര്‍ ഇവര്‍ക്കു വേണ്ടി ലക്ഷങ്ങള്‍ ചിലവിടുമ്പോഴും, അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരായി ഇവര്‍ തുടരുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം തികച്ചും വിരോധാഭാസകരമായി. ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഞങ്ങള്‍ ആദിവാസികളെ പരിചയപ്പെടുന്നതിനു വേണ്ടി അവരുടെ കുടിയിലേക്കു യാത്രയായത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സന്തോഷിനു ആദിവാസികളുടെയിടയില്‍ പ്രത്യേക ബഹുമാനമുണ്ടായിരുന്നു. അവരുടെ മൂപ്പന്റെ അടുത്ത സുഹൃത്തായിരുന്നതോ, അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നതോ ആവാം കാരണം. ഓല മേഞ്ഞ കുടിലുകളും, നിരക്ഷരരായ മനുഷ്യരും ഞങ്ങളെ സ്വാഗതം ചെയ്തു. മനുഷ്യര്‍ എന്ന് വിളിക്കാമെങ്കിലും, അവര്‍ അനുഭവിക്കുന്ന യാതൊരുവിധ സൌകര്യങ്ങളോ, അവകാശങ്ങളോ ആദിവാസികള്‍ക്കുള്ളതായി തോന്നിയില്ല. മൂപ്പനാണു കുടിയിലെ അവസാന വാക്ക്. കാട്ടില്‍ നിന്നു കണ്ടെത്തുന്ന തേന്‍ പ്രധാന വരുമാന മാര്‍ഗ്ഗവും. കാട്ടുകിഴങ്ങും, അരുവിയിലെ വെള്ളവും അവര്‍ ഭക്ഷണമാക്കുന്നു. സ്ത്രീകളില്‍ പലരും മാറു മറച്ചിട്ടില്ല. അവരെ പറ്റി പഠിക്കാന്‍ നാട്ടില്‍ നിന്നു വന്ന ഗവേഷകനാണെന്നും, എല്ലാ വിധ സൌകര്യങ്ങളും നല്‍കണമെന്നും, മൂപ്പനോടു സന്തോഷ് പറഞ്ഞു. നേരം വൈകിയപ്പോള്‍ ഞങ്ങള്‍ തിരികെ ഗസ്റ്റ് ഹൌസിലേക്ക് പോന്നു. പഠന വിഷയം മരണമായിരുന്നതിനാല്‍, എന്റെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായിരുന്നു. വ്യക്തികള്‍ മരണത്തെ പേടിക്കുമ്പോള്‍ അതിനു വിപരീതമായി മരണത്തെയും കാത്തു ഞാന്‍ ആ ഗസ്റ്റ് ഹൌസില്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിയേ, അവരുടെയിടയിലെ യുവത്വത്തിന്റെ പ്രതീകമായ കേളുവുമായി ഞാന്‍ സൗഹൃദത്തിലായി. പിന്നീട് എനിക്കാവശ്യമായ സഹായങ്ങളും, വിവരങ്ങളും നല്‍കിയിരുന്നത് അവനായിരുന്നു. ഞാന്‍ മുത്തങ്ങയിലെത്തി ഒരു മാസത്തിനു ശേഷമാണു അവിടെ ഒരു മരണം നടക്കുന്നത്. അറിഞ്ഞയുടന്‍, ഞാന്‍ രണ്ടു മൂന്നു ദിവസത്തെക്കാവശ്യമായ സാധനങ്ങളുമായി, കേളുവിനൊപ്പം വനത്തിലേക്കു പോയി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുടിയിലെ തലമുതിര്‍ന്ന അംഗമായ ജാനുവാണു മരിച്ചിരിക്കുന്നത്. കാര്യമായ വിലപിക്കലുകളോ, അലമുറയിടലോ അവിടെ കണ്ടില്ല. പുനര്ജന്മത്തില് ശക്തമായി വിശ്വസിക്കുന്നതു കൊണ്ടാവാം ഇങ്ങനെ. മരിച്ചവരുടെ പാപങ്ങള്‍ തീരാന്‍, അവരെ കഴുകന്മാര് ഭക്ഷിക്കണമെന്നാണു, അവരുടെ വിശ്വാസം. അതിനാല്‍ തന്നെ മരണ ശേഷം ശരീരങ്ങള്‍ വൃത്തിയാക്കി, വസ്ത്രങ്ങള്‍ മാറ്റി അവിടുത്തെ പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നു. മാംസം ചീയുന്ന ഗന്ധം, അവയുടെ യജമാനന്മാരായ കഴുകന്മാരെ വിളിച്ചു വരുത്തും. അവസാനം അവിടെ എല്ലുകള്‍ മാത്രം അവശേഷിക്കുന്നു. ആഴ്ചകള്‍ക്കു ശേഷം അവര്‍ ആ എല്ലുകള്‍ മറ്റൊരിടത്തു നിക്ഷേപിക്കുന്നു. വിചിത്രമായ മറ്റൊരാചാരം, മരണത്തോടനുബന്ധിച്ചു ബന്ധുക്കളായ പുരുഷന്മാര് അവരുടെ കൈവിരലുകള്‍ മുറിക്കുന്നുവെന്നതാണ്. ഓരോ മരണത്തിനും ഓരോ വിരലുകളായി മുറിക്കുന്നു. കൈകള്‍ കൂട്ടികെട്ടിയ ശേഷം, വാളുപയോഗിച്ചാണു മുറിക്കുന്നത്. ഹൃദയഭേദകമായ ദൃശ്യമായിരുന്നെങ്കിലും അവയെ എതിര്‍ക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. ഞാന്‍ അവരെ പറ്റി പഠിക്കുവാന്‍ വേണ്ടി മാത്രം വന്ന വ്യക്തിയാണല്ലോ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ ചടങ്ങുകള്‍ അവസാനിച്ചു ഞാന്‍ തിരികെ പോകാന്‍ നില്ക്കുമ്പോഴാണു, മറ്റൊരു ആദിവാസി വിഭാഗമായ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിലെ മൂപ്പന് മരിച്ച വിവരം കേളു എന്നോടു പറയുന്നത്. തനിമയും, വ്യക്തിത്വവും വളരയധികം കാത്തു സൂക്ഷിക്കുന്ന അവര്‍, പുറം ദേശക്കാരെ അവരുടെയിടയിലേക്കു തീരെ അടുപ്പിക്കാറില്ല, പലപ്പോഴും അവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. മൂപ്പന്റെ ശവമടക്കു വളരെ പ്രത്യേകതകളോടു കൂടിയതാനെന്നും, കണ്ടിട്ടേ പോകാവൂ എന്നും കേളു നിര്‍ബന്ധിച്ചു. ഉള്ളില്‍ ചെറിയ ഭയം നിലനിന്നിരുന്നതിനാല്‍, ഞാന്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, അയാള്‍ കൊണ്ടുപോകാമെന്നറിയിച്ചപ്പോള്‍, ഞാന്‍ യാത്രയ്ക്ക് തയാറായി. ഒരു പക്ഷെ, പുറം ലോകത്തു നിന്നു ആദ്യമായൊരാള്‍ ബൊഹീമിയന്‍ വര്‍ഗ്ഗക്കാരുടെയിടയില്‍ കടക്കാന്‍ പോകുന്നു. ഇതെന്റെ പ്രബന്ധത്തിനൊരു മുതല്‍ക്കൂട്ടാവും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കേളുവെന്ന ഒറ്റയൊരാളുടെ പരിശ്രമം കൊണ്ടാണു എനിക്കവിടെ പ്രവേശനം കിട്ടിയതെന്നു എടുത്തു പറയണം. അവന് അര മുക്കാല്‍ മണിക്കൂറോളം അവരുടെ തനതു ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവസാനം അവര്‍ എന്നെ പ്രവേശിപ്പിച്ചെങ്കിലും, കാര്യമായ ഒരു സഹകരണവും കാണിച്ചില്ല. അവന് മാത്രമായി എന്റെ ഏക ആശ്രയം. അവിടെ കണ്ട ചില കാഴ്ചകള്‍ കരളലിയിക്കുന്നതായിരുന്നു. മൂപ്പന് മരിച്ചു കഴിഞ്ഞാല്‍ ശവ ശരീരം വിവസ്ത്രമാക്കിയ ശേഷം, അവര്‍ താല്‍ക്കാലികമായി കുഴിച്ചു മൂടും. അതിനു ശേഷം കുടിയില്‍ നിന്നൊരു കന്യകയെ മൂപ്പന്റെ പര ലോകത്തെ സേവകിയായി തിരഞ്ഞെടുക്കുന്നു. ഇത്രയും ചടങ്ങുകള്‍ ഞാന്‍ എത്തിയപ്പോഴേക്കും കഴിഞ്ഞിരുന്നു. കടന്നു വന്നപ്പോള്‍ കണ്ട കാവലോടെയുള്ള പെണ്‍കുട്ടിയാണു ആ കന്യകയെന്നു ഞാന്‍ പിന്നീടാണു തിരിച്ചറിഞ്ഞത്. അവളെ നിര്‍ബന്ധിപ്പിച്ചു കൂടിയ അളവില്‍ മദ്യം സേവിപ്പിക്കുന്നുണ്ടായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതിനു ശേഷം അവള് ഓരോ വീട്ടിലും പോയി അനുവാദം വാങ്ങണം. വീട്ടിലുള്ള ഓരോ പുരുഷന്മാരും അവളെ പീഢിപ്പിക്കും. ഞാന്‍ മൂപ്പനെ സ്നേഹിക്കുന്നെന്നു പറയുക എന്നും പറഞ്ഞാണു ഈ ചടങ്ങ്. ഓരോ ദിവസം ചെല്ലുന്തോറും സ്ഥിതി അത്യന്തം വഷളായി വരുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ സാവധാനം എന്റെ കാഴ്ചയില്‍ നിന്നും മായ്ച്ചു. എനിക്കു ചുറ്റും നിരന്നിരുന്ന കുന്തങ്ങള്‍ അതു മായ്പ്പിച്ചു കളഞ്ഞു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പിന്നീടവളെ പത്തു ദിവസങ്ങള്‍ക്കു ശേഷമാണു ഞാന്‍ കാണുന്നത്. അവളെ മൂപ്പന്റെ, അല്ലെങ്കില്‍ മരിച്ചവന്റെ കുപ്പായമായാണ് അവര്‍ പരിഗണിക്കുന്നത്. പത്താം ദിവസം, മൂപ്പന്റെ അടക്കിയ മൃതദേഹം മണ്ണില്‍ നിന്നും മാന്തി പുറത്തെടുത്തു. ചീഞ്ഞു തുടങ്ങിയിരുന്ന ആ ശരീരം അസഹ്യമായ ദുര്‍ഗന്ധം പുറപ്പെടുവിച്ചു. പെണ്‍കുട്ടിയെ ആ ശരീരത്തോടു കൂട്ടികെട്ടി കുപ്പായമാക്കി. അതിനു ശേഷം മണ്ണിട്ടു മൂടി. ആ രംഗങ്ങള്‍ ഇതില്‍ കൂടുതല്‍ വിശദീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും എനിക്കു കഴിയുന്നില്ല. ഒരു കൊലപാതകം കാണുന്നതിന്റെ ദൈന്യത അവിടെ ആരുടെ മുഖത്തും പ്രകടമായില്ല. പെണ്‍കുട്ടിയുടെ കുടുംബമാണെന്നു തോന്നുന്നു, ഒരു കുടുംബം മാത്രം മാറി നിന്നു വ്യസനിക്കുന്നുണ്ടായിരുന്നു. ജീവിക്കുന്നവര്‍ മരിച്ചവന്റെ കുപ്പായമാകുന്ന വിചിത്രമായ ആ കാഴ്ച എനിക്കുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. ചീഞ്ഞളിഞ്ഞ ആ മൃതശരീരം ദൂരെ മാറി നിന്ന എന്നെക്കൊണ്ടു വരെ ശര്‍ദ്ദിപ്പിച്ചെങ്കില്‍, ഒരു പെണ്‍കുട്ടിയോടു അവര്‍ക്കിതു എങ്ങനെ ചെയ്യാനാവും?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജൊനാഥന് സാവധാനം ആ പുസ്തകം അടച്ചു. പ്രത്യേകമായൊരു മാനസീകാവസ്ഥയിലായിരുന്ന അയാള്‍ ഡോ. കര്‍ത്തായെ കണ്ടെത്താന്‍ ആഗ്രഹിച്ചു. യൂണിവേഴ്സിറ്റിയില്‍ കര്‍ത്തായുടെ വിലാസം തിരഞ്ഞെങ്കിലും, ലഭിച്ചില്ല. അയാള്‍ രാജ്യത്തിനു പുറത്തെവിടെയെങ്കിലുമായിരിക്കുമോ എന്ന സംശയത്തില്‍ ഇന്റെര്‍നെറ്റില്‍ പരതിയെങ്കിലും, അവിടെ നിന്നും മറുപടി ലഭിച്ചില്ല. ചുരുക്കത്തില്‍ കര്‍ത്തായെ പറ്റി ഇന്നാര്‍ക്കും വലിയ വിവരമില്ല. പുസ്തകത്തില്‍ പ്രതിപാദിക്കുന്ന സന്തോഷ്, വനംവകുപ്പില്‍ നിന്നും വിരമിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇത്ര പ്രഗല്ഭനാണെന്നു, ജൊനാഥന്റെ ഗൈഡായ സ്വാമി വരെ പറയുന്ന കര്‍ത്താ, ഏതെങ്കിലും ഉയര്‍ന്ന നിലയിലായിരിക്കുമെന്നത് ഉറപ്പാണ്. വിദേശ സര്‍വകലാശാലകളുടെ അദ്ധ്യാപക പട്ടികയില്‍ പരതിയെങ്കിലും, അവിടെയും നിരാശയായിരുന്നു ഫലം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആഴ്ചകള്‍ക്കു ശേഷമാണു പണ്ടു കര്‍ത്താ സഞ്ചരിച്ച വഴികളിലൂടെ ഒന്നു കൂടി യാത്ര ചെയ്യാന്‍ ജൊനാഥന് തീരുമാനിക്കുന്നത്. ഇതിനു സ്വാമിയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. സ്വാമിയുടെ കത്തിന്റെ ബലത്തില്‍, വയനാടു വനംവകുപ്പില്‍ നിന്നും, ജൊനാഥനു എല്ലാ വിധ പിന്തുണയും ലഭിച്ചു. കര്‍ത്താ, പുസ്തകത്തില്‍ പറയുന്നതിനു വിരുദ്ധമായി, ബൊഹീമിയന്‍ ആദിവാസികള്‍ പുറം ലോകവുമായി നന്നായി ഇടപഴകുന്നു എന്ന വിവരമാണു, വനം വകുപ്പില്‍ നിന്നും ജൊനാഥനു ലഭിച്ചത്. "കര്‍ത്തായ്ക്കു തെറ്റി പോയതായിരിക്കാന്‍ സാദ്ധ്യതയില്ല. ചിലപ്പോള്‍, മറ്റെവിടെയെങ്കിലുമുള്ള ബോഹീമിയക്കാരെപ്പറ്റിയായിരിക്കാം, കര്‍ത്താ പ്രതിപാദിച്ചത്", ജൊനാഥന് മനസ്സില്‍ ഓര്‍ത്തു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉള്‍വനത്തിലായിരുന്നെങ്കിലും, കര്‍ത്താ പ്രതിപാദിക്കുന്നതു പോലെയുള്ള ഒരു ലോകമായിരുന്നില്ല ജൊനാഥനെ വരവേറ്റത്. അവിടെ ഒരു ട്രൈബല്‍ സ്കൂള്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ മാറു മറച്ചിരുന്നു. ആളുകള്‍ക്കു മലയാളം സംസാരിക്കാന്‍ അറിയാമായിരുന്നു. "മൂപ്പന് മരിച്ചു കഴിയുമ്പോള്‍, പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആചാരം ഇപ്പോഴുമുണ്ടോ?", സമീപത്തു കണ്ട മദ്ധ്യവയസ്കനായ ഒരു ആദിവാസിയോടു അയാള്‍ ചോദിച്ചു. "അതെല്ലാം പെരിയമൂപ്പന്‍ നിര്‍ത്തിച്ചാച്ച്". "പെരിയമൂപ്പന്‍ യാര്?", ജൊനാഥന് വീണ്ടും ചോദിച്ചു. "വര്‍ഷങ്ങള്‍ക്കു മുമ്പു ചത്തു പോയി", ആദിവാസി നടന്നകന്നു. ജൊനാഥന് അവിടെ മുഴുവന്‍ നടന്നു കണ്ടു. കൂട്ടത്തില്‍ സ്കൂളിലും അയാള്‍ കയറി. അതിന്റെ ഒരു വശത്തായി, പൊടി പിടിച്ച ഒരു ചിത്രത്തിന്റെ ചുവട്ടില്‍ ചെറിയ അക്ഷരത്തില്‍ ഡോ. ഡി. കര്‍ത്താ എന്നു രേഘപ്പെടുത്തിയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു കുട്ടിയോടു ഇതാരാണെന്നു അയാള്‍ ചോദിച്ചു. "പെരിയമൂപ്പന്‍". പറഞ്ഞശേഷം അവന് കളിക്കാനായി ഓടി പോയി. മരിച്ചവരുടെ കുപ്പായങ്ങള്‍ക്കു മുകളില്‍ ജീവിക്കുന്നവരുടെ കുപ്പായമായി ആ സ്കൂളും അതിലെ കൊച്ചു ചിത്രവും നിലകൊണ്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"കര്‍ത്താ സാര്‍ എങ്ങനെ ഇവരുടെ പെരിയമൂപ്പനായി?", ജൊനാഥന് വനം വകുപ്പിലെ കീപ്പറായ പിള്ളച്ചേട്ടനോടു അന്വേഷിച്ചു. പത്തറുപതു വയസ്സായ പിള്ള, വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനാണ്. "കര്‍ത്താ സാര്‍ രണ്ടാമതു ഇവിടെ വന്നു കുട്ടികള്‍ക്കു അക്ഷരം പറഞ്ഞു കൊടുക്കുകയാണു ചെയ്തത്. ആദ്യം ഭയങ്കര എതിര്‍പ്പായിരുന്നു. സാറിനെ കൊല്ലാന്‍ വരെ ആദിവാസികള്‍ ഒരുങ്ങി. പക്ഷെ മറ്റൊരു ഗോത്രത്തിലെ കേളു എന്നൊരു ആദിവാസിയുടെ സഹായം സാറിനുണ്ടായിരുന്നു. ദിവസങ്ങള്‍ കടന്നു പോകെ, അവരുടെ രോഷം കുറഞ്ഞു വന്നു. അവര്‍ പതിയെ നമ്മുടെ ഭാഷയില്‍ സംസാരിക്കാന്‍ പഠിച്ചു. പുറമേക്കുള്ള കച്ചവടങ്ങളും മറ്റും തുടങ്ങിയതോടെ അവരുടെ ജീവിത രീതിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. പലപ്പോഴും ചൂഷണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരുന്ന ആദിവാസി സ്ത്രീകളെ സംഘടിപ്പിച്ചു സാര്‍ അവര്‍ക്കൊരു കൂട്ടായ്മയുണ്ടാക്കി. കൈത്തൊഴിലുകള്‍ക്കു സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും, പലപ്പോഴും പുറമേ നിന്നും ഡോക്ടര്‍മാരെ കൊണ്ടുവന്നു ആരോഗ്യ ക്യാമ്പുകള്‍ നടത്തുകയും ചെയ്തു. കര്‍ത്താ സാര്‍ അവരുടെ പെരിയ മൂപ്പനായി വളരുകയായിരുന്നു. ഇപ്പോഴത്തെ മൂപ്പന്റെ അപ്പന് മരിക്കുമ്പോഴാണു പെണ്‍കുട്ടികളെ കുഴിച്ചു മൂടുന്ന ആ ചടങ്ങിനെതിരെ കര്‍ത്താ ശബ്ദമുയര്‍ത്തിയത്. വിദ്യാഭ്യാസം ഒരു സമൂഹത്തെ എങ്ങനെ മാറ്റുമെന്നതിന്റെ നേര്‍ക്കാഴ്ചയായി ബൊഹീമിയന്‍ സമൂഹം."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരാഴ്ചയോളം വനാന്തരങ്ങളില്‍ കഴിഞ്ഞ ജൊനാഥന് തിരികെയുള്ള യാത്രയില്‍ നന്നേ ക്ഷീണിതനായിരുന്നു. എന്നിരിക്കിലും അയാളുടെ മനസ്സില്‍ തീക്ഷ്ണമായ ചിന്തകള്‍ മാറി മറിഞ്ഞു. ആരും നോക്കാതെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ കോണുകളില്‍ മാറാല പിടിച്ചു കിടക്കുന്ന അനേകം പ്രബന്ധങ്ങള്‍ അയാള്‍ കണ്ടിരിക്കുന്നു. എന്നാല്‍ അവയില്‍ പലതും കര്‍ത്തായുടെ ജീവിതം പോലെ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ, നന്മയുടെ വിത്തു പാകിയ അമൂല്യങ്ങളായ ജ്ഞാത്തിന്റെ ഉറവിടങ്ങളാണ്. ആ യാത്ര പഠനത്തിനപ്പുറമുള്ള ചില തീരുമാനങ്ങളിലേക്കാണു അയാളെ നയിച്ചത്. ആ തീരുമാനങ്ങളില്‍ പല മുഖങ്ങളും ചിരിച്ചു, മുകളില്‍ ദൈവവും, കീഴെ കുറച്ചു മനുഷ്യരും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
***********************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പ്രബന്ധത്തിന്റെ അവസാന ഘട്ട രചനാ വേളയില്‍ ജൊനാഥന് കുറിച്ചു.</div>
<div style="text-align: justify;">
"സമര്‍പ്പണം- ഒരു ജനതയ്ക്കു മരിച്ചവന്റെ കുപ്പായം മനസ്സിലാക്കികൊടുത്ത, പുറം ലോകത്തിനു ഇന്നും അജ്ഞാതനായ ഡോ. ഡി. കര്‍ത്തായ്ക്ക്." </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com6tag:blogger.com,1999:blog-3667648324088962166.post-31744240050850119022013-09-16T13:13:00.002+05:302013-09-16T13:13:46.206+05:30വിപ്ലവം - ശരീരവും, മനസ്സും, ആത്മാവും<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
ഫോണിന്റെ തുടര്‍ച്ചയായ ശബ്ദവീചികള്‍ പുലര്‍ച്ചെ തന്നെ എന്റെ ഉറക്കത്തെ അലോസരപ്പെടുത്തി. ഏതോ മായാ ലോകത്തു നിന്നും ബോധം വീണ്ടും സാവധാനം യാഥാര്‍ത്ഥ്യത്തിലെക്കുയര്‍ന്നു. "രാഘവേട്ടാ, നിങ്ങളെവിടാണ്? കളക്ട്രെറ്റ് മാര്‍ച്ചിനു കാണുന്നില്ലല്ലോ", ലോക്കല്‍ സെക്രട്ടറി ദിനേശനാണു മറുപുറം. "ദിനേശാ, ഞാനൊന്നു കൊല്ലം വരെ പോവുന്നു", എന്റെ ശബ്ദത്തില്‍ ഉറക്കച്ചടവുകള്‍ കലര്‍ന്നിരുന്നു. "നിങ്ങളുടെ ഇത്തരം സ്വകാര്യ പരിപാടികള്‍ കാലേക്കൂട്ടി പാര്‍ട്ടിയെ അറിയിക്കെണ്ടേ? അതിനനുസരിച്ചല്ലേ, നമുക്കു പ്രക്ഷോഭ പരിപാടികളിലെ ആളുകളുടെ ഏണ്ണം നിജപ്പെടുത്താന്‍ സാധിക്കൂ. ഒരു ഉത്തരവാദിത്വപ്പെട്ട മെമ്പറായ രാഘവേട്ടന് കൂടി ഇങ്ങനെ തുടങ്ങിയാല്‍. കൊല്ലത്തൊക്കെ പോകുമ്പോള്‍ സ്വയം സൂക്ഷിക്കാന്‍ മറക്കേണ്ട. പാര്‍ട്ടിയാല്‍ സംരക്ഷിക്കപ്പെടുന്നവനാണു നിങ്ങളെന്നു അറിയാമല്ലോ. അറിയിച്ചിരുന്നെങ്കില്‍ സുരക്ഷിതമായൊരു യാത്രാസൌകര്യം നമ്മള് ഒരുക്കുമായിരുന്നില്ലേ?", ദിനേശന്റെ ശബ്ദം അല്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ഷോഭിച്ചു എന്നു പറയാനാവില്ല. അല്ലെങ്കിലും പാര്‍ട്ടിയിലെ ഒരു സീനിയര്‍ മെമ്പറായ രാഘവനോടു ആരും അങ്ങനെ ദേഷ്യം കാണിക്കാറില്ല, അഭിപ്രായങ്ങള്‍ ചോദിക്കുക മാത്രമേ ചെയ്യൂ. അതു അദ്ദേഹം ഒരു ബുദ്ധിജീവിയായതു കൊണ്ടല്ല, മറിച്ചു ബഹുമാനം മൂലം മാത്രം. വേഗത്തില്‍ പായുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ജനലിലൂടെ നല്ലൊരളവു കാറ്റ് അകത്തു പ്രവേശിക്കുന്നുണ്ട്. ഞാന്‍ സാവധാനം പുറം കാഴ്ചകളിലേക്കു മുഖമമര്‍ത്തി, അല്‍പ്പാല്‍പ്പമായി വീണ്ടും ഉറക്കത്തെ പുല്കി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മായാലോകം വീണ്ടും എനിക്കു ചുറ്റും നിറങ്ങള്‍ പടര്‍ത്തി. യൌവ്വനത്തിന്റെ, കൌമാരത്തിന്റെ എഴുവര്‍ണ്ണങ്ങളുള്ള ലോകം. ചിന്തയും, ബുദ്ധിയും അതിരുകളില്ലാതെ പാറി നടക്കാന്‍ വെമ്പുന്ന കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജു പഠന കാലം. ആ കാലഘട്ടത്തില്‍ മനസ്സു സ്വാഭാവീകമായും സമത്വത്തിന്റെയും, സഹവര്‍ത്തിത്വത്തിന്റെയും അനുകരണങ്ങള്‍ നല്കിയ വിപ്ലവ പാര്‍ട്ടിയിലേക്കു ആകര്‍ഷിക്കപ്പെട്ടു. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഡി.എഫ്.ഐയുടെ ക്യാമ്പസ് യൂണിയനിലെ സജീവാംഗം. പഠനത്തേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു മുന്‍ഗണന നല്‍കിയിരുന്ന ചിന്താഗതി. സംഘടനയുടെ ചിട്ടയായ പ്രവര്‍ത്തനവും, മേധാവിത്വവും മൂലം ക്യാമ്പസ്സില്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനക്കും പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ബാച്ചിലെ രഘുനന്ദന് മതാധിഷ്ടിത പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി യൂണിയന് കോളേജില്‍ ആരംഭിക്കുവാന്‍ ശ്രമിച്ചപ്പോള്‍ മുതലാണു പ്രശ്നങ്ങള്‍ ഉടലെടുത്തു തുടങ്ങിയത്. പ്രശ്നങ്ങള്‍ ഏറിയും, കുറഞ്ഞും, കോളേജിനെ എന്നും പ്രക്ഷുബ്ധമാക്കിക്കൊണ്ടിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ഡി,എഫ്,ഐയുടെ പ്രവര്‍ത്തകരെ ആക്രമിക്കുവാന്‍ കുറച്ചു ഗുണ്ടകള്‍ ഹോസ്റ്റലിനുള്ളിലേക്കു എത്തിയതു ഒരു ജൂണ്‍ മാസ രാത്രിയിലായിരുന്നു. രാത്രിയിലും തോരാതെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചു, ഹോസ്റ്റലിന്റെ ഇരുമ്പു ഗേറ്റുകള്‍ തള്ളിത്തുറന്നു അവര്‍ കണ്ണില്‍ കണ്ട വിദ്യാര്‍ത്ഥികളെ വെട്ടി. ഒന്നോ രണ്ടോ പേരുടെ കൈകള്‍ അടര്‍ന്നപ്പോഴുണ്ടായ നിലവിളിയില്‍ ഹോസ്റ്റല്‍ ഉണര്‍ന്നു. ഓരോ മുറികളിലായി സ്വരൂപിച്ചിരുന്ന വടിവാളും, കത്തികളുമായി വിദ്യാര്‍ത്ഥി സംഘം പുറത്തേക്കൊഴുകി. നാലുപാടും ചിതറിയ ഗുണ്ടകളെ അവര്‍ പിന്തുടര്ന്നു. നിലാവെളിച്ചം പോലും ആവുന്നത്ര ലഭിക്കാതിരുന്ന ആ രാത്രിയില്‍ മതിലിനിടയില്‍ ഒരു ഗുണ്ടയെ അവര്‍ തളച്ചു. അയാളുടെ മുഖം അത്ര കാണാനാവുമായിരുന്നില്ല. "രാഘവാ വെട്ടി കൊല്ലെടാ ആ പന്നിയെ", യൂണിറ്റ് സെക്രട്ടറി അലറുകയായിരുന്നു. മഴവെള്ളത്തില്‍ സാവധാനം രക്തത്തിന്റെ ചുവപ്പു കലര്‍ന്നു. ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടി എഴുന്നേറ്റൂ. യുവത്വത്തിന്റെ മുഴുവന്‍ സമാധാനവും നഷ്ടപ്പെടുത്തിയ, ഞാന്‍ ബോധപൂര്‍വ്വം മറവിക്കു വിട്ടുനല്‍കിയ ആ ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്കു വീണ്ടും എത്തിത്തുടങ്ങി. ഒരു പക്ഷെ വാര്‍ദ്ധക്യത്തില്‍, മനസ്സിനു പഴയ ശക്തിയില്ലായിരുന്നിരിക്കാം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്നു രാത്രി കൊല്ലപ്പെട്ടതു രഘുനന്ദനാണെന്നു പിറ്റേന്നു മാത്രമാണു ഞാന്‍ മനസ്സിലാക്കിയത്. ഞാനാണു കൊലയാളിയെന്നു അപ്പോഴേക്കും കോളേജില്‍ പ്രചരിച്ചിരുന്നു. വര്‍ഗീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എന്റെ രക്തത്തിനായി പായുമ്പോഴാണു പഠനം തല്ക്കാലം മതിയാക്കി ഒരു പാര്‍ട്ടി ഗ്രാമത്തിന്റെ സംരക്ഷണത്തിലേക്കു മാറാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. കൊലക്കേസും പാര്‍ട്ടി ഇടപെട്ടു മരവിപ്പിച്ചു. വിറപ്പിക്കേണ്ടവരെ വിറപ്പിക്കാനും, സന്തോഷിപ്പിക്കേണ്ടവരെ സന്തോഷിപ്പിക്കുവാനും, നശിപ്പിക്കേണ്ടവരെ നിഷ്കരുണം നശിപ്പിക്കുവാനും വേണ്ടുവോളമറിയാവുന്ന ഒരു പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലേക്കു അത്രയൊന്നും എത്തി നോക്കുവാന്‍ ശത്രുക്കള്‍ക്കായില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ചായ കുടിക്കാന്‍ പത്തു മിനിറ്റുണ്ട്", അറിയിച്ച ശേഷം കണ്ടക്ടര്‍ പുറത്തേക്കിറങ്ങി. ബസ്സു തൃശ്ശൂര്‍ എത്തിയിരിക്കുന്നു. പുലര്‍ച്ചെ കയറിയതിനാല്‍ എനിക്കു വിശന്നും തുടങ്ങി. ബസ്സ് സ്റ്റാന്‍ഡില്‍ തന്നെയുള്ള ശക്തി ഹോട്ടലില്‍ നിന്നു മസാല ദോശയും, ചായയും കുടിച്ചു ഞാന്‍ സാവധാനം പുറത്തേക്കിറങ്ങി. സ്റ്റാന്‍ഡിനു മുന്നിലെ ചെങ്കൊടി, തെളിഞ്ഞ ആകാശത്തു പാറി നില്ക്കുന്നുണ്ടായിരുന്നു. എന്റെ കൈകള്‍ മുഷ്ടി ചുരുട്ടി അറിയാതെ ആകാശത്തേക്കുയര്‍ന്നു. ചെറുപ്പം മുതലുള്ള ശീലമാണ്. എന്റെ ജീവിതം തന്നെ ആ പതാകയില്‍ അലിഞ്ഞിരിക്കുന്നു. ബസ്സില്‍ അധികം താമസിയാതെ ഇരട്ട മണിശബ്ദം മുഴങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞാന്‍ കേളപ്പേട്ടനെയും, ദേവകിച്ചേച്ചിയെയും പരിചയപ്പെട്ടതു ആ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ്. അവരെ പോലെ, പാര്‍ട്ടി പറയുന്നതു അക്ഷരം പ്രതി അനുസരിക്കുന്ന ഒട്ടനവധി ആത്മാക്കള്‍ അവിടെയുണ്ടായിരുന്നു. പാര്‍ട്ടി തന്നെയായിരുന്നു അവരുടെ അന്നദാതാവും, സംരക്ഷകനും. ഭൂരിഭാഗം പേരും കൂലിപ്പണിക്കാരായ ആ ഗ്രാമത്തില്‍ ആധുനീകം എന്ന് വിളിക്കാവുന്ന ഒരു സൌകര്യവും ഉണ്ടായിരുന്നില്ല. അവരുടെയിടയില്‍ പ്രവര്‍ത്തിച്ചും, പണിയെടുത്തും സല്‍പ്പേരു സമ്പാദിച്ചെങ്കിലും, പാര്‍ട്ടി പദവികളില്‍ അധികം ഉയരാന്‍ സാധിച്ചില്ല. ദേവകിയുടെ മകള്‍ അഞ്ജനയുമായുള്ള വിവാഹത്തിനു മുന്‍കൈയെടുത്തതും പാര്‍ട്ടി തന്നെ. എന്തിനും, ഏതിനും ആ സംഘടിത ശക്തി ഒപ്പമുണ്ടായിരുന്നു. ഒരുമിച്ചു നില്ക്കുമ്പോഴുണ്ടാകുന്ന ആ ശക്തി, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരുടെയും പ്രതീക്ഷയാണ്. ഈ പാര്‍ട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ എന്ന ചിന്ത മുഴുമുപ്പിക്കാന്‍ പോലും എന്നെക്കൊണ്ടു സാധിക്കില്ല. ബസ്സു എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഭക്ഷണം കഴിക്കുവാന്‍ അര മണിക്കൂറോളം വണ്ടി നിര്‍ത്തി. ദീര്‍ഘമായ യാത്ര കൈ കാലുകളെ തളര്‍ത്തിയിരിക്കുന്നു. പല ശരീരഭാഗങ്ങളും മരച്ചിരുന്നു. പുറത്തിറങ്ങി കൈകള്‍ വിടര്‍ത്തി ഞാന്‍ ക്ഷീണത്തെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഭക്ഷണ ശേഷം തിരികെയെത്തി അല്പ സമയം കണ്ണുകള്‍ അടച്ചു അവയ്ക്കു ഞാന്‍ വിശ്രമം അനുവദിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തിരികെ ബസ്സില്‍ കയറി അല്പ സമയത്തിനകം മുപ്പതുകള്‍ പിന്നിട്ട ഒരു യുവാവു സമീപത്തു തിക്കിത്തിരക്കിയിരുന്നു. തീരെ മര്യാദയില്ലാത്ത പ്രകൃതം. സമീപമിരിക്കുന്ന എന്നോടു അല്പം പോലും മാന്യത കാണിക്കാതെയാണു അയാള്‍ ഇരുന്നത്. അയാള്‍ സ്വല്പ്പം കറുത്തിട്ടാണ്. മുഖത്തെ താടി തീരെ വെട്ടിയൊതുക്കാതെ അയാള്‍ അയാളോടു തന്നെ ദേഷ്യം പ്രകടിപ്പിച്ചു. ഞാന്‍ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചെങ്കിലും, മറുപടി ലഭിച്ചില്ല. അയാള്‍ ടിക്കറ്റ് എടുത്തതില്‍ നിന്നും, കൊല്ലം വരെ അയാള്‍ മാത്രമാണു എന്റെ സഹയാത്രികന് എന്നതു വ്യക്തമായി. ഇനിയും നാലഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. ദീര്‍ഘനേരമായി ഒറ്റയ്ക്കുള്ള യാത്ര എന്നെ തളര്‍ത്തിത്തുടങ്ങിയിരുന്നു. "കൊല്ലത്താണോ വീട്?", ഞാന്‍ അയാളെ പരിചയപ്പെടാന്‍ ഒരു ശ്രമം നടത്തി. അയാളുടെ പരുഷമായ നോട്ടം, പരിചയപ്പെടാനുള്ള എന്റെ എല്ലാ ആവേശവും ശമിപ്പിച്ചു. "ഇങ്ങനെയും മനുഷ്യരുണ്ടോ?", ഞാന്‍ ആത്മഗതം ചെയ്തു. വിരസത അകറ്റാന്‍ ഞാന്‍ വീണ്ടും പുറംകാഴ്ചകളില്‍ മുഴുകി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വണ്ടി ആലപ്പുഴ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണു ഒന്നു വലിക്കണമെന്ന ആഗ്രഹം കലശലായത്. പത്തു മിനുട്ടോളം സ്റ്റോപ്പുണ്ടെന്നു കണ്ടക്ടര്‍ അറിയിക്കുകയും ചെയ്തു. വിരസത അകറ്റാനുള്ള എന്റെ ഏറ്റവും പ്രീയപ്പെട്ട ഒറ്റമൂലിയാണ് ബീഡിവലി. അതിനായി എപ്പോഴും ഒരു പായ്ക്കറ്റ് ബീഡി കൂടെയുണ്ടാവും. ആകാശത്തേക്കും, വായുവിലേക്കുമുയരുന്ന പുകച്ചുരുളുകള്‍, കവിതയും, കഥയും പോലെ മറ്റൊരു മനുഷ്യ കലാസൃഷ്ടിയാണെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു. പുരുഷന്മാരുടെ ടോയിലെറ്റിന്റെ ഭാഗത്തു മാറി നിന്നു ബീഡി വലിക്കുമ്പോഴാണു, പതുങ്ങിയ ആ ശബ്ദം ഞാന്‍ കേട്ടത്. "ചേട്ടാ ഒരു പഫ് എടുത്തോട്ടെ? വല്ലാത്ത ക്ഷീണം". തിരിഞ്ഞു നോക്കിയപ്പോള്‍, സദാ അരസികനായി കാണപ്പെട്ട എന്റെ സഹയാത്രികനാണു അത്. എന്നാല്‍ ഇപ്പോള്‍ അയാളുടെ മുഖത്തു അത്ര ദേഷ്യ ഭാവം കാണുന്നില്ല. "വേണമെങ്കില്‍ ഒരു ബീഡി തന്നെ തരാം", എന്റെ സ്നേഹമാസൃണമായ വാഗ്ദാനത്തിനു അയാള്‍ തലയാട്ടി. താമസിയാതെ അവിടെ നിന്നു ഇരട്ട പുകച്ചുരുളുകള്‍ ഉയര്‍ന്നു. അവ വായുവില്‍ വച്ചു കൂടിക്കലര്‍ന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബസ്സു യാത്ര പുറപ്പെട്ടപ്പോള്‍, അയാള്‍ എന്നെ പരിചയപ്പെട്ടു. പുകച്ചുരുളുകള്‍ക്കു വായുവില്‍ മാത്രമല്ല, മനുഷ്യരിലും മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നു എനിക്കു മനസ്സിലായി. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നും ഞാന്‍ പങ്കു വച്ചില്ല. അത്തരം വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കുന്നത് ഒരു ഗുണവും നല്‍കുന്നില്ല എന്നതാണ് അനുഭവം. "താങ്കളുടെ പേരെന്താണ്? എന്തു ചെയ്യുന്നു?", ഞാന്‍ അയാളെ പരിചയപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. "എന്റെ പേരു രാമചന്ദ്രന്. കൊല്ലത്തു കുണ്ടറയാണു സ്ഥലം. നാട്ടില്‍ അല്ലറ ചില്ലറ ചെറിയ ബിസിനസ്സ് പരിപാടികളൊക്കെയായി പോകുന്നു", അയാള്‍ പറഞ്ഞു. "ഭാര്യയും കുട്ടികളുമൊക്കെ?", എന്റെ ചോദ്യത്തിനു അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഇനിയും ആയിട്ടില്ല. അതിനെപറ്റിയൊന്നും ഇതുവരെ കാര്യമായി ആലോചിച്ചു തുടങ്ങിയില്ല". "ബിസിനസ്സ് തിരക്കുകളാവുമല്ലേ?", ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. എന്നാല്‍ അതിനു അയാള്‍ക്കു മറുപടിയൊന്നുമുണ്ടായില്ല. "ചേട്ടന്റെ കുടുംബമൊക്കെ എന്തു ചെയ്യുന്നു?", അയാള്‍ തിരികെയും ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങി. "ഭാര്യ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. രണ്ടു പെണ്‍കുട്ടികളാണ്. അവര്‍ കോഴിക്കോട് ഡിഗ്രിക്കു പഠിക്കുകയാണ്", ഇതും പറഞ്ഞു ഞാന്‍ പെഴ്സില്‍ നിന്നും കുടുംബ ഫോട്ടോയെടുത്തു അയാളെ കാണിച്ചു. ഇളയ മോളുടെ കോളേജ് പ്രവേശന സമയത്തു, ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ എടുപ്പിച്ചതാണ്. എന്റെ മനസ്സു പോലെ എപ്പോഴും കൂടെയുണ്ടാവും ആ മുഖങ്ങളും. "നല്ല കുടുംബം. അസൂയ തോന്നുന്നു", അയാള്‍ ഇതു പറയുമ്പോഴും ഫോട്ടോയില്‍ നിന്നു കണ്ണെടുക്കുന്നുണ്ടായിരുന്നില്ല. "ഇത്ര വ്യസനിക്കാന്‍ തനിക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ", ഞാന്‍ പ്രതികരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബസ്സു ലക്ഷ്യത്തിലേക്കു എത്തുന്നതനുസരിച്ചു, ഞങ്ങളുടെ സൌഹൃദവും പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ചു. അയാളുടെ മുഖത്തു തുടക്കത്തിലുണ്ടായിരുന്ന ദേഷ്യഭാവം ഇപ്പോള്‍ തീരെ കാണാനാവുന്നില്ല. ചര്‍ച്ചകള്‍ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലൂടെ കടന്നു പോയി. അയാള്‍ എന്റെ കുടുംബത്തെക്കുറിച്ചറിയാന്‍ നല്ല ഉത്സാഹം കാണിച്ചു. "അപ്പനും അമ്മയുമൊക്കെ എന്തു ചെയ്യുന്നു?", ഞാന്‍ വളരെ സാധാരണ മട്ടില്‍ ചോദിച്ചതാണെങ്കിലും, അയാളുടെ മുഖം വിഷാദപൂരിതമായി. "അപ്പന് ചെറുപ്പത്തിലെ മരിച്ചു. അമ്മയാണു എന്നെ വളര്‍ത്തിയത്. ഞങ്ങള്‍ ഇരട്ട സഹോദരങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരാന്‍ നിരക്ഷരയായ ഒരു സ്ത്രീക്കു ഒരിക്കലും സാധിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ വിദ്യാഭ്യാസം നേടാന്‍ എനിക്കായില്ല. പ്രായമായപ്പോള്‍ ഓരോ തൊഴില്‍മേഘലകളിലേക്കു ഞങ്ങള്‍ തന്നെ ഇറങ്ങുകയായിരുന്നു". "ആ ചോദ്യം വേണ്ടിയിരുന്നില്ല. പ്രത്യേകിച്ചു, വണ്ടി കൊല്ലം അടുക്കാറായ സ്ഥിതിക്ക്", ഞാന്‍ മനസ്സില്‍ പരിതപിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അസ്തമയ സൂര്യന്റെ കിരണങ്ങളാല്‍ അലംകൃതമായിരുന്ന കൊല്ലം സ്റ്റേഷനിലേക്കു വണ്ടി പ്രവേശിച്ചു. ഞങ്ങള്‍ ഇരുവരും ഇറങ്ങി. "പരിചയപ്പെട്ടതില്‍ വളരെ സന്തോഷം. ഇനിയും എവിടെയെങ്കിലും വച്ചു കാണാം", കൈ കൊടുത്തു ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങളുടെ വഴികള്‍ ഇനി വ്യത്യസ്തങ്ങളാണ്, ലക്ഷ്യങ്ങളും. പ്രായമായ അമ്മയെ സംരക്ഷിക്കാനായിരിക്കാം അയാള്‍ പോവുന്നത്. ഞാന്‍ എന്റെ ഭൂതകാല ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാനും, പറ്റുമെങ്കില്‍ ഈ വൈകിയ വേളയിലെങ്കിലും അവയ്ക്കു പരിഹാരം ചെയ്യാനും. ഫലം ഉറപ്പില്ലാത്ത ഒരു പ്രവര്‍ത്തിക്കിറങ്ങുന്നതിനു മുമ്പുള്ള ഒരു ചങ്കിടിപ്പ്, അത് എന്നില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. കൊല്ലം ടി.കെ.എം. കോളേജ് ലക്ഷ്യം വച്ചു ഞാന്‍ അടുത്ത വണ്ടിയില്‍ കയറി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോളേജു കവലയില്‍ എത്തുമ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. വൈദ്യുത ദീപങ്ങളാല്‍ അലംകൃതമായ കോളേജു കെട്ടിടം ഏകദേശം മുപ്പതു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞാന്‍ നേരിട്ടു കാണുന്നത്. പരിസരങ്ങള്‍ക്കു മാറ്റമുണ്ടെങ്കിലും, കോളേജിനു കാര്യമായ ഒരു മാറ്റവും ദൃശ്യമായില്ല. പഠന കാലത്തു താമസിച്ചിരുന്ന എസ്.എസ്. ലോഡ്ജില്‍ ഞാന്‍ മുറിയെടുത്തു. ദീര്‍ഘയാത്രയുടെ ക്ഷീണം അകറ്റാനുള്ള ഒരു കുളിയും കഴിഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി. ഒരു കാലത്തു ഞാന്‍ ചിലവഴിച്ച സ്ഥലങ്ങള്‍ ഒന്നു കൂടെ സമാധാനമായി കാണുവാനും, ചില വിവരങ്ങള്‍ ശേഖരിക്കുവാനും, കോളേജിനു ചുറ്റുപാടും ഞാന്‍ നടന്നു, ഒന്നല്ല പലവട്ടം. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ ഹോസ്റ്റല്‍, ഒരു അപരിചിതന്റെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പുറമേ നിന്നു കണ്ടു. മങ്ങിയ വെളിച്ചത്തില്‍ കോളേജു മതില് പണ്ടത്തെതുപോലെ ഒന്നു കൂടി ചാടികടക്കാന്‍ മനസ്സു താല്‍പ്പര്യപ്പെട്ടു. മനസ്സിനെ പൂര്‍ണ്ണമായും അനുസരിക്കുന്ന പ്രായത്തില്‍ നിന്നു ശരീരം വിടുതല്‍ പ്രാപിച്ചു തുടങ്ങിയിരുന്നതിനാല്‍, അത്തരം കാര്യങ്ങള്‍ക്കു ശ്രമിച്ചില്ല. നടന്നു മടുത്തപ്പോള്‍ ഞാന്‍ ഗോപിയേട്ടന്റെ ഹോട്ടലിലേക്കു കയറി. പണ്ടു മുതലേ അവിടെയുള്ളയാളാണു ഗോപിയേട്ടന്. അത്ര അത്യാധുനീക ഹോട്ടലൊന്നുമല്ല, മറിച്ചു ഒരു സാധാരണ ഭക്ഷണശാല എന്നു പറയാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഗോപിയേട്ടാ, ഒരു കുറ്റി പുട്ടും, കടലക്കറിയും", പേരു വിളിക്കുന്നതു കേട്ട് ആ വയസ്സന് എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. അയാളുടെ ഓര്‍മ്മകളുടെ ശേഖരിണിയില്‍ ഇങ്ങനെയൊരു മുഖം കണ്ടെത്താനാവാഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, മുഖത്തു ഒരു അപരിചിതത്വം ശേഷിച്ചു. ഭക്ഷണം കൊണ്ടു വരുമ്പോള്‍ അയാള്‍ ചോദിച്ചു, "ആരാണെന്നു അത്ര മനസ്സിലായില്ല". "ഞാന്‍ പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു ഇവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ്. വീണ്ടും, പഠിച്ച സ്ഥലങ്ങള്‍ ഒന്നു കൂടി കാണാനായി വന്നതാണ്". ഗോപിയേട്ടന്റെ മുഖത്തു സന്തോഷം വിടര്‍ന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പലപ്പോഴും ഇങ്ങനെ അവിടെ വരാറുണ്ട്. വരുമ്പോഴെല്ലാം ചില്ലറ കയ്യില്‍ തടയാറുമുണ്ട്. ഭക്ഷണ ശേഷം അയാള്‍ക്കു ഇരുനൂറു രൂപയുടെ നോട്ടുകള്‍ കൈമാറിക്കൊണ്ടു ഞാന്‍ ചോദിച്ചു, "പണ്ടു ഇവിടെ കോളേജു ഹോസ്റ്റലില്‍ വെട്ടി കൊല്ലപ്പെട്ട ഒരു രഘുനന്ദനെ ഓര്‍മ്മയുണ്ടോ? ഏകദേശം പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്". അയാള്‍ അപ്പോള്‍ തന്നെ പറഞ്ഞു, "അതെങ്ങനെ മറക്കാനാവും. അതിനു ശേഷം ഇവിടെ കലാപമല്ലായിരുന്നോ, കലാപം. ഒരു മാസത്തോളം ഇവിടുത്തെ ഒരു കടയും തുറന്നിട്ടില്ല. അല്ല എന്തേ ഇപ്പൊ ഇതു ചോദിക്കാന്‍?". "അല്ല, ഞാന്‍ ആ സമയമാണ് ഇവിടെ പഠിച്ചിരുന്നത്. രഘുനന്ദന്റെ വീടെവിടെയാണെന്നു ഗോപിയേട്ടനു അറിയാമോ?", ഞാന്‍ ചോദിച്ചു. "അതു നമ്മടെ കുണ്ടറക്കപ്പുറം വാഴക്കാലായിലാണു. വര്‍ഗീയ പാര്‍ട്ടിയുടെ വല്യ പ്രവര്‍ത്തകനായിരുന്നല്ലോ പുള്ളി. പുള്ളിയുടെ ഭാര്യയേയും, മക്കളെയും അതു കഴിഞ്ഞു ആ പാര്‍ട്ടി ഏറ്റെടുത്തു. അവരൊക്കെ ഇപ്പോള്‍ അതിന്റെ സജീവ പ്രവര്‍ത്തകരാണ്", അയാള്‍ അറിയിച്ചു. ഗോപിയേട്ടനു സലാം കൈമാറി ഞാന്‍ കടയില്‍ നിന്നിറങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രഘുനന്ദന് ലാട്ടറല്‍ എന്‍ട്രി ആണെന്നറിയാമായിരുന്നെങ്കിലും, അയാള്‍ക്കു ഭാര്യയും, മക്കളുമുള്ള കാര്യം ഇപ്പോഴാണു ഞാന്‍ അറിയുന്നത്. ഞാന്‍ വന്നതിനു എന്താണെങ്കിലും ഒരര്‍ത്ഥമുണ്ടായെന്നു ഞാന്‍ ആശ്വസിച്ചു. അതു പോലെ ഞാന്‍ ചെയ്തതിന്റെ ആഴവും, പരപ്പും വളരെ വലുതാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറ്റബോധവും. പിന്നീടു അധിക സമയം അവിടെ ചുറ്റി തിരിയാതെ, ഞാന്‍ തിരികെ ലോഡ്ജിലെ മുറിയിലെത്തി. സുഖകരമായ ഒരു നിദ്ര പ്രതീക്ഷിച്ചു കട്ടിലില്‍ കിടന്നു. പഴയ ഓര്‍മ്മകള്‍ എന്റെ ചിന്തയെ വേട്ടയാടിക്കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്കു നിപതിച്ചു. പിറ്റേന്നു പുലര്‍ച്ചെ ഞാന്‍ വഴക്കാലായിലേക്ക് പുറപ്പെട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വഴക്കാലായില്‍ രഘുനന്ദന്റെ വീടു കണ്ടെത്താന്‍ അല്പം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല. പ്രതീക്ഷിച്ച പോലെ നന്നേ ചെറിയ ഒരു ഭവനമാണു എന്നെ എതിരേറ്റത്. കാളിംഗ് ബെല്‍ കേട്ടിട്ട് പത്തന്പതു വയസ്സായ ഒരു സ്ത്രീ കതകു തുറന്നു. തലയില്‍ അങ്ങിങ്ങായി നരയുടെ നേര്‍ത്ത പൊട്ടുകള്‍ കാണാം. "രഘുനന്ദന്റെ ഭാര്യ?", എന്റെ സംശയ ഭാവം കണ്ട അവര്‍ ഭാര്യയാണ് എന്നറിയിച്ചു. ഞാന്‍ വാക്കുകള്‍ക്കു വേണ്ടി പരാതിയ ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ക്കു ചുറ്റും നിശബ്ദത പറന്നു. ഒടുവില്‍ അവരാണു അതിനു വിരാമമിട്ടത്. "ആരാണ്?", അവര്‍ ചോദിച്ചു. എന്റെ ശബ്ദത്തെ വര്‍ദ്ധിച്ച ഉമ്മിനീര് ഗദ്ഗദമാക്കി മാറ്റി. ബാഗില്‍ നിന്നു രണ്ടു ലക്ഷം രൂപയുടെ ഒരു പൊതി അവര്‍ക്കു കൈമാറിക്കൊണ്ടു ഞാന്‍ പറഞ്ഞു, "സഹോദരി, പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പു വിവരമില്ലായ്മയുടെ നാളുകളില്‍ ഞാന്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ച ഒരു തെറ്റു ചെയ്തു. എന്റെ ജീവിതം കൊണ്ടുള്ള ഒരു ചെറിയ പരിഹാരമാണിത്". ഞാന്‍ പുറത്തേയ്ക്കു നടക്കുമ്പോള്‍ അവരെ തിരികെ നോക്കിയില്ല. അഥവാ തിരകെ നോക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി സ്ഥബ്ധയായി നില്‍ക്കുന്നത് കഥാകാരന് ഇപ്പോള്‍ കാണുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്റെ മനസ്സിന്റെ വലിയൊരു ഭാരമിറങ്ങിയിരുന്നു. അന്നു രാത്രിയിലെ കണ്ണൂര്‍ എക്സ്പ്രസ്സിനാണു ടിക്കറ്റു ബുക്കു ചെയ്തിരിക്കുന്നത്. ശാന്തമായ മനസ്സുമായി ഏതാനും മണിക്കൂറുകള്‍ ആ ലോഡ്ജില്‍ താമസിച്ച ശേഷം രാത്രി ഏഴു മണിയോടെ ബില്‍ സെറ്റില്‍ ചെയ്തു ഞാന്‍ പുറത്തേക്കിറങ്ങി. കോളേജിനു പുറകിലുള്ള വിജനമായ വഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ സന്തോഷവാനായിരുന്നു. പുറമേ എന്തോ കൊണ്ടു മുറിയുന്നതായി തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടി തിരിഞ്ഞത്. "എന്റെ അപ്പനെ കൊന്നിട്ടു നീ അങ്ങു തിരിച്ചു പോകാമെന്നു കരുതിയല്ലേ. വെട്ടി കൊല്ലെടാ ഈ പന്നിയേ", ശരീരത്തില്‍ അങ്ങിങ്ങു പാറുന്ന വാളിന്റെ ശീല്ക്കാരത്തില് എന്റെ ബോധം മറഞ്ഞു തുടങ്ങി. വെട്ടുന്ന ഇരട്ട സഹോദരനെയും, അയാളുടെ കൂട്ടാളികളെയും തടയുന്ന രാമചന്ദ്രനെ ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. അയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ലെങ്കിലും, രാമചന്ദ്രന്റെ കയ്യിലും വാളുണ്ടായിരുന്നു. "വേണ്ടടാ. ഇയാളെ എനിക്കറിയാം. വെട്ടല്ലേ", എന്ന രാമചന്ദ്രന്റെ ശബ്ദം അപ്പോഴും കേള്‍വി ശക്തി ശേഷിച്ചിരുന്ന എന്റെ കാതുകളില്‍ മുഴങ്ങി. സമയം കടന്നുപോകെ, ചോരയില്‍ കുളിച്ചൊരു ജഢം അനാഥപ്രേതമായി കോളേജു പരിസരത്തു കിടന്നു. ആ ചോരയില്‍ അപ്പനും, അമ്മയും, രണ്ടു പെണ്മക്കളുമടങ്ങുന്ന ഒരു കുടുംബ ചിത്രവും പുതഞ്ഞു കിടന്നു. പരിസരത്തുള്ള, വിപ്ലവത്തിന്റെ രക്തം കലര്‍ന്ന ചെങ്കൊടി, അപ്പോഴും ഉയര്‍ന്നു പാറിക്കൊണ്ടിരുന്നു. പല കഥകളും അതില്‍ ആരംഭിക്കുന്നു. അതില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.</div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-89577714713081350492013-07-30T19:53:00.000+05:302013-07-30T19:53:51.736+05:30ദൂരദര്‍ശിനി<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
കണ്ണുകള്‍ ദൂരദര്‍ശിനികളാണ്. പുറംകാഴ്ചകളെ ആസ്വദിക്കാന്‍ ഇവ ചെറുപ്പം മുതലേ ഞാന്‍ ഉപയോഗിക്കാറുണ്ട്. എന്റെ പ്രധാന ആസ്വാദനങ്ങളിലൊന്നാണത്. കാഴ്ചകളിലെ ഓരോ മുഖങ്ങളും എന്റെ ഉപബോധമനസ്സുമായി സൌഹൃദത്തില്‍ ഏര്‍പ്പെടാറുണ്ട്, അവര്‍ അറിയാറില്ലെങ്കില്‍ പോലും. രാവിലെ പല്ലുതേയ്ക്കുമ്പോള്‍ മുതല്‍ രാത്രി ഉറക്കം പിടിക്കുന്നതിനു തൊട്ടു മുന്‍പു വരെ ഞാന്‍ പുറംകാഴ്ചകള്‍ ആസ്വദിക്കുന്നു. അതിനാല്‍ തന്നെ എന്റെ ബോധമണ്ഡലത്തിലെ പരിചിതമുഖങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ തലച്ചോര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടെന്നു തോന്നുന്നു. കാഴ്ചകളില്‍ പ്രധാനപ്പെട്ടവ അന്നന്നു എന്റെ ഡയറിപ്പുറങ്ങളിലും സ്ഥാനം പിടിക്കാറുണ്ട്. അവ പുറംകാഴ്ചകളില്‍ നിന്നും ഞാന്‍ ഒപ്പിയെടുത്ത എന്റെ അകംകാഴ്ചകളാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബാങ്കിലെ ക്ലെര്‍ക്കായ അച്ഛന്റെ ഒരൊറ്റ ശമ്പളത്തില്‍ പുലരുന്ന ഞങ്ങളുടെ നാലംഗ കുടുംബത്തിന്റെ അവസ്ഥയാവാം പുറമേ കാണുന്ന ആഢംബരങ്ങളിലേക്കു എന്റെ കണ്ണുകളെ ആദ്യം ആകര്‍ഷിച്ചത്. സ്വന്തമായി ശ്രമിക്കാതെ എവിടെയും എത്താനാവില്ല എന്ന ബോധം കുഞ്ഞുന്നാളിലേ മനസ്സിലുറച്ചു. പഠനത്തോടു അന്നു തുടങ്ങിയ താല്‍പ്പര്യം ഇന്നു എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴും കുറഞ്ഞിട്ടില്ല. ചേച്ചി ഭര്‍ത്താവിനോടൊപ്പം സസുഖം വാണപ്പോള്‍, ഞാന്‍ അച്ഛനോടും അമ്മയോടുമൊപ്പം വീട്ടില്‍ തനിച്ചായി. പഠിച്ചു വന്ന സ്ഥലങ്ങളിലെല്ലാം മുന്‍നിരയിലായിരുന്നതിനാല്‍ പഠനം നിര്‍ത്തുവാന്‍ ലവലേശം മനസ്സനുവദിച്ചില്ല. രണ്ടു സര്‍വ്വകലാശാലകളില്‍ ഉപരിപഠനത്തിനു പ്രവേശനവും നേടിയിട്ടുണ്ട്. പോകണമെന്നു മനസ്സു കൊണ്ടു ഉറപ്പിച്ചു നില്ക്കുമ്പോഴാണു നിറഞ്ഞ പുഞ്ചിരിയുമായി പോസ്റ്റുമാന് അന്നു വീട്ടില്‍ വന്നു കയറിയത്. "ചിലവു ചെയ്യണം. അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ ആണെന്നു തോന്നുന്നു." പി.എസ്.സിയില്‍ നിന്നുള്ള ഒരു കവര്‍ കൈമാറിക്കൊണ്ടു അയാള്‍ അറിയിച്ചു. അതിനു മുകളില്‍ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ എന്നു എഴുതിയിരുന്നു. അയാള്‍ക്കു ഒരു നൂറു രൂപ കൈമാറി സന്തോഷപൂര്‍വ്വം കവര്‍ പൊട്ടിച്ചു. ട്രഷറി വകുപ്പില്‍ ക്ലെര്‍ക്കായാണു നിയമനം. അതിന്റെ പരീക്ഷ എഴുതിയതു പോലും ഞാന്‍ മറന്നു തുടങ്ങിയിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"സര്‍ക്കാര്‍ ജോലി എന്നതു ചില്ലറ കാര്യമല്ല. ഇത്ര ചെറുപ്പത്തിലെ നീ ഇതു വാങ്ങിച്ചെടുത്തല്ലോ", വിവരം അറിഞ്ഞയുടന്‍ അയല്‍പ്പക്കത്തെ ലീല ചേച്ചി ഓടി വീട്ടില്‍ വന്നു. അച്ഛന്റെയും അമ്മയുടെയും വകയായി, വീട്ടില്‍ ആരു വന്നാലും നല്കുവാനായി സന്തോഷത്തിന്റെ ലഡ്ഢുകള്‍ നിരന്നിരിക്കുന്നുണ്ട്. "സര്‍ക്കാര്‍ ജോലി ഇത്ര വലിയ സംഭവമാണോ", ഞാന്‍ മനസ്സില്‍ വിചാരിച്ചു. എന്തായാലും അതിനു പോകുന്നില്ലെന്നു ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. ഉപരിപഠനത്തിനു വേണ്ടിയുള്ള കാര്യങ്ങളില്‍ എന്റെ മനസ്സു കൂടുതല്‍ സമയം വ്യാപരിച്ചു. പി.എസ്.സിയില്‍ നിന്നും വന്ന ആ ഒരു കഷണം തുണ്ടു കടലാസ്സുണ്ടാക്കിയ ആരവങ്ങള്‍ അടങ്ങി തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയോടു ചോദിച്ചു, "ഒരു ക്ലെര്‍ക്കു പോസ്റ്റു കിട്ടിയതിനു ആള്ക്കാര് ഇത്ര അഭിനന്ദിക്കുന്നതെന്തിനാണ്"? "എടാ, എത്ര പേര് കാത്തിരിക്കുന്നു ഒരു സര്‍ക്കാരുദ്യോഗത്തിനു വേണ്ടി. വര്‍ഷങ്ങള്‍ കളഞ്ഞിട്ടും കിട്ടാത്തവര്‍ അതിലുമേറെ. ശമ്പളവും പെന്‍ഷനുമൊക്കെയായി നിന്റെ ജീവിതം തന്നെ സുരക്ഷിതമായിരിക്കും", അമ്മ പറഞ്ഞു. "അമ്മ എന്താ ഈ പറഞ്ഞു വരുന്നത്, ഞാന്‍ ഈ പഠനവും കഴിഞ്ഞിട്ടു ഒരു ക്ലെര്‍ക്കു പണിക്കു പോകണമെന്നാണോ"?, എന്റെ ശബ്ദം അല്പം ഉയര്‍ന്നിരുന്നു. "നീ വന്നു കയറിയ ഐശ്വര്യത്തെ അപമാനിക്കരുത്. ചെറുപ്പത്തിലെ ഇത്ര അഹങ്കാരം നന്നല്ല. ഉപരിപഠനത്തിനു വേണ്ടിയല്ലേ നീ ഈ ബഹളങ്ങള്‍ ഉണ്ടാക്കുന്നത്. അതിനു വേണ്ടി എത്ര രൂപ ലോണ്‍ എടുക്കണം. ഇതൊക്കെ കഴിഞ്ഞു ജോലി കിട്ടിയില്ലെങ്കില്‍, വീടും പറമ്പുമുള്‍പ്പെടെ പോകില്ലേ. നിന്റെ അച്ഛന് ഇത്ര നാളും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്താണിത്", അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. "അമ്മെ, എന്റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്. എന്താണു ചെയ്യേണ്ടതെന്ന ബോധവുമുണ്ട്. എനിക്കു ജോലി കിട്ടും", ഞാന്‍ തറപ്പിച്ചു പറഞ്ഞു. "അതു നിന്റെ വിശ്വാസം. വിശ്വാസങ്ങള്‍ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഒരു തീരുമാനത്തിനു മുന്‍പു നീ രണ്ടു വശങ്ങളും ആലോചിക്കണം", അമ്മ അറിയിച്ചു. പി.എസ്.സിയില്‍ നിന്നു വന്ന ആ കടലാസു അന്നു മുതല്‍ എന്റെ ഉറക്കം നശിപ്പിച്ചു തുടങ്ങി. അച്ഛന് ഈ വാദപ്രദിപാദങ്ങളുടെ നടുവില്‍ ഒരു മൂകസാക്ഷിയായി പക്ഷം ചേരാതെ നിലകൊണ്ടു. അച്ഛന്റെ അഭിപ്രായം ഒരിക്കല്‍ പോലും അദ്ദേഹം പ്രകടിപ്പിച്ചില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സമീപത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഞാന്‍ താല്‍ക്കാലികമായി കമ്പ്യൂട്ടര്‍ ജോലിക്ക് പോകുന്നുണ്ട്. ദിവസങ്ങള്‍ കടന്നു പോകെ എന്റെ മനസ്സിലും സംഘര്‍ഷം വര്‍ദ്ധിച്ചു. ഉപരിപഠനത്തിനു ശേഷം ജോലി ലഭിക്കുമോ എന്നു എനിക്കും ആശങ്കയായി. എന്തെങ്കിലും കാരണവശാല്‍ ജോലി ലഭിച്ചില്ലെങ്കില്‍ എന്താകും. ഇതാകുമ്പോ നാട്ടില്‍ സ്വസ്ഥമായി കഴിയാം. എന്നാല്‍ മറുവശത്തു എഞ്ചിനീയറിംഗ് വരെ പഠിച്ചത് ഒരു ക്ലെര്‍ക്കു ജോലിക്കു വേണ്ടിയാണോ എന്നുള്ളതും സംഘര്‍ഷത്തിനിടയാക്കി. ഒരു തീരുമാനമെടുക്കേണ്ടേ ദിവസങ്ങള്‍ അടുത്തു വന്നു. എന്നാല്‍ മനസ്സിലെ ഇരുപക്ഷങ്ങളും ഒരു വെടി നിര്ത്തലിനു ഇനിയും തയ്യാറായിട്ടില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞാന്‍ അയാളെ ശ്രദ്ധിച്ചു തുടങ്ങിയതു എപ്പോള്‍ മുതലാണെന്നു വ്യക്തമായി ഓര്‍മ്മയില്ല. എന്റെ ദൂരദര്‍ശിനികളുടെ പരിചിത മുഖങ്ങളില്‍ പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സ്ഥിരമായി രാവിലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ നിന്നാണു ഞങ്ങള്‍ യാത്രയാകുന്നത്. ഇതു വരെ സംസാരിച്ചിട്ടില്ലെങ്കിലും എന്നും കാണുമ്പോള്‍ ഒരു പുഞ്ചിരി കൈമാറാന്‍ മറക്കാറില്ല. ആ ബസ്സ് സ്റ്റോപ്പില്‍ മറ്റു സ്ഥിരമുഖങ്ങളില്ല എന്നതാവാം അയാളിലേക്കു എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. ഷര്‍ട്ട് ഇന്‍സേര്‍ട്ടു ചെയ്തു വൃത്തിയോടെ വേഷം ധരിച്ചു വരുന്ന അയാള്‍, ഏതോ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കാം. കണ്ണുകള്‍ പലപ്പോഴും കള്ളം പറയുന്നതു പോലെ, അയാള്‍ കാഴ്ചകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതുമാവാം. എന്തായാലും ദിവസവും അയാള്‍ക്കു കൈമാറുന്ന പുഞ്ചിരിക്കു മുടക്കം വരുത്താന്‍ എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്ഥിരമായി പുഞ്ചിരി വിതറുന്ന ആ മുഖം, കുറച്ചു നാളുകളായി ആശങ്കാകുലമായി കണ്ടതാണു അയാളുമായി സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കൈമാറുന്ന പുഞ്ചിരികള്‍ക്കു പലപ്പോഴും മടക്കം കിട്ടാറായി. "എന്തു പറ്റി?", ഒരിക്കല്‍ ഞാന്‍ അയാളുടെ പക്കലെത്തി ചോദിച്ചു. "ഞാന്‍ ഒരു മലകയറ്റ പ്രേമിയാണ് അനിയാ. എന്നോടൊപ്പം എന്റെ സുഹൃത്തുക്കളും ശനിയാഴ്ചകളില്‍ മല കയറാന്‍ വരാറുണ്ട്. ആനമുടി കയറണമെന്നാണു എന്റെ ആഗ്രഹം. അതിനായുള്ള വഴിയും എനിക്കറിയാം. അല്‍പ്പം ദുര്‍ഘടം പിടിച്ചതാണ്. കയ്യില്‍ മുറുക്കെ പിടിച്ചാല്‍ സുഹൃത്തുക്കള്‍ക്കും എന്നോടൊപ്പം സുരക്ഷിതമായി മലമുകളില്‍ എത്താനാവും. എന്നാലും അവര്‍ക്കു ഭയമാണ്. കൈ വിട്ടു പോകുമോ എന്ന്. സമീപത്തുള്ള ടാറിട്ട റോഡിലൂടെ കയറിയാല്‍ മതിയെന്നാണു അവര്‍ പറയുന്നത്. എന്നാല്‍ അതവിടെ എത്തിച്ചേരില്ലെന്നു എനിക്കുറപ്പാണ്. ഇതിന്റെ തര്‍ക്കം മൂലം ഞങ്ങള്‍ക്കു ഇതു വരെ മലകയറ്റം തുടങ്ങാന്‍ സാധിച്ചിട്ടില്ല. എല്ലാ ശനിയാഴ്ചകളിലും, ഞങ്ങള്‍ പകുതി വഴിയെത്തി തിരികെ പോരുന്നു. കുറെ ആഴ്ചകളായി എന്റെ മലകയറ്റം മുടങ്ങിയിട്ട്", അയാള്‍ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചു. "എല്ലാ ആഴ്ചയും മലകയറ്റത്തിനു പോകുന്ന സുഹൃത്തുക്കളോ?", അയാളുടെ വിവരണം കേട്ടു ഞാന്‍ അമ്പരന്നു പോയി. "അനിയാ വണ്ടി വന്നു. ഞാന്‍ പോകുന്നു. എന്തെങ്കിലും പരിഹാരം കണ്ടെത്തിയാല്‍ പറഞ്ഞു തരണം", അയാള്‍ വണ്ടിയില്‍ കയറിക്കൊണ്ടു പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്നു വീട്ടിലെത്തി അച്ഛനോടും, അമ്മയോടുമെല്ലാം ഞാന്‍ അയാളെ പറ്റി പറഞ്ഞു. അവര്‍ക്കെല്ലാം അയാള്‍ ആശ്ചര്യമുണ്ടാക്കി. കിടക്കുമ്പോഴും അയാളെ പറ്റി മാത്രമാണു ഞാന്‍ ചിന്തിച്ചത്. പിറ്റേന്നു കാണുമ്പോഴും അയാള്‍ ദുഖിതനായിരുന്നു. "സ്നേഹിതാ, നിങ്ങള്‍ക്കു പോകേണ്ട വഴികള്‍ വ്യക്തമായി അറിയാമെങ്കില്‍ അതു സുഹൃത്തുക്കളെ പറഞ്ഞു മനസ്സിലാക്കിയാല്‍ പോരെ", ഞാന്‍ അയാളോടു ചോദിച്ചു. "പക്ഷെ അവര്‍ക്കു ഭയമാണ്. കൈ വിട്ടു പോകില്ലേ എന്നാണു അവര്‍ ചോദിക്കുന്നത്.", അയാള്‍ പറഞ്ഞു. "അവര്‍ക്കു ഭയം ജനിപ്പിക്കുന്നതു താങ്കളുടെ ആത്മവിശ്വാസക്കുറവാണ്. ലക്ഷ്യത്തെ പറ്റിയും അതു നേടാനുള്ള വഴികളെ പറ്റിയും വ്യക്തമായ ധാരണയുണ്ടെങ്കില്‍ കേള്‍ക്കുന്ന ആര്‍ക്കും സംശയം ജനിക്കില്ല. മലമുകളില്‍ എത്താനുള്ള താങ്കളുടെ ആഗ്രഹത്തെ പറ്റിയും, അതിനായി കയറുന്ന വഴികളെ പറ്റിയും താങ്കള്‍ അവരോടു സംസാരിക്കണം. താങ്കള്‍ക്കു അവരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, താങ്കളുടെ പദ്ധതികളില്‍ എവിടെയോ അവ്യക്തതയുണ്ടെന്നു സംശയിക്കാം. ആ അവ്യക്ത ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാവണം താങ്കള്‍ ഇനി ശ്രമിക്കേണ്ടത്. ഇന്നു വീട്ടില്‍ പോയി, പോകാന്‍ ഉദ്ദേശിക്കുന്ന പാതയെ പറ്റിയും, അതിലോരോ സ്ഥലത്തു വരാന്‍ സാധ്യതയുള്ള ദുര്‍ഘടങ്ങളെ പറ്റിയും, അവയോരോന്നും എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും തീരുമാനിച്ചുറപ്പിക്കണം. താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ ദൃഢനിശ്ചയത്തെ അംഗീകരിക്കും. പിന്നെ ഭാവി എന്നതു അല്പം അപ്രതീക്ഷിതമാണ്. അതിനെപറ്റിയും സുഹൃത്തുക്കളോടു സംസാരിക്കണം", ഞാന്‍ പറഞ്ഞു. അയാളുടെ മുഖത്തു വിഷാദം സാവധാനം മാറിത്തുടങ്ങുന്നതു ഞാന്‍ ശ്രദ്ധിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു അയാള്‍ ബസ്സ് സ്റ്റോപ്പില്‍ വച്ചു എന്റെ പക്കലേക്കു ഓടി വന്നു പറഞ്ഞു, "അനിയന്റെ ഉപദേശം പോലെ ഞാന്‍ സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. അവര്‍ എന്റെ കൂടെ മല കയറാന്‍ വരാമെന്നു സമ്മതിച്ചു". ഞാനും അയാളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ഞാന്‍ ചോദിച്ചു, "താങ്കള്‍ എന്തു ചെയ്യുകയാണെന്നും, എവിടെയാണു താമസമെന്നും ഇതു വരെ ചോദിച്ചില്ലല്ലോ". അയാള്‍ അതിനു ദീര്ഘമായൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "അല്ല, അതിനെന്തിനാ താങ്കള്‍ ഇത്ര മാത്രം ചിരിക്കുന്നത്"? ഞാന്‍ വീണ്ടും ചോദ്യം ഉന്നയിച്ചു. അയാള്‍ അല്പം ആലോചിച്ച ശേഷം പറഞ്ഞു, "എനിക്കു സ്വന്തമായി ഒരു വ്യക്തിത്വമില്ല. അനിയനോടു ചേര്‍ന്നിരിക്കുമ്പോഴേ ഞാനുള്ളു". അയാള്‍ സാവധാനം മുന്നില്‍ നിന്നു മറഞ്ഞു. ആ ശബ്ദങ്ങള്‍ എന്റെ മനസ്സാക്ഷിയില്‍ മുഴങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിന്നീടൊരിക്കലും ആ സ്റ്റോപ്പില്‍ ഞാന്‍ അയാളെ കണ്ടില്ല. </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com8tag:blogger.com,1999:blog-3667648324088962166.post-57268335838530745872013-06-23T13:12:00.000+05:302013-06-28T15:22:39.599+05:30സ്വപ്നാടനം<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
അന്നു പുലര്‍ച്ചെ തുടങ്ങിയ മഴ ഉച്ചയായിട്ടും തോര്ന്നിരുന്നില്ല. വാഴപ്പിള്ളി, വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ പള്ളിയും, പരിസരങ്ങളും മഴയത്തും തണുപ്പിലും വിറങ്ങലിച്ചു നിന്നു. നിരന്തരമായ പേമാരിയിലും, വിശുദ്ധന്റെ പ്രതിമ അതേ ഗാംഭീര്യത്തില്‍ നിലകൊണ്ടു. വ്യാളിയുടെ വായിലേക്കു കുന്തം കയറ്റുന്ന ആ പ്രതിമയിലൂടെ ജലകണങ്ങള്‍ ധാരയായി പ്രവഹിച്ചു. അകത്തു സങ്കീര്‍ത്തിയില്‍, ജെറി ധൂപക്കുറ്റി ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. പള്ളിയില്‍ കല്യാണക്കുര്‍ബ്ബാന നടക്കുന്നുണ്ട്. ധൂപക്കുറ്റിയിലെ ചിരട്ടക്കരിയില്‍ നിന്നുയര്‍ന്ന ചൂട്, അവനു താല്‍ക്കാലിക ആശ്വാസം പകര്‍ന്നു. അതില്‍ കുന്തിരിക്കം വെന്തുരുകുമ്പോള്‍ ഉയരുന്ന സുഗന്തപൂരിയായ പുക സ്വര്‍ഗലോകം വരെ പ്രവഹിച്ചു. കപ്യാരായ ജെറി, ഇതുപോലെ എത്രയോ കുര്‍ബ്ബാനകള്‍ക്കു കുന്തിരിക്കം പുകച്ചിരിക്കുന്നു. വിവാഹ ശേഷം ദമ്പതികളും, ആഘോഷങ്ങളും പള്ളിയില്‍ നിന്നും മടങ്ങി. അവിടെ വിശുദ്ധനും, അച്ചനും, കപ്യാരും, നിശബ്ദതയും മാത്രം ശേഷിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഹൊ, എന്നാ മഴയാ അച്ചാ", പള്ളിവാതിലുകള്‍ അടച്ചു തിരികെയെത്തിയ ജെറി പറഞ്ഞു. "തകര്‍ത്തങ്ങനെ പെയ്യെട്ടെടാ. മഴ മാറുമ്പോള്‍, വസന്തം വരും, അതു കഴിയുമ്പോള്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും, തണുപ്പു പരക്കും, വേനല്‍ വരും. പൂര്‍ത്തിയാകാത്ത തിരക്കഥ കണക്കെ ഇതങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കയല്ലേ. ശേഷിക്കുന്ന മണിക്കൂറുകള്‍ കുറയുന്നു എന്നതിന്റെ ഓര്‍മ്മപെടുത്തലാണ് ഓരോ മഴയും. ഇതൊന്നും ചിന്തിക്കാതെയും, മനസ്സിലാക്കാതെയും, മഴയെയും വെയിലിനേയും കുറ്റം പറഞ്ഞും, ഒരു സമൂഹം നമുക്കു ചുറ്റും ജീവിക്കുന്നു". ഒന്നും മനസ്സിലാകാത്ത അവന്റെ മുഖം അറിയാതെ വിടര്‍ന്നു പോയി. "നിന്റെ ഡിഗ്രി പരീക്ഷ എങ്ങനുണ്ടായിരുന്നു?", അച്ചന് ചോദിച്ചു. "അതു കുഴപ്പില്ലായിരുന്നു. ഞാന്‍ ഇതു കഴിയുമ്പോള്‍ പഠിത്തം നിര്‍ത്തുവാണ്. എനിക്കീ പള്ളിയേം, പുണ്യാളനേം ഒന്നും വിട്ടു പോവാന്‍ വയ്യ. ഞാന്‍ ഇവിടെത്തന്നെയങ്ങു കൂടാന്‍ പോകുവാ". "നിന്റെയീ തീരുമാനം ഒരു മണ്ടത്തരം എന്നേ ഞാന്‍ പറയൂ. പഠനത്തിന്റെ കാലത്തു അതു മടുത്താല്‍, ജോലി സമയത്തു ജോലിയും, വാര്‍ദ്ധക്യത്തില്‍ വാര്‍ദ്ധക്യവും നീ വെറുക്കും. പഠനം ഇപ്പോഴേ സാധിക്കൂ. അതു നീ ആവുന്നത്ര പഠിക്കണം. അപ്പനും, അമ്മയും ഇല്ലായെന്നോര്‍ത്തു നീ വിഷമിക്കേണ്ട. ചെലവു എത്ര വരുമെന്നു പറഞ്ഞാല്‍ മതി. ഞങ്ങളും ജീവിത കാലത്തു കുറച്ചു സത്ക്കര്‍മ്മങ്ങള്‍ ഒക്കെ ചെയ്യെട്ടെടാ", അച്ചന് പ്രതികരിച്ചു. അവന് തല കുലുക്കി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സമയം സന്ധ്യയായി. പള്ളിയില്‍ പ്രാര്‍ത്ഥനാ മണി മുഴങ്ങി. ആ മുഴക്കം പ്രകൃതിയില്‍ നേര്‍ത്തു അലിഞ്ഞില്ലാതായി. പണ്ടു ആളുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ആ ശബ്ദം, ഇപ്പോള്‍ ഒരു ചലനവും ഉണ്ടാക്കാതെ ആളുകളുടെ ചെവിയിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. ആല്‍ബെര്‍ട്ടച്ചന്റെ സന്തതസഹചാരിയാണു ജെറി. പള്ളിമുറിയില്‍ നിന്നു പ്രാര്‍ത്ഥനാശബ്ദങ്ങളുയര്‍ന്നു. പ്രാര്‍ത്ഥനാമണിക്കൂറുകളില്‍, ആത്മീയമായ ഒരു സമാധാനം അവന് അറിഞ്ഞു. "സമാധാനപരമായ ഒരു അവസ്ഥയെയായിരിക്കും ഈ സ്വര്‍ഗ്ഗം എന്നൊക്കെ പറയുന്നതു അല്ലെ അച്ചാ", അവന് ചോദിച്ചു. "അപ്പോള്‍ നീ കാര്യങ്ങള്‍ പഠിച്ചു വരുന്നുണ്ട്", അച്ചന് പുഞ്ചിരിച്ചുകൊണ്ട് അവനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. പതിവായി അവരൊരുമിച്ചാണു ഭക്ഷണം കഴിക്കുന്നത്. ഭക്ഷണ ശേഷം വീണ്ടും അവര്‍ സംസാരിച്ചിരിക്കാറുണ്ട്. അവന് പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍, സമയം ഒന്‍പതൊന്‍പതരയാവും. വീട്ടില്‍ ആരും കാത്തിരിക്കാനില്ലല്ലോ എന്നതാണു ഇതിനുള്ള അവന്റെ ന്യായം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവന് വീട്ടിലേക്കു പോകുന്നതു, സെമിത്തേരിയുടെ സമീപത്തുകൂടിയാണ്. ഇടയ്ക്കിടക്കു കാണാറുള്ളതു പോലെ, അന്നും അവന് അവിടെ ആളനക്കം അറിഞ്ഞു. മരിച്ചു മണ്ണടിഞ്ഞ കിഴക്കേക്കര ഔതച്ചേട്ടനും, കാപ്പില്‍ വര്‍ക്കി ചേട്ടനും കല്ലറകള്‍ക്കു മുകളിരുന്നു കുശലം പറയുന്നു. വേറെ കുറെ ആളുകളെയും അവിടെ കാണാനാവുന്നുണ്ട്. ഇടയ്ക്കൊക്കെ കാണാറുള്ളതിനാല്‍ ഈ കാഴ്ച അവനു ഭയം ജനിപ്പിച്ചില്ല. "എടാ കൊച്ചനെ, നീ ഇവിടെ മണി അടിച്ചു നില്‍ക്കാതെ, പോയി നാലക്ഷരം പഠിക്കെടാ. അടുത്ത മാസം എന്റെ മോന് സാംകുട്ടി അമേരിക്കയില്‍ നിന്നും വരുന്നുണ്ട്. നന്നായി പഠിച്ചാല്‍ നിന്റെ കാര്യം ഞാന്‍ അവനോടു പറയാം", വെറ്റില മുറുക്കികൊണ്ടു, ഔതച്ചേട്ടന് അവനോടു പറഞ്ഞു. "എനിക്കങ്ങനെ ആരുടേയും ശുപാര്‍ശയില്‍ പണിയെടുക്കണ്ടാ. അല്ല, നിങ്ങളൊക്കെ മരിച്ചു കഴിഞ്ഞിട്ടും എന്താ ഇവിടെ ചുറ്റിയടിച്ചു നില്ക്കണേ? ഞാന്‍ കുരിശു കാണിക്കണോ", അവന് തമാശയായി ചോദിച്ചു. ഒന്നു നീട്ടിത്തുപ്പികൊണ്ടു ഔതച്ചേട്ടന് പറഞ്ഞു, "ഒന്നു പോടാ കൊച്ചനെ, നീ ഞങ്ങളെ പേടിപ്പിക്കുവാ?", ഇതും പറഞ്ഞു അയാള്‍ ചിരിച്ചു, അതില്‍ അവിടെയുള്ള മറ്റുള്ളവരും പങ്കാളികളായി. "ഞാന്‍ വീട്ടില്‍ പോണു. സമയം കുറെയായി", അവന് നടന്നു. "കുറച്ചു സമയം കഴിഞ്ഞിട്ടു പോകാമെടാ. ബാക്കിയുള്ളവര്‍ക്കാര്‍ക്കും ഞങ്ങളെ കാണാന്‍ പറ്റുന്നില്ല", അവന് തിരികെ നടക്കുമ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു. ഈ കാഴ്ച്ചകളോടു, അവന് അറിയാതെ തന്നെ അവന്റെ മനസ്സു സൗഹൃദം സ്ഥാപിച്ചു തുടങ്ങിയിരുന്നു. ചെറുപ്പകാലം മുതല്‍ കണ്ടു വളര്‍ന്ന പരിചിതമുഖങ്ങളോടു, അവനു അല്‍പ്പം പോലും ഭയം തോന്നിയില്ല. സമീപത്തു പള്ളിയുള്ളതും അവനൊരു ചെറു ധൈര്യം പകര്‍ന്നു. "അച്ചാ, ഞാന്‍ ഇന്നലെയും സെമിത്തേരിയില്‍ ആളുകളെ കണ്ടു", പിറ്റേന്നു പ്രഭാതകുര്‍ബ്ബാനയ്ക്കെത്തിയ അവന് പറഞ്ഞു. "ഈയിടെയായി ഇതല്‍പ്പം കൂടുന്നുണ്ടല്ലോ. ഇങ്ങനെയാണെങ്കില്‍, നമുക്കു ആ പൈലി ഡോക്ടറെ ഒന്നു കൂടി കാണേണ്ടി വരും", അച്ചന് പറഞ്ഞു. അവന് പിന്നീടു കൂടുതലൊന്നും പറഞ്ഞില്ല. ചെറുപ്പത്തില്‍, അപ്പന് മരിച്ചപ്പോള്‍ ജെറി മാനസീകമായി അസ്വസ്ഥനായിരുന്നു. പൈലി ഡോക്ടറാണു അന്നു അവനെ ചികത്സിച്ചത്. ഇത്തരം കാഴ്ചകള്‍, സ്വാഭാവീകമായും, അവന്റെ രോഗാതുരമായ മനസ്സിന്റെ സൃഷ്ടിയാണെന്നാണു അച്ചന് കരുതുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദിവസങ്ങളും, മാസങ്ങളും കടന്നു പോയി. പള്ളിയിലും, മണിശബ്ദങ്ങളിലുമായി ജെറിയുടെ ജീവിതം ഒരു മാറ്റവും കൂടാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അന്നൊരിക്കല്‍ രാത്രിയില്‍ പള്ളിയില്‍ നിന്നു തിരികെ പോരുമ്പോള്‍, സെമിത്തേരിയുടെ മതിലില്‍ ഒരു മദ്ധ്യവയസ്കന് ഇരിക്കുന്നതു അവന് കണ്ടു. മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കിയെങ്കിലും അവനു ആളെ മനസ്സിലായില്ല. കാവി ജുബ്ബയും, അതിനൊപ്പിച്ച പാന്റുമായിരുന്നു വേഷം. എന്നിരിക്കിലും, അയാള്‍ അതിനു പുറത്തുകൂടി അരപ്പട്ട ധരിച്ചിരുന്നു. അല്‍പ്പം കാറ്റു പോലും വീശാതെ പ്രകൃതി നിശ്ചലമായി നിന്ന ആ രാത്രിയില്‍ പള്ളിയിലെ കുരിശു വൈദ്യുതിദീപങ്ങളുടെ പ്രകാശത്തില്‍ തിളങ്ങി നിന്നു. "ആരാണ്?", അവന് ചോദിച്ചു. "ഞാന്‍ തെക്കെപുറത്തെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നു. ഇവിടെ പോസ്റ്റാഫീസിലാണു ജോലി. പേരു സെബാന്", അയാള്‍ പറഞ്ഞു. "സെബാനോ? അതെന്നാ പേരാ? അതു പോട്ടെ, ഞാന്‍ ജെറി. ഇവിടുത്തെ കപ്യാരാണ്. എന്നാലും താങ്കളെന്തിനാണു ജുബ്ബയ്ക്കു മുകളില്‍ അരപ്പട്ട കെട്ടിയിരിക്കുന്നത്?", അവന് ചോദിച്ചു. "ഞാന്‍ സായാഹ്നങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ഇതു ധരിക്കാറുണ്ട്. പരമ്പരാഗത വേഷമാണ്", അയാള്‍ പറഞ്ഞു. "ഇവിടെയിങ്ങനെ അധിക സമയം ഒറ്റയ്ക്കിരിക്കേണ്ട. ഇതിനുള്ളില്‍ പലരെയും രാത്രികാലങ്ങളില്‍ ഞാന്‍ കാണാറുണ്ട്.", അവന് പറഞ്ഞു. "അതൊന്നും എനിക്കു പേടിയില്ല ജെറി. ഞാന്‍ അല്പ സമയം ഒറ്റക്കിരിക്കട്ടെ", അയാള്‍ പറഞ്ഞു. അവന് അവിടെ നിന്നും വീട്ടിലേക്കു മടങ്ങി. പൈലി ഡോക്ടര്‍ എന്ന നാമം ഈ സംഭവങ്ങള്‍ അച്ചനോടു പറയുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പല രാത്രികളിലും അവന് സെബാനെ കണ്ടു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഇക്കാലയളവില്‍ വര്‍ധിച്ചു വന്നു. തണുപ്പു കാലം വേനലിനു വഴിമാറി. വൈദീക ബ്രഹ്മചര്യം, ആത്മീയത തുടങ്ങി രാഷ്ട്രീയ കാര്യങ്ങള്‍ വരെ അവരുടെ സംഭാഷണത്തിനു വിധേയമായി. സെബാനുമായുള്ള സമ്പര്‍ക്കം അവന്റെ ബൌദ്ധീക തലത്തിലും മാറ്റം വരുത്തി തുടങ്ങി. ഒരിക്കല്‍ അയാള്‍ ജെറിയുടെ വീട്ടില്‍ വന്നു. അവിടെവച്ചാണയാള്‍ സൂസിയുടെ ചിത്രം ആദ്യമായി കാണുന്നത്. പാസ്പോര്‍ട്ട് ഫോട്ടോയുടെ അത്ര മാത്രം വലിപ്പമുള്ള ഒരു കൊച്ചു ചിത്രം. "ആരാണെടാ ഇത്?", അയാള്‍ കൌതുകപൂര്‍വ്വം അവനോടു ചോദിച്ചു. അവന് അതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ചേട്ടനു ആരോടും ഇഷ്ടമൊന്നും തോന്നിയിട്ടില്ലേ?", അവന് ചോദിച്ചു. "അതിനൊന്നും സമയം ലഭിച്ചില്ല. ഇനി അതൊന്നും നടക്കത്തുമില്ല." അയാള്‍ ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "ഈ കുട്ടി ഇപ്പോള്‍ എന്തു ചെയ്യുന്നു?" "അവളുടെ കല്യാണം കഴിഞ്ഞു ഇപ്പൊ ബാംഗ്ലൂരോ മറ്റോ ആണ്. എന്നാലും ഫോട്ടോ കളയാന്‍ തോന്നിയില്ല", അവന് പറഞ്ഞു. അവന് അടുക്കളയില്‍ പോയി അയാള്‍ക്കായി കട്ടന്‍ ചായ അനത്തി. സിമിന്റിന്റെ നേരിയ അംശം പോലും ഇല്ലാത്ത ആ വീട്ടിലാകെ മൂന്നു മുറികളെ ഉണ്ടായിരുന്നുള്ളൂ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗ്ലാസ്സിലുള്ള കട്ടന്‍ ചായയുടെ ഉയര്‍ന്നു പൊങ്ങുന്ന ആവിയെ അവന്റെ നിശ്വാസം പല വഴിക്കു ചിതറിച്ചു. "അവള് എന്റെ കൂടെയാണു വേദപാഠം പഠിച്ചത്. ഏതു ക്ലാസ്സില്‍ വച്ചാണു താല്‍പ്പര്യം വന്നു തുടങ്ങിയതു എന്നോര്‍മ്മയില്ല. ആദ്യമൊക്കെ പ്രണയം എന്ന പാപചിന്ത എന്നില്‍ കയറിയതിനെപറ്റി ഞാന്‍ വളരെ ദുഖിച്ചിരുന്നു. അവള് എപ്പോഴും എന്നില്‍ ഒരാന്തല് ഉണ്ടാക്കിയിരുന്നു. അവളറിയാതെ ഞാന്‍ അവളുടെ പിന്നാലെ സൈക്കിളില്‍ സഞ്ചരിച്ചു. അവളറിയാതെ അവളുടെ വീട്ടിലേക്കു ഞാന്‍ കണ്ണുകള്‍ പായിച്ചു. അവള് എന്നെ അക്കാലത്തു ശ്രദ്ധിച്ചിരുന്നോ എന്നെനിക്കോര്‍മ്മയില്ല. ഒന്‍പതില്‍ പഠിക്കുമ്പോഴാണു ഞാന്‍ ആദ്യമായൊരു കത്തു കൊടുക്കുന്നത്. ആരും കാണാതെ അവള് അത് മേടിച്ചു വേദോപദേശ പുസ്തകത്തിനുള്ളില്‍ വച്ചു. നടന്നു പോകുമ്പോള്‍ അവള് എന്നെ തിരിഞ്ഞു നോക്കി. ഒന്നല്ല, പലവട്ടം", അവന് സംസാരത്തിനിടയില്‍ ഗ്ലാസ്സില്‍ നിന്നു ചായ കുടിച്ചുകൊണ്ടിരുന്നു. "നടക്കാതെ പോയ മറ്റൊരു പ്രണയകാവ്യം കൂടി", അയാള്‍ ചിരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"വര്‍ഷങ്ങളോളം അവള്‍ക്കു എന്നെ ഇഷ്ടമായിരുന്നു. പക്ഷെ ഒരു കപ്യാരുടെ മകനു ആരെങ്കിലും മകളെ കല്യാണം കഴിപ്പിക്കുമോ? കോളേജു വിദ്യാഭ്യാസവും, പുറം ലോകവും അവളെയും വളരെയധികം മാറ്റി. ഞാന്‍ അന്നും ഇന്നും ഈ പള്ളിയോടും, പുണ്യാളനോടും ചേര്‍ന്നിരിക്കുന്നു. അവളുടെ കല്യാണത്തിനും ഞാനാണു കുന്തിരിക്കം പുകച്ചത്", അവന് ചിരിച്ചു കൊണ്ടു പറഞ്ഞു. പക്ഷെ അതിലൊരു നനവിന്റെ ഗന്ധം അലിഞ്ഞിരുന്നു. "അതിനു ശേഷവും ആ ഫോട്ടോ കളയാന്‍ എനിക്കു തോന്നിയില്ല. അതെന്റെ ഒപ്പമുണ്ട്", അവന് പറഞ്ഞവസാനിപ്പിച്ചു. "നേരം വൈകിയിരിക്കുന്നു. ഞാനിറങ്ങട്ടെ.", അയാള്‍ പറഞ്ഞു. "ഇതൊന്നും ആല്‍ബെര്‍ട്ടച്ചനു പോലും അറിയില്ലാട്ടോ", അയാള്‍ ഇറങ്ങുംനേരം അവന് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എടാ ജെറി, എന്നാലും ആ സൂസീടെ കാര്യം നീ ഇത്ര നാളായിട്ടും പറഞ്ഞില്ലല്ലോടാ. ഞങ്ങള്‍ നടത്തിതരത്തില്ലായിരുന്നോ?", മറ്റൊരു രാത്രിയില്‍, സെമിത്തേരിയില്‍ നിന്നും ഔതച്ചേട്ടന് വിളിച്ചു പറഞ്ഞു. അവരെങ്ങനെ ഇതറിഞ്ഞു എന്നതിനെ പറ്റി അവന് ആശ്ചര്യപ്പെട്ടു. "നീ ഞെട്ടുവൊന്നും വേണ്ട. നമ്മുടെ ആ സെബാന് പറഞ്ഞതാ. നിന്നെ പോലെ അയാള്‍ക്കും ഞങ്ങളെ കാണുവോം, ഞങ്ങളോടു മിണ്ടുവോമൊക്കെ ചെയ്യാം.", ഔതച്ചേട്ടന് പറഞ്ഞു. "ഒന്നു പതുക്കെ പറ എന്റെ ഔതച്ചേട്ടാ. നാട്ടുകാരാരെങ്കിലും കേള്‍ക്കും", അവന് തിരികെ പറഞ്ഞു. "നീ ഇങ്ങോടു വാടാ. നിങ്ങടെ കല്യാണം ഞങ്ങള്‍ നടത്തിത്തരും", പാറേലെ അന്തോണി ചേട്ടനാണു ഇതിനുള്ള ആവേശം കാണിച്ചത്. "ജീവിച്ചു തുടങ്ങിയേ ഉള്ളു അപ്പച്ചാ. ഇപ്പഴേ നിങ്ങടെ അടുത്തേക്കു വരാനൊന്നും പറ്റത്തില്ല.", അവന് പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അടുത്ത അദ്ധ്യായന വര്‍ഷത്തേക്കു, ഉപരിപഠനത്തിനു ജെറിക്കായി ആല്‍ബെര്‍ട്ടച്ചന്‍ ഒരു സീറ്റു സംഘടിപ്പിച്ചു. പള്ളിയില്‍ നിന്നും വിട്ടു പോകാന്‍ മടിച്ചു നിന്ന അവനോടായി അച്ചന് പറഞ്ഞു, "നീ ഒരു രണ്ടു വര്‍ഷം ഈ കപ്യാരു പണിയില്‍ നിന്നും മാറി നിന്നാല്‍ മതി. അതു കഴിയുമ്പോള്‍ തിരിച്ചിങ്ങു വരാം. നിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നു വിശ്വസിക്കുന്നതു കൊണ്ടാണ്, നിന്നോടു പോലും ചോദിക്കാത്തത്. അതില്‍ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ മാത്രം പോകാതിരുന്നാല്‍ മതി". ഗത്യന്തരമില്ലാതെ അവന് സമ്മതിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വേനലില്‍ പൊരിഞ്ഞു കിടന്ന മണ്ണിനു ആശ്വാസമായി ആദ്യ മഴയെത്തി. മഴയില്‍ വീണ്ടും ആ പള്ളിയും, പുണ്യാളന്റെ പ്രതിമയും നനഞു. വളരെ നാളുകള്‍ക്കു ശേഷം, അന്നു രാത്രിയില്‍ അവന് വീണ്ടും സെബാനെ കണ്ടു മുട്ടി, പതിവു പോലെ സെമിത്തേരിയുടെ മതിലില്‍ അരപ്പട്ടയൊക്കെ ധരിച്ചായിരുന്നു അയാളുടെ ഇരുപ്പ്. "കുറെ നാളായല്ലോ കണ്ടിട്ട്, എവിടായിരുന്നു?". "ഞാനൊന്നു വീടു വരെ പോയിരുന്നെടാ", അയാള്‍ പറഞ്ഞു. ദൂരെ നിന്നു മഴയുടെ തണുപ്പിക്കുന്ന ആരവം ഒഴുകിയെത്തി. തുള്ളികളായും, ജലപ്രവാഹമായും അതു താഴേക്കൊഴുകി. അവന് അയാളെ കുടയിലേക്കു ക്ഷണിച്ചുകൊണ്ടു പറഞ്ഞു, "വീണ്ടും മറ്റൊരു മഴക്കാലം. നിൽക്കുവാൻ താൽപ്പര്യമില്ലാത്ത പമ്പരം കണക്കെ കാലവും സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നപോലെ. ഒന്നിനും ഒരു മാറ്റവുമില്ല". മഴ അപ്പോഴേയ്ക്കും പൂര്‍ണ്ണ ശക്തി പ്രാപിച്ചിരുന്നു. കനത്ത മഴ അവരുടെ സഞ്ചാരത്തിനും ഇടയ്ക്കിടയ്ക്കു വിഘാതം സൃഷ്ടിച്ചു. "നീ സ്കൂള്‍ കാലം ഓര്‍മ്മിക്കുന്നുണ്ടോ? അന്നൊക്കെ ഓരോ ക്ലാസ്സു ജയിക്കുമ്പോഴും, അടുത്ത പഠിക്കാനുള്ള ക്ലാസ്സുകളുടെ എണ്ണമാണു മനസ്സില്‍ തെളിയുക. സമയത്തിനു തീരെ വേഗത ഇല്ലാത്തതു പോലെ. എന്നാല്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍, എല്ലാം ഞൊടിയിടയില്‍ കടന്നു പോയതായി തോന്നുന്നില്ലേ. ഇപ്പോഴുള്ള മഴ നീ കണ്ടോ? പണ്ടു മഴക്കാലം, സ്കൂള്‍ തുറക്കുന്നതിന്റെ ഒരു ചെറിയ ഭയം ജനിപ്പിച്ചിരുന്നു. അതിനു പുത്തന്‍ പുസ്തകങ്ങളുടെ ഗന്ധമുണ്ടായിരുന്നു. ഇന്നും മഴ പെയ്യുന്നു. എന്നാല്‍ അവ പ്രത്യേകിച്ചൊരു വികാരവും സമ്മാനിക്കാതെ പെയ്തൊഴിയുന്നു. കാലം ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ജീവിതങ്ങളും, മുഖങ്ങളും, സാഹചര്യങ്ങളും മാറും". ഒന്നു നിര്‍ത്തിയ ശേഷം അയാള്‍ തുടര്‍ന്നു, " ജ്ഞാനത്തിന്റെ പുസ്തകത്തില്‍ പറയുന്നതു പോലെ, മാറ്റം എന്നൊന്നു അടിസ്ഥാനപരമായി ഇല്ല തന്നെ. നന്മയുടെയും, തിന്മയുടെയും അടയാളങ്ങള്‍ മാത്രം ശേഷിക്കും. ജീവിതത്തില്‍ ആവോളം നന്മ ചെയ്യുന്ന നിന്നെ കണ്ടു പില്ക്കാലത്തു മറ്റുള്ളവര്‍ അസൂയപ്പെടും. യഥാര്‍ത്ഥ ജീവിതം ഇവിടെയല്ല. അതു വരാന്‍ കിടക്കുന്നതേയുള്ളു", അപ്പോഴേയ്ക്കും അവന്റെ വീടെത്തിയിരുന്നു. "നാളെ നമുക്കൊരു യാത്ര പോകാനുണ്ട്. യാത്രയില്‍ സൂസിയേയും കൂട്ടാം", അയാള്‍ തിരികെ നടക്കുമ്പോള്‍ പറഞ്ഞു. സൂസി എന്ന വാക്കു കേട്ടു ജെറി ഒന്നു ഞെട്ടിയെങ്കിലും അവന് അതു പുറമേ പ്രകടിപ്പിച്ചില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു ആല്‍ബെര്‍ച്ചട്ടന്‍ പറഞ്ഞതനുസരിച്ചു, ഉച്ചയോടെ പള്ളിയിലേക്കു പോവുകയായിരുന്ന ജെറിയുടെ ഓട്ടോയുടെ നേരെ ഒരു ലോറി നിയന്ത്രണം വിട്ടു പാഞ്ഞടുത്തു. അല്പ സമയത്തേക്കു ബോധം നഷ്ടപ്പെട്ട അവന്, ബോധം തെളിഞ്ഞപ്പോള്‍ ആദ്യം നോക്കിയതു, ഓട്ടോ ഓടിച്ചിരുന്ന വ്യക്തിക്കു എന്തെങ്കിലും സംഭവിച്ചോ എന്നതാണ്. ഭാഗ്യം, ഒന്നും സംഭവിച്ചില്ല. അയാള്‍ സമീപത്തു നില്‍ക്കുന്നുണ്ട്. സമയം വൈകിയതിനാല്‍ അയാളോടു യാത്ര പറഞ്ഞു ജെറി പള്ളിയിലേക്കോടി. "അച്ചാ ഞാന്‍ വന്ന ഓട്ടോ അപകടത്തില്‍ പെട്ടു. ഭാഗ്യത്തിനു ഒന്നും സംഭവിച്ചില്ല", എന്നാല്‍ അച്ചന് ഒന്നും കേട്ടില്ലെന്നു തോന്നുന്നു. ആകുന്നത്ര ഉറക്കെ പറഞ്ഞിട്ടും, അച്ചന് ഒന്നും കേള്‍ക്കുന്നില്ല. അവന് അച്ചനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും, അതിനും സാധിക്കുന്നില്ല. ഒരു ഫോണ്‍ വന്നു അച്ചന് തിരക്കിട്ടു പുറത്തേക്കു പോകുന്നതും അവന് കണ്ടു. വര്‍ഷങ്ങളായി കണ്ടും, അനുഭവിച്ചും കഴിഞ്ഞ ആ പള്ളിക്കുള്ളില്‍ അവന് കയറി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
****************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്നാലും നമ്മുടെ ജെറി ഇത്ര ചെറുപ്പത്തിലെ പോയല്ലോ", കുഴിവെട്ടുകാരന് തോമ്മാ സഹായിയോടായി പറഞ്ഞു. "ആ ഓട്ടോ ഒടിഞ്ഞു മടങ്ങിപ്പോയി. ഡ്രൈവറും, അവനും തല്‍ക്ഷണം മരിച്ചതായാണു കേട്ടത്", അയാള്‍ കുഴി വെട്ടിക്കൊണ്ടു പറഞ്ഞു. "ഇതു കഴിഞ്ഞിട്ടു വേണം മറ്റേ കുഴി വെട്ടാന്‍. നമ്മുടെ നിരപ്പേലെ അപ്പച്ചന് മുതലാളീടെ മോള്‍ടെത്. ആത്മഹത്യയായിരുന്നു എന്നാ കേള്‍ക്കണേ", "ആ കോച്ചിന്റെ പെരെന്നാ ചേട്ടാ", മണ്ണു മുകളിലേക്കു കയറ്റുന്നതിനിടയില്‍ സഹായി ചോദിച്ചു. "സൂസി എന്നോ മറ്റോ ആണ്. പേരിലിപ്പോ എന്തിരിക്കുന്നു", തോമ്മാ ചോദിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആകാശം കാര്‍മേഘത്താല്‍ മൂടി. ഉച്ചയായിരുന്നിട്ടു കൂടി സായാഹ്നത്തിന്റെ പ്രതീതിയായിരുന്നു. കനത്ത മഴ ആകാശത്തും ഭൂമിയിലും പ്രകമ്പനങ്ങള്‍ സൃഷ്ട്ടിച്ചു. അവന്റെ മേല്‍ അവസാന തരി മണ്ണിടുമ്പോള്‍ ആ വൈദീകന്റെ കൈ വിറച്ചു. ഇടതൂര്‍ന്ന മഴയിലും പുണ്യാളന്റെ പ്രതിമയിലെ അരപ്പട്ട തിളങ്ങി നിന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്കു തന്നെ മടങ്ങും" എന്ന ശബ്ദം അവിടെ മാറ്റൊലി കൊണ്ടു. </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-47052301713691358422013-05-27T11:36:00.000+05:302013-05-27T15:00:17.949+05:30കാലം<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
സമയത്തിനു രണ്ടു മുഖങ്ങളുണ്ട്. അതിലൊന്നു നല്ല കാലമായും, മറ്റൊന്നു മോശം കാലമായും നമുക്കു അനുഭവപ്പെടുന്നു. പരസ്പര ആപേക്ഷികത്വത്തില്‍ നിലനില്‍ക്കുന്ന ഇവ മനുഷ്യ മനസ്സിന്റെ സൃഷ്ടിയാണ്. മോശം കാലത്തെ, നല്ല കാലത്തേക്കെത്തുവാനുള്ള പാഠങ്ങളായും, നല്ല കാലത്തെ മോശം കാലത്തിന്റെ ചവിട്ടുപടികളായും വിശേഷിപ്പിക്കാം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സുഹൃത്തിന്റെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സമയം നന്നേ വൈകിയിരുന്നു. അനുവിന്റെ മുഖത്തു വിയര്‍പ്പുകണങ്ങള്‍ പൊതിഞ്ഞു. വീട്ടിലേക്കുള്ള വഴിയിലെ, വിജനമായ ആ റബ്ബര്‍ തോട്ടമാണു അവളുടെ ആശങ്കയുടെ കേന്ദ്രബിന്ദു. ഉദ്ദേശം അരക്കിലോമീറ്ററോളം പടര്‍ന്നു കിടക്കുന്ന ആ തോട്ടത്തിനുള്ളിലുള്ള വഴിയിലൂടെ വേണം അവള്‍ക്കു വീടെത്താന്‍. സമയം പോകെ, അവളുടെ നടപ്പിനു വേഗം വര്‍ദ്ധിച്ചു. ഭയപ്പെടുത്താന്‍ പ്രത്യേകിച്ചൊന്നും സമീപത്തില്ലെങ്കിലും, തോട്ടത്തിന്റെ വിജനതയും, നിരന്തരമായ ചീവീടുകളുടെ മൂളിച്ചയും അവളുടെ ധൈര്യം ചോര്‍ത്തി. നിസ്സാര കാര്യങ്ങള്‍ക്കു അച്ഛനെ വിളിക്കാനുള്ള മടിയാണു, അവളെ തനിയെ നടത്തിക്കുന്നത്. അവളുടെ യാത്രയ്ക്കിടെ ഒരു വൃദ്ധനും, നാടോടി സ്ത്രീയും പിന്നെ നാട്ടില്‍ കമ്പ്യൂട്ടര്‍ ക്ലാസ്സുകളെടുക്കുന്ന പ്രദീപും എതിരെ കടന്നു പോയി. കനക്കുന്ന ഇരുട്ടു മൂലം, വ്യക്തികള്‍ അടുത്തു വരുമ്പോള്‍ മാത്രമാണു മുഖങ്ങള്‍ വ്യക്തമാകുന്നത്. ഓരോ രൂപങ്ങളും, വിദൂരതയില്‍ അവള്‍ക്കു പേടി ഉണര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ നിരന്തരം ഉയരുന്ന ആക്രമണങ്ങള്‍ അവളെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഉദ്ദേശം ഏഴു മണിയോടു കൂടി അവള് വീടെത്തിച്ചേര്‍ന്നു. "നിന്നോടെത്ര തവണ പറഞ്ഞിരിക്കുന്നു, ഈ അസമയത്തൊന്നും ഇങ്ങനെ ഒറ്റയ്ക്കു വരരുതെന്ന്", കയറിച്ചെന്നപ്പോഴേയുള്ള അച്ഛന്റെ ആ ശകാരങ്ങളെ ഒരു ചെറു പുഞ്ചിരിയോടെയാണ് അവള് നേരിട്ടത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു പത്രം തുറന്ന അവള് ഞെട്ടിപ്പോയി. നാട്ടില്‍ നിന്നും രണ്ടു ദിവസം മുമ്പു കാണാതായ വടക്കേലെ അമ്മുമോളുടെ ജഡം റബ്ബര്‍ തോട്ടത്തില്‍ നിന്നു കണ്ടെടുത്തു എന്നതായിരുന്നു ആ വാര്‍ത്ത. ഇന്നലെ സന്ധ്യയോടെയാണു മരണം നടന്നതെന്നു അനൌദ്യോഗീകമായി പോലീസ് സ്ഥിരീകരിച്ചതായി വാര്‍ത്തയിലുണ്ട്. മൂന്നു വയസ്സു മാത്രമുള്ള ആ കുഞ്ഞു, മാനഭംഗത്തിനു വിധേയയായിയാണു മരണപ്പെട്ടതെന്നു കൂടി വായിച്ചതോടെ അവള് അല്‍പ്പ സമയം തരിച്ചിരുന്നു. താന്‍ ഇന്നലെ ഭാഗ്യം കൊണ്ടു മാത്രമാണു രക്ഷപ്പെട്ടത്. അമ്മുമോളുടെ തിരോധാനം നാട്ടില്‍ വലിയ ചര്‍ച്ചയ്ക്കു വഴി വച്ചിരുന്നു. ആ കുഞ്ഞിനു വേണ്ടി പോലീസ് വ്യാപകമായ തോതില്‍ അന്വേഷണം നടത്തവെയാണു അവളുടെ ജഡം കണ്ടുകിട്ടിയത്. "നീ ഇന്നലെ പോരുന്ന വഴി അസ്വാഭാവികമായി വല്ലതും കണ്ടിരുന്നോ? ഉദ്ദേശം ആറര വരെ അവിടെ ജഡം ഉണ്ടായിരുന്നില്ലെന്നാണു ആളുകള്‍ പറയുന്നത്. അതിനു ശേഷമല്ലേ നീ അതു വഴി പോന്നത്?", ടൌണില്‍ നിന്നും മടങ്ങിയെത്തിയ അച്ഛന് അനുവിനോടു ചോദിച്ചു. "ഞാന്‍ പ്രത്യേകിച്ചൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഞാനിങ്ങോടു വരുമ്പോഴാണു, നമ്മടെ ട്യൂഷന് കൊടുക്കുന്ന പ്രദീപ് എതിരെ പോയത്. ആ സമയത്തു അയാള്‍ മാത്രമേ ശ്രദ്ധിക്കപ്പെടാവുന്നതായി എതിരെ പോയുള്ളൂ". "അപ്പൊ, മിക്കവാറും അവനു സത്യം അറിയാമായിരിക്കും. നീ തല്ക്കാലം ഒരു സംഭവങ്ങളും ആരോടും പറയേണ്ട", അച്ഛന് അറിയിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാല്‍ സ്ത്രീകള്‍ക്കു നേരെ നിരന്തരം ഉയരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്നു അവള് നിശ്ചയിച്ചിരുന്നു. പിറ്റേന്നു തന്നെ അവള് പോലീസ് സ്റ്റേഷനില്‍ എത്തി, സന്ധ്യയോടെ പ്രദീപിനെ തോട്ടത്തില്‍ കണ്ട കാര്യം അവരെ അറിയിച്ചു. നിമിഷങ്ങള്‍ക്കകം, പ്രദീപ് പോലീസ് കസ്റ്റടിയിലായി. അമ്മുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദി പ്രദീപാണെന്ന വാര്‍ത്ത നാട്ടില്‍ പരക്കാന്‍ ഒട്ടും താമസമുണ്ടായില്ല. പോലീസ് അനുവിനെ സാക്ഷി പട്ടികയില്‍ ചേര്‍ത്തു. തുടക്കത്തില്‍ വിസമ്മതിച്ച അവള്‍ക്കു എല്ലാവിധ സഹായങ്ങളും പോലീസ് വാഗ്ദാനം ചെയ്തപ്പോഴാണ് അവള് അതിനു സമ്മതിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രദീപ് കുറ്റം സമ്മതിച്ചതായി പത്രത്തില്‍ വാര്‍ത്തകള്‍ കണ്ടു തുടങ്ങി. സാമൂഹീക സംഭവങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാനായതിന്റെ ആവേശം അനുവിന്റെ മുഖത്തും വന്നു, അവളെ ഗ്രാമത്തില്‍ പലരും അഭിനന്ദിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരാളുടെ നല്ല കാലം മറ്റു ചിലര്‍ക്കു മോശം കാലമായി പരിണമിക്കാറുണ്ട്. ഒന്നിനെയും കാലചക്രത്തിനു കൊടുക്കാതെ വിധിക്കു വിടുന്ന ഒരു കൂട്ടരുണ്ട്. മറ്റൊരു കൂട്ടര് ഇതിലൊന്നും വിശ്വസിക്കാതെ സ്വന്തം കര്‍മങ്ങളാണു പ്രധാനമെന്നും, അവയിലൂടെ കാലത്തെയും മാറ്റിയെടുക്കാമെന്നും വിശ്വസിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു മാസത്തിനിപ്പുറം മൂവാറ്റുപുഴ നിര്‍മല കോളേജില്‍, അനുവിനെ കാണാന്‍ ഒരു അതിഥിയെത്തി. അവിടുത്തെ സൈക്കോളജി വിഭാഗത്തില്‍, ഗവേഷണ വിദ്യാര്‍ത്ഥിനിയാണവള്‍. പ്രദീപെന്ന തികച്ചും അപ്രതീക്ഷിതനായ ആ അതിഥിയെക്കണ്ടു അവള് ഞെട്ടി. ഞെട്ടലിനേക്കാള്‍, ചെറുതായെങ്കിലും ഭയപ്പെട്ടു എന്നതാവും കൂടുതല്‍ ശരി. അയാളാവട്ടെ സൌമ്യനായി കാണപ്പെട്ടു. മുഖം, അയളേറ്റ മര്‍ദ്ദനങ്ങളുടെ നേര്‍രൂപമെന്നോണം പലയിടത്തും വീങ്ങിയും, കരുവാളിച്ചും കിടന്നു. "അല്പ സമയം എനിക്കു വേണ്ടി നീക്കി വയ്ക്കണം. അല്പം സംസാരിക്കാനുണ്ട്.", അയാള്‍ അഭ്യര്‍ത്ഥിച്ചു. കോളേജില്‍ ഒരു പ്രശ്നമുണ്ടാക്കണ്ട എന്നതിനാലും, ഉള്ളില്‍ അല്‍പ്പം ഭയം ബാക്കി കിടന്നതിനാലും അവള് സമ്മതിച്ചു. കോളേജിലെ അതിഥി മുറിയില്‍, ഒരു മേശക്കിരുവശമായി അവരിരുവരും ഇരുന്നു. മുകളില്‍ ശബ്ദരഹിതമായി പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ ഉണ്ടായിരുന്നെങ്കിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"നിയമപരമായി, നമ്മള് തമ്മില്‍ കാണുവാന്‍ പാടില്ലാത്തതാണ്. ഞാന്‍ കാണാന്‍ വന്നിരുന്നുവെന്നു നിങ്ങള്‍ പോലീസില്‍ അറിയിച്ചാല്‍ ആ സമയം എന്റെ ജാമ്യം സ്വയം റദ്ദാകുകയും, ഏതൊരു അധികാരപ്പെട്ട പോലീസുദ്യോഗസ്ഥനും എന്നെ അറസ്റ്റു ചെയ്യുകയും ചെയ്യാം. പക്ഷെ ചില കാര്യങ്ങള്‍ നിങ്ങളറിയേണ്ടതുണ്ട് എന്നെനിക്കു തോന്നി", അയാള്‍ ഇത്രയും പറഞ്ഞു കസേരയിലേക്കു ചാഞ്ഞു. "എന്നെ ഏതെങ്കിലും വിധത്തില്‍ സ്വാധീനിച്ചു മൊഴി മാറ്റിക്കാമെന്നും വിചാരിച്ചാണീ വരവെങ്കില്‍ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല എന്നതു ആദ്യമേ പറഞ്ഞു കൊള്ളട്ടെ", അവള് അറിയിച്ചു. അയാള്‍ അതിനു ഒന്നു മന്ദഹസിക്കുക മാത്രമേ ചെയ്തുള്ളൂ. "എനിക്ക് നിരപരാധിത്വം മാത്രമേ ബോധിപ്പിക്കാനുള്ളു. കാരണം, ഞാന്‍ നിരപരാധിയാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടു നിങ്ങള്‍ കണ്ടിരുന്നോ എന്നറിയില്ല. പോലീസു കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു അഭിഭാഷകന് മുഖേനയാണു എനിക്കു ലഭിച്ചത്. അതില്‍ മരണ സമയമായി ചൂണ്ടിക്കാട്ടിയിരിക്കുന്നതു, വൈകുന്നേരം അഞ്ചര എന്നാണ്. അന്നേ ദിവസം വൈകുന്നേരം ആറേ കാല് വരെ ഞാന്‍ ട്യൂഷന് സെന്ററില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. സംശയമുണ്ടെങ്കില്‍ അവരോടു ചോദിക്കാം. റിപ്പോര്‍ട്ടു തനിക്കു വായിക്കുവാനായി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതാ നോക്കാം", അയാള്‍ റിപ്പോര്‍ട്ടെടുത്തു അവളുടെ നേരെ നീട്ടി. ശരിയാണു, മരണ സമയം അഞ്ചര എന്നാണു കൊടുത്തിരിക്കുന്നത്. "നമ്മള് തമ്മില്‍ കണ്ടതു, എന്റെ ഊഹം ശരിയാണെങ്കില്‍, വൈകുന്നേരം ആറരയ്ക്കു ശേഷമാണ്. ഇതു എന്റെ അഭിഭാഷകന് ഉയര്‍ത്തിക്കാണിച്ചതാണു എനിക്കു ജാമ്യം ലഭിക്കാനുണ്ടായ പ്രധാന കാരണം.", അയാള്‍ പറഞ്ഞു. ചിന്തയിലാണ്ട അവള് പറഞ്ഞു, "താന്‍ പറയുന്നതില്‍ കാര്യമുണ്ട്. കാരണം, വൈകുന്നേരം ആറേമുക്കാലോടെ ജഡം കാണപ്പെട്ട സ്ഥലത്തു കൂടി ഞാന്‍ കടന്നുപോകുമ്പോള്‍, അവിടെ അതുണ്ടായിരുന്നില്ല. അഞ്ചരയ്ക്കു കൊല നടന്നിട്ടുണ്ടെങ്കില്‍, അതു മറ്റെവിടെയോ വച്ചിട്ടായിരിക്കണം നടന്നിട്ടുണ്ടാവുക. അതിനു ശേഷം ജഡം അവിടെ കൊണ്ടു വന്നിട്ടതാവനം". "ഞാന്‍ പറയുന്നതു, ഒരിക്കലും എന്നെ സഹായിക്കാനോ, എന്റെ പക്ഷം ചേരാനോ അല്ല. തെറ്റായ ഒരു പ്രതിയെ നിയമം കണ്ടെത്തുമ്പോള്‍, രക്ഷപ്പെടുന്നതു യഥാര്‍ത്ഥ പ്രതിയാണ്. ആ ഗ്രാമത്തില്‍ ഇപ്പോഴും, പൂര്‍ണ്ണ സ്വതന്ത്രനായി അവന് നടക്കുന്നുണ്ട്. ഇത്ര ചെറിയ കുഞ്ഞിനെ വരെ മാനഭംഗപ്പെടുത്തിയ സ്ഥിതിക്കു അയാള്‍ തീര്‍ച്ചയായും ഒരു മാനസീക രോഗിയാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ നമ്മുടെ ഗ്രാമത്തില്‍ ആവര്‍ത്തിക്കും. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുക എന്നതു ഇപ്പോള്‍ മറ്റാരെക്കാളും എന്റെയും ഗ്രാമത്തിന്റെയും ആവശ്യമാണ്. താന്‍ ഇതിനു എന്റെ കൂടെ ഉണ്ടാകുമോ?", അയാള്‍ ചോദിച്ചു. "യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതിനു, നിയമാനുസരണമുള്ള എന്തു പ്രവര്‍ത്തികള്‍ക്കും ഞാന്‍ എന്റെ സഹായം വാഗ്ദാനം ചെയ്യുന്നു", അവള് മന്ദഹസിച്ചുകൊണ്ടു പറഞ്ഞു. "നമുക്കു ഒരു ചായ കുടിച്ചുകൊണ്ടു സംസാരിക്കാം", അവരിരുവരും സമീപത്തുള്ള ചായക്കടയിലേക്കു നടന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാഘവേട്ടന്റെ ടീ സ്റ്റാള്‍. ചൂടു ചായയുടെ ഗന്ധം പകല്‍ മുഴുവന്‍ പാറിക്കുന്ന കോളേജു പരിസരത്തുള്ള ഏക കട. അവരിരുവരും ഓരോ ചായ വീതം ഓര്‍ഡര്‍ ചെയ്തു. "താങ്കളുടെ മുഖത്തെ ഈ പാടുകള്‍ എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നു. എന്റെ ഒരാളുടെ മൊഴിയാണു താങ്കളുടെ ജീവിതം മാറ്റിമറിച്ചതെന്നു എനിക്കറിയാം. അതിനാല്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി, താങ്കളില്‍ നിന്നും ഇതിന്റെ കറ കഴുകിക്കളയുക എന്നതു എന്റെ കൂടി ആവശ്യമായിരിക്കുന്നു", അയാള്‍ ഇതിനൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. "ഈ കുപ്പിവളക്കഷണം എവിടെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? പ്രത്യേകിച്ചു, അന്നേ ദിവസം. ആ കുഞ്ഞിന്റെ ജഡം കിടന്നിരുന്ന പരിസരം ഒന്നു വിശദമായി പരിശോധിച്ചപ്പോള്‍ ലഭിച്ചതാണ്", അയാള്‍ പറഞ്ഞു. തിളങ്ങുന്ന നീല കുപ്പിവളയുടെ ഒരു ഭാഗമായിരുന്നു അയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. സാധാരണ കാണാത്ത തരം. അവളുടെ തലച്ചോറിലൂടെ ഓര്‍മയുടെ തരംഗങ്ങള്‍ പരസ്പരം സംവദിച്ചു. എവിടെയോ കണ്ടു മറന്ന ഒരു പരിചിതത്വം ആ വള ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ അതെവിടെയാണെന്നു മനസ്സിലാക്കാനാവുന്നില്ല. "ഇതെവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങു കിട്ടുന്നില്ല", അവള് പറഞ്ഞു. "മോളെ ചായ", രാഘവേട്ടന്റെ ശബ്ദം പിന്നണിയില്‍ ഉയര്‍ന്നു. "കൂടെയാരാണ്?", ചേട്ടന് ചോദിച്ചു. "നാട്ടില്‍ നിന്നു വന്ന സുഹൃത്താണ്", അവള് പ്രതികരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"താന്‍ അന്നത്തെ യാത്രയില്‍ തോട്ടത്തില്‍ കണ്ട കാര്യങ്ങള്‍ ഒന്നൊന്നായി വിവരിക്കാമോ?", അയാള്‍ ചോദിച്ചു. "സമയം നന്നേ വൈകിയിരുന്നതിനാല്‍ ഞാന്‍ ആകെ പരിഭ്രാന്തിയിലായിരുന്നു. എത്രയും വേഗം വീടെത്തുക എന്ന ലക്ഷ്യത്തില്‍, പരിസരമൊന്നും അത്ര കാര്യമായി ശ്രദ്ധിച്ചില്ല എന്നുള്ളതാണു വാസ്തവം. എങ്കിലും അസ്വാഭാവികമായി ഞാന്‍ അവിടെ ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്തില്ല. തോട്ടത്തില്‍ ആദ്യം എതിരെ വന്നതു, നമ്മുടെ പഴയ തെങ്ങു കയറ്റക്കാരന് അന്തോണി ചേട്ടനാണ്. പ്രായത്തിന്റെ ക്ലേശതകള്‍ മൂലം വടിയൊക്കെ കുത്തിയായിരുന്നു ചേട്ടന്റെ വരവ്. അതിനാല്‍ തന്നെ ചേട്ടനാണു ആ കുട്ടിയെ എന്തെങ്കിലും ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. പിന്നെ കുറെ ചെന്നപ്പോഴാണു ഒരു നാടോടി സ്ത്രീ എതിരെ വന്നത്. വല്ലയിടത്തും ഭിക്ഷയെടുക്കാന്‍ പോയതാവും. തോളത്തു ഒരു കുഞ്ഞുമുണ്ടായിരുന്നു. ഒരു ചുവന്ന സാരിയായിരുന്നു വേഷം", ഇത്രയും പറഞ്ഞ ശേഷം എന്തോ അസ്വാഭാവീകത മനസ്സിലാക്കിയ പോലെ അവള് ഒന്നു നിര്‍ത്തി. "അവരുടെ കൈകളില്‍ നിറയെ ഇതേ കുപ്പിവളകളായിരുന്നു. അതെ, അവരിലാണു സാധാരണ കാണാനാവാത്ത ഈ വളകള്‍ ഞാന്‍ ശ്രദ്ധിച്ചത്". "അവരുടെ മുഖം താന്‍ ശ്രദ്ധിച്ചോ?", അയാള്‍ ഉടനെ തിരിച്ചു ചോദിച്ചു. "നല്ല ഇരുട്ടു പരന്നിരുന്നതിനാല്‍, മുഖം അത്ര ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല", അവള് പറഞ്ഞു. "അപ്പോള്‍ അവരുടെ തോളത്തുണ്ടായിരുന്നതു അമ്മു മോളായിരിക്കും. അവളുടെ ജഡവും കൊണ്ടായിരിക്കണം അവര്‍ നടന്നു പോയിരിക്കുക", അയാള്‍ പറഞ്ഞു. ആവിശ്വാസ സംഭവങ്ങളുടെ ഞെട്ടലില്‍ അവള് തരിച്ചിരുന്നു. "പക്ഷെ, അപ്പോഴും ഒരു സംശയം ബാക്കിയാണല്ലോ", അവള് ചോദിച്ചു. "കുഞ്ഞിനെ മാനഭംഗപ്പെടുത്തിയതു ആരാവും?". "തല്ക്കാലം ആ സ്ത്രീയെ നമുക്കു സംശയ ദൃഷ്ടിയില് നിര്‍ത്താം. അവര്‍ക്കറിവുണ്ടാവും, ആരാണു അമ്മുവിന്റെ കൊലയാളിയെന്ന്. ഇവിടെ ഇതുവരെ കാണാത്ത സ്ത്രീ എന്ന നിലയില്‍, അവര്‍ വേണമെങ്കില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും കാഴ്ച വെച്ചപ്പോള്‍ കുഞ്ഞു മരിച്ചു പോയതാകാനും സാധ്യതയുണ്ട്", അയാള്‍ അറിയിച്ചു. "ഞാന്‍ ആ സ്ത്രീയെ പറ്റിയും, വളയെ പറ്റിയും നാട്ടിലൊക്കെ ഒന്നന്വേഷിക്കട്ടെ", അവശേഷിക്കുന്ന ചായയും കുടിച്ചു അയാള്‍ കടയില്‍ നിന്നിറങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അങ്ങനെയൊരു സ്ത്രീയെ പറ്റി, പ്രദീപു സുഹൃത്തുക്കള്‍ മുഖേന നാട്ടിലൊക്കെ അന്വേഷിച്ചെങ്കിലും, മറ്റാരും അവരെ അതെ ദിവസം കണ്ടതായി അറിയിച്ചില്ല. അതിനാല്‍ അയാള്‍ അന്വേഷണം ആ വളയെ ചുറ്റി പറ്റിയാക്കി. ഗ്രാമത്തില്‍ കുപ്പിവളകള്‍ വില്‍ക്കുന്ന രണ്ടു കടകളേയുള്ളു. ഉത്സവ സീസണുകള്‍ ഒന്നുമല്ലാത്തതിനാല്‍, കടകളില്‍ നിന്നായിരിക്കും വളകള്‍ മേടിച്ചിട്ടുണ്ടാവുക എന്നയാള്‍ അനുമാനിച്ചു. വളയുടെ ഭാഗം കണ്ട ഉടനെ തന്നെ കൈമള്‍ അതു തിരിച്ചറിഞ്ഞു. "ഇതൊരു ഒന്നു രണ്ടു മാസം മുമ്പു എന്റെ കടയില്‍ നിന്നു വിറ്റതാണ്. ഇങ്ങനെത്തേതു അപൂര്‍വമായേ വരാറുള്ളൂ. കടയില്‍ വന്ന ദിവസം തന്നെ ആ എഞ്ചിനീയറിംഗ് മാഷു ഇതു അമ്മയ്ക്കു കൊടുക്കണമെന്നും പറഞ്ഞു മേടിച്ചിരുന്നു", കൈമള്‍ പറഞ്ഞു. "ഏതു മാഷാ കൈമളേട്ടാ?", പ്രദീപു ചോദിച്ചു. "നമ്മുടെ ആ ചീനിക്കലുകാരുടെ വീട്ടില്‍ വാടകയ്ക്കു നില്ക്കുന്ന ആ മാഷില്ലേ, അയാളു തന്നെ. അല്ല എന്തിനാ ഇപ്പൊ ഇതൊക്കെ അന്വേഷിക്കണേ?", കൈമളു ചേട്ടന് കരുക്കള്‍ മുന്നോട്ടു നീക്കി. "അല്ല ഈ വളകള്‍ എനിക്കു നന്നായി ഇഷ്ടപ്പെട്ടു. ഇതിപ്പോഴും അയാളുടെ പക്കലുണ്ടെങ്കില്‍ മേടിക്കാം എന്നോര്‍ത്തായിരുന്നു. കടയില്‍ ഇതുപോലത്തെ പുതിയ സ്റ്റോക്കു വന്നാല്‍ എന്നെ അറിയിക്കണേ", ഇതും പറഞ്ഞു പ്രദീപു കടയില്‍ നിന്നിറങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കാര്യങ്ങള്‍ അയാള്‍ അന്നു തന്നെ അനുവുമായി ചര്‍ച്ച ചെയ്തു. "ഒട്ടും പ്രതീക്ഷിക്കാത്ത കുറെ അവതാരങ്ങളാണല്ലോ രംഗപ്രവേശം ചെയ്യുന്നത്", അവള് പറഞ്ഞു. "എന്റെ കേസിന്റെ വിചാരണ രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും. അതിനു മുമ്പ് യഥാര്‍ത്ഥ പ്രതിയെ പോലീസിനു കാണിച്ചു കൊടുക്കണം", അയാളുടെ മുഖത്തു പരിഭ്രാന്തിയുണ്ടായിരുന്നു, അല്‍പ്പം നിരാശയും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഭാഗ്യവശാല്‍ അനുവിന്റെ ഒരു സുഹൃത്തു ഷംനാദ്, അതേ എഞ്ചിനീയറിംഗ് കോളേജില്‍ സാറായി ജോലി ചെയ്തിരുന്നു. അവള് അയാള്‍ വഴി, സംശയ ദൃഷ്ടിയില് നില്ക്കുന്ന മാഷിനെ പറ്റി അന്വേഷിച്ചു. "അയാളുടെ പേരു ശ്രീജിത്ത് എന്നാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നല്ല കഴിവുണ്ട്. അയാളെ പറ്റി സംശയകരമായി ഞങ്ങള്‍ക്കാര്‍ക്കും ഇതു വരെ തോന്നിയിട്ടില്ല. പക്ഷെ അയാള്‍, അയാളുടെ സ്വഭാവം അഭിനയിക്കുകയാണോയെന്നു എനിക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്", ഷംനാദു പറഞ്ഞു. അയാളെ പറ്റി തനിക്കുള്ള സംശയങ്ങള്‍ അനു, ഷംനാദുമായി പങ്കു വച്ചു. പക്ഷെ അങ്ങനെയൊരു സംശയം തീര്‍ത്തും അടിസ്ഥാന രഹിതമായിരിക്കുമെന്നു ഷംനാദ് അറിയിച്ചു. "ശ്രീജിത്തിന്റെ അമ്മ അടുത്ത നാളുകളില്‍ വല്ലതും അയാളുടെ കൂടെ വന്നു നിന്നതായി അറിയാമോ?", അവള് ചോദിച്ചു. അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ചു, ആ വളകള്‍ മാത്രമാണു ശ്രീജിത്തിനെ ഈ സംഭവങ്ങളുമായി കൂട്ടിയിണക്കുന്ന ഒരേയൊരു ഘടകം. അതു വച്ചു നമുക്കെങ്ങനെ മുന്നോട്ടു പോകാന്‍ കഴിയും?", ഷംനാദ് ചോദിച്ചു. "താങ്കളുടെ വാദം ശരിയാണ്. ശ്രീജിത്തിനു ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു ഒരു കാരണവശാലും ഇപ്പോള്‍ ഉറപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ ഒരു സാധ്യതയുണ്ട്. ഒന്നാമതായി അയാള്‍ മേടിച്ച കുപ്പിവളകളുടെ അതേ തരത്തിലുള്ളതാണു മൃതശരീരത്തിനടുത്തു നിന്നും കണ്ടെത്തിയത്. ആ കുപ്പിവളകള്‍ സാധാരണ ലഭിക്കുന്നവയുമല്ല. പിന്നെ മറ്റൊരു കാര്യം, നാട്ടിലെങ്ങും അടുത്ത നാളിലൊന്നും ഒരു നാടോടി സംഘം തമ്പടിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു നാടോടി സ്ത്രീ കുഞ്ഞിനെ തട്ടിയെടുത്തു എന്നതു അത്ര വിശ്വസനീയമല്ല. മറ്റൊന്നു, നാടോടികളാണു തട്ടിയെടുത്തിരുന്നതെങ്കില്‍, എന്തിനവര്‍ ജഡം ഇതേ ഗ്രാമത്തില്‍ ഉപേക്ഷിക്കണം? ദൂരങ്ങളില്‍ പോകുന്ന അവര്‍ക്ക് ആരും അറിയാതെ അവ നശിപ്പിച്ചു കളയുവാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്", അവളുടെ വാദങ്ങളിലും സത്യമുണ്ടെന്നു ഷംനാദിനു മനസ്സിലായി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഷംനാദ് ശ്രീജിത്തുമായി അടുത്തിടപഴകി അയാളെ മനസ്സിലാക്കണം. മൂന്നാലാഴ്ച കൊണ്ട് സാവധാനം അടുത്താല്‍ മതി. നന്നായി അടുത്തു കഴിയുമ്പോള്‍, നിങ്ങളുടെ ഒരു സുഹൃത്തു ഒരു പെണ്‍കുഞ്ഞിനെ രഹസ്യമായി വില്ക്കാന് ശ്രമിക്കുന്നതായി അറിയിച്ച ശേഷം, അയാളുടെ പ്രതികരണം ഈ കുഞ്ഞു മൈക്കുപയോഗിച്ചു റെക്കോര്‍ഡ് ചെയ്യണം. അതു ലഭിച്ച ശേഷം നമുക്കു ബാക്കി ആലോചിക്കാം", ചെറു റെക്കോര്‍ഡിംഗ് ഉപകരണം കൈമാറി അവള് പറഞ്ഞു. "ഞാനും കേസില്‍ പെടുമോ?", ഷംനാദ് ആത്മഗതം ചെയ്തു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പെണ്‍കുഞ്ഞിനെ വാങ്ങുവാന്‍ ശ്രീജിത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചു എന്ന വിവരം ഏറ്റവും കൂടുതല്‍ ആശ്വാസം നല്കിയതു പ്രദീപിനായിരുന്നു. ഈ വിവരങ്ങള്‍ അനു പോലീസിനു കൈമാറി. എന്നാല്‍ വ്യക്തമായ ഒരു തെളിവില്ലാതെ അയാളെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യാന്‍ അവര്‍ക്കാവില്ലായിരുന്നു. അനു പോലീസിന്റെ സഹായത്തോടെ ഒരു പദ്ധതി തയാറാക്കി. കുഞ്ഞിനെ കൈമാറുന്നതു പോലീസ് നിരീക്ഷണത്തിലുള്ള സ്ഥലത്തു വച്ചു, അനുവിന്റെ ചേച്ചിയുടെ മകളെയാവും. കൈമാറിക്കഴിഞ്ഞു ഉടനെ തന്നെ അയാളെ പോലീസ് കസ്റ്റടിയിലെടുത്തു ചോദ്യം ചെയ്യാനും ധാരണയായിരുന്നു. കുഞ്ഞിനെ കൈമാറാനുള്ള ദിവസവും സ്ഥലവും ഷംനാദ് ശ്രീജിത്തിനെ അറിയിച്ചു. തന്റെ ഒരു സഹായി സ്ത്രീയാവും കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ വരികയെന്നു ശ്രീജിത്ത് ഷംനാദിനെ അറിയിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കൈമാറ്റം ചെയ്യുന്ന ദിനത്തിൽ, അനു കുഞ്ഞിനെയുമായി മുന്‍പു പറഞ്ഞുറപ്പിച്ച സ്ഥലത്തു നിലയുറപ്പിച്ചു. പോലീസിന്റെ ചെറു ഷാഡോ സംഘങ്ങള്‍ ചുറ്റിലുമായും. അനുവിനെ ഞെട്ടിച്ചു കൊണ്ടു, അന്നു കണ്ട അതേ നാടോടി സ്ത്രീയാണു കുഞ്ഞിനെ ഏറ്റു വാങ്ങാന്‍ എത്തിയത്. അതു കണ്ടു അനു ഒന്നു പരിഭ്രമിച്ചെങ്കിലും, മുഖത്തു ഭാവ പ്രകടനങ്ങള്‍ വരുത്താതെ അനു കുഞ്ഞിനെ കൈമാറി. കൈമാറി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ പോലീസ് സംഘങ്ങള്‍ അവളെ കസ്റ്റടിയിലെടുത്തു. അന്നു തോട്ടത്തില്‍ കണ്ടതു ഇതേ സ്ത്രീയെയാണെന്ന വിവരം അവള് അവരെ അറിയിച്ചു. അതിനാല്‍ തന്നെ വിശദമായ ചോദ്യം ചെയ്യലിനായി അവരെ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ചോദ്യം ചെയ്യലില്‍ പോലീസിനെ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത കൂടി വെളിയില്‍ വന്നു. ആ നാടോടി സ്ത്രീ യഥാര്‍ത്ഥത്തില്‍ ശ്രീജിത്ത് തന്നെയായിരുന്നു എന്നതായിരുന്നു ആ വസ്തുത. സ്വയം ആരുടേയും സംശയദൃഷ്ടിയില്‍ പെടാതിരിക്കാനും, കുഞ്ഞുങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാനുമായിരുന്നത്രേ അയാള്‍ കുഞ്ഞുങ്ങളെ കൈക്കലാക്കുന്ന സമയത്തു സ്ത്രീ വേഷം കെട്ടിയിരുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"കേരള പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു കേസായി മാറി അമ്മുക്കൊലക്കെസ്. പോലീസ് ആദ്യ ഘട്ടത്തില്‍ സംശയിച്ചിരുന്ന പ്രതിയും, പ്രധാന സാക്ഷിയും കൂടിയാണ് യഥാര്‍ത്ഥ പ്രതിയെ കുടുക്കാനുള്ള തെളിവുകള്‍ പോലീസിനു കൈമാറിയത്", മാധ്യമപ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞ സദസ്സില്‍, എറണാകുളം റൂറല്‍ പോലീസ് സുപ്രണ്ട് എസ്. രഘുറാം അറിയിച്ചു. "പ്രതിയെ പോലീസ് കസ്റ്റടിയിലെടുത്തതു, അയാള്‍ കുറ്റകൃത്യങ്ങള്‍ക്കു മറയായി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ത്രീ വേഷത്തില്‍ മറ്റൊരു കുഞ്ഞിനെ കടത്താന്‍ ശ്രമിക്കുമ്പോഴാണു എന്നതു കേസിനെ കൂടുതല്‍ ശക്തമാക്കുന്നു. അമ്മുവിനെ തട്ടിയെടുത്തു മാനഭംഗത്തിനിരയാക്കിയ പ്രതി, കുഞ്ഞു മരിച്ചു കഴിഞ്ഞപ്പോള്‍ ഇല്ലാതാക്കാന്‍ ഉപയോഗിച്ചതും ഇതേ സ്ത്രീ വേഷമാണ്. പ്രതി ഒരു ലൈംഗീക മനോരോഗിയാണോയെന്നു പോലീസ് സംശയിക്കുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ പ്രതിയെ കുടുക്കാന്‍ കഴിഞ്ഞത്, നമ്മുടെ നാട്ടിലെ അനേകം കുഞ്ഞുങ്ങളുടെ ഭാവിയെയാണ് സുരക്ഷിതമാക്കിയത്. ഇതിനു വേണ്ട തെളിവുകള്‍ ശേഖരിക്കുവാന്‍ സഹായിച്ച പ്രദീപും, അനുവും എല്ലാ വിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു". </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ചിലരുടെ നല്ല കാലം മറ്റു ചിലരുടെ മോശം കാലമാണെന്നതു തിരിച്ചും ശരിയാണെന്നു ഇതേ കാലം തന്നെ കാണിച്ചു. കാലത്തിന്റെ ഈ കളികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ടീവിയില്‍ പോലീസിന്റെ പത്രസമ്മേളനം അനുവും പ്രദീപും ഒരുമിച്ചിരുന്നാണു കണ്ടത്. പത്രസമ്മേളനത്തിന്റെ ഒടുവില്‍, സന്തോഷം കൊണ്ട വിടര്‍ന്ന മുഖവുമായിരുന്ന അവനു അവൾ ഹസ്തദാനം നൽകി. പുറത്തേക്കു നടന്നകലുമ്പോഴും, അവരുടെ കരങ്ങള്‍ ചേര്‍ന്നിരുന്നു, കാലത്തിന്റെ എല്ലാ ആക്രമണങ്ങളെയും നേരിടാനുള്ള ചങ്കുറപ്പോടെ, അതിനു തക്ക മനസ്സോടെ. </div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com8tag:blogger.com,1999:blog-3667648324088962166.post-45261515228264004662013-04-30T19:38:00.002+05:302013-05-02T22:55:49.266+05:30അവളോടൊപ്പം<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
രാത്രിയുടെ യാമങ്ങളില്‍ കോര്‍ബ തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനും പ്രതീക്ഷിച്ചു ഞാന്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നു. അവധിക്കാലമായതുകൊണ്ടാണെന്നു തോന്നുന്നു, കേരളത്തിലേക്കു ടിക്കെറ്റുകളൊന്നും ലഭ്യമല്ല. അതിനാല്‍ തന്നെ അര്‍ദ്ധരാത്രി വണ്ടിയില്‍ ടിക്കറ്റു തരപ്പെടുത്തുകയാണ് ഏക മാര്‍ഗ്ഗം. കമ്പനി വക വെള്ളമടി പാര്‍ട്ടിയുടെ ഹാങ്ങ് ഓവര്‍ വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. അര്‍ദ്ധരാത്രിയോടെ, പ്രതീക്ഷയുടെ പാളങ്ങളില്‍ ആ വണ്ടി സ്റ്റേഷനില്‍ എത്തി ചേര്‍ന്നു. ac ബോഗികളില്‍ ടിക്കറ്റു തരപ്പെടുത്താന്‍ ശ്രമിച്ചതു വിഫലമായി. രണ്ടും കല്പ്പിച്ചു സ്ലീപ്പര്‍ ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ ഞാന്‍ കയറി. സീറ്റു ലഭിച്ചപ്പോഴേക്കും തലയിലെ ലഹരിയുടെ താണ്ടവം ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. വണ്ടിയുടെ കുലുക്കം ഉറക്കത്തെ അശേഷം ശല്യപ്പെടുത്തിയില്ല. ലഹരിയും, ക്ഷീണവും അത്രമേല്‍ എന്നെ കീഴ്പെടുത്തിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മുകള്‍ ബെര്ത്തിലായിരുന്നതിനാല് തന്നെ, നന്നേ സൂര്യ പ്രകാശം ബോഗിക്കുള്ളില്‍ കയറിയപ്പോഴാണു എനിക്കു ബോധം വീണ്ടു കിട്ടിയത്. താഴേക്കു നോക്കിയ ഞാന്‍ ഇരുനിറത്തോടു കൂടിയ ഒരു പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും കണ്ടു. തലേന്നത്തെ മദ്യപാനത്തിന്റെ ആധിക്യം കൊണ്ടാണെന്നു തോന്നുന്നു, കടുത്ത തലവേദന അനുഭവപ്പെടുന്നുണ്ട്. അധിക സമയം അവളെ ആസ്വദിക്കാന്‍ ശരീരം എന്നെ അനുവദിച്ചില്ല. വീണ്ടും ഉറക്കത്തിനു ഞാന്‍ കീഴടങ്ങി. വിശപ്പും, ക്ഷീണവും തമ്മിലുള്ള ഏറ്റു മുട്ടലില്‍ വിശപ്പു ജയിച്ചു തുടങ്ങിയപ്പോഴാണു എനിക്കു പിന്നീടു ബോധം വെച്ചത്. സമയം പതിനൊന്നര ആയിരിക്കുന്നു. പ്രാഥമീക കര്‍മ്മങ്ങള്‍ക്കുള്ള ഉള്‍വിളിയും കലശലായിത്തുടങ്ങി. ടൊയലെറ്റില് നിന്നു പരമാവധി നന്നായി മുടിയൊക്കെ ചീകി പുറത്തിറങ്ങി. അവളുടെയൊപ്പം ഒരു ഉത്തരേന്ത്യക്കാരിയും, അമ്മയും, അപ്പൂപ്പനുമുണ്ട്. ചൂടു ചായയോടൊപ്പം സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍, കൂടെയുള്ള ഉത്തരേന്ത്യക്കാരി അവളുടെ കൂട്ടുകാരിയാണെന്നു എനിക്കു ബോധ്യപ്പെട്ടു. ഇടയ്ക്കിടയ്ക്കു ഞങ്ങളുടെ കണ്ണുകള്‍ സംഗമിക്കുന്നുണ്ടെങ്കിലും, അതിനു തീരെ സ്ഥിരത ലഭിക്കുന്നില്ല. അവളുടെ കുടുംബാംഗങ്ങളുടെ സംസാരത്തില്‍ എനിക്കു പ്രവേശനം ലഭിച്ചില്ല. പാലക്കാടു നിന്നു അമ്പിളി ചേച്ചിയും, മകന് നാലു വയസ്സുകാരന് രോഹിത്തും ട്രെയിനില്‍ കയറിയതോടെയാണു അവിടെ നടന്ന ഏക പക്ഷ സംസാരത്തിനു ഒരു വിരാമമായത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുട്ടികളുടെ അടുത്തിറക്കുന്ന സ്ഥിരം സംഭാഷണങ്ങളിലൊന്നു ഞാന്‍ രോഹിത്തിനു നേരെ തൊടുത്തു. "ഏതു സ്കൂളിലാ പഠിക്കുന്നെ?", "ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍." ഉത്തരത്തിനു അല്‍പ്പം പോലും അമാന്തം ഉണ്ടായില്ല. "സൂസി ടീച്ചര്‍ പഠിപ്പിക്കുന്നുണ്ടോ?". അവന് ആകെ സംശയ ഭാവത്തില്‍ അമ്മയെ നോക്കി. "ഞാന്‍ അവിടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്. എന്റെ ക്ലാസ്സ് ടീച്ചര്‍ സൂസി ടീച്ചറാണ്. അതുകൊണ്ടു ചോദിച്ചതാ", ഞാന്‍ പറഞ്ഞു "അതിനു, എന്റെ ക്ലാസ്സ് ടീച്ചര്‍ ലത ടീച്ചര്‍ ആണല്ലോ. സൂസി ടീച്ചര്‍ എന്നെ പഠിപ്പിക്കുന്നില്ല." അവന്റെ ഉത്തരം കേട്ടു, അമ്പിളി ചേച്ചിക്കും, അവള്‍ക്കും ചെറുതായി ചിരി പൊട്ടി. അവള്, ഞാനും രോഹിത്തും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുന്നതു ഞാന്‍ അറിഞ്ഞിരുന്നു. രോഹിത്ത് ഞങ്ങളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി മാറി. എല്ലാവരെയും അവന് മാറി മാറി ഇരിപ്പിടമായി ഉപയോഗിച്ചു. അമ്പിളി ചേച്ചി ഇടയ്ക്കിടയ്ക്ക് അവനെ സ്വസ്ഥാനത്തിരുത്താന് വിഫല ശ്രമം നടത്തുന്നുണ്ട്. "അല്ലേലും ഇവളുമാരുടെ മനസ്സില്‍ കയറി പറ്റാന്‍ പിള്ളേരാണു ഒരു നല്ല മാര്‍ഗ്ഗം", ഞാന്‍ മനസ്സില്‍ പറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"മോന് എന്തു ചെയ്യുന്നു?", എന്റെ ബഹുരാഷ്ട്ര കമ്പനിയുടെ ബാഗു കണ്ടിട്ടു അവളുടെ അമ്മ ചോദിച്ചു. "ഞാന്‍ ചെന്നൈയില്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു". "നാട്ടിലെവിടെയാണ്?", അമ്മ <span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: left;">തുടർന്നു.</span> "കോട്ടയത്തിനടുത്തു കുറവിലങ്ങാടാണ് വീട്. നിങ്ങള്‍ എവിടെ നിന്ന് വരുന്നു?", ഞാന്‍ അമ്മയോടു ചോദിച്ചു. "ഇന്‍ഡോറില്‍ ഒരു ബന്ധുവിന്റെ അടുത്തു പോയതാണ്. ചങ്ങനാശ്ശേരിയാണു വീട്.", അമ്മ പറഞ്ഞു. "ഇതു മക്കളാവുമല്ലേ?", അവളോടു സംസാരിക്കാനുള്ള ഒരു വഴി തെളിയുവാന്‍ ഞാന്‍ ചോദിച്ചു. "അതിലൊന്നു മകളാണ്, മീര. മറ്റേതു അവളുടെ കൂട്ടുകാരിയാണ്. ഒരുമിച്ചു പഠിച്ചതാണ്. അവളെ കൂടി ഇന്‍ഡോര്‍ യാത്രക്കു കൂട്ടി. രണ്ടും പിള്ളേരെപ്പോലെ എപ്പോഴും ഒരുമിച്ചേ നടക്കൂ.", അമ്മ ചിരിച്ചു. പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ അവളെ നോക്കി ചിരിച്ചു, അവള് തിരിച്ചും. "മാസത്തിലൊന്നൊക്കെ നാട്ടില്‍ വരാറുണ്ടോ?", അമ്മ ചോദിച്ചു. "മിക്കവാറും വരാറുണ്ട്. കമ്പനിയില്‍ എന്തെങ്കിലും അത്യാവശ്യ പണികള്‍ വന്നാല്‍ മാത്രമേ അതിനു മുടക്കം വരാറുള്ളൂ". ആ സംഭാഷണങ്ങള്‍ അങ്ങനെ നീണ്ടു പോയി. രോഹിത്തിനെ കളിപ്പിക്കുന്നതിനിടയില്‍ അവള് എന്റെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ട്. വീട്ടു കാര്യങ്ങളും, നാട്ടു കാര്യങ്ങളും അവയില്‍ നിറഞ്ഞു. അദ്ധ്യാപക കുടുംബമാണു അവളുടേത് . വണ്ടി കോട്ടയം സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും അവരെല്ലാം ചെറു മയക്കത്തിലായിരുന്നു. "അമ്മേ, ഞാന്‍ ഇറങ്ങുന്നു", അവരെ ഉറക്കത്തില്‍ നിന്നുമുണര്‍ത്തി ഞാന്‍ പറഞ്ഞു. എന്റെ സംസാരം കേട്ടു അവളും ചാടിയെഴുന്നേറ്റു. ഞങ്ങളുടെ കണ്ണുകള്‍ അവസാനമായി ഒരിക്കല്‍ കൂടി തമ്മില്‍ കണ്ടു. ഞാന്‍ കോട്ടയത്തിന്റെ തിരക്കുകളിലേക്കു പടിയിറങ്ങി. ട്രെയിന്‍ മുന്നോട്ടു ചലിക്കവേ, എന്നെ യാത്രയാക്കാന്‍ അവള് വാതിക്കല് വന്നിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്നു രാത്രിയില്‍ ഞാന്‍ സോഷ്യല്‍ സൈറ്റുകളില്‍ ആ മുഖം തിരഞ്ഞു. സ്ഥലവും, പേരും വച്ചു നോക്കിയിട്ടും എനിക്കു ആളെ കിട്ടിയില്ല. ഏറെ നേരത്തെ വിഫലശ്രമത്തിനൊടുവില്‍, ഞാന്‍ എന്റെ ഡയറി<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: start;">യിൽ</span> 12-4-2012 എന്ന തിയതിക്കു താഴെ ഇങ്ങനെ കുറിച്ചു. "മറ്റൊരു പെണ്‍കുട്ടി കൂടി എന്നെ മോഹിപ്പിച്ചു കൊണ്ട് ഇന്നു കടന്നു പോയി. പേരു മീര. അവള് ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല. ഒന്നറിയാം, ആ ഇരു നിറം എന്നെ കീഴ്പെടുത്തിയിരുന്നു. അവളോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ യാത്രയുടെ ലക്ഷ്യം എങ്ങോട്ടെന്നറിയാന്‍ എനിക്കാവുന്നില്ല. അവളെ ഒരിക്കല്‍ കൂടി കണ്ടു കിട്ടിയിരുന്നെങ്കില്‍....". പത്താം ക്ലാസ്സ് മുതല്‍ എന്റെ സഹയാത്രികരാണ് ഡയറികള്‍. അവയെല്ലാം ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. മരിച്ചു മണ്ണടിയുന്ന ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കാന്‍. അവയ്ക്കു വെള്ളവും, വളവും നല്കാന്. ഒടുവില്‍ അവയെ തീര്‍ത്തും ആരോഗ്യദൃഢഗാത്രരായ ഓര്‍മ്മകളായി മുന്നില്‍ നിര്‍ത്താന്‍. അവളുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താനും ഞാന്‍ ഡയറിയുടെ സഹായം തേടി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒന്നു രണ്ടു മാസങ്ങള്‍ക്കു ശേഷം നാട്ടിലുള്ള സമയത്താണു പത്രത്തിലെ പ്രാദേശികം പേജില്‍ വന്ന ഒരു ഫോട്ടോ ഞാന്‍ ശ്രദ്ധിക്കുന്നത്. ഒരു ngo, ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിനു പഠനോപകരണങ്ങള്‍ സംഭാവന ചെയ്യുന്നതിന്റെ ഫോട്ടോയായിരുന്നു അത്. എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചതു അതിലെ പരിചിതമായ ഒരു മുഖമായിരുന്നു, വ്യക്തമായി പറഞ്ഞാല്‍ അവളുടെ മുഖം. "ആശ്വാസ്" എന്ന സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനെ പറ്റി ഒരു ചെറു കോളം വാര്‍ത്തയും പത്രം നല്‍കിയിരുന്നു. അവള് ആ ഫോട്ടോയില്‍ എങ്ങനെ വന്നു എന്നു ഞാന്‍ ആശ്ചര്യപ്പെട്ടു. വാര്‍ത്തയില്‍ അവരുടെ അഡ്രസ്സു നല്‍കിയിരുന്നു. അവളെ കാണുവാനുള്ള ആഗ്രഹം എന്നില്‍ വീണ്ടും ചലനങ്ങള്‍ സൃഷ്ടിച്ചു. വൈകുന്നേരം ബൈക്കുമായി ഞാന്‍ ടൌണിലേക്ക് പുറപ്പെട്ടു. ടൌണിന്റെ പ്രാന്ത പ്രദേശത്തുള്ള ഒരു ഒറ്റ മുറി കെട്ടിടമാണു ഓഫീസ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഓഫീസിനുള്ളില്‍ അവള് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിശ്വാസ കാഴ്ചകള്‍ കാണുന്നതിന്റെ അമ്പരപ്പ് അവളുടെ മുഖത്തു പ്രകടമായിരുന്നു. പരിചയ ഭാവം പ്രകടിപ്പിക്കാതെ ഞാന്‍ പറഞ്ഞു, "നിങ്ങളുടെ ngoയെ പറ്റി പത്രത്തില്‍ വായിച്ചു. കൂടുതലറിയാനായി വന്നതാണ്". "എന്നെ മനസ്സിലായില്ലേ. നമ്മള് കഴിഞ്ഞ മാസം ചെന്നൈയില്‍ നിന്നു ട്രെയിനില്‍ ഒരുമിച്ചുണ്ടായിരുന്നു", അവള് പറഞ്ഞു. മറവി അഭിനയിച്ചിരുന്ന ഞാന്‍ പതിയെ ഓര്‍മ്മകളെ ചികഞ്ഞെടുത്തു. സംശയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു, "മീര അല്ലേ. പെട്ടെന്നു ഓര്‍മ്മ വന്നില്ല. കൂട്ടുകാരി ഉത്തരേന്ത്യയിലേക്കു തിരികെ പോയോ?". "അവളു വന്നു ഒരാഴ്ചയ്ക്കുള്ളില്‍ പോയി. ഇനി അടുത്ത മാസം വരും", അവള് പറഞ്ഞു. "അപ്പൂപ്പനോ?, ഞാന്‍ വീണ്ടും ചോദ്യങ്ങളുന്നയിച്ചു. "അപ്പൂപ്പനും, അമ്മയും സുഖായിരിക്കുന്നു". സംഭാഷണങ്ങള്‍ മന്തഗതിയിലായപ്പോള്, ഞാന്‍ വീണ്ടും ngoയെ പറ്റി സംശയമുന്നയിച്ചു. "ഞങ്ങള്‍ എഞ്ചിനീയറിംഗ് സഹപാഠികള്‍ തുടങ്ങിയതാണിത്. പത്രത്തില്‍ പറഞ്ഞിട്ടുള്ള പോലെ പാവപ്പെട്ട കുട്ടികള്‍ക്കു പഠന സഹായം നല്കുകയാണു മുഖ്യ ഉദ്ദേശം. സംഭാവനയായി പൈസ സ്വീകരിച്ച്, അതു വിതരണം ചെയ്യുന്ന ധാരാളം ngoകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഞങ്ങള്‍ സംഭാവനയായി, ആരില്‍ നിന്നും പൈസ സ്വീകരിക്കുന്നില്ല.", അവള് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"അപ്പോള്‍ നിങ്ങള്‍ സ്വന്തം പൈസ ഇട്ടാണോ ഇതു നടത്തുന്നത്? എങ്കില്‍ ഇതൊരു മണ്ടന്‍ ആശയമാണ്. അധിക കാലം ഇതു നിലനില്‍ക്കില്ല.", ഞാന്‍ പറഞ്ഞു. അവള് ചിരിച്ചു കൊണ്ടു പറഞ്ഞു," ഞങ്ങള്‍ ഇടുന്നതു ഞങ്ങളുടെ കഴിവുകളാണ്. എനിക്കു വരയ്ക്കാന്‍ താല്പര്യമുണ്ട്, സാമിനു ഫോട്ടോഗ്രഫിയിലും, കീര്‍ത്തിക്കു തയ്യലിലും കഴിവുകളുണ്ട്. ഞങ്ങളുടെ ഈ കഴിവുകള്‍ ഞങ്ങള്‍ വില്പനയ്ക്കു വയ്ക്കുന്നു. കൃത്യമായി പറഞ്ഞാല്‍, രണ്ടു മാസത്തിലൊരിക്കല്‍ ഞങ്ങള്‍ ഒരു പ്രദര്‍ശനം നടത്താറുണ്ട്. അതില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കു വയ്ക്കും. ലഭിക്കുന്ന വരുമാനമെല്ലാം കുട്ടികള്‍ക്കാണ്", അവള് പറഞ്ഞു. "ഇതു സേവനം ഉദ്ദേശിച്ചുള്ളതായതിനാല്‍, വില അല്പം കൂടുതലായിരിക്കും", അവള് ചിരിച്ചു കൊണ്ടു പറഞ്ഞു. "അപ്പോള്‍ നിങ്ങള്‍ മൂവരുമാണ് ഇതിന്റെ പിന്നില്‍ അല്ലെ? നല്ല ഒരാശയം", ഞാന്‍ പറഞ്ഞു. "ഈയൊരു രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍, ഞങ്ങള്‍ക്കു ഞങ്ങളുടെ പഠനവും, ജോലിയുമൊന്നും ഒപ്പം കൊണ്ടു പോകുന്നതിനു ഒരു തടസ്സവുമില്ല", അവള് അറിയിച്ചു. അല്പ നേരത്തിനു ശേഷം അവളെ ഒന്നു സന്തോഷിപ്പിക്കാനായി ഞാന്‍ പറഞ്ഞു, "എനിക്കു നിങ്ങളുടെ ഈ സംരംഭവുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ട്. ഞാന്‍ ഒരു അയ്യായിരം രൂപ സംഭാവന നല്കാന് ഉദ്ദേശിക്കുന്നു". അവള് ചിരിച്ചു കൊണ്ടു പറഞ്ഞു, "ഞങ്ങള്‍ പൈസ ഇവിടെ മേടിക്കാറില്ലെന്നു ആദ്യമേ പറഞ്ഞല്ലോ. താല്‍പ്പര്യമുണ്ടെങ്കില്‍ പ്രദര്‍ശനത്തില്‍ താങ്കള്‍ക്കും പങ്കെടുക്കാം. അതിലൂടെ കുട്ടികളെ സഹായിക്കാം". ഞാന്‍ എന്റെ ഓഫീസ് വിലാസവും, ഫോണ്‍ നമ്പറും അവള്‍ക്കു കൊടുത്തു. "ഇതൊരു വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള കുട്ടിയാണല്ലോ." തിരികെയിറങ്ങുമ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു മാസം കഴിയുന്നതിനു മുന്‍പു തന്നെ ആശ്വാസ് നടത്തുന്ന പ്രദര്‍ശനത്തിന്റെ ക്ഷണക്കത്തു ഓഫീസില്‍ എത്തി. പതിവായി രണ്ടാം ശനിയാഴ്ചകളിലാണു അവര്‍ പ്രദര്‍ശനം നടത്തുന്നത്. കോട്ടയത്തെ പ്രസ്സ് ക്ലബാണു പ്രദര്‍ശന വേദി. ഒന്നു രണ്ടു വില കൂടിയ കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നതൊഴിച്ചാല്‍ പ്രദര്‍ശന നഗരി ശാന്തമാണ്. "ഇതു എന്റെ സുഹൃത്താണ്." വാതില്ക്കല് തന്നെയുണ്ടായിരുന്ന സാമിനും, കീര്‍ത്തിക്കും മീര എന്നെ പരിചയപ്പെടുത്തി. "എല്ലാ ഉല്‍പ്പന്നത്തിനും അഞ്ഞൂറു രൂപയാണ്", അവള് എന്റെ പക്കല്‍ പറഞ്ഞു. പ്രദര്‍ശന ഹാളില്‍ തിരക്കു നന്നേ കുറവാണ്. "മൂവരും നല്ല കഴിവുള്ളവരാണല്ലോ", പ്രദര്‍ശനം കണ്ടു ഞാന്‍ അറിയാതെ മനസ്സില്‍ പറഞ്ഞു. കടല്ക്കരയിലെ, മഴയത്തുള്ള ഒരു സായാഹ്ന സൂര്യന്റെ ഫോട്ടോയും, ചിത്ര തുന്നലുകളോടു കൂടിയ ഒരു ടര്‍ക്കിയും, പല്ലു കൊഴിഞ്ഞ ഒരു അഞ്ചു വയസ്സുകാരിയുടെ നിഷ്കളങ്കത പ്രകടമാക്കുന്ന ഒരു ഓയില്‍ ചിത്രവും ഞാന്‍ മേടിച്ചു. "സേവനത്തിനു വേണ്ടിയല്ലായിരുന്നെങ്കില്‍ പോലും ഞാന്‍ ഇവ മേടിച്ചേനെ", ഇറങ്ങാന്‍ നേരം ഞാന്‍ പറഞ്ഞു. ആദ്യമായി അവള്‍ക്കു കൈ കൊടുത്തു ഞാന്‍ പ്രദര്‍ശന നഗരിയുടെ പടിയിറങ്ങി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആശ്വാസിന്റെ പ്രദര്‍ശനങ്ങളുടെ ക്ഷണക്കത്തുകള്‍ കൃത്യമായി എനിക്കെത്തി തുടങ്ങി. എല്ലാ പ്രാവശ്യവും, എനിക്കിഷ്ടപ്പെടുന്ന രണ്ടു മൂന്നെണ്ണം ഞാന്‍ വാങ്ങിച്ചു. ഓഫീസിലെ സഹപ്രവര്‍ത്തകരെ ഞാന്‍ ngoയ്ക്കു പരിചയപ്പെടുത്തി. കാലം കഴിയേ, അവര്‍ മൂവരും എന്റെ അടുത്ത സുഹൃത്തുക്കളായി മാറി. സാമും, കീര്‍ത്തിയും ഒരിക്കല്‍ ചെന്നൈയില്‍ വന്നപ്പോള്‍ എന്നെ വന്നു കണ്ടിരുന്നു, ഉച്ചഭക്ഷണവും കഴിച്ചിട്ടാണു അവര്‍ മടങ്ങിയത്. ഞങ്ങള്‍ക്കിടയില്‍ ഫോണ്‍ സംഭാഷണങ്ങളും സാധാരണമായി തുടങ്ങിയിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞാന്‍ അവളെ പരിചയപ്പെട്ടിട്ടു, ഇന്നേയ്ക്കു ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്ര നാളും ഇഴഞ്ഞു നീങ്ങിയ കാലം എന്തേ ഇപ്പോള്‍ ഇങ്ങനെ വേഗത കൂട്ടുന്നു? ഒരിക്കല്‍ ഓഫീസില്‍ വച്ചു അവള് എന്നോടു ചോദിച്ചു, "ഞാന്‍ ഈ പ്രസ്ഥാനത്തില്‍ ഉള്ളതാണു തന്നെ ഇതിലേക്കു അടുപ്പിച്ചത് എന്നെനിക്കറിയാം. ഇപ്പോഴും അതു മാത്രമാണോ ഇതിലേക്കു അടുപ്പിച്ചു നിര്‍ത്തുന്ന ഘടകം?", എന്റെ ചിന്തകള്‍ അവള് വ്യക്തമായി മനസ്സിലാക്കുന്നുവെന്നതു എനിക്കു പുതിയൊരു തിരിച്ചറിവായിരുന്നു. "മീര പറഞ്ഞതു സത്യമാണ്. താനാണു എന്നെ ഈ പ്രസ്ഥാനവുമായി അടുപ്പിച്ചത്. അല്ലാതെ ഇങ്ങനെയൊരു പ്രസ്ഥാനം വിചാരിച്ചാല്‍ ഇവിടെ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമെന്നൊന്നും എനിക്കു വിശ്വാസമില്ല. ഇങ്ങനെ എത്ര പ്രസ്ഥാങ്ങള്‍ വന്നു പോയിരിക്കുന്നു.". അവള് ഇതു കേട്ടു ചിരിച്ചു<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: left;">കൊണ്ടു ചോദിച്ചു,</span> "താങ്കള്‍ക്കു അടുത്ത മാസം രണ്ടു ദിവസം അവധി എടുക്കാമോ? ഞങ്ങള്‍ക്കു താങ്കളെ കൊണ്ടു ഒരാവശ്യമുണ്ട്.". "താനുണ്ടെങ്കില്‍ എത്ര ദിവസം അവധിയെടുക്കാനും ഞാന്‍ തയ്യാര്‍", ഞാന്‍ പറഞ്ഞു. "അടുത്ത മാസത്തെ പ്രദര്‍ശനം നടത്താനുള്ള ചുമതല താങ്കളെ ഏല്‍പ്പിക്കാനാണു ആഗ്രഹം. നമ്മുടെ മൂവര്‍ സംഘം വിപുലപ്പെടുത്തി, അതില്‍ തന്നെ കൂടെ ഉള്‍പ്പെടുത്താന്‍ സാമും കീര്‍ത്തിയും കുറെ നാളുകളായി പറയുന്നു. ഞാനാണു എതിര്‍ത്തു നിന്നിരുന്നത്. സമയമായെന്നു എനിക്കും തോന്നുന്നു", അവള് പറഞ്ഞു. "വളരെ സന്തോഷം", ഞാന്‍ പ്രതികരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞാന്‍ നടത്തുന്ന പ്രദര്‍ശനം വിജയിപ്പിക്കുക എന്നതു എന്റെ അഭിമാന പ്രശ്നമായി. എന്റെ ചെന്നൈയിലും, നാട്ടിലുമുള്ള സുഹൃത്തുക്കളെയെല്ലാം ഞാന്‍ വിളിച്ചു പറഞ്ഞു. ഫ്ലക്സ് ബോര്‍ഡും, പോസ്റ്ററും നഗരത്തില്‍ തലയുയര്‍ത്തി. പതിവിലും കൂടുതല്‍ ആളുകള്‍ അന്നത്തെ പ്രദര്‍ശനത്തിനെത്തി. അന്നു മാത്രം ഞങ്ങള്‍ക്കു, ഒരു ലക്ഷത്തിലധികം രൂപ പിരിഞ്ഞു കിട്ടി. അതു വരെ കിട്ടിയതില്‍ റെക്കോര്‍ഡ് കളക്ഷനായിരുന്നു അത്. ഞാന്‍ അഭിമാനപൂര്‍വ്വം തലയുയര്‍ത്തി അവളുടെ മുന്നില്‍ നിന്നു. ലഭിച്ച പൈസയെല്ലാം പിറ്റേന്നു തന്നെ സമീപത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞായറാഴ്ചയായിരുന്നിട്ടു കൂടി അന്നു ആ ലോവേര്‍ പ്രൈമറി സ്കൂളില്‍ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. പഠനോപകരണങ്ങള്‍ ഓരോ കുട്ടിക്കും നല്കാന് എന്നെയാണു ചുമതലപ്പെടുത്തിയിരുന്നത്. കുഞ്ഞുങ്ങളുടെ ഓരോ കണ്ണുകളിലും, പൊതിയിലുള്ളതു എന്ത് എന്നറിയാനുള്ള നിഷ്കളങ്കമായ ഒരു ആകാംക്ഷ ശേഷിച്ചിരുന്നു. ഘോരം ഘോരം പ്രസംഗങ്ങള്‍ നടക്കുമ്പോഴും, എന്റെ കണ്ണുകള്‍ ആ കുഞ്ഞുങ്ങളില്‍ തന്നെയായിരുന്നു. ഷര്‍ട്ടും, നിക്കറും ഷൂസും ധരിച്ചിരുന്ന എന്റെ സ്കൂള്‍ കാലത്തു നിന്നും തികച്ചും വിഭിന്നമായിരുന്നു അവിടെ ഞാന്‍ കണ്ട ഓരോ മുഖങ്ങളും. പലരുടെയും കുപ്പായങ്ങള്‍ പഴകിയും, ചെളി പുരണ്ടും, ചുളുങ്ങിയുമിരുന്നു. ദാരിദ്ര്യം എന്നതിനേക്കാള്‍ മാതാപിതാക്കളുടെയോ, സമൂഹത്തിന്റെയോ താല്പ്പര്യക്കുറവായിരിക്കാം കാരണമെന്നു ഞാന്‍ അനുമാനിച്ചു. ഞങ്ങള്‍ രണ്ടു കമ്പ്യൂട്ടറും വിദ്യാലയത്തിനു സംഭാവാന്‍ ചെയ്തു. എല്ലാപ്രാവശ്യവും ഉള്ളതു പോലെ ഇറങ്ങാന്‍ നേരം, ഞങ്ങള്‍ നാലുപേരും കുട്ടികളുടെ കൂടെ നിന്നൊരു ഫോട്ടോ എടുത്തു. എല്ലാ പ്രദര്‍ശനങ്ങളിലും, അതിനു മുന്‍പു സംഭാവന നല്കിയ സ്ഥലത്തെ ഫോട്ടോ പ്രദര്‍ശിപ്പിക്കാറുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഇവ നമ്മുടെ ചിന്താഗതിയിലും മാറ്റം വരുത്തുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല.", അന്നത്തെ സായാഹ്നം മീരയോടൊപ്പം കടല്ക്കരയില് ചിലവിടുമ്പോള്‍ ഞാന്‍ പറഞ്ഞു. "എനിക്കു ചുറ്റും ധാരാളം ചിരി ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അവയെല്ലാം ഹാസ്യം മൂലമുള്ള ചിരികള്‍ മാത്രമായിരുന്നു. ആ കുഞ്ഞുങ്ങളുടെ ചിരി അതില്‍ നിന്നെല്ലാം എത്രയോ വിഭിന്നം. അവ മനസ്സു നിറഞ്ഞ സന്തോഷം മൂലമുള്ള ചിരികളാണ്. ഞാന്‍ കാണാനോ, പരിചയപ്പെടാനോ താല്‍പ്പര്യം കാണിക്കാതിരുന്ന ചിരികള്‍. കൊച്ചു മാറ്റങ്ങളാണു നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക, അല്ലെ?", അവളുടെ മുഖം സന്തോഷം മൂലം വിടര്‍ന്നു. സമ്മാനം സ്വീകരിച്ച ആ കുട്ടികളുടെ മുഖത്തോടു അവളുടെ മുഖവും താദാത്മ്യം പ്രാപിച്ചിരുന്നു. "ഇങ്ങനെയുള്ള ഒരു വ്യക്തിയെയാണു ഞാന്‍ ആഗ്രഹിച്ചിരുന്നതു, ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതു. എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോഴേ അതു എനിക്കു പറ്റിയ മേഘലയല്ലെന്നു മനസ്സിലായിരുന്നു. അതിനാലാണു സോഷ്യല്‍ വര്‍ക്കില്‍ ഉപരിപഠനം തിരഞ്ഞെടുത്തത്. ഇപ്പോള്‍ അവസാന സെമസ്ടറാണ്", അവള് പറഞ്ഞു. "ഭാവിയിലും ഇതു തുടരാന്‍ കഴിയുമെന്നു വിശ്വാസമുണ്ടോ?", ഞാന്‍ അവളോടു ചോദിച്ചു. "ചോദ്യത്തിന്റെ സാഗത്യം എനിക്കു മനസ്സിലായി". പുഞ്ചിരിച്ചു കൊണ്ട്, എന്നാല്‍ ഗൌരവം ഒട്ടും കൈ വിടാതെ അവള് പറഞ്ഞു, "എന്നെ മനസ്സിലാക്കുന്ന ഒരാള്‍ വരട്ടെ. അപ്പോള്‍ നോക്കാം". "ഞാന്‍ ഒരു അപേക്ഷ തന്നാല്‍..". ഒരു നിറഞ്ഞ ചിരിയായിരുന്നു അതിനുള്ള <span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: start;">അവളുടെ </span>മറുപടി. കടല്ക്കരയില് അസ്തമയ സൂര്യന് മറഞ്ഞു തുടങ്ങിയപ്പോഴും, കാറ്റിന്റെ ആവേശം ശമിച്ചിരുന്നില്ല. വലിയ തിരകള്‍ ഉണ്ടാക്കി അവ കരയിലേക്കു അഞ്ഞടിച്ചുകൊണ്ടിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്നു രാത്രിയില്‍ ഞാന്‍ ഡയറിയില്‍ കുറിച്ചു. "രാഹുല്‍ മേനോന്റെ ജീവിതത്തിലെ രണ്ടാം ഭാഗം ഇന്നു തുടങ്ങുന്നു. കാണാതെ പോയ കാഴ്ച്ചകള്‍ക്കായി, അറിയാതെ പോയ അനുഭവങ്ങള്‍ക്കായി, അവളോടൊപ്പം...."</div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com12tag:blogger.com,1999:blog-3667648324088962166.post-89978923738062862632013-03-27T22:28:00.001+05:302013-03-27T22:29:47.343+05:30ഡബിള്‍ ബെല്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
"Dr.ALEX 32 M MAS ERS", </div>
<div style="text-align: justify;">
അതിരാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍, ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ വണ്ടിയിലെ ചാര്‍ട്ടില്‍ ഞാന്‍ ഒരു വട്ടം കൂടി നോക്കി. കഞ്ഞി പശയുടെ ദുര്‍ബലമായ പിടുത്തത്തില്‍ നിന്നും അതിന്റെ പല ഭാഗങ്ങളും വിട്ടു പോന്നിരുന്നു. മയക്കത്തിന്റെ ആലസ്യം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നില്ലെങ്കിലും, ട്രെയിനിന്റെ നീണ്ട ഹോണ്‍ മുഴക്കം പെട്ടികള്‍ വേഗത്തില്‍ പ്ലാറ്റ്ഫോമിലേക്കു ഇറക്കി വയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചു. രാത്രിയിലെ വണ്ടിയിലുള്ള കുടുക്കമോ, പുലര്‍ച്ചെയുള്ള എഴുന്നേല്പ്പോ കാരണമെന്നറിയില്ല, തല ഇപ്പോഴും പൂര്‍ണ്ണമായി പ്രവര്ത്തനനിരതമാകാന് വിസമ്മതിക്കുന്നു. പെട്ടികള്‍ കണ്ടിട്ടാവണം, ഒന്നു രണ്ടു ചുവന്ന കുപ്പായക്കാര്‍ എന്റെ അടുത്തേക്കു ഓടി വരുന്നത്. അവരുടെ സേവനം നിരസിക്കുമ്പോഴുള്ള ഉത്സാഹം, പിന്നീടു പെട്ടി നിരക്കി നീക്കുമ്പോള്‍ ലേശം പോലും ഉണ്ടായിരുന്നില്ല. കറ പറ്റിയ കുപ്പായവും, കുട്ടി നിക്കറും ധരിച്ചു സ്റ്റേഷന്റെ വശത്തു നില്ക്കുന്ന ആ ശോഷിച്ച രൂപം കണ്മുന്നില് പെടുന്നത് തികച്ചും ആകസ്മികമായാണ്. പെട്ടിയുടെ ഭാരവും, അതിനും മുകളില്‍ പടര്‍ന്നു പന്തലിച്ച അലസതയും അവന്റെ സഹായം തേടാന്‍ എന്നെ പ്രേരിപ്പിച്ചു. സഹായം നല്കുന്ന വ്യക്തിയോടുള്ള സാമാന്യ മര്യാദയുടെ ഭാഗമായി ഞാന്‍ അവന്റെ പേര് ചോദിച്ചു. "അരുണ്‍", അനന്തമായി കിടക്കുന്ന ട്രാക്കുകളില്‍ കണ്ണും നട്ടു അലസമായി അവന് പറഞ്ഞു. "എത്ര വയസ്സായി?", ചോദ്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു. "എട്ട്". ചോദ്യത്തിനു മാത്രം ഉത്തരം എന്നതാണോ അവന്റെ രീതി. "സ്കൂളില്‍ ഒന്നും പോകുന്നില്ലേ?". ഒന്നു ചിരിക്കാന്‍ വേണ്ടി മാത്രം അവന് ആദ്യമായി എന്റെ മുഖത്തു നോക്കി. "ഇപ്പോള്‍ പഠിച്ചില്ലെങ്കില്‍ പിന്നീടു ദുഖിച്ചിട്ടു കാര്യമില്ല." "പഠിക്കാന്‍ ആഗ്രഹമുണ്ടു സാര്‍. രണ്ടാം ക്ലാസ്സു വരെ പോയി. അമ്മ പോയപ്പോ പഠിത്തോം നിര്‍ത്തി. വീട്ടില്‍ വേറെ ആരുമില്ല." പ്രീ പെയ്ഡ് ഓട്ടോ കൌണ്ടര്‍ വരെ അവന് എന്റെ പെട്ടി എത്തിക്കുവാന്‍ സഹായിച്ചു. ഓട്ടോയില്‍ കയറുമ്പോള്‍ ഒരു നൂറു രൂപ അവന്റെ പോക്കറ്റില്‍ ഇട്ടു ഞാന്‍ പറഞ്ഞു, "പഠനം കൈവിടരുത്."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉണരാന്‍ മടിക്കുന്ന നഗരത്തിലൂടെ ബസ്സ് സ്റ്റാന്റ് ലക്ഷ്യമാക്കി ഓട്ടോ സഞ്ചരിച്ചു. എന്നെ ഞാനാക്കുവാന്‍ സഹായിച്ച ഭൌതീക സാഹചര്യങ്ങള്‍, എനിക്കു ലഭിക്കാനിടയായ ഭാഗ്യത്തെക്കുറിച്ചു ഞാന്‍ വീണ്ടും വീണ്ടും ചിന്തിച്ചു. എന്റെ കുട്ടിക്കാലവും, അരുണിനെയും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതു അവ മാത്രമാണ്. ബസ്സ് <span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: start;">സ്റ്റാന്റിൽ </span> കുട്ടിക്കാനം ബോര്‍ഡും ധരിച്ചു മൂക്കുന്തിയ ഒരു കിഴവന് ബസ്സ് യാത്രക്കാരെയും പ്രതീക്ഷിച്ചു കിടപ്പുണ്ട്. അതിലെങ്ങും ആരെയും കാണ്മാനില്ല. കൌണ്ടറില്‍ നിന്നും ബ<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: left;">സ്സു </span> പുറപ്പെടാന്‍ ഒരു മണിക്കൂറില്‍ കൂടുതലുണ്ടെന്നു മനസ്സിലാക്കിയ ഞാന്‍ ഒരു ചൂടു ചായയില്‍ അഭയം പ്രാപിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലെ ചൂടന്‍ കാലി ചായ ഊതിയൂതി ശബ്ദമുണ്ടാക്കി കുടിച്ചപ്പോഴുണ്ടായ ആനന്ദം, അതൊരു വിദേശ മലയാളിക്കേ മനസ്സിലാവൂ. ചായ ആസ്വദിച്ച ശേഷം, പെട്ടികളും ചുമന്നു ഞാന്‍ ബസ്സില്‍ കയറി. പത്തു നാല്‍പ്പതു വയസ്സു പ്രായം തോന്നിക്കുന്ന, തൊപ്പി വച്ച ഒരു മധ്യവയസ്കന്റെ അരികിലായി ഞാന്‍ ഇരിപ്പിടം പിടിച്ചു. തൊട്ടു മുന്നിലെ സീറ്റില്‍ ഒരു യുവാവും യുവതിയും, സാമിപ്യം ആസ്വദിച്ചു കൊണ്ടും, പരിപോഷിപ്പിച്ചു കൊണ്ടും ഇരുന്നിരുന്നു. മുന്നിലെ സീറ്റില്‍ ഒരു വയസ്സന് കാരണവരും ഉണ്ട്. യുവാക്കളുടെ ഒരു ആറംഗ സംഘവും അല്പ സമയത്തിനകം ബസ്സില്‍ കയറി. മൂകമായ ബസ്സിനെ യുവ ശബ്ദങ്ങള്‍ തട്ടിയുണര്‍ത്തി. സമയം പോകെ ആളുകള്‍ ബസ്സില്‍ നിറഞ്ഞു തുടങ്ങി. ഒടുവില്‍ ബസ്സില്‍ നില്‍ക്കാനും സ്ഥലമില്ലാത്ത അവസ്ഥ സംജാതമായി. വേനലില്‍ ചുട്ടു പഴുത്തു നില്ക്കുന്ന മണല്‍ത്തരികള്‍ക്കു മഴയുടെ കാഹളം പോലെ, ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ കയറി. മുന്നില്‍ നിന്നായി ഡബിള്‍ ബെല്‍ മുഴങ്ങി. "എങ്ങോട്ടാണ്?", വശത്തു നിന്നു കണ്ടക്ടര്‍ ചോദിച്ചു. "കുട്ടിക്കാനം". "എഴുപതു രൂപ.", "എത്താന്‍ എത്ര സമയം എടുക്കും?" "ഒരു മൂന്നര മണിക്കൂര്‍". കണ്ടക്ടര്‍ തിരക്കിലൂടെ മുന്നിലേക്കു ഊളിയിട്ടു ഊളിയിട്ടു കടന്നു പോയി. തലേന്നത്തെ ഉറക്ക ക്ഷീണം കൊണ്ടോ എന്തോ, ഞാനും അറിയാതെ മയക്കത്തിലേക്കു ഊളിയിട്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതിശക്തമായ എന്തോ ഒന്നു എന്നെ എടുത്തെറിയുന്നു എന്ന ഞെട്ടലിലാണ് ഞാന്‍ കണ്ണുകള്‍ മിഴിച്ചത്. യഥാര്‍ത്ഥ ലക്ഷ്യസ്ഥാനം ബോധമണ്ഡലത്തിലേക്കെത്താന് പിന്നെയും സമയമെടുത്തു. ഇത്രനേരവും, ഓരോ വളവിലും എന്റെ ആക്രമണം സഹിച്ച് സമീപം ഇരുന്നിരുന്ന മദ്ധ്യവയസ്കനെ നോക്കി ഞാന്‍ പുഞ്ചിരിച്ചു, അയാള്‍ തിരിച്ചും. മുന്നിലുള്ള യുവതിയും, യുവാവും കയറിയപ്പോഴുള്ളതിനേക്കാള് അല്‍പ്പം കൂടി ചേര്‍ന്നാണോ ഇരിക്കുന്നതു എന്നൊരു സംശയവും ഇല്ലാതില്ല. വണ്ടിയിലെ തിരക്കു അശ്ശേഷം കുറഞ്ഞിരിക്കുന്നുവെന്നതു സന്തോഷം നല്കിയ വിവരമാണ്. ഞാന്‍ വേഗം വാച്ചിലേക്കു കണ്ണോടിച്ചു. പുറപ്പെട്ടിട്ടു ഒന്നര മണിക്കൂറോളം പിന്നിട്ടിരിക്കുന്നു. പുറകില്‍ യുവസംഘത്തിന്റെ പാട്ടു മല്‍സരം നടക്കുന്നു. ഞാനും അതില്‍ സാവധാനം താളം പിടിച്ചു. "എങ്ങോട്ടാണ്?", ഞാന്‍ വശത്തിരുന്ന മദ്ധ്യവയസ്കനോടു ചോദിച്ചു. അയാള്‍ കേട്ടില്ല എന്നു തോന്നിയതുകൊണ്ട് ഞാന്‍ ചോദ്യം ഒന്നു കൂടി ആവര്‍ത്തിച്ചു. "കുട്ടിക്കാനം". അയാള്‍ ആ മറുപടി പറഞ്ഞ ഭാവത്തില്‍, ആവശ്യമില്ലാതെ സ്വകാര്യതയില്‍ ഇടിച്ചുകയറാതെ വായടച്ചു ഇരുന്നു കൂടെ എന്നുള്ള സന്ദേശം വ്യക്തമായി അടങ്ങിയിരുന്നു. "അല്ലെങ്കിലും എനിക്കിതു വേണം", ഞാന്‍ ആത്മവിമര്‍ശനം നടത്തി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വണ്ടി മലനിരകള്‍ നിരങ്ങി നിരങ്ങി കയറുകയാണ്. മൂക്കുന്തിയ ആ കേളവനു സാധിക്കാവുന്നതിലും അധികമാണു ഈ ജോലിയെന്നു വ്യക്തമായും ഓര്‍മ്മപ്പെടുത്തുന്ന ചില ശബ്ദങ്ങള്‍ ഇടയ്ക്കിടയ്ക്കു എഞ്ചിന് പുറപ്പെടുവിക്കുന്നുണ്ട്. ഡിസംബര്‍ മാസം, അതിന്റെ സ്വതസിദ്ധമായ വെള്ള പുതപ്പു കൊണ്ടു മലനിരകളെ മറച്ചു തുടങ്ങിയിരിക്കുന്നു. സമയം പത്തു മണിയായെങ്കിലും, വണ്ടിയെ കീറിമുറിച്ചു പായുന്ന ഇളംകാറ്റിനു, പുലര്‍ച്ചയുടെ കുളിര്‍മ ഇനിയും വിട്ടു മാറിയിട്ടില്ല. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു ഒളിഞ്ഞു കടക്കുന്നതു പാപമാണെന്നറിയാമായിരുന്നിട്ടു കൂടി കണ്ണുകള്‍ മുന്നിലിരിക്കുന്ന ദമ്പതികളുടെ ഇടയിലേക്കു എന്റെ അനുവാദം വാങ്ങാതെ പലപ്പോഴും സഞ്ചരിച്ചു. പുറകിലുള്ള പാട്ടു മല്‍സരം, അതിന്റെ എല്ലാവിധ ശക്തിയും, ആവേശവും കൈവരിച്ചു നടക്കുന്നുണ്ട്. ബാഹ്യ സാഹചര്യങ്ങളെല്ലാം എന്നെ വീണ്ടും ഒരു മലയാളിയാക്കി മാറ്റി. ബസ്സു കുട്ടിക്കാനം ലക്ഷ്യം വച്ചാണു യാത്ര ചെയ്തിരുന്നതെങ്കിലും, ഞാന്‍ ചിന്തകളെ താല്‍ക്കാലികമായി ഭൂതകാലം തിരയുന്ന ഒരു പേടകത്തില്‍ കയറ്റിയിരുത്തി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗോമസ്സ് അച്ചന്, തന്റെ എല്ലാ പ്രൌഡിയും പ്രതാപത്തോടും കൂടി കോട്ടയത്തെ സെയിന്റ് ജോസഫ്സ് അനാഥ മന്ദിരം നയിച്ചിരുന്നു. നാട്ടുകാരെ പരിചയപ്പെടുത്തുവാന്‍ വേണ്ടി പറയട്ടെ, ഞാന്‍ ബാല്യകാലം ചിലവഴിച്ച അനാഥമന്ദിരത്തിന്റെ ഡയറക്ടര്‍ ആണു അച്ചന്. അച്ചന്റെ ക്ഷോഭവും, ശകാരവും എല്ലാം ചൂരലിന്റെ രൂപത്തില്‍ പുറത്തു വരുന്നതു, മാര്‍ക്കു കുറയുമ്പോള്‍ മാത്രമാണ്. "നിനക്കൊക്കെ എന്തിന്റെ കേടാണെടാ ഇവിടെയുള്ളത്? നാലു നേരം മൂക്കു മുട്ടെ തിന്നാന്‍ കിട്ടുന്നില്ലേ. ഇരുന്നു പഠിച്ചാലെന്താ?". ഈ വാചകങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ കേട്ടവരാരും പിന്നീടൊരിക്കലും അതു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അതിനൊപ്പം തന്നെ തുടയില്‍ പതിക്കുന്ന ചൂരല്‍ വടിയുടെ സ്നേഹസ്പര്‍ശം, ഉറക്കത്തില്‍ പോലും പഠനത്തിന്റെ ആവശ്യകതയെ പറ്റി ഓര്‍മ്മകള്‍ ജനിപ്പിക്കും. "ചായ കുടിക്കാം, പത്തു മിനിറ്റുണ്ട്.", കണ്ടക്ടറുടെ ഒട്ടും ഗാംഭീര്യമില്ലാത്ത ആ ശബ്ദം പുറകില്‍ നിന്നുത്ഭവിച്ചു, വണ്ടിയില്‍ ചുറ്റി സഞ്ചരിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കയറ്റത്തിലെ ഒരു വളവിലാണു വണ്ടി നിര്‍ത്തിയിരിക്കുന്നത്. അവിടെ ആകെ ഒരു ചായക്കടയേ ഉള്ളു. യുവസംഘം ഇറങ്ങി ഫോട്ടോ എടുക്കുവാന്‍ ഓടി. കാമുകനും, കാമുകിയും പ്രണയം നുകര്‍ന്നു ബസ്സില്‍ തന്നെ ഇരിക്കുകയാണ്. ഞാനും, എന്റെ സമീപമിരിക്കുന്ന മധ്യവയസ്കനും, മറ്റു അഞ്ചാറു പേരും, ചായക്കടയിലെത്തി. തണുപ്പത്തു, ചൂടു ചായ നല്കിയ ഒരു സുഖം. തമിഴ്നാട്ടിലെ ചൂടും, പൊടിയും, വരള്‍ച്ചയും അനുഭവിച്ചു, ഇത്ര മനോഹരമായ ഒരു നാടു വിട്ടു, ഞാനെന്തിനു അവിടെ പോയി കിടക്കണം? മദ്ധ്യവയസ്കന് പോക്കറ്റില്‍ നിന്നു പൈസ എടുത്തപ്പോള്‍ മറ്റൊരു കടലാസു കൂടി താഴെ ചാടി. അയാള്‍ അതു കണ്ടില്ലെന്നു തോന്നുന്നു. ഞാന്‍ അതെടുത്തു, "RCC പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്" എന്ന തലക്കെട്ടിനടിയിലായി, കുറച്ചു മരുന്നുകളുടെ പേരു വിവരം ഉണ്ടായിരുന്നു. "താങ്കളുടെയാണെന്നു തോന്നുന്നു", ഞാന്‍ കടലാസു തിരികെ ഏല്‍പ്പിച്ചു കൊണ്ടു പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അല്പ നേരത്തിനു ശേഷം വീണ്ടും ഡബിള്‍ ബെല്‍ മുഴങ്ങി. ദീര്‍ഘ നേരത്തെ ഇരുപ്പിനു ശേഷം വീണുകിട്ടിയ ചെറിയൊരു ഇടവേള ആളുകളെ ഉന്മേഷവാന്മാരാക്കിയിരുന്നു. "ഞാനൊരു ഡോക്ടറാണ്. ക്യാന്‍സറിനു ഇപ്പോള്‍ ചികല്യൊക്കെയുണ്ട്. പേടിക്കാനില്ല". സമീപമിരുന്ന മദ്ധ്യവയസ്കനെ നോക്കി ഞാന്‍ പറഞ്ഞു. അയാള്‍ അതിനു മറുപടിയെന്നോണം തലയിലെ തൊപ്പിയൂരി. രോമകൂപങ്ങളുടെ നേര്‍ത്ത അംശം പോലും ഇല്ലാതിരുന്ന ആ മൂര്‍ദ്ധാവ്, അയാള്‍ കടന്നുപോയിട്ടുള്ള ചികല്സയെക്കുറിച്ചു എനിക്കു ചെറിയൊരു രൂപം നല്കി. "നാലാം സ്റ്റേജിലുള്ള ഒരു ക്യാന്‍സര്‍ രോഗിക്കു എന്തു ചികല്സയാണുള്ളത്? എനിക്കായി പ്രത്യേകിച്ചു ആശ്വാസവചനങ്ങള്‍ ഒന്നും ആവശ്യമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെയാണ്, RCCയുടെ പാലിയേറ്റീവ് യൂണിറ്റില്‍ നിന്നും ഞാന്‍ സ്വയം ഇറങ്ങി പോന്നത്. ഇപ്പോള്‍ അവര്‍ അവിടെ എന്നെ അന്വേഷിക്കുന്നുണ്ടാവും. ഭൂമിയില്‍ ഇത്ര നല്ല സ്ഥലങ്ങളുള്ളപ്പോള്‍, അവസാനം നമ്മള് എന്തിനു മരുന്നു മണക്കുന്ന ആ അടഞ്ഞ മുറിയിലാക്കുന്നു? വേദനഹാരികള് ഞാന്‍ എടുത്തിട്ടുണ്ട്. യൂണിറ്റിലുള്ള നടക്കാന്‍ ആരോഗ്യമുള്ള എല്ലാവരും ഇങ്ങനെയൊന്നു കൊതിക്കുന്നുണ്ട്. പക്ഷെ, അതിനുള്ള ഭാഗ്യം എല്ലാവര്ക്കും ലഭിക്കില്ലല്ലോ." ഇതിനു എനിക്കു പ്രത്യേകിച്ചു മറുപടിയൊന്നുമുണ്ടായില്ല. അല്പ നേരത്തിനു ശേഷം, അയാള്‍ സ്വയം പരിചയപ്പെടുത്തി, "എന്റെ പേരു സുനില്‍. സ്ഥലം കൊല്ലത്തിനടുത്തു കുണ്ടറയാണ്. ഡോക്ടറുടെ പേരെന്താണ്?", ഞാന്‍ പറഞ്ഞു, "അലക്സ്. കോട്ടയത്തെ ഒരു അനാഥ മന്ദിരത്തില്‍ വളര്‍ന്നു. ഇപ്പോള്‍ മദ്രാസില്‍ ഹൃദ്രോഗവിദഗ്ദനായി ജോലി ചെയ്യുന്നു.". "ഒരു അനാഥ മന്ദിരത്തില്‍ നിന്നും ഹൃദ്രോഗവിദഗ്ദനിലേക്കോ? സാര്‍ തീര്‍ച്ചയായും ബഹുമാനം അര്‍ഹിക്കുന്നു." "ഒരു അസുഖത്തെ, അതിന്റെ ഭീഷണിയെ, അല്പം വില പോലും നല്‍കാതെ പഴംചാക്കിനു തുല്യം പുറത്തേക്കു വലിച്ചെറിയുന്ന ആ മനസ്സു കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നു.", ഞാന്‍ പറഞ്ഞു. പിന്നീടു സുനിലിനോടു സംസാരിക്കാന്‍ ഒന്നുമുണ്ടായില്ല. അയാളും പുറത്തെ മഞ്ഞു മൂടിയ മലനിരകളിലേക്കു കണ്ണും നട്ടിരുന്നു. ബസ്സ് മണിക്കൂറുകളായി അതിന്റെ കിതപ്പു തുടങ്ങിയിട്ട്. ആളുകളെ മുകളിലേക്കെത്തിക്കാന്‍ അനുസ്യൂതം അതു കഷ്ടപ്പെടുന്നുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞാന്‍ ഓര്‍മ്മകളില്‍ വീണ്ടും ഗോമസ് അച്ചന്റെ തറവാട്ടു മുറ്റത്തെത്തി. പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ സമയം, അച്ചന് എന്റെ അടുക്കല്‍ വന്നു, "നീ ഒരു ഡോക്ടറായി കാണണമെന്നാണു എന്റെ ആഗ്രഹം. അനാഥാലയത്തിനു, അന്യ സംസ്ഥാനങ്ങളില്‍ വിട്ടു പൈസ കൊടുത്തു പഠിപ്പിക്കാന്‍ കഴിയില്ല എന്നു നിനക്കറിയാമല്ലോ. നീ എന്‍ട്രന്‍സ് എഴുതി തന്നെ സീറ്റ് മേടിക്കണം. നിന്റെ കഴിവിനുള്ള ഒരു അംഗീകാരം കൂടിയാവും അത്. നിനക്കു അതിനു കഴിയും.", അച്ചന് എന്റെ തോളില്‍ സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു. ചൂരലു കൊണ്ടല്ലാതെ ആ വൈദീകന് ആദ്യമായായിരുന്നു എന്നെ സ്പര്‍ശിക്കുന്നത്. കുട്ടികള്‍ക്കു പ്രായമാവുമ്പോള്‍ അവരെ സ്വയം പര്യാപ്തരാക്കാന്‍ അച്ചന് അതീവ ശ്രദ്ധാലുവായിരുന്നു. പഠിക്കാന്‍ മോശമായവര്‍ക്കു അച്ചന് തന്നെ എന്തെങ്കിലും കൈ തൊഴിലിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്കു ബാഗുമായി ഞാന്‍ ഇറങ്ങുമ്പോള്‍, അച്ചന് പറഞ്ഞു, "ഇവിടുത്തെ കാര്യങ്ങള്‍ ഇനി നിന്നെ ഒരിക്കലും അലട്ടരുത്. അതിനു ഞാനും മറ്റച്ചന്മാരും ഉണ്ട്. നീ അന്തസ്സുള്ള ഒരു ജീവിതത്തിനു വേണ്ടി പോരാട്ടം തുടങ്ങാന്‍ പോകുന്നു. അതു നിനക്കു ജന്മം തന്നു തെരുവിലേക്കു വലിച്ചെറിഞ്ഞവര്ക്കുള്ള മറുപടി കൂടിയാണ്. നീ ഇവിടെയുള്ള നിന്റെ അനുജന്മാര്‍ക്കു എന്നും ഒരു പ്രചോദനമായി നിലകൊള്ളണം. നീ മറ്റുള്ളവരെപോലെ എന്നും എന്റെ പ്രാര്‍ത്ഥനയിലുണ്ടാവും. തിരിച്ചും പ്രാര്‍ത്ഥിക്കണം." അച്ചന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പഠനത്തിലെ ഓരോ ഘട്ടത്തിലും എന്നെ മുന്നോട്ടു നയിച്ചു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിറയ്ക്കുന്ന ഒരു കര സ്പര്‍ശം എന്റെ ശ്രദ്ധയെ വീണ്ടും വര്‍ത്തമാന കാലത്തിലേക്കെത്തിച്ചു. "ഞാന്‍ മദ്യപിച്ചിട്ടില്ല, പുക വലിച്ചിട്ടില്ല, ഈ അസുഖം എങ്ങനെയെങ്കിലും ഭേദമാക്കാന്‍ പറ്റുമോ ഡോക്ടര്‍." സുനിലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അയാളില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഭാവമാറ്റമായിരുന്നു അത്. അയാളുടെ രോഗ വിവരത്തിന്റെ രേഘകള് നോക്കിയ ശേഷം ഞാന്‍ പറഞ്ഞു, "ബുദ്ധിമുട്ടാണ്." ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ വെറുക്കുന്ന നിമിഷങ്ങളാണിവ. കാര്‍ഡിയോളജി ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുവാന്‍ ഒരു പ്രധാന കാരണവും, ഇത്തരം മാറാരോഗങ്ങളുടെ കുറവായിരുന്നു. പുറകില്‍ വിദ്യാര്‍ത്ഥി സംഘങ്ങളില്‍ നിന്നായി, സിഗററ്റിന്റെ പുക ഉയര്‍ന്നു. കൂട്ടത്തില്‍ വലിക്കാത്ത ഒരുത്തനെ നിര്‍ബന്ധിക്കുകയാണെന്നു തോന്നുന്നു, "ജീവിതം എന്ജോയ് ചെയ്യളിയാ. ഒരു പഫ് എടുത്തു നോക്ക്. ഇതൊക്കെ ഇപ്പൊ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പഴാ. " സിഗരറ്റ് പുക ബുസ്സിലാകെ അസ്വസ്ഥതയുണ്ടാക്കി. താമസിയാതെ കണ്ടക്ടര്‍ അവരെ വിലക്കുന്നതും കേട്ടു. "മരണത്തിനുള്ള കാരണം അന്വേഷിച്ചു വേവലാതി പൂണ്ടു നടക്കുന്ന ഒരു പഥികനാണു ഞാന്‍." സന്ദര്‍ഭത്തിനു യോജിക്കുമോ എന്നു നോക്കാതെ ഞാന്‍ സുനിലിന്റെ അടുത്തു കാവ്യാത്മകമായി പറഞ്ഞു. ഇതു അയാളില്‍ ചെറിയൊരു ചിരി പടര്‍ത്തി. "താങ്കള്‍ കുട്ടിക്കാനം വരെ ഉണ്ടാകുമോ?", ഞാന്‍ ചോദിച്ചു. "അങ്ങനെ ഇന്ന സ്ഥലമെന്നൊന്നുവില്ല. വഴിയില്‍ നല്ല ഒരു സ്ഥലം കണ്ടാല്‍ അവിടെ ഇറങ്ങും. ബാക്കി അപ്പോള്‍", അയാള്‍ പറഞ്ഞു. വണ്ടി യാത്ര തുടങ്ങിയിട്ടു മൂന്നു മണിക്കൂറോളം പിന്നിട്ടിരിക്കുന്നു. "enjoy the life as it comes", പുറകില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വരികള്‍ ഉയര്‍ന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇടയ്ക്കിടയ്ക്കു ഉറക്കത്തിന്റെ ഉള്‍വിളികള്‍ തലയില്‍ എത്തുന്നുണ്ട്. ഞാന്‍ വീണ്ടും ഒന്നു മയങ്ങി. ചെവിയിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ തടയാന്‍ കമ്പിളി പുതച്ചാണ് ഉറക്കം. പത്തു, പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും, സുനില്‍ എന്നെ തട്ടിയുണര്‍ത്തി, "സാര്‍ ഈ സ്ഥലം കണ്ടോ. എത്ര മനോഹരമായിരിക്കുന്നു." പല വര്‍ണ്ണ ഇലകളുമായി പൈന്‍ മരങ്ങള്‍ ചുറ്റിലും. വിരളമായി, അവിടിവിടെ ടൂറിസ്റ്റ് വണ്ടികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അയാള്‍ സീറ്റില്‍ നിന്നു എഴുന്നേല്ക്കാന് തയ്യാറെടുത്തുകൊണ്ടു പറഞ്ഞു, "ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയാ. പരസ്പരം ഇനി കാണില്ല. പ്രാര്‍ത്ഥനകളില്‍ എന്നെ കൂടി ഓര്‍മ്മിക്കണം". "എനിക്കു ഒരാശംസയും നേരുന്നില്ലേ?", ഞാന്‍ വെറുതെ സുനിലിന്റെ അടുക്കല്‍ ചോദിച്ചു. "സാറിനു, ഇതുപോലെ മനോഹരമായ ഒരു സ്ഥലത്തു, ശുദ്ധ വായു ശ്വസിച്ചു, വേദനരഹിതമായ ഒരു മരണമുണ്ടാകട്ടെ." ഞാന്‍ അതു കേട്ടു ചിരിച്ചു, "ലോകത്തു ഏതൊരു വ്യക്തിക്കും ലഭിക്കാവുന്നതില്‍ വച്ചു ഏറ്റവും വലിയ ഭാഗ്യം.", ഞാന്‍ മനസ്സില്‍ പറഞ്ഞു. കുട്ടികളെ പോലെ വിടര്‍ന്ന കണ്ണുകളുമായി അയാള്‍ ആ പൈന്‍ മരങ്ങള്‍ക്കിടയിലേക്കു ഇറങ്ങി, . ഡബിള്‍ ബെല്‍ മുഴങ്ങി. "ജീവിതം എത്ര സുന്ദരം, മനോഹരം", വിദ്യാര്‍ത്ഥികള്‍ സന്തോഷ ലഹരിയിലാണെന്നു തോന്നുന്നു. "കുട്ടിക്കാനം എത്താന്‍ എത്ര സമയം കൂടി എടുക്കും?", ഞാന്‍ കണ്ടക്ടറോടു ചോദിച്ചു. "ഒരു പത്തു മിനിറ്റു സാര്‍", അയാള്‍ പറഞ്ഞു. മുന്നിലുള്ള യുവാവും, യുവതിയും ചുറ്റുമു<span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: left;">ളള</span> തണുപ്പിനെ ആസ്വദിക്കുകയാണ്. അവസാനം, ആ കിളവന് ബസ്സ്, ഞങ്ങളെയും വഹിച്ചു കൊണ്ട്, കുട്ടിക്കാനം ബസ്സ് <span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: start;">സ്റ്റാന്റിൽ</span> എത്തി. ബസ്സില്‍ അവസാന സിംഗിള്‍ ബെല്‍ മുഴങ്ങി. എല്ലാവരും ഇറങ്ങി. സമയം ഉച്ചക്കു പന്ത്രണ്ടു കഴിഞ്ഞു. യുവാക്കളുടെ സംഘവും, ദമ്പതികളും എല്ലാവരും തിരക്കിലാണ്. നിമിഷ നേരം കൊണ്ടു അവര്‍ ആളുകള്‍ക്കിടയില്‍ അലിഞ്ഞു ചേര്‍ന്നു. ഞാന്‍ സാവധാനം മുന്നില്‍ പോയി, ഇത്രയം ദൂരം എന്നെ വഹിച്ചു കൊണ്ടു വന്ന വണ്ടിയുടെ, ശ്വാസോച്ഛ്വാസം നടന്നിരുന്ന മൂക്കില്‍ ഒന്നു തലോടി. കുട്ടിക്കാനത്തെ തണുപ്പിനിടയിലും വണ്ടിയുടെ ഉള്ളിലെ ചൂടു ഞാന്‍ അറിഞ്ഞു. സാവധാനം ഞാന്‍ ടൌണിലേക്കു നടന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"പാസ്റ്ററല്‍ സെന്റര്‍ വരെ ഒന്നു പോകണം". ടൌണില്‍ മുന്‍വശത്തായി കിടന്നിരുന്ന ഒരു ഓട്ടോക്കാരനോടായി ഞാന്‍ പറഞ്ഞു. രണ്ടു കിലോമീറ്ററിനു അയാള്‍ അമ്പതു രൂപ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചു. സാവധാനം, പൂന്തോട്ടങ്ങള്‍ അതിര്‍ത്തി പാകിയിരിക്കുന്ന ആ കെട്ടിടത്തിലേക്കു ഞാന്‍ എത്തിച്ചേര്‍ന്നു. അച്ചന്മാര് വിശ്രമജീവിതം നയിക്കുന്നിടമാണു ഇവിടം. "ഫാദര്‍ ഗോമസിനെ ഒന്നു കാണണം", ഞാന്‍ അവിടെ കണ്ട ഒരു കന്യാസ്ത്രീയോടായി പറഞ്ഞു. "ആരു വന്നെന്നു പറയണം", അവര്‍ ചോദിച്ചു. "അലക്സ് വന്നെന്നു പറഞ്ഞാല്‍ മതി." സിസ്റ്റര്‍ സാവധാനം അകത്തേക്കു പോയി. ഒരു മനുഷ്യായുസ്സു മുഴുവന്‍ ദൈവത്തെ സേവിച്ച ശേഷം, അവിടുത്തിങ്കലേക്കു പോകാനുള്ള വഴി തുറക്കാനുള്ള പ്രാര്‍ത്ഥനയുമായി, വീടിന്റെ അവിടിവിടെ പ്രായം ചെന്ന ധാരാളം അച്ചന്മാര് ഇരിക്കുകയും, നടക്കുകയും ചെയ്യുന്നുണ്ട്. ആ പ്രദേശം മനോഹരമാണ്, ശാന്തവുമാണ്. ആര്‍ക്കും വേവലാതിയില്ല, തിരക്കുമില്ല. കിട്ടുന്നതിനെ അവിടെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു. മരണം ഒരു സാധാരണ സംഭവവുമാണ്. ഓരോരുത്തരും താന്താങ്ങളുടെ ദിനങ്ങള്‍ എണ്ണി കഴിയുന്നു. "എടാ നീ വന്നോ?", പരിചയമുള്ള ആ ശബ്ദത്തിനു അല്‍പ്പം ഇടര്‍ച്ച വന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറ്റു മാറ്റമൊന്നുമില്ല. ചക്രക്കസേരയിലാണു സഞ്ചാരം. ഉരുട്ടിക്കൊണ്ടു വന്ന കന്യാസ്ത്രീയോടായി, അച്ചന് പറഞ്ഞു, "എന്റെ ശിഷ്യനാ. ഇപ്പോ മദ്രാസില്‍ ഡോക്ടറാ." തങ്ങളെ സന്ദര്‍ശിക്കാന്‍ ആരെങ്കിലും എത്തുന്നതു പ്രായമായവര്‍ക്കു അഭിമാനം നല്കുന്ന കാര്യമാണ്. "ഞാന്‍ നാളയെ പോകുന്നുള്ളൂ അച്ചാ". അച്ചന്റെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു. എനിക്കുള്ള മുറി നിമിഷ നേരം കൊണ്ടു തയ്യാറായി. ആയ കാലത്തെ സല്‍പ്രവര്‍ത്തനങ്ങള്‍ നിമിത്തം, ധാരാളം ഉയര്‍ന്ന നിലയിലുള്ള സന്ദര്‍ശകരുള്ള വ്യക്തിയാണു ഫാദേര് ഗോമസ്. ഞാന്‍ ഒന്നു കുളിച്ചു ഫ്രെഷ് ആകുവാനായി മുറിക്കുള്ളിലേക്കു പോയി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അച്ചനോടൊപ്പം ഉച്ചഭക്ഷണം കഴിക്കവേ ഞാന്‍ ചോദിച്ചു, "നമുക്കു ഉച്ചക്കു ശേഷം ഒന്നു പുറത്തു പോയാലോ". പുറമേയ്ക്കു പോകുന്നതു അച്ചനും വളരെ താല്‍പ്പര്യമുള്ള കാര്യമാണ്. ഉച്ചയ്ക്കു ഒന്നു മയങ്ങിയ ശേഷം, നാലു മണിയോടെ ഞങ്ങള്‍ സെന്ററിലെ വണ്ടിയുമായി പുറപ്പെട്ടു. ഞാനാണ് ഓടിച്ചത്. പുല്‍ച്ചെടികള്‍ ഭൂമിയെ മറച്ച ഒരു കുന്നിന് ചെരുവില്‍ ഞാന്‍ വണ്ടി നിര്‍ത്തി. അച്ചനെ വണ്ടിയില്‍ നിന്നിറക്കി, ചക്രക്കസേരയില്‍ ഇരുത്തി. ഞാന്‍ ആ മൊട്ടക്കുന്നിലൂടെ അച്ഛനെയും കൊണ്ടു സഞ്ചരിച്ചു. കുന്നിന്റെ ഏറ്റവും ഉയരത്തില്‍ ഞാന്‍ കസേര നിര്‍ത്തി. മൂടല്‍ മഞ്ഞു നിറഞ്ഞ തണുത്ത ഇളം കാറ്റു പ്രദേശമാകെ പൊതിഞ്ഞു, ഞാന്‍ ചോദിച്ചു, "എന്റെ അച്ഛനും അമ്മയും ആരാണെന്നു അച്ചനറിയുമോ?". "എന്തു പറ്റി വര്‍ഷങ്ങള്‍ക്കു ശേഷം പൈതൃകം അന്വേഷിക്കാന്‍?", അച്ചന് ചോദിച്ചു. "അവരുടെ മുന്നില്‍ പോയി നില്ക്കാന്. നിങ്ങള്‍ ഉപേക്ഷിച്ച ആ പോടികുഞ്ഞു ഇത്രയും വളര്‍ന്നു എന്നു പറയാന്‍.", എന്റെ ശബ്ദം കനത്തിരുന്നു. കുറച്ചു നേരം അച്ചന് ആലോചിച്ചിരുന്നു, ഓര്‍മ്മകള്‍ക്കായി ആ മനസ്സു പരതുന്ന പോലെ. "നിന്നെ എനിക്കു അനാഥ മന്ദിരത്തിന്റെ വാതില്ക്കല് നിന്നാണു ലഭിച്ചത്. മഴ തോര്‍ന്ന ആ രാത്രിയില്‍ ഞാന്‍ ഗേറ്റ് അടക്കാനായി പുറത്തു കടന്നതാണ്. ഒരു ചോരക്കുഞ്ഞിന്റെ കരച്ചില് അവിടെ കേട്ടു. നീ അല്‍പ്പം പോലും മഴ നനഞ്ഞിരുന്നില്ല. അതിനര്‍ത്ഥം നിന്നെ മാറോടണച്ചു സംരക്ഷിച്ചു കൊണ്ടു നിന്റെ അമ്മ പരിസരത്തെവിടെയോ നിന്നിരുന്നു. ഞാന്‍ ചുറ്റും നോക്കിയെങ്കിലും ആരെയും കാണാനായില്ല. അല്പം ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നതു പിന്നീടു ഞാന്‍ കണ്ടു. അവരെ വിളിച്ചെങ്കിലും, വിളി കേള്‍ക്കാത്തതായി ഭാവിച്ചു അവര്‍ വിദൂരതയിലേക്കു നടന്നു നീങ്ങി." അച്ചന് ഒന്നു നിര്‍ത്തിയ ശേഷം തുടര്‍ന്നു, "അര്‍ത്ഥശൂന്യമായ ഭൂതകാലം അന്വേഷിച്ചു സമയം കളയുന്നവനല്ല, അര്‍ത്ഥസംപുഷ്ടമായ ഭാവി കണ്ടെത്തുന്നവനാണു യഥാര്‍ത്ഥ വിജയി." പിന്നീടു അതേ പറ്റി ഒന്നും ചോദിക്കുവാന്‍ എനിക്കുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്‍ മടങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിറ്റേന്നു എന്റെ വകയായി പ്രത്യേക പരിശോധന ആശ്രമത്തിലെ എല്ലാ അന്തേവാസികള്‍ക്കും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇറങ്ങുന്നതിനു മുമ്പായി അച്ചന് പറഞ്ഞു, "വര്‍ഷങ്ങളുടെ പൈതൃകം അവകാശപ്പെടാനുണ്ടെങ്കിലും, ഒരാളെ പോലും ജീവിത ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ അവനെക്കൊണ്ടു ദൈവത്തിനും, ലോകത്തിനും എന്തു പ്രയോജനം?" ഒന്നു നിര്‍ത്തിയ ശേഷം അച്ചന് തുടര്‍ന്നു, "നീ ഇടയ്ക്കൊക്കെ ഇവിടെ വരണം". ആ കരങ്ങളില്‍ ഒന്നു ചുംബിച്ചു, ഞാന്‍ സെന്ററില്‍ നിന്നു പടിയിറങ്ങി. ഇന്നു എന്റെ മേല്‍ പരിപൂര്‍ണ്ണ അവകാശമുള്ള ഒരേയൊരു കൈകളാണവ. തിരികെ ബസ്സ് <span style="background-color: white; color: #444444; font-family: arial, sans-serif; font-size: 16px; line-height: 24px; text-align: start;">സ്റ്റാന്റിൽ</span> മൂക്കുന്തിയ ആ പഴഞ്ചന്‍ ബസ്സ് ഒരു മടക്കയാത്രക്കു തയ്യാറായി കിടപ്പുണ്ടായിരുന്നു. തലേന്നു കണ്ട യുവതി ഇന്നു മറ്റൊരുവന്റെ ഒപ്പം ടൌണിലൂടെ നടന്നു പോകുന്നത് ബസ്സിലിരുന്നു ഞാന്‍ കണ്ടു. മടക്കയാത്രയില്‍ ആ പൈന്‍ മരങ്ങള്‍ക്കിടയില്‍ ഞാന്‍ സുനിലിനെ തിരഞ്ഞെങ്കിലും, കാറ്റത്തു ഇളകിയാടുന്ന മരങ്ങളും, ഏതാനും ടൂറിസ്റ്റു വണ്ടികളും മാത്രമാണു കാണാനായത്. മടക്കയാത്ര ഏതാണ്ടു മുഴുവനായും ഞാന്‍ ഉറക്കത്തിനു സമര്‍പ്പിച്ചു. റെയില്‍വേ സ്റ്റേഷനില്‍, ഏറെ നേരത്തെ തിരച്ചിലിനിടയില്‍ ഞാന്‍ അരുണിനെ കണ്ടെത്തി. പെട്ടി എടുക്കാന്‍ അവന് എന്നെ സഹായിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്, ഒരു കവര്‍ ഞാന്‍ അവനെ ഏല്‍പ്പിച്ചു. സാവധാനം അവന് അതു പൊട്ടിച്ചു. അതില്‍ ഒരെഴുത്തും, മദ്രാസിലേക്കു ഒരു ടിക്കെറ്റുമായിരുന്നു. ആ എഴുത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു, "നാളത്തെ വണ്ടിയില്‍ മദ്രാസിലേക്കുള്ള ടിക്കറ്റ് ഇതിലുണ്ട്. അവിടെയെത്തിയാല്‍ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക. എന്നെ ഗോമസ് അച്ചന് വളര്‍ത്തിയതു പോലെ നിന്നെ ഞാന്‍ വളര്‍ത്തും. ഒടുവില്‍, ഞാന്‍ എന്റെ ഭാവിയെ കണ്ടെത്തിയിരിക്കുന്നു, തികച്ചും അര്‍ത്ഥസംപുഷ്ടമായ എന്റെ ഭാവിയെ." ട്രെയിനിന്റെ ചൂളം വിളി ഉയരുമ്പോള്‍, അവന്റെ കണ്ണുകള്‍ നിറയുന്നത് പ്ലാറ്റ്ഫോമിലെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.</div>
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com5tag:blogger.com,1999:blog-3667648324088962166.post-16287209163439597442013-03-01T19:16:00.000+05:302013-03-01T19:17:14.401+05:30ഉത്തരാധുനീക ഗോലിയാത്തുമാര്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
"വര്‍ഗ്ഗീയതയുടെ നിറമെന്താണു ബാബൂജി?", തെക്കന്‍ ഗുജറാത്തിലെ സോമനാഥ് കടല്ക്കരയില്, അസ്തമയ സൂര്യന്റെ ചുമപ്പിനെ സാക്ഷി നിര്‍ത്തി സാം ചോദിച്ചു. "അതു തന്നെ", സൂര്യന്റെ, ചുവപ്പിന്റെ പ്രഭയെ ചൂണ്ടിക്കാട്ടി ബാബൂജി അറിയിച്ചു. "അത് അല്പം താത്വികമായിപ്പോയല്ലോ", സാം പ്രതികരിച്ചു. "കൊന്നൊടുക്കാന്‍ ഭ്രാന്തു പൂണ്ടു തെരുവില്‍ അലയുന്ന ദൈവങ്ങള്‍ക്കു മറ്റെന്തു നിറം കൊടുക്കാനാവും? വര്‍ഗ്ഗീയതയ്ക്കു ദൈവങ്ങളെ കൂട്ടു പിടിക്കുന്നതു തന്നെ ഭ്രാന്ത്. പിശാചുക്കളും ദൈവത്തില്‍ നിന്നു തന്നെ ഉണ്ടായതാണെന്നൊരു സങ്കല്‍പ്പമുണ്ട്. അതിനെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങള്‍ മാത്രമേ സമൂഹത്തില്‍ ഇന്നു നടക്കുന്നുള്ളൂ, അഥവാ മാധ്യമങ്ങളില്‍ വരുന്നുള്ളൂ. മീഡിയായ്ക്കും അവരുടെ നിലനില്‍പ്പു ഒരു പ്രശ്നമല്ലേ. " തന്റെ കയ്യിലുള്ള കടലപ്പൊതിയില്‍ നിന്നു ഏതാനും വറുത്ത കടല ബാബൂജിയുടെ കയ്യിലേക്കു സാം കൈമാറി. ബാബൂജി ചോദിച്ചു, "അതു പോട്ടെ, ഇന്നു നിനക്കു ഓര്‍മ്മകളുടെ വേദനയാണോ, പ്രതീക്ഷയുടെ സന്തോഷമാണോ ഉള്ളത്?". "ഇവയ്ക്കിടയില്‍ ഒരു നേര് രേഖയിലൂടെ പോകനല്ലേ ബാബൂജി എന്നെ പഠിപ്പിച്ചിട്ടുള്ളത്. അന്നും, ഇന്നും ഞാന്‍ അവയ്ക്കു മദ്ധ്യത്തില്‍ തന്നെ". കടല്ക്കരയില് അനേകം കുടുംബങ്ങള്‍ എത്തിയിട്ടുണ്ട്. സാമും, ബാബൂജിയും മിക്കവാറും ഈ കടല്ക്കരയില് സായാഹ്നം ചിലവഴിക്കാറുണ്ട്. താത്വിക ചിന്തകളും, അവലോകനങ്ങളുമായി അവരുടെ സായാഹ്നങ്ങള്‍ അങ്ങനെ നീണ്ടു പോകാറുമുണ്ട്. എന്നാല്‍ ഇന്നത്തെ സന്ധ്യയ്ക്കു ഒരു പ്രത്യേകതയുണ്ട്. അവന് LLB പരീക്ഷ ഒന്നാം ക്ലാസ്സില്‍ പാസ്സായി കഴിഞ്ഞുള്ള ആദ്യ സന്ധ്യയാണത്.<br />
<br />
പിറ്റേന്നു അവന്റെ മനസ്സു കലുഷിതമായിരുന്നു. അപ്പച്ചന് സെബാസ്റ്റ്യനും, അമ്മ അന്നയും ജീവനോടെ കത്തിക്കപ്പെടുന്ന, മറവിയുടെ ചാലുകള്‍ക്കു ഇന്നും വിട്ടു കൊടുക്കാത്ത, കുട്ടിക്കാലത്തെ ആ രംഗം സാമിനെ അസ്വസ്ഥമാക്കി. അങ്ങനെയുള്ള സായാഹ്നങ്ങളില്‍ അവന് ഒറ്റയ്ക്ക് കടല്ക്കരയില് വന്നിരിക്കും. ബാബൂജിക്കും അതറിയാം. അലറിയടിച്ചു കരയിലേക്കു തള്ളിവരുന്ന തിരകള്‍, നിസ്സഹായമായി പിന്‍വലിയുന്ന നിരന്തരമായ ആ രംഗങ്ങള്‍ അവന് നോക്കിയിരുന്നു. ഒരു മനുഷ്യനു മറ്റൊരു മനുഷ്യനെ ജീവനോടെ എങ്ങനെ കത്തിച്ചു കളയാന്‍ സാധിക്കുമെന്നതു ഇന്നും അവനു ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമാണ്, അതും സമാധാനത്തിന്റെ പ്രതീകമായ ദൈവത്തിന്റെ പേരില്‍. അവന്റെ പഴമയുടെ ഏടുകളില്‍, സോമനാഥ് ടൌണിലെ സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപകരായ അപ്പച്ചന്റെയും അമ്മയുടെയും മായാത്ത രൂപങ്ങളുണ്ട്. അപ്പച്ചന് വാങ്ങിത്തന്നിരുന്ന വില കൂടിയ മുട്ടായിയുടെയും, അമ്മ സ്നേഹപൂര്‍വ്വം വിളമ്പിയിരുന്ന കൊണ്ടാട്ടത്തിന്റെയും, ഇന്നും വായില്‍ വെള്ളമൂറിക്കുന്ന രുചിയുണ്ട്. അയല്‍വാസികളുടെ സ്നേഹമസ്രണമായ മുഖങ്ങളുണ്ട്.<br />
<br />
അന്നു, അവന്റെ അമ്മ പതിവിലും ഭയചകിതയായിരുന്നു. തെരുവിലെങ്ങും ആക്രോശങ്ങളും രോദനങ്ങളും. അഗ്നിയുടെ മടുപ്പിക്കുന്ന ദൃശ്യങ്ങള്‍ തെരുവിനെ അലങ്കോലമാക്കി. അമ്മ വന്ന പാടെ അവനെയും കൊണ്ടു വീട്ടില്‍ നിന്നിറങ്ങി. കുറച്ചകലെയുള്ള പാട്ടിയുടെ വീട്ടില്‍ അവനെ കൊണ്ടു ചെന്നാക്കി. ആദ്യമൊന്നും സമ്മതിക്കാതിരുന്ന പാട്ടിയുടെ കാലില്‍ അമ്മ വീഴുന്നത് ഇപ്പോഴും അവന്റെ മനസ്സിലുണ്ട്. തിരികെ അമ്മയുടെ കൂടെയിറങ്ങണമെന്നു വാശി പിടിച്ച അവനെ അമ്മ അത്യന്തം ക്ഷോഭത്തോടെയാണ് അന്നു ശകാരിച്ചത്. തിരികെ പോകുമ്പോള്‍ അമ്മ തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ അവര്‍ കണ്ണുകള്‍ തുടച്ചിരുന്നു. വീടിനുള്ളില്‍ നിന്നു അപ്പച്ചനെയും അമ്മയെയും ആളുകള്‍ വലിച്ചു മുറ്റത്തേക്കു കൊണ്ടുപോകുന്നതു വിദൂരതയില്‍ നിന്നു അവന് നോക്കി കണ്ടു. തീ നാളങ്ങളില്‍ മാംസം കരിയുന്ന ഗന്ധം കലര്‍ന്നപ്പോള്‍ അവന് പാട്ടിയുടെ വീട്ടില്‍ നിന്നിറങ്ങി ഓടി. ആ ഓട്ടം കിലോമീറ്റെറുകള്‍ അകലെയുള്ള രാമകൃഷ്ണ മിഷനിലെ, സ്വാമി ശീര്‍ഷാനന്തയുടെ മുന്നിലാണ് ചെന്നു നിന്നത്. നിന്നു എന്നതു അസത്യമാവും. ക്ഷീണിച്ചു വീഴുകയായിരുന്നു എന്നതാണ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നത്. അവന്റെ കഴുത്തിലെ കൊന്ത, സ്വാമിക്കു ആവശ്യമായ എല്ലാ വിവരങ്ങളും നല്കി. ഒട്ടും സമയം പാഴാക്കാതെ സ്വാമി അവനെ എടുത്തു ആശ്രമത്തിലേക്കു കൊണ്ടു പോയി. ആദ്യമേ തന്നെ കൊന്ത ഊരി പെട്ടിയില്‍ വച്ചു.<br />
<br />
മുഖത്തു വീണ തണുത്ത ജല കണങ്ങള്‍ കാണാമറയത്തിരുന്ന അവന്റെ ബോധത്തെ തിരികെയെത്തിച്ചു. "പേടിക്കേണ്ട. മോനെ ഇവിടെയാരും ഒന്നും ചെയ്യില്ല.", കാവി വസ്ത്രം കണ്ടു ഭയചകിതനായ അവന്റെ കുഞ്ഞു നേത്രങ്ങള്‍ നോക്കി സ്വാമി പറഞ്ഞു. "എന്താണ് സംഭവിച്ചത്?", സ്വാമി ആരാഞ്ഞു. നിഷ്കളങ്ക മനസ്സുകള്‍ക്കു മറയില്ല. സംഭവിച്ചത് അവതരിപ്പിച്ച അവന് ഏങ്ങി ഏങ്ങി കരഞ്ഞു. "ഇന്നു മുതല്‍ ഞാന്‍ സാമിന്റെ ബാബൂജിയാണ്. ഒരു അച്ഛനെ ദൈവം എടുത്തപ്പോള്‍, മറ്റൊരച്ഛനെ അവിടുന്നു തന്നെന്നു കരുതിക്കൊള്ളൂ. തല്ക്കാലം പേരു പുറത്തു, മാറ്റി പറഞ്ഞാല്‍ മതി. ഇവിടെ തന്നെ കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ ഉണ്ട്. അവിടെ നിന്നു സാമിനു പഠിക്കുകയും ചെയ്യാം." സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കെല്‍പ്പില്ലാതിരുന്ന അവന് സ്വാമിജിയുടെ നിര്‍ദ്ദേശം അതേ പടി സ്വീകരിച്ചു. ബന്ധങ്ങളുടെ പുതിയൊരു അധ്യായത്തിനാണ് അന്നു തിരശീല ഉയര്‍ന്നത്.<br />
<br />
സാം പന്ത്രണ്ടില്‍ പഠിക്കുമ്പോഴാണു അവന്റെ മാതാപിതാക്കളുടെ കൊലപാതക കേസ് കോടതി വിചാരണക്കെടുക്കുന്നത്. എല്ലാ ഹിയറിങ്ങുകള്‍ക്കും ബാബൂജി അവനെ മുടങ്ങാതെ കൊണ്ടു പോയി. അവനു നീതി ലഭിക്കണമെന്ന അടങ്ങാത്ത ആവേശം ബാബൂജിക്കും ഉണ്ടായിരുന്നു. ആദ്യമൊക്കെ കൌതുകമായിരുന്ന വക്കീലന്മാരുടെ കറുത്ത ഗൌണുകളെ, അവന് ആരാധനയോടെ നോക്കി കാണുവാന്‍ തുടങ്ങി. തികച്ചും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു വര്‍ഗ്ഗീയ ലഹളയിലാണ് തന്റെ മാതാപിതാക്കളുടെ ജീവന് പൊലിഞ്ഞതെന്ന സത്യം കോടതി മുറിയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നു ഞെട്ടലോടെ അവന് തിരിച്ചറിഞ്ഞു. അവന്റെ സാക്ഷി മൊഴികള്‍, ലോകത്തിനു കുറ്റക്കാരാരെന്നു വ്യക്തമായി കാണിച്ചു കൊടുത്തു. അവന് സ്വാമിജിയുടെ സംരക്ഷണയിലാണു എന്നത് അവനെ ഉപദ്രവിക്കുന്നതില്‍ നിന്നും ആളുകളെ വിലക്കി. "ബാബൂജി, ഞാന്‍ അഹമ്മദാബാദ് സര്‍വ്വകലാശാലയുടെ LLB കോഴ്സിനു ചേരട്ടെ?", ഒരു സായാഹ്നത്തില്‍ കടല്ക്കരയില് വച്ചു അവന് ചോദിച്ചു. "അന്യര്‍ക്കു സഹായമേകുന്ന ഒരു വ്യക്തിയായി നീ മാറണമെന്നു മാത്രമേ എനിക്കാഗ്രഹമുള്ളു. ആഗ്രഹങ്ങളില്‍ നിന്നു തീരുമാനങ്ങള്‍ ഉണ്ടാകട്ടെ. തീരുമാനങ്ങളില്‍ നിന്നു പ്രവര്‍ത്തികളും", ബാബൂജിയുടെ വാക്കുകള്‍ കടല്ക്കരയില് അലയടിച്ചു.<br />
<br />
കടല്ക്കരയിലെ സായാഹ്നങ്ങളില്‍ അവര്‍ തമ്മില്‍ പലപ്പോഴും പരസ്പര ബഹുമാനത്തോടെയുള്ള മതപരമായ വാദപ്രതിപാദങ്ങളും നടന്നിരുന്നു. ബൈബിളും, ഗീതയും, ഖുര്‍ ആനും മറ്റു മത ഗ്രന്ഥങ്ങളും വച്ചു അവര്‍ അവയെ അടുത്തറിയാന്‍ ശ്രമിച്ചു. പലപ്പോഴും തര്‍ക്കങ്ങളും പിണക്കങ്ങളും ഉണ്ടായി. എന്നാല്‍ അവയൊന്നും ഒരു വറുത്ത കടലപ്പൊതി കൈമാറുന്നതിനപ്പുറം നീണ്ടില്ല. ബുദ്ധനും, കൃഷ്ണനും, ക്രിസ്തുവും ആ കടല്ക്കരയില് ദിവസങ്ങളോളം ചുറ്റിയടിച്ചു. ബാബൂജിയുമായുള്ള സമ്പര്‍ക്കത്തിലൂടെ കൈ വന്ന അഭൂതപൂര്‍വമായ തത്വചിന്തകള്‍ അവന്റെ പഠനത്തെയും സഹായിച്ചു. അവരിരുവരും "കെയറിംഗ് ഇന്ത്യ" എന്നൊരു സംഘടനയിലെ അംഗങ്ങളുമായിരുന്നു. മത സംഘര്‍ഷങ്ങള്‍ രാജ്യത്തു ഉടലെടുക്കുന്നിടത്തെല്ലാം അവര്‍ കടന്നു ചെന്നു. കടല്ക്കരയില് നബിയും, കൃഷ്ണനും, ക്രിസ്തുവും, ബുദ്ധനുമെല്ലാം കടലപ്പൊതിയും കൈമാറി വിശേഷങ്ങള്‍ പങ്കിട്ടു ചിരിച്ചുല്ലസിച്ചു നടന്നു നീങ്ങുന്ന മനോഹര ദൃശ്യം അവിടങ്ങളില്‍ ഇവര്‍ പകര്‍ന്നു നല്കി.<br />
<br />
"വൈകിട്ടു നിന്നെ കാണാതെ വന്നപ്പോഴേ ഞാന്‍ ഊഹിച്ചു, നീ ഇവിടെ കാണുമെന്ന്." പരിചിതമായ ആ ശബ്ദം ഓര്‍മ്മകളില്‍ നിന്നും സാമിനെ തിരികെ കടല്‍ക്കരയിലേക്കു കൊണ്ടുവന്നു. ബാബൂജി<br />
തുടര്‍ന്നു, "ഓര്‍മ്മകള്‍ കഥകളാണ്. അതില്‍ പ്രചോദനം നല്കുന്നവ മാത്രമേ വീണ്ടും വായിക്കാവൂ. ശേഷിച്ചവ കടലിന്റെ ആഴങ്ങളില്‍ മൂടണം". "ബാബൂജിയെ കണ്ടില്ലെങ്കില്‍ ഇന്നു ഞാന്‍ എവിടെയെത്തിയേനെ എന്നാലോചിക്കുകയായിരുന്നു. ഭൂമിയിലേക്കു ദൈവങ്ങള്‍ ഇറങ്ങി വരുമെന്നു പറയുന്നത് എത്ര ശരി", സാം പറഞ്ഞു. "അഭിനന്ദനങ്ങളോ, പ്രോത്സാഹനങ്ങളോ പ്രതീക്ഷിക്കുന്നവന് മൂഢന്. ഈശ്വരന് എന്നോടു കല്പ്പിച്ചതു ഞാന്‍ ചെയ്യുന്നു. ഇതു തന്നെ നീയും ചെയ്യുക.",ബാബൂജി അറിയിച്ചു. "ശര്‍മാജി, നമ്മുടെ പൊതി കിട്ടിയില്ല.", സാം, സ്ഥലത്തെ കടല വില്‍പ്പനക്കാരില്‍ പ്രധാനിയായ ശര്‍മാജിയോടു പരാതിപ്പെട്ടു. സാമിനും, ബാബൂജിക്കുമുള്ള ഓരോ പൊതികള്‍ ശര്‍മ എന്നും മാറ്റി വയ്ക്കും. അവര്‍ ആ കടലയും കൊറിച്ചു, കരയെ നിരന്തരം പ്രണയിക്കുന്ന കടല്‍ക്കാറ്റുമേറ്റു തീരത്തുകൂടി നടന്നു.<br />
<br />
സബര്‍മതി എക്സ്പ്രസ്സിലെ ഒരു ബോഗി ചുട്ടെരിക്കപ്പെട്ടെന്നും, അന്പതിനു മുകളില്‍ സംഘ പ്രവര്‍ത്തകര്‍ വെന്തെരിഞ്ഞു എന്നുമുള്ള വാര്‍ത്ത പിറ്റേന്നു നാട്ടില്‍ പരന്നു. മറവിക്കു വിട്ടുകൊടുക്കാത്ത ആ രംഗങ്ങള്‍ വീണ്ടും സാമിന്റെ കണ്മുന്നിലെത്തി. നിരത്തുകള്‍ വിജനമായി. ആളുകള്‍ ആക്രോശിച്ചു നിരത്തിലൂടെ പാഞ്ഞു. തലേന്നു വരെ തോളില്‍ കൈ ഇട്ടിരുന്നവര് വെട്ടി കൊല്ലുവാന്‍ വാളെടുത്തു. പലരുടെയും ജീവിതങ്ങള്‍ അഗ്നി നാളങ്ങളില്‍ അസ്തമിച്ചു. സ്ത്രീകളും, പെണ്കുഞ്ഞുങ്ങളും ക്രൂരമായി വ്യഭിചരിക്കപ്പെട്ടു. ഒരു ജനതക്കു സ്വന്തം നാട്ടില്‍ ജീവിതം നിഷേധിക്കപ്പെട്ടു. അന്നും പതിവു പോലെ സാമും ബാബൂജിയും കടല്ക്കരയില് ഒത്തുകൂടി. സാമിന്റെ കൈവശം അന്നുണ്ടായിരുന്നതു ഒരു ബൈബിള്‍ മാത്രം. ശാന്തമായ കടല്ക്കരയില് ആകെ കേള്‍ക്കാനുണ്ടായിരുന്നത് തിരകളുടെ രോഷ പ്രകടനം മാത്രം. സാമിനെയും ഭയം വിഴുങ്ങി തുടങ്ങി. സമാധാനം പ്രസംഗിക്കുന്നവരും തെരുവില്‍ വാളിനിരയായി. "മനസ്സു സംഘര്‍ഷ ഭരിതമാണ്. നീ ബൈബിള്‍ ഒന്നു വായിക്കു", ബാബൂജി പറഞ്ഞു.<br />
<br />
സാം കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു ബൈബിള്‍ തുറന്നു. അവനു ലഭിച്ചതു സാമുവേല്‍ പ്രവാചകന്റെ പുസ്തകത്തിലെ പതിനേഴാം അധ്യായമാണ്. ആട്ടിടയനായ ദാവിദ് മഹാപോരാളിയായ ഗോലിയാത്തിനെ നേരിടുന്നതായിരുന്നു ആ രംഗം. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, "ഗോലിയാത്ത് ദാവീദിനോടടുത്തു. ആയുധവാഹകന്‍ മുന്നേ നടന്നു. ദാവീദിനെ കണ്ടപ്പോള്‍ ഫിലിസ്ത്യനു പുച്ഛം തോന്നി. എന്തെന്നാല്‍ അവന് തുടുത്തു കോമളനായ ഒരു കുമാരന് മാത്രമായിരുന്നു. ഗോലിയാത്തു ചോദിച്ചു, "എന്റെ നേരെ വടിയുമായി വരാന്‍ ഞാനൊരു പട്ടിയോ?. ഞാന്‍ നിന്റെ മാംസം പറവകള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും കൊടുക്കും." അവന് ദേവന്മാരുടെ പേരു ചൊല്ലി ദാവീദിനെ ശപിച്ചു. ദാവീദ് പ്രതിവചിച്ചു, "വാളും, കുന്തവും, ചാട്ടൂളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ നീ നിന്ദിച്ച ഇസ്രായേല്‍സേനകളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണു വരുന്നത്. കര്‍ത്താവ് ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്‍പ്പിക്കും. ഞാന്‍ നിന്നെ വീഴ്ത്തും. കര്‍ത്താവ് വാളും കുന്തവും കൊണ്ടല്ല രക്ഷിക്കുന്നതെന്നു ഈ ജനതതി മനസ്സിലാക്കും. ഈ യുദ്ധം കര്‍ത്താവിന്റെതാണ്. അവിടുന്നു നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കും". തന്നെ നേരിടാന്‍ ഗോലിയാത്ത് അടുക്കുന്നതു കണ്ടു ദാവീദ് അവനെ എതിര്‍ക്കാന്‍ വേഗത്തിലോടി മുന്നണിയിലെത്തി. ദാവീദ് സഞ്ചിയില്‍ നിന്നു ഒരു കല്ലെടുത്തു കവണയില്‍ വച്ചു, ഗോലിയാത്തിന്റെ നെറ്റിക്കു ആഞ്ഞെറിഞ്ഞു. കല്ലു നെറ്റിയില്‍ തന്നെ തറച്ചു കയറി. അവന് മുഖം കുത്തി നിലം പതിച്ചു. അങ്ങനെ ദാവിദ് കല്ലും കവണയുമായി ഗോലിയാത്തിനെ നേരിട്ട്, അവനെ എറിഞ്ഞു വീഴ്ത്തി." സാം ബൈബിള്‍ മടക്കി ചിന്താമഗ്നനായി.<br />
<br />
"സ്നേഹമെന്ന കല്ല് ആശയമെന്ന കവണയില്‍ വച്ചു മതഭ്രാന്ത് പിടിച്ച ഗോലിയാത്തുമാരെ നേരിടാന്‍ നീ മുന്നണിയിലേക്കിറങ്ങുക. നിന്റെ കൂടെ സമാധാനത്തിന്റെ ശക്തിയുണ്ടാകും", ബാബൂജിയുടെ വാക്കുകള്‍ പിന്നണിയിലുയര്‍ന്നു.<br />
<br />
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-22250996323445184712013-02-05T19:44:00.004+05:302013-02-05T23:30:21.910+05:30ബിം ബാം ക്ലോക്ക്<div dir="ltr" style="text-align: left;" trbidi="on">
"ഈ സാധനത്തിനു കീ കൊടുത്തു ഞാന്‍ മടുത്തു. എടുത്തു വല്ല പറമ്പിലും കൊണ്ടു കളയ്", ലില്ലി പ്രഭാതത്തില്‍ തന്നെ പരാതിപ്പെട്ടു. അവളുടെ ഭര്‍ത്താവായ ഫ്രാന്‍സിയുടെ അപ്പന്റെ കാലത്തു, വീട്ടില്‍ എത്തപ്പെട്ടതാണ് കറുത്ത ബോര്‍ഡറോടു കൂടിയ ഹോട്ട കമ്പനിയുടെ ബിം ബാം മോഡല്‍ ക്ലോക്ക്. അവന്റെ ബാല്യത്തെയും, യൌവ്വനത്തെയും വിളിച്ചുണര്‍ത്തിയിരുന്നതും, ഊട്ടിയിരുന്നതും അതില്‍ നിന്ന് ക്രമം തെറ്റാതെ ഉയരുന്ന മണി ശബ്ദങ്ങളായിരുന്നു. പൌരാണികതയുടെ എല്ലാ പ്രതാപങ്ങളും ഉള്‍ക്കൊണ്ടിരുന്ന ആ ക്ലോക്കും, അതിന്റെ വെളുത്ത നിറമുള്ള സൂചികളും അവന്റെ ഓര്‍മ്മകള്‍ തന്നെയാണ്. സാങ്കേതികവിദ്യയുടെ പ്രയാണത്തില്‍, ചക്രങ്ങളും ഗിയറുകളും വഴി സമയം നിയന്ത്രിച്ചിരുന്ന ഇവന്, ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ബാറ്റെറിയില്‍ പ്രവര്‍ത്തിക്കുന്ന പുത്തന്‍ തലമുറ ക്ലോക്കുകളുടെ മുന്നില്‍ കിതച്ചു. അതിന്റെ സമയം നിലനിര്‍ത്തുന്നതിനു വേണ്ട മാനുഷിക ഊര്‍ജ്ജം കൊടുക്കുന്നതില്‍ വീട്ടുകാരുടെ താല്‍പ്പര്യവും നാള്‍ക്കുനാള്‍ കുറഞ്ഞു വന്നു. അതിഥി മുറിയില്‍ വന്ന പുത്തന്‍ ക്ലോക്കുകള്‍ അതിന്റെ സ്ഥാനം ലിവിംഗ് മുറിയിലേക്കും, അവിടെ നിന്നു അടുക്കളയിലേക്കും മാറ്റി. ഇന്നവിടെയും ലില്ലിയുടെ പ്രതീക്ഷക്കൊത്തുയരുവാന്‍ അതിനാവുന്നില്ല. ചക്രങ്ങളില്‍ സംഭവിച്ച തേയ്മാനവും അതിന്റെ സമയം തെറ്റിച്ചു. കുടുംബത്തിലെ ലില്ലിയുടെ പ്രധാന ശത്രു ഇന്നു ആ പഴയ ബിം ബാം ക്ലോക്കാണ്.
<br />
<br />
"ചുമ്മാ സ്ഥലവും സമയവും മെനക്കെടുത്താന്‍. ഇതാ സ്റ്റോറില്‍ കൊണ്ടു വെച്ചേക്കാം.". ഫ്രാന്‍സി ക്ലോക്കു ഭിത്തിയില്‍ നിന്നൂരി മാറ്റി. അത്യാവശ്യം ഭാരമുള്ള ആ കിളവനെ താങ്ങിയെടുത്തു ഇന്നലയുടെ ലോകത്തേക്കു നയിച്ചു. വര്‍ത്തമാന കാലത്തിനു പുച്ഛമായ അനേകം വസ്തുക്കള്‍ അവിടെ ക്ലോക്കിനു കൂട്ടായി നിരന്നു കിടന്നിരുന്നു. അതിനു നടുവില്‍ ഇവനെയും പ്രതിഷ്ഠിച്ചു ഫ്രാന്‍സി പടിയിറങ്ങി. ചലിക്കാനുള്ള ചോദന ചക്രങ്ങളില്‍ അവശേഷിച്ചിരുന്നു. ബാറ്റെറിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞന്‍ ക്ലോക്ക് അടുക്കളയില്‍ സ്ഥാനം പിടിച്ചു. "ഇപ്പൊ എന്താശ്വാസമുണ്ട്. നല്ല ഒതുക്കവുമുണ്ട്, കീ കൊടുക്കുകയും വേണ്ട.", ലില്ലി അവളുടെ സന്തോഷം മറച്ചു വച്ചില്ല. പുതു തലമുറക്കാവശ്യമായ രീതിയില്‍ യാതൊരു ശബ്ദവും പുറപ്പെടുവിക്കാതെ, മനുഷ്യര്‍ക്കു യാതൊരു വിധ അദ്ധ്വാനവും കൊടുക്കാതെ പുതിയ ക്ലോക്കു പ്രവര്‍ത്തിച്ചു.
<br />
<br />
"അപ്പച്ചനോടു പല തവണ പറഞ്ഞിട്ടില്ലേ, ഇങ്ങനെ മുന്‍വശത്തു വന്നിരിക്കരുതെന്നു. പല പല ആളുകള്‍ ചേട്ടനെ കാണാന്‍ വരും. അപ്പച്ചനാനെങ്കില് അവരോടൊന്നും സംസാരം നിര്‍ത്തുകയുമില്ല. അതവര്ക്കൊക്കെ എന്തു ബുദ്ധിമുട്ടാണെന്നറിയാമോ? ആവശ്യമുള്ള എല്ലാ സാധനങ്ങളും മുറിയിലെത്തിച്ചു തരാം. വല്ല പത്രം വായിച്ചോ, കിടന്നുറങ്ങിയോ സമയം കള". തോമസു ചേട്ടന് മുന്‍വശം വരുന്നത് ലില്ലിക്കു എതിര്‍പ്പുള്ള മറ്റൊരു വസ്തുതയാണ്. അവളുടെ അഭിപ്രായത്തില്‍ അപ്പച്ചന്റെ പഴഞ്ചന്‍ ആശയങ്ങളും, പെരുമാറ്റവുമാണു പ്രധാന പ്രശ്നക്കാര്‍. അതിനുള്ള ഒരേയൊരു പോംവഴി അവള് കണ്ടിരിക്കുന്നത് അപ്പച്ചനെ പുറം ലോകത്തു നിന്നും ബന്ധിക്കുക എന്നതും. തോമസു ചേട്ടന്റെ അപ്പന് തൊമ്മിക്കുട്ടിയാണ് ടൌണില്‍ ആദ്യമായി ഒരു ബേക്കറി തുടങ്ങിയത്. തോമസു ചേട്ടനും, ശേഷം മകന് ഫ്രാന്‍സിയും നയിക്കുന്ന ആ ബേക്കറിക്കിപ്പോള് പ്രായം പത്തെഴുപത്തഞ്ചു കടന്നു കാണും. തോമസു ചേട്ടന്, ആയ കാലത്തു കൊടുങ്ങല്ലൂര്‍ മാര്‍ക്കറ്റില്‍ പോയി മേടിച്ചു കൊണ്ടു വന്നതാണു ബിം ബാം ക്ലോക്ക്. അന്നു നാട്ടില്‍ ക്ലോക്കുകളുള്ള ചുരുക്കം വീടുകളില്‍ ഒന്നായിരുന്നു തോമസു ചേട്ടന്റെ വലിയതുറയില്‍ വീട്.
<br />
<br />
ഫ്രാന്‍സിയുടെ ചൈതന്യ ബേക്കറിയാണു ഗ്രാമത്തിലുള്ള ഒരേയൊരു ബേക്കറി. വര്‍ഷങ്ങളുടെ വിശ്വാസവും നാട്ടുകാര്‍ക്ക് ആ സ്ഥാപനത്തിലുണ്ട്. ബേക്കറിയിലെ ബ്രഡ് പുറം നാട്ടില്‍ പോലും പ്രശസ്തമാണ്. സാധനങ്ങളുടെ ഗുണമേന്മയില് അപ്പനപ്പൂപ്പന്മാരായി വലിയതുറക്കാര്‍ യാതൊരു കുറവും കാണിക്കാറില്ല. വര്‍ഷങ്ങളുടെ പാരമ്പര്യം ഉണ്ടെങ്കിലും, ഇന്നും ബേക്കറി ഒരു കടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതിനൊരു കാരണവും ഗുണമേന്മയിലുള്ള ഈ കടുംപിടിത്തം തന്നെ. നാട്ടുകാരില്‍ ആര്‍ക്കും ഒരന്യ കടയില്‍ പോയി സാധനം മേടിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന വിധത്തില്‍ വലിയതുറക്കാര്‍ പെരുമാറാറുമില്ല.
<br />
<br />
പട്ടണത്തിലെ ചോയ്സ് ഗ്രൂപ്പ് ഗ്രാമത്തില്‍ ഒരു ബേക്കറി ആരംഭിക്കുന്നതു വളരെ പെട്ടെന്നായിരുന്നു. വന്‍ ആസ്തിയുള്ള ആ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ചൈതന്യക്കു ഒരു എതിരാളിയുടെ പകിട്ടു പോലും ഉണ്ടായിരുന്നില്ല. ചൈതന്യയുടെ നാലും അഞ്ചും വലിപ്പമുള്ള കടമുറിയിലാണ് ബേക്കറി വരുന്നത്. പുത്തന്‍ പകിട്ടില്‍, വര്‍ണ്ണകടലാസുകള്‍ കൊണ്ടു അതിര്‍ത്തി തീര്‍ത്ത ആ ബേക്കറി, തിടമ്പേറ്റി നില്ക്കുന്ന ഒരു കൊമ്പന്റെ പ്രതീതി ജനിപ്പിച്ചു. നാട്ടുകാര്‍ക്കു പല പുത്തന്‍ വിഭവങ്ങളും അവര്‍ പരിചയപ്പെടുത്തി. അവയില്‍ പലതും അവരെ പ്രലോഭിപ്പിച്ചും തുടങ്ങി. നാള്‍ക്കു നാള് ചൈതന്യയില്‍ ആളുകള്‍ കുറഞ്ഞു വന്നു. ചോയ്സിന്റെ മുമ്പില്‍ തന്റെ ബേക്കറി പിടിച്ചു നില്‍ക്കില്ലെന്ന അപകര്‍ഷതാ ബോധം ഫ്രാന്‍സിയിലും നിറഞ്ഞു തുടങ്ങി. "കാലത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ല.", നാട്ടുകാരില്‍ പലരും അഭിപ്രായപ്പെട്ടു.
<br />
<br />
"രാവിലെ തന്നെ പത്രവും എടുത്തു പിടിച്ചോണ്ടിരുന്നോളും. ഇങ്ങു തന്നെ. പോയിട്ടു മനുഷ്യനു നൂറു കൂട്ടം പണിയുള്ളതാണ്.", രാവിലെ തന്നെ ഫ്രാന്‍സി അപ്പന്റെ അടുത്തു ക്ഷോഭിച്ചു. വര്‍ഷങ്ങളുടെ ഓര്‍മ്മകളും പേറി ആ മനുഷ്യന് അടച്ചു പൂട്ടപ്പെട്ട തന്റെ ലോകത്തേക്കു കയറി. "ഒരു കാര്യവും ശരിയാകുന്നില്ല. കടയിലാണെങ്കില്‍ ആളും കയറുന്നില്ല. ", അയാള്‍ ലില്ലിയുടെ അടുത്തും ക്ഷോഭിച്ചു. തന്റെ ഉള്ളിലെ നിസ്സഹായത അയാള്‍ ക്ഷോഭമായി പുറത്തേക്കു വമിപ്പിച്ചു. പുതുമയുടെ കുത്തൊഴുക്കില്‍ സ്വന്തം സ്ഥാനം എവിടെയാണെന്നു മനസ്സിലാക്കാതെ അപ്പച്ചനും, ആ ക്ലോക്കും, ബേക്കറിയും ഭാവിയെ നോക്കി പകച്ചു നിന്നു. ആ വലിയ ബേക്കറിയെ എതിര്‍ക്കാനുള്ള പണമോ, ആള്‍ബലമോ ഫ്രാന്സിക്കുണ്ടായിരുന്നില്ല. ഈ കച്ചവടം നിലച്ചാല്‍ താന്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്നത് ഒരാശങ്കയായി അയാളില്‍ വളര്‍ന്നു വന്നു. പലരോടും അയാള്‍ ഉപദേശം തേടിയെങ്കിലും ഫലപ്രദമായ ഒന്നും അയാളുടെ മുമ്പില്‍ തെളിഞ്ഞില്ല. ആളുകള്‍ അയാളുടെ കടയെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നില്ല. അത്യാവശ്യം അല്ലറ ചില്ലറ പിടിച്ചു നില്‍ക്കാനുള്ള വരുമാനം ഇപ്പോഴും കടയില്‍ നിന്നു ലഭിക്കുന്നുണ്ട്.
<br />
<br />
ജോസ്, സ്ഥലത്തെ ഒരു ടാക്സി ഡ്രൈവറാണ്. "വണ്ടിക്കൊരു കര കര ശബ്ദം. എകസ്ഹോസ്റ്റു ഫാനിന്റെയാണെന്നു തോന്നുന്നു. വൃത്തിയാക്കാന്‍ ഒരു ബ്രഷ് വേണം", ഓട്ടം കഴിഞ്ഞു ഫ്രാന്‍സിയെ വീട്ടില്‍ ഇറക്കുമ്പോള്‍ ജോസു പറഞ്ഞു. "അതൊക്കെയങ്ങു മുകളില്‍ സ്റ്റോറിലുണ്ട്. വേണ്ടതു നോക്കിയെടുത്തോ", ഫ്രാന്‍സി പറഞ്ഞു. ഇരുട്ടും, മാറാലയും മാറി മാറി ആക്രമിച്ചു രസിക്കുന്ന സ്റ്റോറില്‍, ഒരു ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അവര്‍ ബ്രഷു പരതി. ടോര്‍ച്ചിന്റെ വഴി മാറി സഞ്ചരിച്ച പ്രകാശം, അപ്പൂപ്പന് ക്ലോക്കിന്റെ ചില്ലുകള്‍ പ്രതിഫലിപ്പിച്ചു. "ഈ ക്ലോക്കു വേണ്ടാതെ വച്ചിരിക്കുവാണോ?"അയാള്‍ ചോദിച്ചു. "അതു മൊത്തം കേടായി. പിന്നെ താഴത്തെ സ്ഥലവും കളയുന്നതുകൊണ്ട് എടുത്തു പൊക്കി സ്റ്റോറില്‍ വച്ചതാണ്. ഇതൊക്കെ കൊണ്ടുനടക്കാന്‍ ആര്‍ക്കാണു നേരം.", ഫ്രാന്‍സി മറുപടിയായി അറിയിച്ചു "ഈ സാധനം ഞാനെടുത്തോട്ടെ. ആയിരം രൂപ തരാം. എനിക്കീ പഴയ ക്ലോക്കിന്റെ പരിപാടിയുണ്ട്", ജോസു പറഞ്ഞു. "ആയിരം രൂപയോ. കേടായി അനങ്ങാതെ കിടക്കുന്ന ഇതിനോ?", ഞെട്ടിയത് ഫ്രാന്‍സിയാണ്. അയാളിലെ കച്ചവടക്കാരന് ഉണര്‍ന്നു. "എന്നാല്‍ തനിക്കിതൊന്നു നന്നാക്കി തരാമോ?". "തരാം. പക്ഷെ ഒരു മാസമെങ്കിലും എടുക്കും. അമ്പതുകളിലെ ഹോട്ടയുടെ ഡബിള്‍ ബെല്‍ പീസാണ്. ഇതൊന്നുമിപ്പോള് കിട്ടാനില്ല ഫ്രാന്‍സി. ഇപ്പൊ ഇതിനൊക്കയല്ലേ ഡിമാന്റ്? വൃത്തിയാക്കി വച്ചാല്‍ ഇതിന്റെ ഏഴയലത്ത് പുതിയ ഇലക്ട്രോണിക് ക്ലോക്കുകള്‍ വരില്ല. പിന്നെ ഐറ്റം ഹോട്ടയുടെയല്ലേ. സാധനം വിദേശിയാണ്. നന്നായി സൂക്ഷിച്ചാല്‍ അതിനി ജീവിതകാലത്തു കേടുമാവില്ല. പഴമയ്ക്കു എപ്പോഴും അതിന്റെ മൂല്യമുണ്ട്". ജോസ് ആ ക്ലോക്കും, ബ്രഷുമായി പടികളിറങ്ങി പോകുന്നതു അയാള്‍ ഇരുട്ടില്‍ നിന്നു നോക്കി കണ്ടു. അയാള്‍ക്കു ചുറ്റുമുള്ള ഇരുട്ടില്‍ നിന്നും, പ്രകാശത്തിലേക്കെത്താനുള്ള മാര്‍ഗമായി ജോസിന്റെ ആ വാക്കുകള്‍. തന്റെ ചുറ്റിലുമുള്ളവയുടെ മൂല്യം തിരിച്ചറിയാന്‍ സാധിക്കാതെ പോയതില്‍ അയാള്‍ ദുഖിച്ചു.
<br />
<br />
പഴമയുടെ ആവരണം മൂലം തന്റെ ചുറ്റും അനേകം വസ്തുക്കളും വ്യക്തിത്വങ്ങളും തിരിച്ചറിയപ്പെടാനാവാതെ കിടക്കുന്നു. അയാള്‍ക്ക് അവ ചിന്തയുടെയും തിരിച്ചറിയലിന്റെയും മണിക്കൂറുകളായിരുന്നു. സന്ധ്യാ മണിക്കൂറുകളില്‍ അയാള്‍ അപ്പച്ചന്റെ മുറിയില്‍ ചെന്നു. കിടക്കയുടെ ഒരു വശത്തു ഒന്നും മിണ്ടാനാവാതെ അയാള്‍ ഇരുന്നു. അപ്പച്ചന് കിടക്കയില്‍ എഴുന്നേറ്റിരുന്നു. സംസാരിക്കാനും അപ്പച്ചനു ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. "നിനക്കെന്റെ അടുത്തു വരാന്‍ ആ പഴയ ക്ലോക്കു വേണ്ടി വന്നല്ലേ." ആ ചോദ്യത്തിന്റെ മറുപടി മൌനം മാത്രമായിരുന്നു. അപ്പച്ചന് തുടര്‍ന്നു, "ഏറ്റവും വലിയ അദ്ധ്യാപകന് സമയമാണ്. ഒരു ക്ലാസ്സില്‍ നിന്നോ, ഏതെങ്കിലുമൊരു വ്യക്തിയില്‍ നിന്നോ, അനുഭവം പഠിപ്പിക്കുന്ന പാഠങ്ങള്‍ ലഭിക്കില്ല. മക്കളാകുന്ന പ്രതീക്ഷകള്‍ക്കു മുന്നില്‍ മാതാപിതാക്കളാകുന്ന ഓര്‍മ്മകള്‍ക്ക് എന്തു സ്ഥാനം? ഒരു സ്ഥാനവുമില്ല. അതു ഒരു നിത്യസത്യവുമാണ്."
<br />
<br />
"കച്ചവടമൊക്കെ എങ്ങനെ പോകുന്നു?". "കുഴപ്പമില്ല", ഫ്രാന്‍സി പ്രതികരിച്ചു. "ടൌണില്‍ പുതിയ വലിയ ബേക്കറി വന്നല്ലേ. ഞാന്‍ കേട്ടു". അപ്പച്ചന് തുടര്‍ന്നു, "എണ്‍പതുകളുടെ ആരംഭത്തില്‍, ഒരു അമേരിക്കക്കാരന് അന്തോണിച്ചന് ഗ്രാമത്തിലൊരു വലിയ ബേക്കറി തുടങ്ങി. കേക്കുകളൊക്കെ വളരെ വേഗം ഉണ്ടാക്കി കൊടുക്കുന്ന മെഷീനും മറ്റു ആധുനിക സാങ്കേതിക വിദ്യയുമുള്‍പ്പെടെ. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു, ആ കട നിന്നിരുന്ന സ്ഥലത്താണു ഗോപിയുടെ പലചരക്കു കട നിലനില്‍ക്കുന്നത്. ഇത്ര വലിയ ഒരു ബേക്കറി നമ്മുടെ കൊച്ചു ബേക്കറിക്കു മുന്നില്‍ എങ്ങനെ പരാജയപ്പെട്ടു എന്നല്ലേ? നമുക്കുള്ളതും പുതിയ ബേക്കറിക്കാര്‍ക്ക് ഇല്ലാത്തതുമായ ഒന്നുണ്ട്. പാരമ്പര്യം. അതിനു വലിയ വിലയുമുണ്ട്. ആധുനീക സജ്ജീകരണങ്ങള്‍ക്കും, സൌകര്യങ്ങള്‍ക്കും ടൌണിലൊക്കെ ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ ചൈതന്യ, നാട്ടുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. നാട്ടിലെ എത്രയോ ജന്മദിനങ്ങള്ക്കും ആഘോഷങ്ങള്‍ക്കും മധുരം വിളമ്പിയ നമ്മെ അത്ര പെട്ടെന്നൊന്നും അവര്‍ക്കു മറക്കാന്‍ സാധിക്കില്ലെടാ. അന്നു അന്തോണിച്ചന് കട തുടങ്ങിയപ്പോള്‍ ഞാനും നമ്മുടെ ബേക്കറി ചെറുതായൊന്നു മോടി പിടിപ്പിച്ചു, നമ്മുടെ പാരമ്പര്യത്തിന്റെ പകിട്ടു എടുത്തു കാണിക്കുന്ന വിധത്തില്‍. അവര്‍ പുത്തന്‍ വിഭവങ്ങള്‍ വിളമ്പിയപ്പോള്‍, ഞാന്‍ ഓര്‍മ്മയില്‍ നിന്നു കുറച്ചു പഴയ വിഭവങ്ങള്‍ കൂടി ബേക്കറിയില്‍ നിറച്ചു. ചീട, ഇലയപ്പം, ചക്കയട, കൊണ്ടാട്ടം, മുതലായവയൊക്കെ നമ്മുടെ കടയില്‍ ഇങ്ങനെ എത്തിയതാണ്. പുത്തന്‍ രുചികള്‍ ആളുകള്‍ പരീക്ഷിക്കുമായിരിക്കും. എന്നാല്‍ അവരുടെ തന്നെ ഭാഗമായ ഈ പഴമയെ, ആരു ശ്രമിച്ചാലും അവരില്‍ നിന്നു വേര്‍പെടുത്താന്‍ കഴിയില്ല. കാരണം ഇവ അവരുടെ മുന്‍ തലമുറകളുടെ രുചിയാണ്". അപ്പച്ചന് ഒന്നു നിര്‍ത്തിയതിനു ശേഷം തുടര്‍ന്നു. "കാലം ചെല്ലുന്തോറും മൂല്യം കൂടുന്നതെന്തിനാണെന്നറിയാമോ?", അയാള്‍ ഉത്തരത്തിനായി പരതി. "പാരമ്പര്യം, അതിനു മാത്രം. നമുക്കതുണ്ട്." അല്പ നേരത്തിനു ശേഷം അപ്പച്ചന് പറഞ്ഞു, "കാലിനും കൈയ്ക്കുമൊക്കെ നല്ല വേദന. ഞാനൊന്നു കിടക്കട്ടെ.", അയാള്‍ ആദ്യമായി അപ്പച്ചന്റെ കാല്ക്കല് തൊട്ടു. രാത്രി ഇരുളും വരെ ആ കാലുകള്‍ തിരുമ്മി കൊടുത്തു. മുറിയില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ എന്തു ചെയ്യണമെന്നു അയാള്‍ക്കു വ്യക്തമായ രൂപമുണ്ടായിരുന്നു.
<br />
<br />
ചൈതന്യയും ചെറിയ തോതില്‍ മോടി പിടിപ്പിക്കപ്പെട്ടു. വല്യപ്പച്ചന് തൊമ്മിക്കുട്ടിയുടെ ചിത്രം അയാള്‍ ആദ്യമായി കടയില്‍ സ്ഥാപിച്ചു. സ്ഥാപനം : 3-10-1935 എന്നതും വലിയ അക്ഷരത്തില്‍ രേഖപ്പെടുത്തപ്പെട്ടു. പുതു തലമുറയുടെ രുചി ലോകത്തു നിന്നും വേര്‍പെട്ടു പോയ ഏതാനും സാധനങ്ങള്‍ കൂടി കടയില്‍ നിരന്നു. ഒന്നും സംഭവിക്കാത്തതു പോലെ, കടയില്‍ ആളുകളോടു പൂര്‍വ്വാധികം സന്തോഷത്തോടെ ഇടപെടാനുള്ള ശക്തി അയാള്‍ക്കു ലഭിച്ചിരുന്നു.
<br />
<br />
ഇന്നു, ടൌണില്‍ പ്രതാപത്തില്‍ തലയുയര്‍ത്തി തന്നെ ചൈതന്യ ബേക്കറി നിലകൊള്ളുന്നു. വലിയതുറ വീട്ടിലെ പൂമുഖത്തു തന്നെ അപ്പച്ചനു വിശ്രമിക്കാനുള്ള ചാരു കസേരയുണ്ട്. അതിനു മുകളിലായി ആ പഴയ ബിം ബാം ക്ലോക്കും. </div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-44889777122267504602013-01-12T10:43:00.000+05:302013-01-12T18:36:33.736+05:30പങ്കാളി <div dir="ltr" style="text-align: left;" trbidi="on">
അയാളുടെ ചക്രക്കസേരയുടെ മുന്നോട്ടുള്ള സഞ്ചാരം അവളില്‍ നിന്നു അയാളെ താല്‍ക്കാലികമായെങ്കിലും വേര്‍പെടുത്തി. അയാളില്‍ ചേര്‍ന്നിരുന്ന അവളുടെ കരങ്ങള്‍ കൂപ്പുകൈകളായി. അയാള്‍ സാവധാനം, വലിയ അക്ഷരങ്ങളില്‍, ചുവന്ന വെളിച്ചത്തിനു മുകളിലായി റേഡിയോതെറാപ്പി എന്നു രേഖപെടുത്തപ്പെട്ട മുറിയിലേക്കു പ്രവേശിച്ചു. ഉപകരണങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായുള്ള ബീപ് ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. പുറമെയുള്ള ചുവന്ന ബള്‍ബ് അവളെ പേടിപ്പെടുത്തിക്കൊണ്ട് വീണ്ടും അരണ്ട വെളിച്ചം പ്രകാശിപ്പിച്ചു. ഉപകരണങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങള്‍ അയാളുടെ ശരീരത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. അര്‍ബുദ കോശങ്ങള്‍ക്കൊപ്പം ധാരാളം ജീവസ്സുറ്റ കോശങ്ങളെയും അവ കൊന്നൊടുക്കി. അയാള്‍ക്ക് അല്‍പ്പം പോലും വേദന തോന്നിയില്ല. പുറമേ നിന്നുള്ള പ്രാര്‍ത്ഥനകളോ, തന്റെ തന്നെ ആത്മവിശ്വാസമോ, എന്തോ ഒന്നു അയാള്‍ക്ക് അളവില്‍ കവിഞ്ഞു ആവേശം നല്കി. സമയം കടന്നു പോകെ ഉപകരണങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. മറ്റൊരു ഹതഭാഗ്യനു വേണ്ടി അവ കാത്തിരുന്നു. അയാള്‍ അവശനായിരുന്നു. പുറമെയുള്ള ചുവന്ന വെളിച്ചം സാവധാനം അണഞ്ഞു. പുറത്തെത്തിയ അയാളെ അവള് വാരിപ്പുണര്‍ന്നു. അയാള്‍ തന്റെ അവസാനത്തെ റേഡിയേഷന് ചികത്സയും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അയാളുടെ ഇരുപത്തിനാലാമത്തെത്. നടക്കുവാന്‍ അയാള്‍ക്കു പരസഹായം വേണ്ടിയിരുന്നു. അവളും അറ്റന്‍ഡറും ചേര്‍ന്നു അയാളെ താങ്ങി കാറില്‍ കയറ്റി. അവള് കാര്‍ സാവധാനം മുന്നോട്ടെടുത്തു. അതു RCC എന്നെഴുതിയ ഗെയിറ്റും പിന്നിട്ടു മുന്നോട്ടു ചലിച്ചു.<br />
<br />
അയാളില്‍ ഓര്‍മകള്‍ക്കു മാത്രം ഊര്‍ജ്ജം അവശേഷിച്ചു. സഞ്ചരിക്കുന്ന ചുറ്റുപാടുകളെക്കാള്‍ അയാള്‍ പഴമയെ പുല്കി. അയാള്‍ തന്നെ സൃഷ്ടിച്ച ചിന്തകളുടെ ലോകത്തിലേക്കു തന്റെ പഴമയെ അയാള്‍ ആവാഹിച്ചു. അയാളിപ്പോള്‍ ഒരു യുവ വക്കീലാണ്. നിയമപുസ്തകങ്ങള്‍ അതിര്‍ത്തി പാകുന്ന, മാറാലയാല്‍ മൂടപ്പെട്ട കുടുസു മുറിയില്‍ പതിവു പോലെ അയാള്‍ മറ്റൊരു ദിനം കൂടി ആരംഭിച്ചു. പ്രശസ്ഥ അഭിഭാഷകന് രാമയ്യരുടെ അസ്സിസ്സ്ടന്റാണ്. സൂര്യകോപം ജ്വലിച്ചു നില്ക്കുന്ന ഒരു മെയ് മാസ ദിനത്തില്‍ അവള് കുറെ കടലാസ്സു കെട്ടുകളുമായി അയാളുടെ പക്കലേക്കു വന്നു. സ്ട്രീറ്റിലെ ഏറ്റവും വലിയ വീട്ടിലെ ഭാഗ്യവതിയായ ആ പരിചിത മുഖത്തെ കണ്ടു അയാള്‍ ചെറുതായൊന്നു ഞെട്ടി. "ഞാന്‍ പ്രിയ. ഞാന്‍ ഇവിടെ പി.ആര്.ലയിനില്‍ താമസിക്കുന്നു. അയ്യര്‍ സാറാണ് എന്നെ ഇങ്ങോട്ട് വിട്ടത്". അയാളും സ്വയം പരിചയപ്പെടുത്തി. "എന്റെ പേരു ജോണി. സാറിന്റെ അസ്സിസ്സ്ടന്റാണ്. കുട്ടിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഫ്രഞ്ചു സാറിന്റെ മകളല്ലേ. എന്റെ വീടും പി.ആര്. ലയിനില്‍ തന്നെ." പരിചയം സന്തോഷം ജനിപ്പിക്കുമെന്നു പ്രതീക്ഷിച്ച ജോണിക്കു ആ കണ്ണുകളില്‍ അവ കാണാന്‍ കഴിഞ്ഞില്ല. വരേണ്ടിയിരുന്നില്ല എന്നൊരു വികാരത്തോടെയാണ് അവള് പിന്നീടു സംസാരിച്ചത്. ലയിനിലെ കൂറ്റന്‍ ബംഗ്ലാവില്‍ താമസിക്കുന്ന അവള് എത്രയോ വട്ടം അയാളുടെയും, സമീപത്തുള്ള മറ്റു യുവാക്കളുടെയും മനസ്സിലൂടെ അവളുടെ ഇരുചക്ര വാഹനം ഓടിച്ചിരിക്കുന്നു.<br />
<br />
പരിഹാരം എന്നൊരു വാക്കിന്റെ വിവധ തലങ്ങളിലെ സ്വാധീനം ഉപയോഗിച്ച്, വന്ന കാര്യം അവളില്‍ നിന്ന് പുറത്തു ചാടിച്ചു. "എന്റെ അപ്പച്ചന് ഫ്രാന്‍സിലാണെന്നു അറിയാമല്ലോ. പുറമേക്കറിയുന്നതു പോലല്ല ഞങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി. അപ്പച്ചന്റെ അതിരുവിട്ട മദ്യപാനം വീടും സ്ഥലവുമെല്ലാം പണയത്തിലാക്കി. ഇപ്പോള്‍ അവ ജപ്തിയുടെ വക്കിലാണ്. ബാങ്കില്‍ നിന്ന് കഴിഞ്ഞ ദിവസം വന്ന നോട്ടീസാണിത്. ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?", അവള് ആ പേപ്പര്‍ കഷണം ജോണിയുടെ നേരെ പ്രതീക്ഷയോടെ നീട്ടി. ഒരു കണ്ണാടി മാളിക അതിവേഗം ചീട്ടുകൊട്ടാരമായി. ഒരു വക്കീലെന്ന നിലയില്‍ അയാള്‍ക്കതില്‍ കാര്യമായൊന്നും ചെയ്യുവാനില്ല. ചെറിയ തുക ഉടനെ അടച്ചാല്‍ ജപ്തി കുറച്ചു നാളത്തേക്കു നീട്ടി വയ്ക്കാന്‍ കഴിയും. അതു മാത്രമേ ഇപ്പോള്‍ ചെയ്യാനുള്ളൂ. അവള്‍ക്കു അതിനുമുള്ള ത്രാണിയില്ല. അവളുടെ മറുപടിയില്‍ ഒന്നു രണ്ടു കണ്ണുനീര് തുള്ളികളും കലര്‍ന്നിരുന്നു. വിചാരങ്ങളും സത്യവും തമ്മില്‍ വളരെ ദൂരമുണ്ട്. ഇന്ദ്രിയങ്ങള്‍ വഴി കണ്ടത്തിയവയില്‍ നിന്നുള്ള അനുമാനങ്ങളും, യാഥാര്‍ത്ഥ്യവും പലപ്പോഴും വ്യത്യസ്ഥങ്ങളാകുന്നു. ഏതാനും നിമിഷം കൊണ്ട് അവള് മാനത്തു നിന്നു ഭൂമിയിലെത്തി. ഭൂമിയിലുമല്ല, ഏതോ ചതുപ്പില്‍.<br />
<br />
വഴിയില്‍ പിന്നീടു അയാളെ കാണുമ്പോള്‍ അവള് പുഞ്ചിരിച്ചു. അയാള്‍ തിരിച്ചും. വഴിവക്കില്‍ പാര്‍പ്പിടത്തിനായി അലയുന്ന നാടോടികളെ കാണുമ്പോഴും അയാള്‍ മന്ദഹസിച്ചിരുന്നു, അവര്‍ തിരികെ പ്രതികരിക്കാറില്ലെങ്കിലും. എന്നാല്‍ അവളോടുള്ള ജോണിയുടെ പുഞ്ചിരിയില്‍ സ്നേഹം കലര്‍ന്നിരുന്നു. അതു കൂടുതല്‍ വലിയ പുഞ്ചിരിക്കും, കൂടുതല്‍ നേരം അവളെ നോക്കി നില്ക്കുവാനും അയാളെ പ്രേരിപ്പിച്ചു. അവള് മുന്നിലൂടെ ഓരോ തവണ പോകുമ്പോഴും, സ്നേഹം വളര്‍ന്നു വന്നു. ഒടുവിലൊരു നാള് സ്നേഹം സഹതാപം എന്ന വികാരത്തെ കീഴടക്കി. അന്നു സായാഹ്നത്തില്‍, സ്വരൂപിച്ചു വച്ചിരുന്ന അല്‍പ്പം പണവുമായി, ശുഭ്ര വസ്ത്രം ധരിച്ചു നില്ക്കുന്ന ആ മാളികയിലേക്ക് അയാള്‍ നടന്നു. വാതില്‍ തുറന്ന അവളുടെ പക്കല്‍ പണം ഏല്‍പ്പിച്ചു തിരികെ പോന്നു. സംഭാഷണങ്ങള്‍ ഒന്നും ഉണ്ടായില്ല. ഗെയിറ്റിനരുകില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു അയാള്‍ കണ്ടു.<br />
<br />
പലപ്പോഴും അവര്‍ സംസാരിച്ചു. ആ സംസാരത്തില്‍ വീട്ടുകാര്യങ്ങളും, നാട്ടുകാര്യങ്ങളും വിഷയങ്ങളായി. ആ സംഭാഷണങ്ങള്‍ സാവധാനം അവരിലേക്കു തന്നെ ഉള്‍വലിഞ്ഞു. അവ അവരുടെ വികാരങ്ങളെയും സ്പര്‍ശിച്ചു. സ്നേഹം വാക്കുകളായി രൂപപ്പെട്ടു. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നതിനോടു ജോണിയുടെ വീട്ടിലായിരുന്നു കൂടുതല്‍ എതിര്‍പ്പ്. സ്നേഹത്തിനു മുന്നില്‍ പ്രതിഷേധങ്ങളുടെ സ്ഥാനം പോലും അവയ്ക്ക് അയാള്‍ നല്‍കിയില്ല. അങ്ങനെയിരിക്കെയാണ് വായിലെ ആ മുറിവു കൂടുതല്‍ വേദന നല്കി വളര്‍ന്നു വന്നത്. വിദഗ്ദ പരിശോടനകള്ക്കിടയില് ഡോക്ടര്‍ ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു സത്യം പങ്കു വച്ചു. "ജോണിയുടെ വായില്‍ ഉള്ളത് അര്‍ബുദ്ദമാണ്.". പുറമേക്ക് ഭാവപ്പകര്‍ച്ച ഒന്നുമുണ്ടായില്ലെങ്കിലും അയാളുടെ ഉള്ളില്‍ ഒരു പുകച്ചില്‍ അനുഭവപ്പെട്ടു. "രണ്ടാം സ്റ്റേജാണ്. ഞാനിതു RCCയിലേക്ക് റെഫര്‍ ചെയ്യാം." ഡോക്ടറുടെ മുറി വിട്ടിറങ്ങുമ്പോഴും അയാളുടെ ഉള്ളിലെ പുകച്ചില്‍ കുറഞ്ഞിരുന്നില്ല. സമയം പോകെ അതു കൂടി കൂടി വന്നു. അയാളുടെ ബന്ധുക്കളില്‍ ആര്‍ക്കും ഇത്ര ഭയാനകരമായ ഒരു രോഗം പിടിപെട്ടിരുന്നില്ല.<br />
<br />
തന്റെ ഉള്ളില്‍ തന്റെ തന്നെ ഊര്‍ജ്ജത്തെ കാര്‍ന്നു തിന്നു കൊണ്ട് കോശ പടലങ്ങള്‍ വളരുന്നത് അയാളെ അസ്വസ്ഥനാക്കി. അത് അയാളെ ആത്മഹത്യ എന്നൊരു തീരുമാനത്തിലേക്കാണു നയിച്ചത്. അവസാനമായി അയാള്‍ പ്രിയയെ ചെന്നു കണ്ടു, "ഇന്നു ഞാന്‍ ഡോക്ടറെ കണ്ടു. വായിലെ ആ മുറിവില്ലേ, അതു ക്യാന്‍സറാണെന്ന്." അയാളുടെ തൊണ്ടയിടറി. പ്രിയയുടെ മുഖത്തു കാര്യമായ ഭാവപ്പകര്‍ച്ച ദൃശ്യമായില്ല. "ഇത്ര വല്യ അസുഖമൊന്നും കുടുംബത്തില്‍ ആര്‍ക്കും വന്നിട്ടില്ല. അതുകൊണ്ട് തന്നെ ജീവിക്കുന്നതില്‍ പ്രത്യേകിച്ച് അര്‍ത്ഥവുമില്ല. ഞാന്‍ യാത്ര പറയാനാണു വന്നത്". "എന്തു ചെയ്യാനാണ് തീരുമാനം?", അവള് ചോദിച്ചു "എനിക്കു ഡ്രൈവിംഗ് വളരെ താല്‍പ്പര്യമാണെന്നു അറിയാമല്ലോ. ഞാന്‍ ഡ്രൈവു ചെയ്തു തന്നെ വിടവാങ്ങും.". അതവളില്‍ ഒരിടര്ച്ചയുണ്ടാക്കി. "എത്രയോ പേര്‍ക്കു നാട്ടില്‍ ക്യാന്‍സര്‍ വന്നിട്ടു പൂര്‍ണ്ണമായും ഭേദമായിരിക്കുന്നു. നമുക്കു RCC വരെയൊന്നു പോകാം. ഞാന്‍ വരാം നിന്റെ കൂടെ." അവളുടെ നിരന്തരമായ നിര്‍ബന്ധത്തിനു മുന്നില്‍ അയാളുടെ ലക്ഷ്യങ്ങള്‍ വഴിമാറി. മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യങ്ങളാകുന്ന ഒരു കാലത്ത്, ഇവിടെ തിരിച്ചു സംഭവിച്ചു.<br />
<br />
ജോണിയും പ്രിയയും പിറ്റേന്നു തന്നെ RCCയിലേക്ക് പുറപ്പെട്ടു. അവര്‍ ഒളിച്ചോടിയതായി നാട്ടില്‍ കഥകള്‍ പരന്നു. അതു വീട്ടുകാരുടെ പ്രതിഷേധം വര്‍ദ്ധിപ്പിച്ചു. അയാളെ അവര്‍ മാനസീകമായി അകറ്റി. അയാളുടെ ലക്ഷ്യങ്ങള്‍ ആരും അറിഞ്ഞില്ല. പ്രിയയായിരുന്നു അയാളുടെ ഏക ധൈര്യം. അവളിലും പ്രതീക്ഷ മാത്രം അവശേഷിച്ചു. അനേകര്‍ക്കു പ്രതീക്ഷയും, മറ്റുള്ളവര്‍ക്കു പേടി സ്വപ്നവുമായിരുന്ന റീജിയനല്‍ ക്യാന്‍സര്‍ സെന്റെര് എന്ന ബോര്‍ഡ് അവരെ സ്വാഗതം ചെയ്തു. അവിടെ അയാള്‍ പരിശോധനകള്‍ക്കു വിധേയനായി. "പേടിക്കാനില്ല. രണ്ടാം സ്റ്റേജാണ്. ഭേദമാക്കാനാവും. നമുക്കു ഉടനെ തന്നെ കീമോ തുടങ്ങണം. കീമോ കഴിയുമ്പോള്‍ രോഗി താല്‍ക്കാലികമായി അവശനാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഒരു സഹായി കൂടി വേണം. ആരെങ്കിലും കൂടെ ഉണ്ടോ?". അയാള്‍ മറുപടിക്കായി വിഷമിക്കുമ്പോള്‍, "ഭാര്യ കൂടെയുണ്ട്" എന്നൊരു ശബ്ദം അവളില്‍ നിന്നു ആ മുറിയില്‍ മുഴങ്ങി. ചികത്സക്കുള്ള പേപ്പറില്‍ ഒപ്പിടുമ്പോഴും അവള് ഭാര്യ എന്നാണു എഴുതിയത്.<br />
<br />
കീമോതെറാപ്പിയുടെ അതിശക്തമായ മരുന്നുകള്‍ അയാളുടെ ശരീരത്തിലൂടെ ഒഴുകി മറഞ്ഞു. അവ അര്‍ബുദ്ദ കോശങ്ങളെ ആക്രമിച്ചു കീഴ്പെടുത്തി. കൂടെ ആരോഗ്യമുള്ള അനേകം കോശങ്ങളും നശിക്കപ്പെട്ടു. ഓരോ കീമോ കഴിയുമ്പോഴും അയാള്‍ അവശനായിക്കൊണ്ടിരുന്നു. പ്രിയയുടെ നിശ്ചയദാര്‍ഢ്യം അയാളെ ഓരോ തവണയും കിടക്കയില്‍ നിന്നും വേഗത്തില്‍ എഴുന്നേല്‍പ്പിച്ചു. കീമോ ആറെണ്ണം കഴിഞ്ഞപ്പോള്‍, മുറിവു കരിഞ്ഞു തുടങ്ങി. അവരുടെ മുഖങ്ങളില്‍ സന്തോഷം മിന്നി മറഞ്ഞു. "ഒരു സര്‍ജറി ചെയ്യണം. അതും ഉടനെ തന്നെ വേണം ", ഡോക്ടര്‍ അറിയിച്ചു. സന്തോഷങ്ങള്‍ അല്പ്പായുസ്സിയായിരുന്നു. ആഴ്ചകള്‍ കടന്നു പോകെ അയാള്‍ സര്‍ജ്ജറിക്കും വിധേയനായി. രണ്ടു മാസത്തിനു ശേഷം തുടര്‍ പരിശോധനക്കു ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെ അവര്‍ ആശുപത്രിയോടു താല്‍ക്കാലികമായി വിട ചൊല്ലി.<br />
<br />
തിരിച്ചുപോക്കില്‍ അവര്‍ ഇടവകപള്ളിയില്‍ ഇറങ്ങി വികാരിയച്ചനെ സന്ദര്‍ശിച്ചു, വിവാഹിതരാകാനുള്ള താല്‍പ്പര്യം അറിയിച്ചു. സാധാരണ രീതിയില്‍ കുടുംബത്തിലെ കാരണവന്മാര് അറിയിക്കുന്ന ഒരു വിവരം. കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അച്ചന് അറിയിച്ചു, "ആരൊക്കെ വന്നില്ലെങ്കിലും നിങ്ങളുടെ വിവാഹം ഞാന്‍ നടത്തി തരും. നിങ്ങളുടെ സ്നേഹത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. വിവാഹത്തിനെടുക്കുന്ന "ഇന്നു മുതല്‍ മരണം വരെ" എന്ന പ്രതിഞ്ജ നിങ്ങള്‍ ഇതിനകം പ്രാവര്‍ത്തികമാക്കി കഴിഞ്ഞിരിക്കുന്നു." ദൈവദൂതന്മാര് കുളിര്‍മഴയായി ഭൂമിയിലേക്കിറങ്ങി വന്നൊരു ദിവസം, അച്ചന് അവരുടെ വിവാഹം ആശീര്‍വദിച്ചു. കാണികളായി ആരുമുണ്ടാകാതിരുന്ന ആ വിവാഹത്തിന്റെ സാക്ഷിക്കോളത്തില്‍ അച്ചന് തന്നെ ഒപ്പിട്ടു. അയാളുടെ കൈയ്യും പിടിച്ചു അവള് ദൈവസന്നിധിയില്‍ നിന്ന് പുറത്തേക്കിറങ്ങി. എങ്ങനെയും ജീവിക്കുമെന്ന ആത്മവിശ്വാസത്തോടെ.<br />
<br />
രണ്ടു മാസങ്ങള്‍ക്കു ശേഷം തുടര്‍ പരിശോധനകള്‍ക്കു അവര്‍ RCCയില്‍ ഹാജരായി. അസുഖം പൂര്‍ണ്ണമായി ഭേദമായി എന്നൊരു വസ്തുത പ്രതീക്ഷിച്ചിരുന്ന അവരുടെ മുഖത്തു നോക്കി ഡോക്ടര്‍ അറിയിച്ചു, "ഇനി റേഡിയേഷന് തുടങ്ങാം. ഇരുപത്തൊന്നെണ്ണമെങ്കിലും വേണ്ടി വരും." അവരുടെ ഓരോ പ്രതീക്ഷകളും അവരില്‍ നിന്നു മാറി മാറി സഞ്ചരിക്കുകയാണ്. "നമ്മള് ഇത്രയും ചെയ്തില്ലേ. ഇനി ആകെ ഇതും കൂടിയല്ലെ ബാക്കിയുള്ളു. നമുക്കു ധൈര്യമായി അതു കൂടി പൂത്തിയാക്കാം." വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന അയാളോടായി പ്രിയ പറഞ്ഞു. അയാള്‍ അലസമായി തലയാട്ടി. അയാള്‍ കുറെ നാളുകളായി അനുസരിക്കുന്ന ഒരു യന്ത്രം മാത്രമായി മാറിയിരിക്കുന്നു. ഒരു രോഗിയായതിനാല്‍ അയാളുടെ ആഗ്രഹങ്ങള്‍ക്കോ, പ്രതീക്ഷകള്‍ക്കോ അവിടെ സ്ഥാനമില്ല. മറ്റുള്ളവര്‍ അയാളുടെ പ്രവര്‍ത്തികള്‍ നിശ്ചയിക്കുന്നു, നടപ്പിലാക്കുന്നു. അയാള്‍ ഈ അവസ്ഥയില്‍ ആയിട്ടു അഞ്ചാറു മാസം കഴിഞ്ഞിരിക്കുന്നു. ഇതില്‍ നിന്നും എങ്ങിനെയും പുറത്തു കടക്കണം എന്ന ആഗ്രഹം അയാളില്‍ കലശലായിരുന്നു.<br />
<br />
റേഡിയോ വികരണങ്ങള്‍ അതിന്റെ ജോലി അയാളുടെ ശരീരത്തില്‍ നിര്‍വ്വഹിച്ചു തുടങ്ങി. അവ അയാളുടെ ഉള്ളില്‍ കോശങ്ങളില്‍ കടന്നു ചെന്നു DNAയെ നുറുക്കി കളഞ്ഞു കൊണ്ടിരുന്നു. സ്വാഭാവികമായി നശിക്കാന്‍ മറന്നു പോയിരുന്ന പല കോശങ്ങളും ഈ അപ്രതീക്ഷിത ആക്രമണത്തില്‍ വിട വാങ്ങി. അതോടൊപ്പം നാക്കിന്റെ ആവരണവും, രുചി തിരിച്ചറിയാനുള്ള പല കോശങ്ങളും അയാള്‍ക്കു നഷ്ടമായി. ചികത്സ പുരോഗമിക്കെ, ബ്രെഡു പോലും അയാളുടെ നാവുകളെ നീറ്റി. എന്തു കഴിച്ചാലും അയാള്‍ക്കു നാവില്‍ നിന്ന് അളവില്‍ കവിഞ്ഞ പുകച്ചില്‍ അനുഭവപ്പെട്ടു. ഇരുപത്തോന്നെണ്ണം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ റേഡിയേഷന്റെ അളവു മൂന്നെണ്ണം കൂടി ദീര്‍ഘിപ്പിച്ചു. പ്രിയയുടെ കരങ്ങള്‍ അയാളുടെ കരങ്ങളായി, അവളുടെ വാക്കുകള്‍ അവന്റെ പ്രതീക്ഷകളായി. ഒടുവില്‍ ഇരുപത്തിനാലാം ചികല്‍സയും ഇന്നു വിജയകരമായി കഴിഞ്ഞിരിക്കുന്നു. ഓര്‍മ്മകള്‍ അയാളെ വീണ്ടും വര്‍ത്തമാന കാലത്തിലേക്കു കൊണ്ടുവന്നു. അയാള്‍ വണ്ടിയില്‍ നിന്നു പുറത്തേക്കു നോക്കി. വണ്ടി എറണാകുളം അടുക്കാറായിരിക്കുന്നു. ഇനി ആറു മാസം കൂടുമ്പോള്‍ RCCയിലെ പരിശോധന മാത്രമേ ബാക്കിയുള്ളൂ. വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു അയാള്‍ ഈ അലച്ചില്‍ തുടങ്ങിയിട്ട്. ഇന്നു അയാള്‍ സമാധാനപരമായി ഉറങ്ങും.<br />
<br />
_____________________________________________________________<br />
<br />
"ഡാ സമയം ഏഴു കഴിഞ്ഞു. നിനക്കിന്നു സ്കൂളില്‍ പോകണ്ടേ?" പ്രിയയുടെ ശബ്ദം രാവിലെ വീട്ടില്‍ മുഴങ്ങി. അവളുടെ ശബ്ദമാണ് ഇന്നു വീടിന്റെ താളം. മകന്റെ കൂടെ മൂടി പുതച്ചുറങ്ങുന്ന ജോണിയെ എഴുന്നേല്‍പ്പിക്കുക എന്ന ലക്ഷ്യവും ഈ ശബ്ദവീചികളില്‍ അടങ്ങിയിരിക്കുന്നു. പ്രിയ ഇന്നു നഗരത്തിലെ ഒരു അക്കൗണ്ടിങ്ങ് ഫേമില്‍ ജോലി സമ്പാദിച്ചിട്ടുണ്ട്. ജോണിയുടെ വക്കീല്‍ കോട്ടു തേച്ചു മിനുക്കി രാവിലെ തന്നെ അവള് മേശയില്‍ വച്ചിരിക്കുന്നു. "വേണമെങ്കില്‍ അപ്പനും മോനും എണീറ്റു വല്ലതും കഴിക്ക്. എനിക്കു പോകാറായി." അവള് അവസാന ഭീഷണി മുഴക്കി.<br />
<br />
ജോണി ഓഫീസില്‍ ഇരിക്കെ ഒരു സ്ത്രീ അയാളെ കാണുവാനായി എത്തി. വേഷവിധാനം കണ്ടിട്ട് അവള് ഒരു ഉത്തരാധുനീക വനിതയാണ്. "ഞാന്‍ ഒരു ഡൈവോഴ്സ് പെറ്റീഷന് ഫയല്‍ ചെയ്യാന്‍ വന്നതാണ്." "എന്താണ് കാരണം?", അയാള്‍ തിരക്കി. "എന്റെ ഭര്‍ത്താവിനു എനിക്കു വേണ്ടി ചിലവഴിക്കാന്‍ സമയമില്ല. അയാളെപ്പോഴും അയാളുടെ ലോകത്താണ്." അവള് പറഞ്ഞു. അതിനുള്ള മറുപടി ഒരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിയില്‍ അയാളുടെ ജീവിതം അടങ്ങിയിരുന്നു. അല്പനേരത്തെ നിശബ്ദടക്കു ശേഷം അയാള്‍ തുടര്‍ന്നു, "പങ്കാളിക്കു ജീവിതത്തിലുള്ള പ്രാധാന്യം അനുഭവം കൊണ്ടു മനസ്സിലാക്കിയ ഒരുവനാണ് ഞാന്‍. ഞാന്‍ ഇന്നു നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതു അവള് മൂലം മാത്രമാണ്." അയാള്‍ മേശവിരിപ്പിനുള്ളില് നിന്നു ഒരു പൊതി അവര്‍ക്ക് സമ്മാനിച്ചുകൊണ്ടു പറഞ്ഞു, "നിങ്ങളുടെ പങ്കാളി ഇതിനുള്ളിലുണ്ട്. പുറത്തിറങ്ങി സാവധാനം അഴിച്ചു നോക്കിയാല്‍ മതിയാവും". അവര്‍ക്കൊന്നും മനസ്സിലായില്ല. തിരികെപ്പോകെ അവര്‍ പൊതി പൊട്ടിച്ചു. അതില്‍ ഒരു കണ്ണാടിയായിരുന്നു. അയാളുടെ പുഞ്ചിരി അവരുടെ മുഖത്തും സാവധാനം കടന്നുവന്നു. അവരുടെ സന്തോഷം അതിലും വ്യക്തമായി കണ്ണാടി പ്രതിഫലിപ്പിച്ചു.<br />
<br />
(ഒരു യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്ര<span style="font-family: Arial, Helvetica, sans-serif; line-height: 28px; text-align: -webkit-auto;">ചോ</span>ദനം ഉള്‍ക്കൊണ്ടത്)</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com2tag:blogger.com,1999:blog-3667648324088962166.post-74009671240109277002012-12-21T22:46:00.001+05:302012-12-21T22:46:41.113+05:30സിന്ദൂര<div dir="ltr" style="text-align: left;" trbidi="on">
<br />
മഴ ഇനിയും തോര്‍ന്നിട്ടില്ല. പിരിയാനാവാത്ത കമിതാക്കളെ പോലെ ഇലകളെ ജല കണങ്ങള്‍ പൊതിഞ്ഞിരിക്കുന്നു. മണ്ണിന്റെ മാറിലേക്ക് പതിക്കാനുള്ള മഴയുടെ ആവേശം അന്നമ്മയെ സന്തോഷിപ്പിച്ചു. മഴ കണ് നിറയെ കാണാന്‍ അവര്‍ക്ക് എന്നും ആവേശമാണ്. മഴയുടെ കുളിര്മയാണോ, ശബ്ദമാണോ, ഗന്ധമാണോ എന്നറിയില്ല, ഏതോ ഘടകം അവരെ മഴയുമായി ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. വൃദ്ധസദനത്തിന്റെ മുഷിഞ്ഞ അന്തരീക്ഷത്തിലും അവര്‍ ആനന്ദം കണ്ടെത്തുന്നത് ഇങ്ങനെ ചില ഘടകങ്ങളിലാണ്. സദനത്തോടു ചേര്‍ന്നുള്ള പച്ചക്കറി തോട്ടത്തിലെ വെണ്ടയും, വഴുതനുമെല്ലാം അന്നമ്മയെ പോലെ തന്നെ മഴയെ ആസ്വദിക്കുകയാണ്. കാര്‍മേഘങ്ങള്‍ സൂര്യനെ കറുത്ത വലയങ്ങള്‍ കൊണ്ട് മറച്ചിരിക്കുന്നു. അവയ്ക്കിടയിലൂടെ എത്തിനോക്കുവാന്‍ സൂര്യന് നടത്തുന്ന ശ്രമങ്ങള്‍ അവരെ സന്തോഷിപ്പിച്ചു.<br />
<br />
പ്രായം പത്തെഴുപതു കടന്നെങ്കിലും പ്രായാധിക്യത്തിന്റെ യാതൊരു പ്രയാസങ്ങളും ആ ശരീരത്തെ ബാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വൃദ്ധസദനത്തിലെ കുട്ടിയാണ് അന്നമ്മ. മുരിക്കന്‍ തറവാടിന്റെ ഗുണമാണ് തന്റെ പ്രസരിപ്പെന്നാണ് അവരുടെ വാദം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ പ്രൊഫസ്സറായിരുന്ന തട്ടേല്‍ വര്‍ക്കി സാറിന്റെ ഭാര്യയാണ് അവര്‍. ഒരേയൊരു മകന് അമേരിക്കയില്‍. സാര്‍ കൂടി കളമോഴിഞ്ഞതോടെ അന്നമ്മ നാട്ടില്‍ ഒറ്റക്കായി. അവരെ കൂടെ കൊണ്ട് പോകുന്നതില്‍ നിന്നും സാമ്പത്തിക ബാധ്യതകള്‍, മകന് സണ്ണിയെ വിലക്കി. കപ്പൂച്ചിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വൃദ്ധ സദനത്തിലേക്ക് അവര്‍ മാറ്റപ്പെട്ടു. ഒരു ആയുസ്സിന്റെ പ്രതിഫലം അവര്‍ അവിടെ കൈപറ്റി തുടങ്ങി. മക്കള്‍ ചിത്രങ്ങളാക്കാന്‍ വെമ്പുന്ന അനേകരെ അവര്‍ അവിടെ കണ്ടു. അവര്‍ സുഹൃത്തുക്കളായി. അമ്മമാര്‍ അവര്‍ക്ക് മക്കളായി. പച്ചക്കറി തോട്ടം അന്നമ്മയുടെ ആശയമായിരുന്നു. ഫിലോമിനയും, ഗ്രേസിയും അതിനു പൂര്‍ണ്ണ പിന്തുണ നല്കി. ഇന്ന് സദനത്തിലേക്കും, മഠത്തിലേക്കുമുള്ള മുഴുവന്‍ പച്ചക്കറികളും അവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.<br />
<br />
"അന്നാമ്മച്ചി ജനലരുകില് തന്നെ കാണുമെന്ന് തോന്നിയിരുന്നു. വാ, വന്നു ചായ കുടിക്ക്" സിസ്റ്റര്‍ അനീറ്റയാണ്. പഞ്ചവാദ്യം മേളസ്ഥാനത്തു നിന്നു താഴും പോലെ മഴയും കെട്ടടങ്ങി കൊണ്ടിരുന്നു. "ഈ മഴയൊക്കെയാണ് എന്റെ സന്തോഷം സിസ്റ്ററേ. ഒരിക്കലും തിരിച്ചു പോകാന്‍ സാധിക്കാത്ത കുട്ടിക്കാലവുമായി നമ്മെ കൂട്ടിയിണക്കുന്ന സന്തോഷങ്ങള്‍. അന്നും ഇന്നും അതിനൊരു മാറ്റവുമില്ല". സൂര്യന് കാര്‍മേഘത്തോടു പരാജയം സമ്മതിച്ചു തുടങ്ങിയപ്പോള്‍, അടുക്കളയിലെ കുഞ്ഞന്‍ മെഴുകു തിരികള്‍ അവയെ പരാജയപ്പെടുത്തി. അവ മെസ്സ് ഹാളിനു പ്രകാശം പകര്‍ന്നു. "ഇരുട്ടും മുമ്പ് നമുക്ക് പോയി ആ വഴുതനങ്ങ പറിച്ചു വരാം". മറ്റൊരു ദിനം കൂടി ഇരുട്ടിന്റെ ആക്രമണത്തിനു കീഴടങ്ങാന്‍ തുടങ്ങിയിരുന്നു.<br />
<br />
പുലര്‍ച്ചെയുള്ള പള്ളിയില്‍ പോക്ക് അന്നമ്മ മുടക്കാറില്ല. കര്‍ത്താവിനെ കാണുക എന്നതുപോലെ തന്നെ തന്റെ പ്രീയതമനെ കാണുക എന്നതും അവരുടെ സന്ദര്‍ശന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സമീപത്തുള്ള കല്ലറകള്‍ ഇലകള്‍ വീണു മുഷിഞ്ഞിരുന്നപ്പോള്‍, വര്‍ക്കി സാറിന്റെ കല്ലറ മാത്രം നിത്യം പൂക്കള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു. അതിലവര്‍ സന്തോഷവും, അതിലുപരി അഭിമാനവും കണ്ടെത്തിയിരുന്നു. മാഷ് ഒരിക്കലും അവരെ പിരിഞ്ഞിരുന്നില്ല. അന്നും പതിവു പോലെ പുലര്‍ച്ചെ അഞ്ചിന് അവര്‍ എഴുന്നേറ്റു. തലേന്നത്തെ മഴയുടെ ഈര്‍പ്പവും, കുളിര്‍മയും മുറിയാകെ വ്യാപിച്ചിരുന്നു. അതില്‍ നിന്നു രക്ഷ നേടുവാന്‍ അവര്‍ ഒരു ചായയെ ആശ്രയിച്ചു. "അന്നാമ്മച്ചി കുര്‍ബ്ബാനക്ക് സമയമായി". ഇലകളില്‍ നിന്നു ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ വീണ്ടും അവരെ പ്രകൃതിയുമായി രമിപ്പിച്ചു തുടങ്ങിയിരുന്നു. അമ്മമാരും, അഞ്ചാറു അന്തേവാസികളും പുലര്‍ച്ചെ പള്ളിയിലേക്ക് പുറപ്പെട്ടു. മഴയുടെ ആധിക്യം കൊണ്ടോ എന്തോ, അന്ന് അന്തേവാസികളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു.<br />
<br />
തിരികെ വരുമ്പോള്‍ ഗ്രേസിയാണ്, കവലയിലുള്ള തയ്യല്‍ക്കടയിലെ പുതിയ സാരി അന്നമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഗ്രേസിക്കു പരിചയമുള്ള കടയാണ്. ഓര്‍മ്മകള്‍ കൂട്ടിയിണക്കാന്‍ വല്ലപ്പോഴും മക്കള്‍ വരുമ്പോള്‍ പ്രതിഫലം സ്വീകരിക്കുന്ന സ്ഥലം. "നമുക്കൊന്നു കയറി നോക്കാം", ഗ്രേസിയുടെ നിര്‍ബന്ധത്തിനു അന്നമ്മ വഴങ്ങി. സാരി അന്നമ്മക്കും ഇഷ്ടമായി. രണ്ടായിരം രൂപ എന്ന ഉയരമേറിയ കടമ്പക്കു മുന്നില്‍ അവര്‍ നിലംപതിച്ചു. "ആ ബോര്‍ഡര്‍ കറുത്ത നൂലായിരുന്നേല്‍ കൂടുതല്‍ നന്നായേനെ." ഇറങ്ങാന്‍ നേരം കടയുടമ റോസിയോടായി അന്നമ്മ ഒരു അഭിപ്രായം പങ്കുവച്ചു. പിന്നീടുള്ള ആലോചനയില്‍ അതു റോസിക്കും നല്ലതായി തോന്നുകയും, അവര്‍ ചെറിയൊരു ഭാഗം ബോര്‍ഡര്‍ കറുത്ത നൂലാക്കി നോക്കുകയും ചെയ്തു.<br />
<br />
ഓര്‍മ്മകളില്‍ നിന്നു എന്തോ തികട്ടി വരും പോലെ. അത് ആഗ്രഹമാണോ, ചിന്തയാണോ, അതോ താല്പര്യങ്ങളാണോ? അന്നു മുഴുവനും അന്നമ്മ ചിന്തയിലമര്‍ന്നു. ആര്‍ത്തു പെയ്യുന്ന ഇടവപ്പാതിക്കും അവരുടെ ചിന്തകളെ വഴി തിരിക്കാന്‍ സാധിച്ചില്ല. അവര്‍ ഓര്‍മകളില്‍ ഒരു ഉല്ഖനനം നടത്തുകയാണ്. ലക്ഷ്യം അവരെ മോഹിപ്പിക്കുന്ന ആ വസ്തുത കണ്ടെത്തുകയും. തയ്യല്‍ കടയില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. അവരെ തയ്യല്‍ എന്ന കല വീണ്ടും ഭ്രമിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ചെറുപ്പത്തില്‍ ധാരാളം തയ്ക്കുകയും, അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു അവര്‍. സാഹചര്യങ്ങളുടെയോ, കാലത്തിന്റെയോ സമ്മര്‍ദ്ദത്തിനു അവര്‍ അവരുടെ മോഹങ്ങള്‍ അടിയറ വച്ചു. എന്നാല്‍ ഇന്നവ കുഴിതോണ്ടി പുറത്തെത്തിയിരിക്കുന്നു. തയ്ക്കാനുള്ള ഒരു അടങ്ങാത്ത ആവേശം അവരെ ബാധിച്ചു തുടങ്ങി. എന്നാല്‍ പ്രായം, സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ അവരെ സ്വയം പിന്തിരിപ്പിച്ചു കൊണ്ടുമിരുന്നു. പിറ്റേന്നു അവര്‍ക്ക് പള്ളിയില്‍ പങ്കു വയ്ക്കാന്‍ പുതിയൊരു വിഷയം കിട്ടിയിരുന്നു. മാഷിനോട് ചോദിച്ചിട്ട് മാഷും ഒന്നും മിണ്ടുന്നില്ല. പൂര്‍ണ്ണമായ ശൂന്യതയില്‍, ലക്ഷ്യം കണ്ടെത്താന്‍ സാധിക്കുന്നില്ല. ആശയക്കുഴപ്പത്തില്‍ നടന്ന അന്നമ്മയുടെ ശ്രദ്ധയെ ഗ്രേസിയാണ് തലേന്നത്തെ തുണിക്കടയിലേക്കു തിരിച്ചത്. ആ സാരി കറുത്ത ബോര്ഡറില് പൂര്‍വ്വധികം ശോഭയില്‍ മിന്നുന്നു. "ഇപ്പൊ അതിനെന്തൊരു ഭംഗി", ഗ്രേസിക്കു ആഹ്ലാദം മറച്ചു വയ്ക്കാന്‍ സാധിച്ചില്ല. ആ സാരി അന്നമ്മയ്ക്കൊരു ഉത്തരമായിരുന്നു, രണ്ടു ദിവസമായി മനസ്സില്‍ തികട്ടിക്കൊണ്ടിരുന്ന ഒരു സംശയത്തിനുള്ള ഉത്തരം.<br />
<br />
"ചെറുപ്പത്തില്‍ തയ്യല്‍ പഠിച്ചിട്ടുണ്ട്. കുറച്ചു ദിവസമായി മനസ്സില്‍ ഒരു തോന്നല്‍, വീണ്ടും തയ്ച്ചാലോ എന്ന്. സമയം കളയാന്‍ ഉപയോഗപ്രദമായ ഒരു മാര്‍ഗമല്ലേ.". മദര്‍ ജസീന്തക്ക് ഈ ആശയത്തോടു ഒട്ടും എതിര്‍പ്പുണ്ടായിരുന്നില്ല. അന്തേവാസികളെക്കൊണ്ട് ഉപയോഗപ്രദമായ രീതിയില്‍ സമയം ചിലവഴിപ്പിക്കുവാന്‍ ഉല്‍സാഹിച്ചിരുന്നു അവര്‍. മോട്ടോര്‍ കടുപ്പിച്ച ഒരു തയ്യല്‍ മെഷീന് സദനത്തിലെത്താന്‍ ഒട്ടും താമസമുണ്ടായില്ല. പച്ചക്കറി കൃഷി കൂടാതെ സദനത്തിന്റെ രണ്ടാമത്തെ തൊഴില്‍ ഉദ്യമം. സദനത്തിന്റെ ഏകാന്തതയിലേക്ക് മെഷീന്റെ കട കട ശബ്ദം അതിക്രമിച്ചു കയറി. അതിന്റെ ചക്രങ്ങള്‍ ഒരു സൈക്കിള്‍ അഭ്യാസിയുടെ ചക്രങ്ങള്‍ കണക്കെ നിര്‍ത്താതെ ചലിച്ചു. അന്നമ്മയുടെ ഈ ഉദ്യമത്തിനു ഗ്രേസിയും, ഫിലോമിനയും എല്ലാ വിധ പിന്തുണയും നല്കി. ആവശ്യമുള്ള എല്ലാ സാധനങ്ങളും അവര്‍ കവലയിലെ തയ്യല്‍ കടയില്‍ നിന്നും മറ്റും വാങ്ങി നല്കി. ഒരു ചുരിദാറിന് സാവധാനം അവരുടെ കരങ്ങളില്‍ ജീവന് വച്ചു വന്നു. അതിനെ അവര്‍ സ്വന്തം മകളെ പോലെ സ്നേഹിച്ചു. ബ്രൌണ്‍ നിറത്തില്‍ കറുത്ത കരയോടു കൂടിയ ചുരിദാര്‍. ഇടവപ്പാതിയോ, തണുപ്പോ അന്നമ്മയുടെ ശ്രദ്ധയെ കവര്‍ന്നില്ല. രണ്ടു മൂന്നു മാസം കഴിയേ, ആരും കണ്ണുവച്ചു പോകുന്ന ഒരു ചുരിദാര്‍ വൃദ്ധസദനത്തില്‍ പിറന്നു വീണു.<br />
<br />
അഭിനന്ദനങ്ങളും, പ്രോത്സാഹനങ്ങളും അന്നമ്മയുടെ കഴിവിനുള്ള സ്വാഭാവീകമായ പ്രതിഫലം മാത്രമായിരുന്നു. അന്നമ്മയെക്കാള്‍ സന്തോഷം ഗ്രേസിക്കും, ഫിലോമിനക്കുമായിരുന്നു. അവര്‍ ആ ചുരിദാര്‍ റോസിയുടെ തയ്യല്‍ കടയില്‍ പ്രദര്‍ശിപ്പിച്ചു. ആവശ്യക്കാര്‍ ഏറെയായിരുന്നു. അന്നമ്മ എന്ന പേര് ആദ്യമായി സ്വന്തം നിലക്ക് പുറം ലോകം അറിഞ്ഞു. വീണ്ടും വസ്ത്രങ്ങള്‍ക്കുള്ള ഓര്‍ഡര്‍ വന്നു. കച്ചവടാടിസ്ഥാനത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങാനുള്ള പ്രായവും, പണവും അന്നമ്മയെ കൈ വിട്ടിരുന്നു. അവരുടെതായി അടുത്ത ഒരു ചുരിദാറും ഒരു മാസത്തിനകം കടയില്‍ പ്രത്യക്ഷപ്പെട്ടു. ആളുകള്‍ക്കിടയില്‍ അന്നമ്മ ബ്രാന്‍ഡ് എന്നൊരു പുതിയ ബ്രാന്‍ഡ് പ്രചരിച്ചു തുടങ്ങിയിരുന്നു.<br />
<br />
"അന്നാമ്മച്ചിയുടെ ഈ കഴിവുകള്‍ മറ്റുള്ളവരെയും പഠുപ്പിച്ചാല്‍ വളരെ നല്ലതായിരിക്കില്ലേ." സിസ്റ്റര്‍ അനീറ്റയാണ് ഈ ആശയം പങ്കു വച്ചത്. സദനത്തിന്റെ പടിഞ്ഞാറു വശത്തായി ഒരു ഷീറ്റിട്ട കെട്ടിടം സാവധാനം തലയുയര്‍ത്തി. അവിടെ മെഷീനുകള്‍ വന്നു, നൂല് വന്നു, മോട്ടോര്‍ വന്നു. തയ്യല്‍ പഠനത്തിനായി ഒന്നു രണ്ടു യുവതികളും. അവര്‍ ഒരുമിച്ചു തയ്ച്ചു തുടങ്ങി. ആ കെട്ടിടം സദാ ഉണര്‍ന്നിരുന്നു. യുവതികളുടെ എണ്ണം കൂടി വന്നു. സിന്ദൂര എന്ന പേരില്‍ അവര്‍ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡ് രംഗത്തിറക്കി. പരസ്യങ്ങളോ, ക്യാന്‍വാസിംഗുകളോ ഇല്ലാതെ പരിചയക്കാര് വഴി വിപണനം. ടൌണിലെ രണ്ടു തുണിക്കടയിലേക്കും സപ്ലൈ ഉണ്ട്. പരമ്പരാഗത രീതിയില്‍ നിന്നു ഓരോ ഉല്‍പ്പന്നവും വ്യത്യസ്ഥമായിരിക്കാന്‍ അന്നമ്മ ശ്രദ്ധിച്ചിരുന്നു. വര്‍ഷം ഒന്നു കടന്നു പോകവേ, അന്നമ്മ മഠത്തിന്റെ അനുമതിയോടെ പ്രസ്ഥാനത്തെ സഹകരണ രീതിയിലേക്കു മാറ്റി. ലാഭവും നഷ്ടവും, ബ്രാണ്ടുമെല്ലാം അവിടെ പണിയെടുക്കുന്ന യുവതികളുടെ സ്വന്തം. അനേകം യുവതികളുടെ വിവാഹത്തിനാവശ്യമായ പണം സിന്ദൂര സ്വരൂപിച്ചു. യുവതികളെ സദനത്തിന്റെ കൊച്ചു ഷെഡ്ഡിനു താങ്ങാവുന്നതിലും അപ്പുറമായി. എല്ലാവരും പിരുവിട്ടു, കുറച്ചു സ്ഥലം വാങ്ങി. നാട്ടിലെ ധാരാളം സന്മനസ്സുകള് ഈ നല്ല പ്രസ്ഥാനത്തിന് സാമ്പത്തിക പിന്തുണയുമായി രംഗത്തു വന്നു. വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്നു സിന്തൂരയ്ക്കു മേല്‍നോട്ടം വഹിച്ചിരുന്നത്. അന്തേവാസികളിലും അതു പുതിയൊരു പ്രസരിപ്പുണ്ടാക്കി. അവരുടെയെല്ലാമായ ആ പ്രസ്ഥാനം വളരുകയായിരുന്നു. അവരുടെ സ്വന്തം സിന്ദൂര.<br />
<br />
കയ്യെഴുത്തുകള്‍ക്കു പകരം സിന്ദൂരയുടെ പരസ്യങ്ങള്‍ അച്ചടിയിലേക്ക് മാറി, അവിടെ നിന്ന് ഫ്ലെക്സിലേക്കും. വര്‍ഷം മൂന്നാലു കഴിഞ്ഞിരിക്കുന്നു. കുടുംബശ്രീ പോലെ, ആളുകള്‍ സിന്ദൂരയുടെ ഉല്പന്നങ്ങള് ചോദിച്ചു വാങ്ങി തുടങ്ങി. പൊടി പിടിച്ച അനേകം ജീവിത വിളക്കുകള്‍ കരിയിട്ടു തേച്ചു മിനുക്കപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിന്റെ ചിറകുകള് സാവധാനം വ്യാപിച്ചു. അന്യ ജില്ലകളിലും സിന്ദൂരക്ക് വേരുകള്‍ ഉണ്ടായി. ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളെല്ലാം കേന്ദ്രീകൃതമായി വിപണനം ചെയ്യണമെന്നു അന്നമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. സിന്ദൂരയുടെ വാഹനങ്ങള്‍ വസ്ത്രങ്ങളുമായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു. വൃദ്ധസദനത്തിലെ അമ്മച്ചിമാര് വര്‍ദ്ധിത ഉത്സാഹത്തോടെ അതിനു നേതൃത്വം വഹിച്ചു വന്നു.<br />
<br />
"ജീവിതത്തില്‍ ഇനിയെന്ത് എന്നു ഞാന്‍ ഒരിക്കല്‍ ചിന്തിച്ചിരുന്നു. ബാല്യവും, കൌമാരവും, വിദ്യാഭ്യാസത്തിനും, യൌവ്വനം ഭര്‍ത്താവിനും, വാര്‍ദ്ധക്യം ആദ്ധ്യാത്മികതയ്ക്കും വേണ്ടി ചിലവഴിക്കുന്ന മറ്റേതൊരു സാധാരണ സ്ത്രീയെ പോലെ തന്നെയാവും എന്റെയും ജീവിതമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു." 2000ത്തിലെ ബിസ്സ്നെസ്സ് പുരസ്കാരം സ്വീകരിച്ചു കൊണ്ട് അന്നമ്മ തുടര്‍ന്നു. ചടങ്ങുകള്‍ കവര്‍ ചെയ്യുവാന്‍ ദേശീയ മാധ്യമങ്ങള്‍ പോലും മല്‍സരിച്ചു. "ബൈബിളിലെ താലന്തുകളുടെ ഉപമ പലപ്പോഴും എന്നെ ചിന്തിപ്പിക്കുകയും, അതോടൊപ്പം ദുഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൃദ്ധസദനത്തിലെ ജീവിതം എന്നെ പലപ്പോഴും ചിന്തിപ്പിച്ചു. തന്നിലേക്ക് പോലും തിരിഞ്ഞു നോക്കാന്‍ സമയമില്ലാതെ പായ്യുന്ന മനുഷ്യന്റെ ജീവിത ശൂന്യതയെക്കുറിച്ച്, സ്നേഹത്തിന്റെ ആപേക്ഷികതയെക്കുറിച്ച്, ആത്മീയതയുടെ അന്തസത്തയെക്കുറിച്ച്, ഇങ്ങനെ പലതിനെ കുറിച്ചും. എന്നാല്‍ ഇവയെല്ലാം പെയ്തൊഴിയുന്ന മഴത്തുള്ളികള്‍ പോലെ എന്നില്‍ ഒരു ചലനവുമുണ്ടാക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു. മഴയെ ഞാന്‍ എന്നും സ്നേഹിച്ചിരുന്നു. ഇലകളില്‍ തട്ടി ചിതറി വീഴുന്ന മഴത്തുള്ളികളോട് എനിക്ക് എന്നും അഭിനിവേശമായിരുന്നു. എന്നാല്‍ ഇന്ന് അവയെക്കാള്‍ അധികം ഞാന്‍ എന്റെ സിന്ദൂരയെ സ്നേഹിക്കുന്നു. ഞങ്ങളുടെ ഈ പ്രസ്ഥാനത്തിന്റെ നിയന്ത്രണം വൃദ്ധസദനത്തിലുള്ള അമ്മച്ചിമാരുടെ കയ്യിലാണ്. എന്നാല്‍ പ്രസ്ഥാനത്തിന്റെ ഓഹരികളെല്ലാം തൊഴിലെടുക്കുന്ന യുവതികളുടെ പേരിലും. ഇതിനോടൊപ്പം ഞങള്‍ക്ക് ഒരു കൊച്ചു ബാങ്കു കൂടിയുണ്ട്. യുവതികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ അതില്‍ നിന്നു വായ്പയെടുക്കാം. ജോലി ചെയ്തോ, പണമായോ അവര്‍ക്ക് ആ സംഖ്യ തിരിച്ചടക്കാം. തുടക്കത്തില്‍ പലരും എന്നോട് ചോദിച്ചു, ഞാന്‍ എന്താണ് ഇതില്‍ നിന്നു നേടിയതെന്ന്". അവര്‍ പ്രസംഗം ഒന്നു നിര്‍ത്തി സദസ്സിനെ നോക്കി. "സ്വന്തമായി ഞാന്‍ ഇതില്‍ നിന്നു ഒന്നും നേടിയില്ല എന്നതു തന്നെയാണ് ഇതില്‍ നിന്നുള്ള എന്റെ ഏറ്റവും വലിയ നേട്ടം.". നിര്‍ത്താത്ത കരഘോഷം ഹാളില്‍ നിന്നു മുഴങ്ങി.<br />
<br />
-----------------------------------------------------------<br />
വര്‍ഷങ്ങള്‍ കടന്നു പോയി. മഴ തോര്‍ന്ന ആ സായാഹ്നത്തില്‍, വര്‍ഷങ്ങള്‍ക്കു ശേഷം സണ്ണി അമ്മയെ കാണാന്‍ എത്തി. മഴത്തുള്ളികള്‍ ആ കല്ലറയില്‍ നിന്നും വിട്ടു പോകാന്‍ വിസമ്മതിക്കുന്ന പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. അവ അയാളുടെ രൂപം വികൃതമാക്കി പ്രതിഫലിപ്പിച്ചു. ജീവിതം അയാളെയും പലതും പഠുപ്പിച്ചുണ്ടാകാം. കണ്ണുകളടച്ചു അയാള്‍ പ്രാര്‍ത്ഥിച്ചു. മഴത്തുള്ളികളെ പോലെ കണ്ണുനീര് തുള്ളികളും അയാളില്‍ പറ്റി പിടിച്ചിരുന്നു. കുളിരു കോരുന്ന ആ സായാഹ്നത്തില്‍ അയാള്‍ അമ്മയുടെ കാല്ക്കല് മെഴുകുതിരികള്‍ കത്തിച്ചു. അവ അയാളോട് താല്പര്യമില്ലാത്ത പോലെ ഇളകിയാടി പല വിക്രത രൂപങ്ങള്‍ ജനുപ്പിച്ചു. തിരികെ പോരുമ്പോള്‍ അയാള്‍ കല്ലറയിലേക്ക് തിരിഞ്ഞു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു,<br />
<br />
<br />
"ഒരു സ്ത്രീ വൃദ്ധസദനത്തിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും സ്വപ്നങ്ങള്‍ നെയ്തു. അവരുടെയൊപ്പം അനേകരും. ആ സ്വപ്നങ്ങള്‍ അനേകര്‍ക്ക് വഴികാട്ടിയായി. അവരുടെ ആശയങ്ങള്‍ അനേകരെ സാമ്പത്തികമായി സ്വതന്ത്രരാക്കി."<br />
<br />
അന്നമ്മ വര്‍ക്കി.<br />
ജനനം: 28-9-1932<br />
മരണം: 24-12-2009<br />
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com2tag:blogger.com,1999:blog-3667648324088962166.post-81830806777541476122012-11-26T00:18:00.000+05:302012-11-26T18:19:10.617+05:30ബന്ധങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
"എന്നെ അന്വേഷിക്കേണ്ടതില്ല. ഞാന്‍ രഘുവിനൊപ്പം പോകുന്നു. സ്വന്തം മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞിട്ടും അതിനെതിരു നില്ക്കുന്ന നിങ്ങള്‍ ഒരച്ചനാണോ? എനിക്കു നിങ്ങളോട് വെറുപ്പാണ്. ഇനി ഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ. കോളേജില്‍ പോലും പോകാന്‍ സമ്മതിക്കാതെ എന്നെ വീട്ടില്‍ അടച്ചതിന് നിങ്ങളെ ഞാന്‍ സ്റ്റേഷനില്‍ കയറ്റും. എല്ലാറ്റിനും നിങ്ങള്‍ സമാധാനം പറയേണ്ടി വരും." കത്തു വായിച്ചു ഔസേപ്പ് സാര്‍ കസേരയിലേക്ക് ചാഞ്ഞു. പ്രഭാത കുര്‍ബാനക്കു പള്ളിയില്‍ പോയ മകളെ ഉച്ചയായിട്ടും കാണാത്തതിനാല്‍ അവളുടെ മുറി പരതുകയായിരുന്നു സാര്‍. വിറയ്ക്കുന്ന കരങ്ങളില്‍ ആ കത്തുമായി, സാറിന്റെ ശരീരം മാത്രം മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. മനസ്സ് എപ്പോഴേ കൂട് വിട്ടിരുന്നു. "നീ വായിച്ചോ നമ്മുടെ മോളുടെ കത്ത്?". ഉച്ചക്കഞ്ഞി വയ്ക്കുന്ന തിരക്കിലായിരുന്ന മേരി ടീച്ചര്‍ ആ വാക്കുകളോട് പ്രതികരിച്ചില്ല. "ദേ കെടക്കുന്നു നിന്റെ മോളുടെ വിശേഷം.", അയാളുടെ ഈ വാക്കുകളില്‍ പ്രതികരണമില്ലായ്മയോടുള്ള പ്രതികാരം കലര്‍ന്നിരുന്നു. ശബ്ദത്തിന്റെ ബാഹുല്യമാണോ, അതോ അതിലെ ഗദ്ഗദമാണോ ടീച്ചറുടെ ശ്രദ്ധയെ ക്ഷണിച്ചതെന്ന് അറിയില്ല. വിതുമ്പലുകളുടെ നിശബ്ദത വീടിനെ വിഴുങ്ങി കഴിഞ്ഞിരുന്നു.<br />
<br />
ടോണി സ്കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോഴേക്കും സമയം സന്ധ്യയായിരുന്നു. വീട്ടിലെ അവസ്ഥ സന്തോഷകരമല്ലെന്നു പരിസരങ്ങളില്‍ നിന്നു തന്നെ അവന് മനസ്സിലാക്കി. "ഇന്നെന്തു പ്രശ്നമാണോ ചേച്ചി വീട്ടില്‍ ഉണ്ടാക്കിയിരിക്കുന്നത്? ഒരിക്കലും സമാധാനം ലഭിക്കില്ലെ ഈശ്വരാ?". അവന് വീട്ടിലെത്തിയതും, അച്ഛന് അവനെ ചേര്‍ത്തു പിടിച്ചു. കര്‍ക്കശക്കാരനായ മാഷിനെ സംബന്ധിച്ചിടത്തോളം അതൊരു അസാധാരണ സംഭവമാണ്. അയാളും മാനസീകമായി പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടുകയാണ്. "അവള് പോയെടാ.". "എപ്പോള്‍?". "ഇന്ന് രാവിലെ പള്ളിയില്‍ പോയ ശേഷം തിരിച്ചു വന്നില്ല.". അവനതൊരു ആശ്വാസമായാണ് തോന്നിയത്. എത്രയോ നാളുകളായി ഒരു വീട്ടില്‍ രണ്ടു കുടുംബങ്ങളായുള്ള താമസം. രഘുവുമായുള്ള നിമ്മിയുടെ ബന്ധം ഒരു ബന്ധു മുഖേനയാണ് മാഷ് അറിയുന്നത്. അവള് പതിവായി കോളേജില്‍ പോകുന്ന ബസ്സിന്റെ ഡ്രൈവറാണ് രഘു. അവള് എങ്ങനെ ഒരു ബസ് ഡ്രൈവറെ പ്രണയിക്കുമെന്നു എത്ര ആലോചിച്ചിട്ടും അയാള്‍ക്ക് മനസ്സിലായില്ല. അരുതാത്ത പല സ്ഥലങ്ങളിലും അവരെ ഒരുമിച്ചു കണ്ടു എന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞപ്പോഴാണ് മാഷ് ഈ ബന്ധത്തെ കാര്യമായെടുത്തു തുടങ്ങിയത്. ചോദിച്ചപ്പോള്‍ നിമ്മി അതു നിഷേധിച്ചത്, മാഷിനെ വീണ്ടും സംശയത്തിലാക്കി. അയാള്‍ക്ക് മകളെ അത്ര കാര്യമായിരുന്നു. ടൂറിനെന്ന പേരില്‍ വീട്ടില്‍ നിന്നു പോയ അവള് ഒന്നു രണ്ടു ദിവസം അവന്റെ കൂടെ താമസിച്ചു എന്ന് കൂടി കേട്ടതോടെ അയാള്‍ തളര്‍ന്നു. അന്നു വീട്ടിലെത്തിയ നിമ്മിയെ പുറത്തു പോകുന്നതില്‍ നിന്നും അയാള്‍ വിലക്കി.<br />
<br />
അതോടെ കുടുംബത്തിനകത്തെ വീര്‍പ്പുമുട്ടലുകളും വളര്‍ന്നു. അവള് ആരോടും മിണ്ടാതായി. ദിവസങ്ങളോളം അവള് ഭക്ഷണത്തിനായി മാത്രം മുറിക്കു പുറത്തിറങ്ങുന്ന അവസ്ഥയില്‍ ജീവിച്ചു. വൈകുന്നേരങ്ങളില്‍ ഉച്ചത്തിലുള്ള മറ്റൊരു സന്ധ്യാ പ്രാര്‍ത്ഥന കൂടി വീട്ടില്‍ നിന്നുയര്‍ന്നു. കലഹങ്ങള്‍ പതിവായി. അവളുടെ മുറിയിലെ സാധനങ്ങള്‍ പലതും ദേഷ്യത്തിന് പാത്രമായി. നാളുകള്‍ കഴിയുമ്പോള്‍ അവള് അവനെ മറക്കുമെന്ന് മാഷ് ആശിച്ചു. രഘുവിനുള്ള കത്തുകള്‍ വീട്ടുകാര്‍ അറിയാതെ, വഴിപോക്കര്‍ മുഖാന്തിരം അവള് കൊടുത്തുവിട്ടു. സമാധാനം എന്തെന്നറിയാതെ മാസങ്ങള്‍ ആ വീട്ടുകാര്‍ ചിലവഴിച്ചു. അതിനാല്‍ തന്നെ അവള് പോയി എന്ന വാര്‍ത്ത ടോണിക്കു ആശ്വാസകരമായിരുന്നു. "നിങ്ങള്‍ക്കു ഞാനില്ലേ. അവള് പോണെങ്കില് പോട്ടെ. നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ", ടോണി തന്റെ കൊച്ചു വാക്കുകള്‍ കൊണ്ട് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.<br />
<br />
"കിഴക്കേടത്തെ ഔസേപ്പ് സാറില്ലേ, അയാളുടെ മകള്‍ ആ ഡ്രൈവര്‍ രഘുവിന്റെ കൂടെ ഒളിച്ചോടിയെന്നു.". "ആയ്യോ കഷ്ടം. എനിക്കപ്പഴെ തോന്നിയതാ". "അവരിരുവരേം പാര്‍ക്കില്‍ വെച്ചു കണ്ടൂന്ന് ഞാന്‍ പറഞ്ഞപ്പോ നിങ്ങളൊക്കെ എന്താ പറഞ്ഞത്?" "അല്ലേലും അവളുടെ മട്ടും നടപ്പുമൊക്കെ തീരെ മോശമായിരുന്നു. മാഷിതൊക്കെ എങ്ങനെ സഹിക്കുവോ ആവോ?" കഥകള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. എല്ലാം അറിയാമെങ്കിലും അവര്‍ മാഷിനെ കാണുമ്പോള്‍ ചോദിച്ചു, "മോളിപ്പോ എന്തു ചെയ്യുന്നു മാഷേ?, അവള്‍ക്കു സുഖമാണോ". ഔസേപ്പ് മാഷിന്റെ ശിരസ്സ് അവരുടെ പരിഹാസങ്ങള്‍ക്ക് മുന്നില്‍ കുനിഞ്ഞു. മാഷും ടീച്ചറും പൊതു പരിപാടികള്‍ക്കൊന്നും പോകാതായി.<br />
<br />
അവളുടെ ഒളിച്ചോട്ടം കുടുംബത്തിലും പ്രശ്നങ്ങളുണ്ടാക്കി. "നമ്മുടെ കൊച്ചു ഒളിച്ചോടുമെന്നു എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റണില്ല അളിയാ. നമ്മള് എങ്ങനെ വളര്‍ത്തിയതാ അവളെ. ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ കൂടെ അവളങ്ങനെ പോകുവോ?. അവളെ ബലം പ്രയോഗിച്ചോ, മോഹിപ്പിച്ചു മയക്കിയോ കൊണ്ട് പോയതാകാനാ സാധ്യത. നമ്മുടെ മോള് അല്ലാതങ്ങനെ പോകില്ല അളിയാ. ". ടീച്ചറുടെ ആങ്ങള ബാസ്റ്റ്യന്‍ തന്റെ ദുഃഖം പങ്കു വച്ചു. സമുദ്രത്തിലേക്ക് എത്ര നദികള്‍ ഒഴുകിയാലും അതിനു മാറ്റമുണ്ടാകുന്നില്ല. "അപ്പോ അവളെഴുതിയ ഈ കത്തോ?", മാഷ് ആ കത്ത് ഉയര്‍ത്തി പിടിച്ചു ചോദിച്ചു. "മോഹിപ്പിച്ചു മയക്കിയാ, ഇതല്ല ഇതിനപ്പുറം വരെ ആളുകള്‍ എഴുതും. നമുക്കിതിന്റെ സത്യാവസ്ഥ അറിയണം അളിയാ. അളിയന് പോലീസില്‍ ഒരു പരാതി കൊടുക്കണം. നമ്മുടെ കുട്ടിയുടെ സുരക്ഷ നമ്മള് തന്നെ നോക്കണം. ഇന്നത്തെ കാലമല്ലേ." കാര്യങ്ങളെ മറ്റൊരു വഴിക്ക് നോക്കി കാണാന്‍ ഈ വാക്കുകള്‍ മാഷിനെ പ്രേരിപ്പിച്ചു. ഇപ്പോള്‍ മകള്‍ മാഷ്ക്ക് അത്ര തെറ്റുകാരിയല്ല. ഇപ്പോള്‍ വില്ലന്‍ രഘുവാണ്. അവളെ അവന് മാനസീകമായി തളര്‍ത്തി തട്ടികൊണ്ടുപോയതാണ്. സത്യം ഉള്ളില്‍ കിടന്നു പുച്ചിച്ചു ചിരിക്കുമ്പോഴും, അയാള്‍ തന്റെ പുതിയ ചിന്തകള്‍ കൊണ്ട് സത്യത്തെ കീഴടക്കാന്‍ ശ്രമിച്ചു. നിരന്തരമായ ശ്രമത്തിലൂടെ അയാള്‍ സ്വയം അങ്ങനെ വിശ്വസിച്ചു തുടങ്ങി.<br />
<br />
"എന്റെ മകള്‍ നിമ്മി ജോസെഫിനെ, ഈ മാസം 12ആം തിയതി മുതല്‍ വീട്ടില്‍ നിന്നു കാണുന്നില്ല. മുട്ടം പള്ളിയിലെ പ്രഭാത കുര്‍ബ്ബാനക്കായി, വീട്ടില്‍ നിന്നു ഇറങ്ങിയതാണ്. കുന്നുമ്മേല്‍ മോഹനന്റെ മകന് രഘു അവളെ തട്ടിക്കൊണ്ട് പോയതായി ഞാന്‍ സംശയിക്കുന്നു. ആയതിനാല്‍ അവളെ സുരക്ഷിതയായി കണ്ടെത്തി തിരികെ വീട്ടില്‍ എത്തിക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചു കൊള്ളുന്നു. എന്ന്, കിഴക്കേടത്ത് ഔസേപ്പ് (ഒപ്പ്).". പോലീസ് സ്റ്റേഷനില്‍ ഈ പരാതിക്ക് കാര്യമായ സ്വീകാര്യത ഉണ്ടായിരുന്നില്ല. "ഇതു പോലെ എത്രയോ പെണ്ണുങ്ങള് വീട്ടില്‍ നിന്നു ദിനം പ്രതി ഒളിച്ചോടുന്നു. ഇവരെയൊക്കെ കണ്ടു പിടിക്കലാണോ പോലീസിന്റെ പണി." എസ്.ഐയുടെ മറുപടിയില്‍ പരിഹാസം കലര്‍ന്നിരുന്നു. "പത്തു മുപ്പതു വര്‍ഷം സര്‍ക്കാരിനെ സേവിച്ച ഒരു അധ്യാപകനാണ് ഞാന്‍. എന്റെ മകള്‍ ഒളിച്ചോടുമെന്നു ഞാന്‍ കരുതുന്നില്ല. അവള്‍ക്കു ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങളെയെല്ലാം ഞാന്‍ കോടതി കയറ്റും.", മാഷിന്റെ മുഖം ചുവന്നിരുന്നു "ഞങ്ങള്‍ അന്വേഷിക്കാം മാഷേ. ഇപ്പൊ ചെല്ല്. ഇവിടെ നൂറുകൂട്ടം പണിയുണ്ട്". ഔസേപ്പ് സാറിനെ കൂടുതല്‍ വിഷമിപ്പിക്കാതെ എസ്.ഐ യാത്രയാക്കി.<br />
<br />
പിന്നീടുള്ള ദിവസങ്ങളിലൊന്നു. പ്രഭാതത്തിലുള്ള കോളിങ്ങ് ബെല്‍ കേട്ടു കതകു തുറന്ന മാഷ് കണ്ടത് ഒരു പോലീസ് കോണ്‍സ്റ്റബളിനെയാണ്. "കിഴക്കേടത്ത് ഔസേപ്പ് സാറല്ലേ.?". "അതെ". "സാര്‍ ഇന്നു സ്റ്റേഷന് വരെ ഒന്നു വരണം. എസ്.ഐ പറഞ്ഞിട്ട് വന്നതാണ്." സന്ദേശം കൈമാറി, ഒരു ചായക്ക് പോലും കാത്തു നില്‍ക്കാതെ കോണ്‍സ്റ്റബിള്‍ യാത്രയായി. മാഷിനെ ചെറുതായി ആധി ബാധിച്ചു തുടങ്ങി. മകള്‍ക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ചിന്ത അയാളെ സാവധാനം കീഴടക്കി. "ആരാ വന്നത്?" അടുക്കളയില്‍ നിന്നു ടീച്ചര്‍ ആരാഞ്ഞു. "ഒന്ന് സ്റ്റേഷന് വരെ ചെല്ലാന്‍ പറഞ്ഞതാ". വേഷമൊക്കെ മാറ്റി അയാള്‍ അപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറങ്ങി. "ഞാനപ്പോഴേ പറഞ്ഞില്ലേ സാറേ, ഇതു ഒളിച്ചോട്ടമാണെന്നു". കണ്ട പാടെ എസ്.ഐ അത്യുല്സാഹത്തില് അറിയിച്ചു. "ഞങ്ങള്‍ അന്വേഷിച്ചു. അവളെ തട്ടി കൊണ്ട് പോയതൊന്നുമല്ല. സ്വമനസ്സാലെ ഇറങ്ങി പോയതാ. തൊടുപുഴ രജിസ്റ്റര്‍ ഓഫീസില്‍ കല്യാണത്തിനുള്ള നോട്ടീസും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, അവളിപ്പോ നിമ്മിയൊന്നുമല്ല, സ്വാതിയാണ്, സ്വാതി. പ്രായപൂര്‍ത്തിയായ അവര്‍ക്കെതിരെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.". അയാള്‍ ഒറ്റ ശ്വാസത്തില്‍ അറിയിച്ചു. അയാളും ഈ വാര്‍ത്തയില്‍ ചെറിയൊരാനന്ദം കണ്ടെത്തിയിരുന്നു. തന്റെ ഉയര്‍ച്ചയിലും, അന്യന്റെ താഴ്ചയിലും മാത്രമേ മനുഷ്യനു സന്തോഷം ലഭിക്കൂ എന്ന കാലം. മാഷിനു ആ വാര്‍ത്ത ഒട്ടും ശുഭകരമായിരുന്നില്ല.. "സാര്‍, ആ റൈറ്ററുടെ അടുത്തു ചെന്ന്, വിവരങ്ങളൊക്കെ അറിഞ്ഞിരിക്കുന്നു എന്ന നോട്ടീസില്‍ ഒരൊപ്പിട്ടട്ടു പൊക്കോളൂ.". " ഇനിയും പെണ്‍മക്കളുണ്ടേല്‍ ഒന്നു സൂക്ഷിച്ചു വളര്‍ത്തുന്നത് നല്ലതാ", മാഷു മുറി വിടുമ്പോഴേക്കും അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.<br />
<br />
സോമരാജന് ഹൈക്കോടതിയിലെ ഒരു വക്കീലാണ്, മാഷിന്റെ മികച്ച ശിഷ്യന്മാരിലൊരാള്. "മാഷേ, നമുക്കൊരു ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്താലോ?.", ആഴ്ചകള്‍ക്കു ശേഷം മാഷിനെ കണ്ട സോമന് ചോദിച്ചു. "അതെന്തു ഹര്‍ജിയാ സോമാ?". "അന്യാമായി തടങ്കലില്‍ വച്ചിരിക്കുന്നവരെ കോടതി മുമ്പാകെ ഹാജരാക്കാനുള്ള നടപടി ക്രമത്തെ സൂചിപ്പിക്കുന്ന ഒരു ലാറ്റിന്‍ പദമാണ് ഹേബിയസ് കോര്‍പസ്. അത് വഴി നമുക്ക് നിമ്മിയെ കോടതി മുന്‍പാകെ വിളിച്ചു വരുത്താനാവും. മേരി ടീച്ചര്‍ വഴി ഹര്‍ജി നല്‍കുന്നതാണ് കൂടുതല്‍ ഉചിതം. അമ്മയോടുള്ള അടുത്ത ബന്ധം അവള്‍ക്കൊരു പുനര്‍വിജിന്തനത്തിനു പ്രചോദനം നല്‍കും. അവള് കോടതിയില്‍ എത്തി നിങ്ങളെയൊക്കെ കാണുമ്പോള്‍ ഇങ്ങു പോരും മാഷേ. ഇങ്ങനെ എത്രയെണ്ണം ഞാന്‍ കണ്ടിരിക്കുന്നു." സോമന്റെ വാക്കുകള്‍ ടീച്ചര്‍ക്കും തെല്ലോരാശ്വാസം നല്കി. വിദ്യാഭ്യാസം പൂര്‍ത്തിയാകാത്ത തന്റെ മകളെ തിരിച്ചു നല്‍കണമെന്ന് കാണിച്ചു അവര്‍ ഹര്‍ജി ഫയല്‍ ചെയ്തു.<br />
<br />
വെള്ളിയാഴ്ചകളില്‍ ഹൈക്കോടതിയിലെ പത്താം നമ്പര്‍ കോടതി മുറിയിലാണ് ഹേബിയസ് കോര്‍പ്പസ് കൈകാര്യം ചെയ്യുന്നത്. അനേകം പ്രതീക്ഷകള്‍ക്കും, വ്യസനങ്ങള്‍ക്കും വേദിയായിട്ടുണ്ട് അവിടം. ആ കോടതി മുറിയില്‍ ജഡ്ജിയുടെ റോള്‍ പരിമിതമാണ്. കക്ഷികളെ തന്റെ മുമ്പില്‍ വിളിച്ചുവരുത്തുന്നതില്‍ അതവസാനിക്കുന്നു. ഇവിടെ അപേക്ഷ സമര്‍പ്പിക്കുന്നതും, വിധി പ്രസ്ഥാവിക്കുന്നതും കക്ഷികള്‍ തന്നെ. വരുന്നതില്‍ നല്ലൊരു പങ്കു ഹര്‍ജികളും, പ്രണയത്തിന്റെയും, ഒളിച്ചോട്ടത്തിന്റെയും തല്ഭലമായി ഉണ്ടാകുന്നതാണ്. അങ്ങിങ്ങായി മാറാല പിടിച്ച ആ മുറി, മാറുന്ന മനുഷ്യ ബന്ധത്തിന്റെ പ്രതീകമെന്നോണം നിലകൊണ്ടു. പലപ്പോഴും ആ മുറിയിലെ കണ്ണ് മൂടിക്കെട്ടിയ നിയമത്തിന്റെ പ്രതിമ ബാഹ്യ വികാര വേലിയേറ്റങ്ങളില്‍ ആടിയുലഞ്ഞു.<br />
<br />
വെള്ളിയാഴ്ച വളരെ നേരത്തെ തന്നെ പരാതിക്കാരി മേരി ടീച്ചറും, ഔസേപ്പ് സാറും കോടതിയിലെത്തി. ആളുകള്‍ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതര മണിയോടു കൂടി കോടതി മുറികള്‍ തുറന്നു തുടങ്ങി. ആകംക്ഷയുടെയും, പ്രതീക്ഷയുടെയും അണയാത്ത നെരിപ്പോടുമായി ആ അച്ഛനും, അമ്മയും കോടതി മുറിയില്‍ ഇരിപ്പുറപ്പിച്ചു. സോമരാജന് താമസിയാതെ എത്തിച്ചേര്‍ന്നു. കോടതി മുറി കാണികളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. കോടതി പരിസരങ്ങളില്‍ ഉദ്യോഗസ്ഥരെത്തി, വക്കീലന്മാരെത്തി, ജഡ്ജിമാരെയും വഹിച്ചു കൊണ്ട് വാഹനങ്ങളും എത്തി. അവര്‍ പ്രതീക്ഷിച്ച മുഖം എവിടെയും കാണാന്‍ കഴിഞ്ഞില്ല. അല്പം കഴിഞ്ഞപ്പോള്‍ രഘുവും നിമ്മിയും ബൈക്കില്‍ കോടതി പരിസരത്തേക്കെത്തുന്നത് അവര്‍ കണ്ടു. അമ്മ പരിസരം മറന്നു, മകളുടെ പക്കലേക്കോടി. ആളുകള്‍ നോക്കി നില്‍ക്കെ, അമ്മയുടെ കൈകള്‍ തട്ടി മാറ്റി അവള് കോടതിയിലേക്ക് പ്രവേശിച്ചു. അവരുടെ പ്രായമായ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു തുടങ്ങി.<br />
<br />
സമയം പത്തരയോടടുത്തു. ജസ്റ്റിസുമാരായ പയസ് ജോസെഫും, കെ.പി. അബൂബക്കറും, ന്യായാസനങ്ങളിലേക്ക് പ്രവേശിച്ചു. കോടതി മുഴുവന്‍ അവരെ എഴുന്നേറ്റു നിന്ന് ബഹുമാനിച്ചു. ബഹുമാനം പ്രദര്‍ശനമാവുമ്പോള്‍, നാട്യക്കാരനാണ് പ്രതിഫലം ലഭിക്കുന്നത്. ആദ്യത്തെ കേസായി കിഴക്കേടത്തു മേരിയുടെ കേസ് കോടതി പരിഗണിച്ചു. കേസ് ഫയളിലൂടെ കണ്ണോടിച്ച ജസ്റ്റിസുമാര്‍, നിമ്മിയെ സാക്ഷിക്കൂടിലേക്ക് വിളിച്ചു. "താങ്കളെ അന്യായമായി കുന്നുമ്മേല്‍ രഘു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു, കുട്ടിയുടെ അമ്മയും പരാതിക്കാരിയുമായ കിഴക്കേടത്തു വീട്ടില്‍ മേരി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു. ഇത് സത്യമാണോ?", കോടതി നേരിട്ട് കക്ഷിയോട് ചോദിച്ചു. "രഘുവിന്റെ കൂടെ താമസിക്കാനുള്ളത് എന്റെ സ്വന്തം തീരുമാനമാണ്. അതില്‍ യാതൊരു ബാഹ്യ പ്രേരണയും ഇല്ല. ഞങ്ങള്‍ വിവാഹത്തിനായി നോട്ടീസ് കൊടുത്തിട്ടുള്ളതാണ്. നിയമപരമായ വിവാഹപ്രായം കഴിഞ്ഞ എനിക്ക് തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ബഹുമാനപ്പെട്ട കോടതി ഞങ്ങളെ ഒന്നിച്ചു ജീവിക്കുവാന്‍ അനുവദിക്കണം.", അവളുടെ മറുപടി അതിദ്രുതമായിരുന്നു.<br />
<br />
"നിമ്മി വിവാഹത്തോടനുബന്ധിച്ച് മതം മാറിയിരിക്കുന്നതായും, പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. മാറുന്ന ജീവിത സാഹചര്യങ്ങള്‍, പ്രണയത്തിന്റെ തീവ്രതയില്‍ ചുരുക്ക കാലത്തേക്ക് മനോഹരമായി അനുഭവപ്പെടുമെങ്കിലും, ദീര്‍ഘകാല ജീവിതത്തില്‍ അവ കയ്പ്പുനീരുകളായി ഭവിക്കും. ഒരു വ്യക്തിയുടെ ഭാവിക്ക്, വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൌവ്വനത്തിന്റെ പക്വതയില്‍ വിവാഹത്തെ പറ്റി ഒരു തീരുമാനമെടുക്കുന്നതല്ലേ ഉചിതം. ദിവസവും, വ്യത്യസ്ഥങ്ങളായ അനേകം ജീവിതങ്ങള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്നുണ്ട്. അവരുടെ അനുഭവങ്ങളില്‍ നിന്നാണ് ഞങ്ങള്‍ ഇതു പറയുന്നത്.", കോടതി അവളെ ഒരു പുനര്‍വിജിന്തനത്തിനു പ്രേരിപ്പിച്ചു.<br />
<br />
"ഈ പരാതിക്കാരിക്ക്, എന്റെ മേല്‍ പരാതി തരാന്‍ എന്തര്‍ഹതയുണ്ട്. അവരെന്റെ അമ്മയൊന്നുമല്ല. എന്റെ അമ്മ എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു പോയി.", അവളുടെ മറുപടി കേട്ട് ഞെട്ടിയത് കോടതിയാണ്. കോടതി മുറി അതിദ്രുതം നിശ്ചലമായി. ജസ്റ്റിസ് പയസ് തന്റെ തൂവാല എടുത്തു മുഖത്തെ വിയര്‍പ്പ് തുള്ളികള്‍ തുടച്ചു. മേരി ടീച്ചറുടെ കണ്ണില്‍ ജലം കെട്ടി നിന്നു. അതില്‍ നിന്ന് ഒരു തുള്ളി താഴെ വീഴാന്‍ ഏറെ ക്ലേശിക്കുന്നുണ്ടായിരുന്നു. മാഷും ഇത് കേട്ട് സ്ഥബ്ദനായി. കോടതി മേരി ടീച്ചറെ സാക്ഷി കൂട്ടിലേക്ക് വിളിപ്പിച്ചു. സ്വന്തം മാതൃത്വം കോടതിയില്‍ തെളിയിക്കേണ്ടി വന്ന ആ അമ്മ അവിടെ നിന്ന് വാവിട്ടു കരഞ്ഞു, നിലവിളിച്ചു. അവരാണ് യഥാര്‍ത്ഥ അമ്മ എന്നു മനസ്സിലാക്കാന്‍ കോടതിക്ക് അത് മാത്രം മതിയായിരുന്നു. എന്നാല്‍ നിയമത്തിനു ഈ ഹര്‍ജിയില്‍ ഉള്ള പങ്കു തുലോം ശുഷ്കമാണ്. കരച്ചിലിന്റെ ആധിക്യത്തിനിടയില്‍ നിന്നും, "നൊന്തു പ്രസവിച്ച", തുടങ്ങിയ കുറച്ചു വാക്കുകള്‍ പുറം ലോകം ശ്രവിച്ചു. കോടതി മുഴുവന്‍ ക്ഷമയോടെ അവരുടെ വാക്കുകള്‍ക്കായി നിലകൊണ്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍, വിതുമ്പലുകള്‍ക്കിടയിലൂടെ അവര്‍ പറഞ്ഞു. "ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. അത് കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഭൂതമാണ് ഭാവിയാകുന്നത്. അതെ ആകൂ, ആകാവൂ. എനിക്കു പരാതിയില്ല.". പെണ്‍കുട്ടിയെ അവളുടെ താല്‍പ്പര്യ പ്രകാരം വിട്ടുകൊണ്ട് കോടതി, നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.<br />
<br />
നിമ്മി രഘുവിന്റെയൊപ്പം ഉല്ലാസവതിയായി പോകുന്നത് കോടതി വരാന്തയിലിരുന്ന് അവര്‍ കണ്ടു. കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ ടീച്ചര്‍ക്ക് ഏറെ നേരം അതു കണ്ടിരിക്കാന്‍ സാധിച്ചില്ല. കണ്ണീര് ഒരു മറയാണ്, പല കാഴ്ചകളില്‍ നിന്നും, വിചാരങ്ങളില്‍ നിന്നും. തളര്‍ന്നു നില്ക്കുന്ന ആ അമ്മയുടെ കൈകളെ മറ്റൊരു കരം ശക്തിയില്‍ ചേര്‍ത്തു പിടിച്ചു. ടോണിയായിരുന്നു അത്. വാര്‍ദ്ധക്യം യൌവനത്തെ സാവധാനം പിന്തുടര്ന്നു. രഘുവും നിമ്മിയും അധിക ദൂരം പോകും മുമ്പ് തന്നെ ഒരു ശവസംസ്കാര പ്രദിക്ഷണം റോഡിനു എതിരെ വരുന്നതു കണ്ടു. അവര്‍ വണ്ടി വശത്തേക്കൊതുക്കി. ശവമഞ്ചത്തിനു മുകളില്‍ ഒരമ്മ വാവിട്ടു നിലവിളിക്കുന്നത് അവള് കണ്ടു. മരിച്ചിരിക്കുന്നത് അവരുടെ മകളാണ്. മകളെയും കെട്ടിപിടിച്ചുള്ള ആ അമ്മയുടെ നിലവിളി, കോടതി മുറിയിലെ അവളുടെ അമ്മയുടെ നിലവിളിയായി അവള്‍ക്കു തോന്നി. പുറകിലുള്ള പ്രാര്‍ത്ഥനാസംഘത്തിന്റെ മൈക്കില്‍ നിന്നും ശബ്ദം ഉയര്‍ന്നു. "മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നെ മടങ്ങും. നീ അളക്കുന്ന അളവുകോലു കൊണ്ടു തന്നെ നീയും അളക്കപ്പെടും."<br />
<br /></div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-35092885050592455422012-10-22T17:03:00.001+05:302012-10-22T17:03:30.757+05:30ആലപ്പുഴ ജലപ്പരപ്പില്‍ ഒരു ദിനം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-puR4wnLy_oM/UIUrcDdtcrI/AAAAAAAAAfw/J5nLv5ArQns/s1600/IMG_2069.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="http://3.bp.blogspot.com/-puR4wnLy_oM/UIUrcDdtcrI/AAAAAAAAAfw/J5nLv5ArQns/s320/IMG_2069.JPG" width="320" /></a></div>
<br />
"Here nature has spent up on the land her richest bounties". ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആലപ്പുഴ സന്ദര്‍ശിച്ച അന്നത്തെ വൈസ്രോയി ലോര്‍ഡ് കഴ്സണ്, പ്രകൃതി ഭംഗി കണ്ടു അമ്പരന്നു പറഞ്ഞ വാക്കുകളാണ് മുകളില്‍ കുറിച്ചത്. കാഴ്ചകളുടെ ആവേശം അദ്ദേഹത്തിന്റെ സിരകളെ ബാധിച്ചുതുടങ്ങിയപ്പോള്‍, ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു അദ്ദേഹം ഉദ്ഘോഷിച്ചു, "Venice of the east". അവ അലയൊലികളായി കായല്‍പ്പരപ്പുകളില്‍ അവശേഷിച്ചു. വിദേശികള്‍ക്കും, സ്വദേശികള്‍ക്കും ഒരുപോലെ പ്രീയപ്പെട്ട കേരളത്തിലെ സുന്ദരമായൊരു ഭൂപ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് കേവലം ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ആലപ്പുഴയുടെ സവിശേഷത ആരംഭിക്കുന്നു. ആറു നദികളുടെ സംഗമ സ്ഥലമായ വേമ്പനാട് കായലും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സ്ഥിതി ചെയ്യുന്നതും ഇതേ ജില്ലയില്‍ തന്നെ. ലഗൂണുകള്‍, കായലുകള്‍, തോടുകള്‍, കനാലുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇവിടം. ജലത്തിലാണ് ജീവന് ഉണ്ടായതെങ്കില്‍, കേരളത്തില്‍ ജീവന് ഉത്ഭവിച്ചിരിക്കുക ഇവിടെയാവാം.<br />
<br />
ആലപ്പുഴയിലെ ജലജീവിതം ആസ്വദിക്കണമെങ്കില്‍ പുലര്‍ച്ചെ തന്നെ ആലപ്പുഴയില്‍ എത്തിച്ചേരണം. ഞാനും, എന്റെ സഹമുറിയന് നിതിനും ഉള്‍പ്പെടുന്ന യാത്രാസംഘം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത് പുലര്‍ച്ചെ എട്ടു മണിയോടെ. പ്രധാനപ്പെട്ട സ്ഥലത്തിന്റെ ജീവനാടിയാണെങ്കിലും, തീര്‍ത്തും ശുഷ്കമാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷന്. ഭക്ഷണമുള്‍പ്പെടെ, ഒന്നിനുമുള്ള സൗകര്യം സ്റ്റേഷനില്‍ ലഭ്യമല്ല. സ്റ്റേഷനില്‍ നിന്നും, പ്രൈവറ്റ് ബസില്‍ ഞങ്ങള്‍ ബോട്ടു ജട്ടി വരെ എത്തി. ആലപ്പുഴയില്‍ ബോട്ടു ജട്ടിയും, ksrtc സ്റ്റാന്റും സമീപങ്ങളിലായി സ്ഥിതി ചെയ്യുന്നു. ആലപ്പുഴയില്‍ കുടിവെള്ളത്തിന് ദൌര്‍ലഭ്യമുള്ളതിനാല്‍, സഞ്ചാരികള്‍ ജലം കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ജലത്താല്‍ ചുറ്റപ്പെട്ട ഒരു നഗരത്തില്‍, കുടിവെള്ളത്തിനുള്ള ക്ഷാമം തികച്ചും വിരോധാഭാസം തന്നെ. ടൂറിസ്റ്റുകള്‍ക്കായി ktdcയുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യശേഷി തെളിയിച്ചു കൊണ്ട്, അനാധമായൊരു ഫാനും, കുറെ ഫയലുകളും മാത്രം ഞങ്ങളെ ഓഫീസില്‍ സ്വീകരിച്ചു.<br />
<br />
ബോട്ട് ജട്ടിയുടെ സമീപത്തുകൂടെ നടക്കുമ്പോള്‍ താഴെ കായലില്‍, അനേകം ചെറു ബോട്ടുകള്‍ കാണാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ സീസണ് അല്ലാത്തതിനാല്‍ പലതും റിപ്പയറിംഗ് തിരക്കുകളിലാണ്. അല്ലാത്തവ സന്ദര്‍ശകരെ പ്രതീക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍, എട്ടുപേര്‍ക്കിരിക്കാവുന്ന ഒരു ബോട്ട്, നാലു മണിക്കൂര്‍ നേരത്തേക്കു വാടകക്കെടുത്തു. മണിക്കൂറിനു മുന്നൂറു രൂപ നിരക്കില്‍. സീസണില്‍ ഇത് മണിക്കൂറില്‍ ആയിരത്തി ഇരുനൂറു വരെയാകുമെന്നു ബോട്ടുകാരന് പിന്നീടു സൂചിപ്പിക്കുകയുണ്ടായി. ഡിസംബര്‍ ജനുവരിയും, ഓണക്കാലവുമാണ് അവിടെ സീസണ്. ഡ്രൈവര്‍ എഞ്ചിന് പ്രവര്‍ത്തിപ്പിച്ചു. കര കര ശബ്ദത്തോടെ അതു കനാലിലൂടെ സാവധാനം നീങ്ങി. ഡീസലും, എണ്ണയും വീണു കനാലിലെ ജലം മലിനമായിരുന്നു. വെള്ളത്തിന് ഒഴുക്കില്ലാത്തതും മാലിന്യത്തിനു ആക്കം കൂട്ടി. സമയമിതു വരെ ആലപ്പുഴ എന്നതു കേരളത്തിലെ മറ്റേതു നഗരം പോലെയും സാധാരണമായിരുന്നു.<br />
<br />
<a href="http://4.bp.blogspot.com/-UqyLW92bLBY/UIUqzp4mfuI/AAAAAAAAAfo/gy-pWP9Jw5g/s1600/IMG_2012.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="http://4.bp.blogspot.com/-UqyLW92bLBY/UIUqzp4mfuI/AAAAAAAAAfo/gy-pWP9Jw5g/s200/IMG_2012.JPG" width="200" /></a>ഒരഞ്ചു മിനിറ്റുകൊണ്ട് തന്നെ ബോട്ട് കനാലില്‍ നിന്നു പുന്നമട കായലിലേക്ക് കടന്നു. കായലിന്റെ തീരങ്ങളില്‍, ഞണ്ടുകള്‍ കൂട്ടം കൂടി കിടക്കുന്നത് പോലെ നൂറുകണക്കിനു ഹൌസ് ബോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. ഹൌസ് ബോട്ടുകള്‍ യാത്ര പുറപ്പെടുന്നതും, അവസാനിപ്പിക്കുന്നതും അവിടെയാണ്. പകല്‍ ഒന്‍പതു മുതല്‍ അടുത്ത പകല്‍ ഒന്‍പതു വരെയാണ് അവയുടെ ദിവസങ്ങള്‍. അതിനാല്‍ തന്നെ പലതും സന്ദര്‍ശകരെ ഇറക്കുന്നതിന്റെയും, കയറ്റുന്നതിന്റെയും തിരക്കിലായിരുന്നു. അയ്യായിരം മുതല്‍ തുടങ്ങുന്നു അവയുടെ നിരക്കുകള്‍. ജലത്തിലുള്ള ഗൃഹങ്ങള്‍, കരയിലെ ഗൃഹങ്ങളെ കാഴ്ചയില്‍ നിന്നും മറച്ചു. ബോട്ടിലെ ഡ്രൈവര്‍ ഞങ്ങള്‍ക്ക് ഗൈഡു കൂടിയായിരുന്നു. നെഹ്റു ട്രോഫി വള്ളം കളിയുടെ ആരംഭ-അവസാന സ്ഥലങ്ങള്‍ അദ്ദേഹം ഞങ്ങള്‍ക്കായി വിവരിച്ചു. അനേകം തുഴക്കാരുടെ വിയര്‍പ്പും, വാശിയും ഏറ്റുവാങ്ങിയ അവിടം അടുത്ത മല്‍സരത്തിനെന്നവണ്ണം തയാറായിരുന്നു. അന്താരാഷ്ട്ര പ്രസിദ്ധമായ ആ വള്ളംകളി നേരില്‍ കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു.<br />
<br />
സമയവും ദൂരവും പോകെ, കേട്ടുവള്ളങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. നമ്മുടെ വീടുകളിലെ സൈക്കിളുകള്‍ പോലെ അവിടെ വീടുകളിലെല്ലാം കൊച്ചു വള്ളങ്ങളുണ്ട്. പത്തറുപത് വയസ്സായ സ്ത്രീകള്‍ വരെ അവ തുഴഞ്ഞു വരുന്നത് തുടക്കത്തില്‍ ആശ്ചര്യം ജനിപ്പിച്ചെങ്കിലും, പിന്നീട് അവ സാധാരണം മാത്രമായി. ജലത്തിനു ചുറ്റും അവരുടെ ജീവിതം പരിണാമം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. അലക്ക്, കുളി, മുതല്‍ വീട്ടാവശ്യങ്ങള്‍ക്ക് വരെ കായലില്‍ നിന്നു ആളുകള്‍ വെള്ളമെടുക്കുന്നുണ്ട്. പല വീടുകളുടെയും ഗേറ്റുകള്‍, കായലിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. പുന്നമട കായലിന്റെ ഓരങ്ങളില്‍ വാണിജ്യവല്‍ക്കരണം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ചുറ്റും സ്പാകളും, ഹോം സ്റ്റേകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ജലത്തിലെ ഓളങ്ങളെയും, പായലുകളെയും കീറി മുറിക്കുവാന്‍ ഞങ്ങളുടെ ബോട്ട് കഷ്ടപ്പെടുന്നതായി തോന്നി. പുറമേക്ക് സൌന്ദര്യദായകമെങ്കിലും, ജലജന്യ ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ അവിടങ്ങളിലെ ജീവിതങ്ങളില്‍ വായിച്ചറിയാം.<br />
<br />
കുട്ടനാടന്‍ പാടശേഖരങ്ങള്‍ സാവധാനം കണ്മുന്നിലേക്കെത്തിത്തുടങ്ങി. ജലനിരപ്പിനു കീഴെയായി പച്ചപ്പിന്റെ അനന്തമായ ഒരു വിരിപ്പ്. അവയ്ക്കിടയിലൂടെ ഒഴുകുന്ന ജല ചാലുകള്‍. അവ ആ നാടിനെ പോഷക സമൃദ്ധമാക്കുന്നു. ഭാരതത്തില്‍ ഏറ്റവും താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന ഇവിടം, ലോകത്തു തന്നെ സമുദ്രനിരപ്പില്‍ നിന്നും കീഴെ കൃഷി നടക്കുന്ന വിരളിലെണ്ണാവുന്ന പ്രദേശങ്ങളില്‍ പെടുന്നു. ചേര ഭരണ കാലത്ത് രാജ്യത്തെ പ്രബലമായ ഒരു പ്രദേശമായിരുന്നു അവിടം. തീപിടുത്തത്തില്‍ തകര്‍ന്ന ഒരു വനമേഘലയുടെ സൂചന നല്‍കിക്കൊണ്ട് കുട്ടാനാടിന്റെ ആഴങ്ങളില്‍ ഇന്നും കരിയുടെ സാനിധ്യമുണ്ട്. ജനങ്ങളുടെ പ്രധാന കൃഷി നെല്‍കൃഷി തന്നെ. കേരളത്തിന്റെ ദുരിതഭാവിയുടെ പ്രതീകമായി അവിടെ പല പാടങ്ങളിലും കൃഷി ഇറക്കാതെ തരിശായി കിടക്കുന്നത് കാണാനായി. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. പള്ളിത്താനം ലുക്ക് മത്തായിയുടെ നേതൃത്വത്തില്‍, വേമ്പനാട് കായലില്‍ നിന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സൃഷ്ട്ടിച്ചെടുത്തതാണ് കുട്ടനാടന്‍ പാടശേഖരങ്ങളിലെ പല ബ്ലോക്കുകളും. സന്ദര്‍ശനത്തിനു വന്ന ഒരു ഉത്തരേന്ത്യന്‍ കുടുംബം കായലിന്റെ ഓരങ്ങളിലുള്ള ഒരു കള്ളു ഷാപ്പിലേക്ക് ബോട്ട് അടുപ്പിച്ചു കയറി. <br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-Raoi-NpElX8/UIUqMq6vgqI/AAAAAAAAAfg/5i6W3FSilaw/s1600/IMG_2199.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" src="http://4.bp.blogspot.com/-Raoi-NpElX8/UIUqMq6vgqI/AAAAAAAAAfg/5i6W3FSilaw/s200/IMG_2199.JPG" width="200" /></a></div>
ഞങ്ങള്‍ വേമ്പനാട് കായലിന്റെ തീരങ്ങളില്‍ സ്പര്‍ശിച്ചു. പുന്നമട കായല്‍ ചെസ്സിലെ തേരാളിയെങ്കില്‍ മന്ത്രിയാണ് വേമ്പനാട് കായല്‍. അതിന്റെ വന്യതയും, വശ്യതയുമാണ് വിദേശികളെ പോലും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പുന്നമട കായലും, വേമ്പനാടിന്റെ ഒരു ഭാഗം തന്നെയാണ്. മൂവാറ്റുപുഴ, മീനച്ചില്‍, പമ്പ, അച്ചെന്‍കോവില്‍ തുടങ്ങിയ നദികളെല്ലാം എത്തിച്ചേരുന്നിടം വേമ്പനാട് തന്നെ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലിലൂടെ പകല്‍ മാത്രമേ ബോട്ടുകള്‍ക്ക് സഞ്ചരിക്കാനാവൂ. സന്ധ്യ ആവുന്നതോടെ കരിമീന്‍, കൊഞ്ചു കൃഷിക്കാര്‍ കായലിന്റെ ആഴങ്ങളില്‍ നിന്നു പൊന്നു കൊയ്തെടുക്കും. കായല്‍, രാത്രിയില്‍ വലകള്‍ കൊണ്ടു നിറയും. യാത്രയില്‍, പ്രസിദ്ധമായ പാതിരാമണല്‍ ദ്വീപ് വിദൂരങ്ങളില്‍ കാണാനാവും. പേരിലെ വശ്യത മാത്രമേ ദ്വീപിനുള്ളു. കാടും ഇഴജെന്തുക്കളും നിറഞ്ഞ ഒരു പ്രദേശമാണ് അത്. സമയം ഉച്ചയോടടുത്തു. കെട്ടുവള്ളങ്ങള്‍ ഞങ്ങളുടെ സഞ്ചാര പാതകള്‍ അപഹരിക്കാന്‍ നിഷ്കളങ്ക ശ്രമങ്ങള്‍ നടത്തുന്നുണ്ട്. നിരന്തരമായ പാട ശേഖരങ്ങളും, വശങ്ങളിലുള്ള കേരവും, കേരളീയത വ്യക്തമാക്കുന്നു. കേട്ടുവള്ളങ്ങളുടെ ഓളങ്ങള്‍ ഞങ്ങളുടെ കൊച്ചോളങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നുണ്ട്. കായലിലൂടെ മുന്നോട്ട് പോകുന്തോറും മനുഷ്യ വാസം കുറഞ്ഞു വരുന്നു. വീടുകളൊന്നും തന്നെ വശങ്ങളില് കാണാനാവുന്നില്ല. ഈ ഏകാന്തതയും, പച്ചപ്പും ഇപ്പോള്‍ കേരളത്തില്‍ നിന്നു പോലും അന്യം നിന്നു കൊണ്ടിരിക്കുകയാണ്. കെട്ടുവള്ളങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടി കായലിലേക്കിടുന്ന അവശിഷ്ടങ്ങള്‍ ടൂറിസം എങ്ങനെ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിന് നേര്‍സാക്ഷ്യമായി.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-OYxooyiTb50/UIUsCkolpnI/AAAAAAAAAf4/WH_4PrzLF-4/s1600/IMG_2110.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="http://2.bp.blogspot.com/-OYxooyiTb50/UIUsCkolpnI/AAAAAAAAAf4/WH_4PrzLF-4/s200/IMG_2110.JPG" width="200" /></a></div>
ഞങ്ങള്‍ ബോട്ടു യാത്ര ആരംഭിച്ചിട്ട് രണ്ടു മണിക്കൂറോളം പിന്നിട്ടു കഴിഞ്ഞു. ബ്ലോക്കുകള്‍ക്കിടയിലെ ഒരു ജല നാല്‍ക്കവലയിലൂടെ ബോട്ട് നാണിച്ചു യാത്ര തുടര്‍ന്നു. ആളൊഴിഞ്ഞ ഒരു പാടശേഖര ബ്ലോക്കില്‍ ഡ്രൈവര്‍ വണ്ടി അടുപ്പിച്ചു. സ്വാമിനാഥന് കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നു പാടശേഖരങ്ങളുടെ അതിരുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ ദ്രുതം പുരോഗമിക്കുന്നുണ്ട്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കായലില്‍ നിന്നു മണ്ണെടുത്ത് അതിരുകളില്‍ നിക്ഷേപിക്കുകയാണ്. മണ്ണിനടിയിലെ കരിയുടെ നിക്ഷേപം വ്യക്തമായി കാണാം. ആ ബ്ലോക്കില്‍ ആളൊഴിഞ്ഞ പൂട്ടിയിട്ട നിലയിലുള്ള ഒരു ക്രിസ്ത്യന്‍ പള്ളി കാണാനായി. ഞങ്ങളല്ലാതെ വേറെ മനുഷ്യ ജീവികളെ അവിടെയെങ്ങും കാണാനായില്ല. ഞങ്ങള്‍ പള്ളിക്ക് ചുറ്റും നടന്നു. ആളൊഴിഞ്ഞ പള്ളി പരിസരങ്ങള്‍ പുല്ലുകള്‍ അവയുടെ കാല്ച്ചുവട്ടില് ആക്കി കഴിഞ്ഞിരുന്നു. വള്ളിപ്പടര്‍പ്പുകളിലിരുന്നു കിളികള്‍ ശബ്ദമുണ്ടാക്കുന്നു. അതിരുകള്‍ പാകി നില്ക്കുന്ന തെങ്ങിന് തലപ്പുകള്‍, ഞങ്ങളെ കണ്ടിട്ടെന്നവണ്ണം കാറ്റത്ത്, ഓലയടിച്ചു ശബ്ദമുണ്ടാക്കി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. പള്ളിയുടെ ജനലിലൂടെ പൊടി പിടിച്ചു കിടക്കുന്ന വിശുദ്ധ രൂപങ്ങള്‍ കാണാം. അള്‍ത്താരയില്‍ നിന്നും ഒരു പൂച്ചക്കുട്ടി അതിന്റെ സ്വൈര്യ വിഹാരത്തിന് തടസ്സമുണ്ടാക്കിയത്തില്‍ പ്രതിഷേധിച്ചു ജനല്‍ വഴി പുറത്തേക്കോടി. ജനലിന്റെ ഒരു വശത്ത്, കത്തിതീരാറായ ഒരു മെഴുകുതിരി, ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന വയോധികനെ പോലെ, നാളം നിലനിര്‍ത്തുവാന്‍ ബുദ്ധിമുട്ടുന്നു. കാറ്റ് അതിന്റെ സ്വതസിദ്ധമായ ശൈലിയില്‍ താങ്ങിയും തലോടിയും കടന്നു പോകുന്നു. അല്പ സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരികെ ബോട്ടില്‍ കയറി. വള്ളിപ്പടര്‍പ്പുകളില്‍ ഒച്ചയുണ്ടാക്കിയിരുന്ന കിളികള്‍ പറന്നു പോകുന്നത് ഞങ്ങള്‍ ബോട്ടിലിരുന്നു കണ്ടു.<br />
<br />
ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. സമയം ഉച്ചയോടടുത്തു. വന്ന വഴികളിലൂടെയുള്ള ഒരു മടക്കസഞ്ചാരം. കായലരുകില്‍ തന്നെയുള്ള ഒരു ഹോട്ടെലിന്റെ മുന്നില്‍ ഡ്രൈവര്‍ ബോട്ടടുപ്പിച്ചു. ഞങ്ങള്‍ തിരഞ്ഞെടുത്ത കരിമീനും, കൊഞ്ചും, മിനിറ്റുകള്‍ക്കുള്ളില്‍ മുന്നില്‍ പാകമായെത്തി. ഡ്രൈവറും ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചു. മുന്നിലെ കായലിലൂടെ കെട്ടുവള്ളങ്ങളില്‍ അനേകം കുടുംബങ്ങള്‍ സഞ്ചാരം തുടരുന്നുണ്ട്. കെട്ടുവള്ളങ്ങള്‍ തന്നെ പല വലിപ്പങ്ങളില്‍ ലഭ്യമാണ്. പതിനഞ്ചു കിടപ്പുമുറികള്‍ ഉള്ള ഇരുനില കെട്ടുവള്ളങ്ങള്‍ വരെ ഞങ്ങള്‍ കണ്ടു മുട്ടി. അവ ഞങ്ങളുടെ പാതയില്‍ നിന്നു വഴിമാറാന്‍ കൂട്ടാക്കാത്ത ഗജവീരന്മാരെ പോലെ നിലകൊണ്ടു. ഉദ്ദേശം രണ്ടു മണിയോടെ ഞങ്ങള്‍ തിരികെ യാത്രയാരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തി. ഡ്രൈവര്‍ക്ക് സലാം പറഞ്ഞു അടുത്ത യാത്രക്ക് ഞങ്ങള്‍ ഒരുങ്ങി. ആലപ്പുഴയില്‍ നിന്നു കോട്ടയത്തേക്കു സര്‍വീസ് ബോട്ടില്‍ ഒരു യാത്ര.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-j16jeToB6QM/UIUsk59ut5I/AAAAAAAAAgE/YBFVYlzmo1k/s1600/IMG_2217.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="150" src="http://3.bp.blogspot.com/-j16jeToB6QM/UIUsk59ut5I/AAAAAAAAAgE/YBFVYlzmo1k/s200/IMG_2217.JPG" width="200" /></a></div>
സര്‍ക്കാര്‍ ബോട്ട് സ്റ്റാന്റ് ജട്ടിയുടെ സമീപത്തു തന്നെയാണ്. കോട്ടയം എന്ന ബോര്‍ഡും ഉയര്‍ത്തി അഭിമാനപൂര്‍വ്വം ഒരുവന് ജലത്തില്‍ നിലയുറപ്പിച്ചിരുന്നു. കൃത്യം രണ്ടരക്ക് തന്നെ ബോട്ട് യാത്ര ആരംഭിച്ചു. ഒരു സര്‍വീസ് ബോട്ടില്‍ അഞ്ചു ജീവനക്കാരുണ്ട്. രണ്ടു പേര് ബോട്ടു കരയിലേക്ക് അടുപ്പിക്കാനും, ഒരാള്‍ ടിക്കെറ്റ് എടുക്കാനും, മറ്റൊരാള്‍ അടിയില്‍ എഞ്ചിന് പ്രവര്‍ത്തിപ്പിക്കാനും, മറ്റൊരാള്‍ ബോട്ടിന്റെ മുകളില്‍ ബോട്ട് നിയന്ത്രിക്കാനും. ഞങ്ങള്‍ മുമ്പു സഞ്ചരിച്ച ബോട്ടിനെ അപേക്ഷിച്ചു, വളരെ ശക്തമായ എഞ്ചിനാണ് സര്‍വീസ് ബോട്ടിലുള്ളത്. കായലിന്റെ അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന സ്റ്റോപ്പുകളില്‍ നിന്നും ആളെ എടുക്കാന്‍, വളഞ്ഞും പുളഞ്ഞും ബോട്ടു കായലിലൂടെ മുന്നേറി. ബോട്ട് ഡ്രൈവര്‍ ആരെയെങ്കിലും കാണാതെ പോയെങ്കില്‍, കരയില്‍ നിന്നും ആളുകള്‍ കൂവി ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും കണ്ടു. സര്‍വീസ് ബോട്ട് കോട്ടയത്തേക്കുള്ള അതിന്റെ യാത്രാ മധ്യേ, ടൂറിസ്റ്റ് ബോട്ടുകള്‍ പൊതുവില്‍ പോകാത്ത കുട്ടനാടിന്റെ ഹൃദയ ഭാഗങ്ങളിലേക്ക് പ്രവേശിച്ചു. മനുഷ്യ വാസത്തിന്റെ നേരിയ ലാഞ്ചന പോലും കാണിക്കാത്ത അനേകം പാടശേഖര ബ്ലോക്കുകള്‍. അവയില്‍ നിന്നും പണിക്കു ശേഷം ബോട്ടില്‍ കയറുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. കായലിലെ സ്വച്ഛമായ അന്തരീക്ഷം. നേരിയ കാറ്റ്. വശങ്ങളില് വിശ്രമിക്കുന്ന കെട്ടുവള്ളങ്ങള്‍. ഇവയിലൂടെയാണ് ഞങ്ങളുടെ ബോട്ട് അതിന്റെ മുന്നോട്ടുള്ള ഗതി നടത്തുന്നത്. വേമ്പനാട്ടു കായലില്‍ നിന്നും ബോട്ട് ഒരു നദിയിലേക്ക് പ്രവേശിച്ചു. നദിക്കു കുറുകെയുള്ള നടപ്പാതകള്‍ ബോട്ട് വരുമ്പോള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് റെയില്‍വേ ക്രോസ്സുകളിലെ ബാറുകളെ ഓര്‍മിപ്പിച്ചു. സാവധാനം വശങ്ങളിലെ വീടുകളില്‍ മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങി. പിന്നീടു ടാറിട്ട റോഡുകള്‍ കണ്ടു. കാറുകള്‍, ലോറികള്‍ക്കും ബസ്സുകള്‍ക്കും വഴിമാറി. ഞങ്ങളുടെ ബോട്ടും നഗരത്തിലേക്കു പ്രവേശിച്ചു. കറുത്ത ബോര്‍ഡില്‍ വെളുത്ത ചായം കൊണ്ടെഴുതിയ "കോട്ടയം" എന്ന വലിയ അക്ഷരങ്ങള്‍ ഞങ്ങളെ കരയിലേക്കു സ്വാഗതം ചെയ്തു.<br />
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com5tag:blogger.com,1999:blog-3667648324088962166.post-33496903309733369412012-09-23T14:29:00.000+05:302012-09-23T14:29:39.286+05:30ചില്ലറ മേഘലയിലെ വിദേശ നിക്ഷേപം- ഒരു പഠനം.<div dir="ltr" style="text-align: left;" trbidi="on">
<br />
നമ്മുടെ രാജ്യത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ foreign direct investment അഥവാ fdi ആയി മാറിയിരിക്കുകയാണ്. സ്വരാജ്യത്തല്ലാതെ, മറ്റൊരിടത്തു കമ്പനി വാങ്ങുവാണോ, പ്രവര്‍ത്തനം വിപുലീകരിക്കാണോ കമ്പനികള്‍ പണം നിക്ഷേപിക്കുന്നതിനെ ആണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു കമ്പനിയുടെ വോട്ടിംഗ് ഷെയറുകളുടെ 10%ത്തില്‍ കൂടുതല്‍ വിദേശ കമ്പനി അതില്‍ നിക്ഷേപിച്ചാല്‍ മാത്രമേ അതിനെ fdi ആയി പരിഗണിക്കാറുള്ളു. മറ്റു രാജ്യങ്ങളുടെ സുരക്ഷാ നിക്ഷേപങ്ങളായ ബോണ്ടുകളിലും സ്റ്റോക്കുകളിലും പണം നിക്ഷേപിക്കുന്ന portfolio investmentല്‍ നിന്നുവ്യത്യസ്ഥമാണിത്. ഒരു രാജ്യത്തെ ദേശീയ വരുമാനം കണക്കാക്കുമ്പോള്‍ ആ രാജ്യത്തേക്കുള്ള മൊത്തം പണവരവ് (inflow) ഒരു പ്രധാന ഘടകമാണ്. fdi മുഖാന്തരം ഒഴുകുന്ന ധനം ദേശീയ വരുമാനം ഉയര്‍ത്തുന്നതിനാല്‍, സമ്പത്ത് വ്യവസ്ഥയെ ചലിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് fdi. fdi ഏതൊക്കെ മേഘലകളില്‍ എങ്ങനെയൊക്കെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ വിജയവും, പരാജയവും വരുന്നത്.<br />
<br />
ലോകത്ത് fdi വഴി ഏറ്റവും പണം ഒഴുകിയിട്ടുള്ളത് അമേരിക്കയിലേക്കാണ്. അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനത്തില്‍ കൂടുതല്‍ പണം fdi വഴി മാത്രം എത്തിയതാണ്. രണ്ടാമതായി വളര്‍ച്ചക്ക് ഏറ്റവുമധികം fdi ഉപയോഗിച്ചിരിക്കുന്നത് ചൈന ആണ്. ലോകത്തെ വികസിത രാജ്യങ്ങളുടെയെല്ലാം വരുമാന സൂചിക വിലയിരുത്തിയാല്‍, fdiയുടെ പങ്കു അവയില്‍ വളരെ വലുതാണെന്ന് മനസ്സിലാക്കാം. ഇന്ത്യയില്‍, അമേരിക്കയിലും ചൈനയിലും ലഭിക്കുന്നതിന്റെ അഞ്ചില്‍ ഒന്നു മാത്രമേ fdi ആയി ലഭിക്കുന്നുള്ളൂ. fdi വരുന്നതിനു രാജ്യത്തെ നിയമവാഴ്ചയും, അവസരങ്ങളും, ഇന്‍ഫ്ര സ്ട്രക്ച്ഛറും, നിക്ഷേപ അന്തരീക്ഷവും തുടങ്ങി പലവിധ കാരണങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സ്വതന്ത്ര വിപണികളുള്ള രാജ്യങ്ങളിലേക്കാണ് fdi ഒഴുക്ക് കൂടുതല്‍.<br />
<br />
fdi, പണം നിക്ഷേപിക്കുന്ന രാജ്യത്തിനും, സ്വീകരിക്കുന്ന രാജ്യത്തിനും ഗുണകരമായ ഒരു ധനവിനിയോഗമാണ്. പണം മുടക്കുന്ന കമ്പനിക്ക്, രാജ്യാന്തര ബിസിനസ്സിലും, പുത്തന്‍ വിപണികളിലും, നൂതന വിപണന വഴികളിലും പ്രവേശിക്കുവാനും, പുതിയ സാങ്കേതിക വിദ്യ, പ്രവര്‍ത്തന പരിചയം എന്നിവ സ്വായത്തമാക്കുവാനും, പുത്തന്‍ ഉല്പന്നങ്ങളോ, സര്‍വീസുകളോ വഴി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനും, ചെലവ് കുറഞ്ഞ ഉല്പാദനത്തിനും fdi അവസരമൊരുക്കുന്നുണ്ട്. പണം സ്വീകരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം, വികസനത്തിനുള്ള വിദേശ മൂലധനത്തിനും, പുത്തന്‍ മനേജ്മെന്റ്റ് തത്വങ്ങള്‍, സാങ്കേതിക വിദ്യ, പ്രവര്‍ത്തി പരിചയം എന്നിവ സ്വീകരിക്കുവാനും, പുത്തന്‍ തോഴിലവസരങ്ങള്‍ക്കുള്ള വഴിയും fdi ഒരുക്കുന്നു. എല്ലാ മേഘലകളിലും ആഗോള തലത്തിലാണ് ഇന്ന് ബിസ്സിനസ്സ് നടക്കുന്നത് എന്നതിനാല്‍ fdiക്ക് ഒരു രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ വികസനത്തിനുള്ള പങ്കു നിസ്സാരമല്ല.<br />
<br />
മറ്റേതു മേഘലകളില്‍ വിദേശ നിക്ഷേപം വരുന്നതിനേക്കാളും എതിര്‍പ്പ് നേരിടുന്നത് ചില്ലറ വിപണന രംഗത്ത് വരുന്ന വിദേശ നിക്ഷേപത്തിനാണ്. മറ്റു മേഘലകളെക്കാളും പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഈ രംഗം സ്വാധീനിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. ഇതില്‍ ലക്ഷക്കണക്കിന് ഭാരതീയര്‍ ഇന്ന് തൊഴിലെടുക്കുന്നുണ്ട് എന്നതു മറ്റൊരു കാരണം. ഈ മേഘലയില്‍ ലോകത്ത് പല രാജ്യങ്ങളിലും fdi പരീക്ഷിച്ചിട്ടുണ്ട്. ചൈന, സിങ്കപ്പൂര്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ ഇതു പൂര്‍ണ വിജയം കണ്ടെങ്കിലും , ബ്രസീല്‍, ചില്ലി മുതലായ രാജ്യങ്ങള്‍ക്ക് അത്ര വിജയകരമല്ലാത്ത കഥയും പറയുവാനുണ്ട്. അതിനാല്‍ തന്നെ ധനതത്വശാസ്ത്രത്തോടൊപ്പം, ചില്ലറ വിപണന മേഘലകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കും ഇവയുടെ വിജയത്തില്‍ വലിയ പങ്കുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ വിജയവും, പരാജയവും തീരുമാനിക്കുന്നത്, എങ്ങനെ ഇതു നടപ്പാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.<br />
<br />
ഇപ്പോഴത്തെ നമ്മുടെ ചില്ലറ വ്യാപാര മേഘലയുടെ പോരായ്മകള്‍ ഇവയാണ്.<br />
<br />
1) ഇന്‍ഫ്രാസ്ട്രക്ച്ചര്‍ : നമ്മുടെ വിപണികളില്‍ ലോജിസ്റ്റിക്ക്സില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം തീര്‍ത്തും ശുഷ്കമാണ്. ഭാരതം പച്ചക്കറികളുടെയും, പഴങ്ങളുടെയും ഉല്പാദനത്തില് ലോകത്ത് രണ്ടാം സ്ഥാനത്താണെങ്കിലും, ഇവിടെ കോള്‍ഡ് സ്റ്റോറേജ് സൌകര്യങ്ങള്‍ വളരെ കുറവാണ്. ഉള്ളവ തന്നെ വിദൂര സ്ഥലങ്ങളില്‍ ആയതിനാല്‍, പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് വിദൂര, വിദേശ വിപണികളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. അതിനെ മറികടക്കുവാന്‍, കനത്ത വിഷപ്രയോകങ്ങളും ഇവിടെ നടത്തപ്പെടുന്നു. കാര്‍ഷീക രംഗത്തും, ഉല്പാദന സമയത്തു നിന്നു ക്ഷാമ കാലത്തേക്ക് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ സ്റ്റോറേജ് ആവശ്യമാണ്. ഇതിന്റെ കുറവ് മൂലം, കര്‍ഷകരുടെ ഉല്പാദനത്തെ ബാധിക്കുകയും, അവര്‍ക്ക് ധാരാളം നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.<br />
<br />
2) ഇടനിലക്കാരുടെ ആധിക്യം: നമ്മുടെ വിപണന ശ്രംഖലയില്‍ വില നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത് ഇടനിലക്കാരനാണ്. ഇവ വില സംവിധാനത്തില്‍ സുതാര്യത നഷ്ടപ്പെടുത്തുന്നു. വിപണി വിലയുടെ അഞ്ചില്‍ ഒന്നു പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത ഉദാഹരണങ്ങള്‍ നിരവധിയാണ്.<br />
<br />
3) പൊതുവിതരണ ശ്രംഖലയുടെ അപര്യാപ്തത: നമ്മുടെ പൊതുവിതരണ സിസ്റ്റത്തിന്റെ കാര്യക്ഷമത വളരെ മോശമാണ്. സാധനങ്ങള്‍ വാങ്ങുന്നതിലും, വിതരണം ചെയ്യുന്നതിലുമുള്ള അശാസ്ത്രീയത മൂലം ധാരാളം ഭക്ഷ്യ സാധനങ്ങള്‍ ആര്‍ക്കും പ്രയോജനപ്പെടാതെ നശിച്ചുപോകുന്നു. ഇതു സബ്സിഡിയോടു കൂടിയതായതിനാല്‍, അവ പണപ്പെരുപ്പം ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. അവസാനം നശിച്ചു പോകുന്നവയുടെ വിലയുടെ ഒരു പങ്കും ഉപഭോക്താവ് നല്‍കേണ്ടി വരുന്നു.<br />
<br />
4)ചെറിയ വിപണി: നമ്മുടെ ചെറുകിട മേഘലക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുവാനോ, മാര്‍ക്കറ്റ് ചെയ്യുവാനോ സാധിക്കുന്നില്ല. ആയതിനാല്‍, അവക്ക് ബഹുരാഷ്ട്ര ബ്രാണ്ടുകളുടെ സ്വീകാര്യത ലഭിക്കാതെ വരികയും, ലോക്കല്‍ വിപണിയില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നു.<br />
<br />
ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപത്തിന്റെ ആവശ്യകത<br />
1) ചില്ലറ വ്യാപാര രംഗത്തെ fdi ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുകയും, അതു മൂലം ഉല്പാദന രംഗത്ത് പുത്തന്‍ ഉണര്‍വേകുകയും ചെയ്യും.<br />
2) വിദേശ ബ്രാന്‍ഡുകള്‍ ശീലമാക്കിയ വ്യക്തികള്‍ക്ക്, ആ പണം നമ്മുടെ രാജ്യത്തു തന്നെ വിനിയോഗിക്കുവാന്‍ അവസരം ലഭിക്കുന്നു. ഇതിന്റെ നികുതി കൂടി സര്‍ക്കാരിനു ലഭിക്കുന്നതിനാല്‍ ഇത് ഗുണമുള്ള മറ്റൊരു കാര്യമാണ്.<br />
3) fdi വഴി പണം നമ്മുടെ രാജ്യത്തുള്ള എതെങ്കിലും കമ്പനിയില്‍ എത്തുമ്പോള്‍, കമ്പനിയുടെ മൂല്യം ഉയരുകയും, അതില്‍ പണം നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാര്‍ക്ക് സ്റ്റോക്കിലെ ഉയര്‍ന്ന വില മൂലം അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.<br />
4)ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ കമ്പനികളുടെ പുത്തന്‍ സാങ്കേതിക വിദ്യയും, സാങ്കേതിക പരിചയവും, മനേജ്മെന്റ് തത്വങ്ങളും ലഭിക്കുന്നു. ഇവ കമ്പനിയുടെ ഭാവിക്ക് ഗുണകരമാണ്.<br />
5) fdi വഴി രാജ്യത്തിന്റെ ദേശീയ വരുമാനം ഉയരുകയും, സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ സ്പെണ്ടിങ്ങ് പവര്‍ ലഭിക്കുകയും ചെയ്യും.<br />
6) പുതിയ സപ്ലൈ ചെയിന്‍ മാതൃക മൂലവും, സാങ്കേതിക വിദ്യ മൂലവും, കര്‍ഷകര്‍ക്ക് ഉല്പാദനം ഉയരുകയും, അവരുടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. ഇതു ഭക്ഷ്യ പണപ്പെരുപ്പം തടയുന്നതിനും സഹായിക്കും.<br />
7) ചില്ലറ വ്യാപാര വിപണന രംഗത്തെ നിലവാരം ഉയരുന്നത് മൂലം, നമ്മുടെ മദ്ധ്യവര്‍ഗ ഉപഭോക്തൃ മേഘലയുടെ നിലവാരം ഉയരാന്‍ സാദ്ധ്യത ഉണ്ട്.<br />
<br />
രാജ്യം, വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍.<br />
ഒരു വന്‍ ജനസമൂഹത്തെ ഇതു നേരിട്ട് ബാധിക്കുമെന്നതിനാല്‍, വിപണി തുറന്നു കൊടുക്കന്നതിനു മുമ്പ് ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ഇതു സര്‍ക്കാരുകള്‍ ഉറപ്പാക്കണം.<br />
1) സ്വകാര്യ മേഘല ലാഭം അധിഷ്ടിതമാക്കി മാത്രം പ്രവര്‍ത്തനം നടത്തുന്ന ഒരു മേഘലയായതിനാല്‍, ഇതു നമ്മുടെ സാമൂഹീക-സാമ്പത്തീക ജീവിത രീതികളെ ബാധിക്കുവാനും, പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുവാനും വഴി വെയ്ക്കും. ഇതു ആത്യന്തീകമായി സാമൂഹീക സമാധാനത്തെ ബാധിക്കും. ആയതിനാല്‍ തന്നെ, ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പ്രധാന പങ്കു, ഇതു മൂലം തൊഴില്‍ രഹിതരാകാന്‍ സാധ്യതയുള്ള ചില്ലറ മേഘലയിലെ വ്യാപാരികള്‍ക്ക്, മറ്റു സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള പ്രോത്സാഹനമായി, ലോണ്‍ ആയി കുറഞ്ഞ പലിശ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്നത് ഉചിതമായിരിക്കും.<br />
<br />
2)ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായും നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍, ഗ്രാമ, നഗര അന്തരം വര്ധിക്കുവാന് സാധ്യതയേറെയാണ്. ഇതു സമൂഹീക അസന്തുലിതാവസ്ഥ ഉണ്ടാക്കും. ആയതിനാല്‍, ഗ്രാമീണ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടി വരും.<br />
3) വിദേശ കമ്പനികള്‍ക്ക് നാട്ടില്‍ തന്നെ ഉല്പന്നങ്ങള് സംസ്കരിക്കുന്നതിനും, സൂക്ഷിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ പ്രോത്സാഹിപ്പിക്കുക. അത് വഴി നാട്ടില്‍ തൊഴില്‍ ഉണ്ടാവുകയും, കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള് വേഗത്തില്‍ വിറ്റഴിക്കുവാനും സാധിക്കും.<br />
<br />
4)ഇത്തരം സ്ഥാപനങ്ങളില്‍ വിറ്റഴിക്കുന്ന ഉല്പന്നങ്ങളില് ഒരു നിശ്ചിത ശതമാനം നാട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നു നിഷ്കര്‍ഷിക്കുക. ഇതു രാജ്യത്തെ ഉല്പാദനം വര്‍ധിപ്പിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ അത് മുപ്പതു ശതമാനം എന്നാണു നിശ്ചയിച്ചിരിക്കുന്നത്.<br />
5)ഇവയിലെ തൊഴിലാളികളില്‍ ഒരു നിശ്ചിത ശതമാനം ഗ്രാമീണര്‍ക്കായി മാറ്റിവെയ്ക്കുന്നതും നല്ലതായിരിക്കും. എന്നാല്‍ ഈ ശതമാനം വലിയ തോതില്‍ ഉയരാതെ സര്‍ക്കാരുകള്‍ സൂക്ഷിക്കണം.<br />
<br />
6) വന്‍ നഗരങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം പഠിച്ചു വിലയിരുത്തിയ ശേഷം മാത്രം ചെറു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അനുമതി നല്‍കുന്നതാണ് ഉചിതം. ചെറു നഗരങ്ങളില്‍ എത്തുമ്പോഴാണ് തൊഴില്‍ നഷ്ടപ്പെടാന്‍ സാദ്ധ്യത കൂടുതല്‍. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.<br />
7) അനുമതിക്ക് മുമ്പ് പ്രവര്‍ത്തനത്തെ പറ്റിയുള്ള ഒരു സമഗ്ര നിയമ നിര്‍മ്മാണം അത്യാവശ്യം വേണ്ട ഒരു കാര്യമാണ്. അശാസ്ത്രീയ വില രീതി നിയന്ത്രിക്കാന്‍ ഒരു സ്വതന്ത്ര കോംപറ്റീഷന്‍ കമ്മീഷനും അഭികാമ്യം.<br />
<br />
മുകളിലെ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇവയുടെ ദൂഷ്യവശങ്ങളായ തൊഴില്‍ നഷ്ടവും, അവശ്യ സാധനങ്ങളുടെ അശാസ്ത്രീയ വില നിര്‍ണയവും നിയന്ത്രിക്കാനാവും. എവിടെയും സര്‍ക്കാരുകള്‍ക്കാണ് ജനങ്ങളുടെ സംരക്ഷകരായി മാറുവാനുള്ള ഉത്തരവാദിത്വം. അവരാണ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ നാട്ടിലെ സമ്പത്ത് വ്യവസ്ഥക്ക് വളരെ ഗുണകരമാണ് fdi. എന്നാല്‍ ഈ ശ്രദ്ധ സര്‍ക്കാരുകള്‍ പുലര്‍ത്തണമെന്ന് മാത്രം.<br />
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com3tag:blogger.com,1999:blog-3667648324088962166.post-49058940073988504472012-09-13T00:36:00.001+05:302012-09-13T00:37:11.857+05:30ഒഴിമുറി-ഒരു സിനിമാനുഭവം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-dNdzX2dPV-w/UFDch4KX5RI/AAAAAAAAAeA/O7PrKSvPJJo/s1600/Ozhimuri.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-dNdzX2dPV-w/UFDch4KX5RI/AAAAAAAAAeA/O7PrKSvPJJo/s320/Ozhimuri.jpg" width="240" /></a></div>
ആഴ്ചതോറും പല ജനുസ്സിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങുകയും, അവ നിലനില്ക്കുകയും ചെയ്യുന്നു എന്നത് സിനിമാപ്രേക്ഷകര്‍ക്ക് ആവേശം പകരുന്ന ഒരു കാര്യമാണ്. ഈ സിനിമയില്‍ പുരാതന കാലഘട്ടമാണ് പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഒപ്പം അവയോടെ അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്ന ചില വ്യക്തിത്വങ്ങളും. ബി. ജയമോഹന്റെ 'ഉറവിടങ്ങള്‍' എന്ന നോവലിനെ അധികരിച്ചുള്ള തിരക്കഥയിലാണ് ചിത്രം പിറവിയെടുത്തിരിക്കുന്നത്. അതിനെ അല്പം പോലും നാടകീയത കലര്‍ത്താതെ സത്യസന്ധമായി കാണികളിലേക്കെത്തിക്കുന്നതില്‍ മധുപാല്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. ഈ വിജയമാണ്, കര്ട്ടന് വീണു കഴിയുമ്പോഴും കാണികള്‍ക്ക് അനുഭവപ്പെടുന്നത്. തമിഴ് നാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രദേശത്തെ കഥയായതിനാല്‍ പ്രേക്ഷകര്‍ക്ക് സിനിമയിലേക്ക് ഇറങ്ങി ചെല്ലുവാന്‍ അല്പം സമയം എടുത്തേക്കാം.<br />
<br />
പത്തന്‍പത് വയസ്സുള്ള ഒരു സ്ത്രീ ഒഴിമുറി അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ വികസിക്കുന്നത്. അവര്‍ എന്തിനു അപ്രകാരം ചെയ്യുന്നു എന്നുള്ളതും, അവരും, അവര്‍ക്ക് ചുറ്റുമുള്ളവരും കാര്യങ്ങളെ മനസ്സിലാക്കിയിരുന്നത് ശരിയായ രീതിയിലായിരുന്നോ എന്നതുമാണ് കഥ അന്വേഷിക്കുന്നത്. ഇതിനെ ജയമോഹന് കൈകാര്യം ചെയ്തിരിക്കുന്നത് അല്പം വ്യത്യസ്ഥത കലര്‍ന്ന രീതിയിലാണ്. കാര്യങ്ങളെ തെറ്റായി മനസ്സിലാക്കുന്ന വ്യക്തികള്‍ പിന്നീട് സത്യങ്ങള്‍ തിരിച്ചറിയുന്നത്, മനസ്സിലാക്കിയിരുന്നവയിലെ അപൂര്‍ണത തിരിച്ചറിയുമ്പോഴാണ്. ഇതിലെ എല്ലാ പ്രമുഖ കഥാപാത്രങ്ങളും നന്മയുടെയും, തിന്മയുടെയും അംശങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ശക്തമായ സംഭവങ്ങള്‍ കൊണ്ടും, നാടകീയത കലരാത്ത സംഭാഷണങ്ങള്‍ കൊണ്ടും ജയമോഹന് നല്ല ഒരു തിരക്കഥക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഇതിലെ പല കഥാപാത്രങ്ങളും സമീപ കാലത്തുണ്ടാകാത്ത വിധത്തില്‍ ശക്തമാണ്. ഇവയെ ശരിയായി അവതരിപ്പിക്കുക എന്ന ജോലി മധുപാല്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സിനിമ തീക്ഷണവും, വികാരഭരിതവുമായ അനേകം രംഗങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും, പ്രേക്ഷകരെ ഒട്ടും വഴി തെറ്റിക്കാതെ ലക്ഷ്യ സ്ഥാനത്ത് അദ്ദേഹം എത്തിക്കുന്നു. ഇതിലെ ഒട്ടുമിക്ക ഘടകങ്ങളും മികച്ചു നിന്നു എന്നതില്‍ നിന്നു തന്നെ ഇതിനെ ഒരു സംവിധായകന്റെ സിനിമ എന്നു നിസ്സംശയം വിളിക്കാം. ഇതില്‍ ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം പോലെ തന്നെയോ, അതിലും ശക്തമോ ആണ് ശ്വേതാ മേനോനും, മല്ലികയും അവതരിപ്പിക്കുന്ന നായിക കഥാപാത്രങ്ങള്‍.<br />
<br />
അളഗപ്പന്റെ ക്യാമറ വളരെ നല്ലൊരു അനുഭവമാണ് നല്‍കിയത്. പുരാതന കാലഘട്ടവും, നവ കാലഘട്ടവും തമ്മില്‍ എളുപ്പം മനസ്സിലാക്കാവുന്ന വെളിച്ച വ്യതിയാനവും, ക്യാമറ ആങ്കിളുകളും ആണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. സിറില്‍ കുരുവിളയുടെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്ക് അപ്പും ആണ് എടുത്തു പറയേണ്ട മറ്റൊന്ന്. പുരാതന കാലഘട്ടം ഒരു കഥാപാത്രം പോലെ തന്നെ അവതരിപ്പിക്കപ്പെടുമ്പോള്‍, ഇവരുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ഇവര്‍ ജോലിയോട് വളരെയധികം നീതി പുലര്‍ത്തി. ബിജിബാലിന്റെ സംഗീതം സാധാരണയില്‍ നിന്ന് ഉയര്‍ന്നതായി തോന്നിയില്ല. വിനോദ് ശിവറാമിന്റെ ശബ്ദ വ്യതിയാനം അല്പം മോശമായി അനുഭവപ്പെട്ടു. പല രംഗങ്ങളിലും സംഭാഷണങ്ങളേക്കാള്‍ ഉയര്‍ന്നു നിന്നത് പശ്ചാത്തല സംഗീതമായിരുന്നു. വി. സാജന്റെ എഡിറ്റിംഗ് സിനിമക്ക് കഥയാവശ്യപ്പെടുന്ന വേഗത നല്‍കുന്നുണ്ട്.<br />
<br />
ഇതിലെ അഭിനേതാക്കളില്‍ പലര്‍ക്കും അടുത്ത വര്‍ഷത്തെ അവാര്‍ഡ് നിശകളില്‍ പുരസ്കാരം ഉറപ്പിക്കാം. ഗംഭീരവും, ശക്തവുമായ അഭിനയമാണ് അവര്‍ കാഴ്ച വെച്ചത്. അഭിനയത്തില്‍ ഒരാള്‍ പോലും മോശം എന്നു പറയാനില്ല. ലാലിന്റെയും, മല്ലികയുടെയും കഥാപാത്രങ്ങളെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു പക്ഷെ ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയമാകും ഇതെന്നാണ് തോന്നിയത്. ശ്വേത അവതരിപ്പിക്കുന്ന കഥാപാത്രവും അതി ശക്തമാണ്. നോട്ടം കൊണ്ട് പോലും, അവര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തില്‍ ഭര്‍ത്താവിന്റെ അടിയും, ഇടിയും മേടിക്കുന്ന ഒരു പതിവു രീതിയില്‍ നിന്നു തുടങ്ങി, ഒരു സ്ത്രീയുടെ വിലയും, ശക്തിയുമെന്ത് എന്നു നമ്മളെ കാട്ടി തരുന്നു മല്ലികയുടെ കഥാപാത്രം. നന്ദുവിന്റെ അഭിനയം വളരെ ന്യാച്ചുറല്‍ ആയിരുന്നു. ഉപയോഗിക്കാനറിയുന്ന സംവിധായകന്റെ കരങ്ങളില്‍, ആസിഫ് അലിയുടെയും, ഭാവനയുടെയും പ്രകടനങ്ങള്‍ സുരക്ഷിതം. ശ്വേതയുടെയും, മല്ലികയുടെയും ഡബ്ബിങ്ങും നന്നായിരുന്നു.<br />
<br />
സ്ത്രീകള്‍ക്ക് അമിതപ്രാധാന്യമുണ്ടായിരുന്ന മരുമക്കത്തായവും, പുരുഷന്മാര്ക്ക് അതു പോലെ പ്രാധാന്യമുണ്ടായിരുന്ന മക്കത്തായവും കഴിഞ്ഞു പുതിയ ഒരു കാലഘട്ടത്തിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. സ്ത്രീയും, പുരുഷനും ആരും ആരുടേയും പിന്നിലല്ല എന്നു സിനിമ അടിവരയിടുന്നു. നമ്മുടെ ധാരണകള്‍ക്കിടയില്‍ ഒഴിഞ്ഞ കോണുകളുണ്ടെങ്കില്‍ നമ്മുടെ ധാരണ തെറ്റിധാരണയാവാം. അതു മനസ്സിലാക്കാന്‍ അനേക നാള് കാത്തിരിക്കേണ്ടിയും വരാം. പലര്‍ക്കും അത് മനസ്സിലാകാനുള്ള ഭാഗ്യം ലഭിക്കാറുമില്ല. ശക്തമായ ഒരു പ്രമേയവും, സന്ദേശവും അവതരിപ്പിച്ച മധുപാലും, ജയമോഹനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.<br />
</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com1tag:blogger.com,1999:blog-3667648324088962166.post-65890850861059330752012-09-03T17:54:00.000+05:302012-09-03T17:58:01.721+05:30പൊന്‍കുരിശ്<div dir="ltr" style="text-align: left;" trbidi="on">
<br />
"മുത്തപ്പാ കാത്തോണേ", മുത്തപ്പന്റെ രൂപത്തിനു മുമ്പില്‍ നിന്നു വര്‍ഗ്ഗീസ് ചേട്ടന് പ്രാര്‍ഥിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗീവര്‍ഗ്ഗീസ് പുണ്യാളന്റെ നാമധേയത്തിലുള്ള കപ്രാശേരി പള്ളി. കപ്രാശേരി ടൌണിന്റെ നെടുംതൂണാണ് ആ പള്ളിയും അവിടുത്തെ മുത്തപ്പനും. ധാരാളം അത്ഭുത പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നതായി പറയപ്പെടുന്നു. ഓരോ ബസുകള്‍ പോകുമ്പോഴും നൂറു കണക്കിനു രൂപ അവിടുത്തെ ഭണ്ടാരത്തില്‍ വീഴാറുണ്ട്. പണ്ടു കാലത്ത് ചാത്തന് സേവ നടത്തുന്ന അനേകം കുടുംബങ്ങള്‍ കപ്രശേരിയില്‍ ഉണ്ടായിരുന്നെന്നും, കൊച്ചിയില്‍ നിന്നു വന്ന കപ്പൂച്ചിന്‍ അച്ഛന്മാര് അവയെ തച്ചുടച്ചു പള്ളി സ്ഥാപി<span style="font-family: Arial, Helvetica, sans-serif; line-height: 28px; text-align: -webkit-auto;">ച്ചെ</span>ന്നും ഒരു കേട്ടു കേള്‍വിയുണ്ട്. പള്ളിയുടെ അള്‍ത്താരയില്‍ പുരാതനമായൊരു മുത്തപ്പന്റെ പ്രതിമ സ്ഥിതി ചെയ്യുന്നു. പള്ളി പുതുക്കിപണിയുന്ന സമയത്ത് അതു അവിടെ നിന്നു മാറ്റുവാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ലെന്നുള്ളത് മറ്റൊരു ജന സംസാരം. ഇങ്ങനെ ശരിയോ, തെറ്റോ ആയ ആയിരക്കണക്കിന് സംസാരങ്ങളും, വിശ്വാസങ്ങളും പള്ളിയെ ചുറ്റി പറ്റി നില്ക്കുന്നു. പള്ളിയിലെ ഏപ്രില്‍ മാസത്തെ തിരുനാള്‍ അതി പ്രശസ്തമാണ്. അന്നു മാത്രം നിലവറയില്‍ നിന്നു പുറത്തെടുക്കുന്ന ഒരു പോന്കുരിശുണ്ട് പള്ളിയില്‍. അത് കാണുവാനും വന്ദിക്കുവാനും അന്യമതസ്ഥരായ ആളുകള്‍ പോലും എത്തിച്ചേരാറുണ്ട്. വര്‍ഗ്ഗീസു ചേട്ടനെ പോലെ ആയിരക്കണക്കിന് കപ്രാശ്ശേരി നിവാസികളുടെ സംരക്ഷകനാണ് മുത്തപ്പന്. സമയം സന്ധ്യയായി. പള്ളിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിയില്‍ നിന്നും സന്ധ്യാപ്രാര്‍ത്ഥനക്കുള്ള നാദങ്ങള്‍ ഉയര്‍ന്നു.<br />
<br />
തകര, പാട്ട ഇവയാണ് ഗൊപിയുടെ ജീവിതം. സാമാന്യം കുഴപ്പമില്ലാ<span style="font-family: Arial, Helvetica, sans-serif; line-height: 28px; text-align: -webkit-auto;">ത്ത</span> നിലയില്‍ കപ്രാശേരിയില്‍ ജീവിച്ചു പോരുന്നു. പകല്‍ അനേകം ദേശങ്ങള്‍ അലഞ്ഞു പാട്ട പെറുക്കി കൊണ്ട് വരും. അതു സ്വന്തം ഗോഡൌണില്‍ സൂക്ഷിക്കും. വില ഉയരുമ്പോള്‍ തകര ഗോപിക്ക് പൊന്നാണ്. നല്ല പോലെ അധ്വാനിച്ചു കുടുംബം പുലര്ത്തുന്നവന് എന്നതാണ് വാര്‍ഡ് മെമ്പര്‍ ടോമിച്ചായന്റെ അഭിപ്രായം. എന്നാല്‍ തകര വില്പന കൊണ്ട് എങ്ങനെ ഒരാള്‍ക്ക് കുഴപ്പമില്ലാത്ത നിലയില്‍ ജീവിക്കാനാകുമെന്നും, അയാള്‍ക്ക് കൊച്ചിയില്‍ മയക്കു മരുന്നു വില്പനയുമായി ബന്ധമുണ്ടെന്നും, അസൂയ പൂണ്ടവര്‍ പ്രചരിപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ എന്തൊക്കെയായാലും അയാളെ പറ്റി ഒരു പരാതി പോലും കപ്രാശ്ശേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ മാലോകര്‍, എന്തിനു സ്വന്തം പത്നി പോലും അറിയാത്ത ഒരു ജോലി കൂടിയുണ്ടായിരുന്നു ഗോപിക്ക്, വിഗ്രഹ മോഷണം. വിഗ്രഹം കടത്തുന്ന അന്തര്‍ദേശീയ ശ്രംഖലയിലെ കേരളത്തിലെ ഒരു കൊച്ചു കണ്ണിയാണ് ഗോപി. കലൂരിലെ പഞ്ച ലോഹ വിഗ്രഹ മോഷണമടക്കം അനേകം മോഷണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. ഇയാള്‍ ഒരു മോഷ്ടാവല്ല. മോഷ്ടാക്കളുടെ വഴികാട്ടിയാണ്. പ്രഗല്ഭരായ വിഗ്രഹ മോഷ്ടാക്കള്‍ക്ക് വേണ്ടി ഇയാള്‍ അമ്പലം അല്ലെങ്കില്‍ പള്ളി ഇവയുടെയൊക്കെ ചുറ്റുപാടുകള്‍ മനസ്സിലാക്കി വയ്ക്കുകയും, വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനു അയാള്‍ക്ക് നല്ലൊരു തുക പ്രതിഫലമായി ലഭിച്ചിരുന്നു.<br />
<br />
കപ്രാശ്ശേരി പള്ളിയിലെ പോന്കുരിശിനെ പറ്റിയുള്ള വിവരം ഇതിനിടയില്‍ വിഗ്രഹ മോഷണ സംഘത്തിനു ലഭിച്ചു. നാട്ടുകാരന് എന്ന നിലയില്‍, അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്ന ജോലിയും, മോഷ്ടിക്കുക എന്ന ജോലിയും ഗോപിയില്‍ വന്നു ചേര്‍ന്നു. വെള്ളിടി പോലെയാണ് ഈ ആവശ്യം ഗോപിയുടെ മേല്‍ വന്നു വീണത്. കപ്രാശ്ശേരിക്കാരുടെ എല്ലാമെല്ലാമാണ് ആ പൊന്‍കുരിശ്. പോരാത്തതിനു, മുത്തപ്പനെ ഗോപിക്ക് ഭയവുമായിരുന്നു. അതിനു പകരമായി, മോഷണ മുതലിന്റെ പകുതി എന്ന ആരും മയങ്ങുന്ന ഒരു വാഗ്ദാനമാണ് സംഘങ്ങള്‍ ഗോപിക്കു നല്‍കിയത്. രത്നങ്ങള്‍ പതിച്ച പോന്കുരിശാണ്. വില രണ്ടു മൂന്നു കോടിയെങ്കിലും പോകുമെന്ന് ഉറപ്പാണ്. സംഘാങ്ങളുടെ വക ഭീഷണി കൂടിയായപ്പോള്‍ ഗോപിയുടെ മനസ്സു മാറി തുടങ്ങി. വിശ്വാസവും, യാഥാര്‍ത്ഥ്യവും തമ്മില്‍ ഒരു വടം വലി. വിശ്വാസം പിന്നീടും വരുമെന്നും, ജീവിതം പോയാല്‍ പിന്നെ കിട്ടിലെന്നുമുള്ള ഒരു തോന്നലില്‍ ഗോപി ആ ഉദ്യമത്തിന് സമ്മതിച്ചു. നവംബര്‍ മാസം തുടങ്ങുന്നതേയുള്ളൂ, തിരുനാളിന് ഇനിയും മാസങ്ങള്‍ കിടക്കുന്നു. പള്ളിയില്‍ നിന്നും സന്ധ്യാമണിയടിച്ചു.<br />
<br />
"നാഥാ നീ കൈ കൊള്ളണേ, എന്നെ നീ കൈ കൊള്ളണേ", പള്ളിയില്‍ നൊവേന നടക്കുകയാണ്. എല്ലാ ശനിയാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ നോവേനയുണ്ടാവും. ഗോപിയും ആ നോവേനക്ക് സംബന്ധിച്ചു. അള്‍ത്താരയിലെ മുത്തപ്പന്റെ ആ പുരാതന പ്രതിമ തന്റെ നേര്‍ക്ക് കുന്തം കൊണ്ട് വരുന്നതായി തോന്നിയപ്പോള്‍ ഗോപി അള്‍ത്താരയില്‍ നോക്കുന്നതില്‍ നിന്നു പിന്‍വലിഞ്ഞു. "ഗോപീ നീ നോവേനക്കോ", ആളുകള്‍ക്കൊക്കെ ഒരു ചെറിയ അത്ഭുതമായിരുന്നു അത്. അത്ഭുതം സാവധാനം അത്ഭുതമില്ലായ്മയിലേക്ക് വഴി മാറി. ഓരോ നൊവേന കഴിയുമ്പോഴും ഗോപി മനസ്സില്‍ പദ്ധതിക്കുള്ള സ്കെച്ച് പൂര്‍ത്തിയാക്കികൊണ്ടിരുന്നു. നിലവറയിലേക്ക് കയറുക എളുപ്പമല്ല. സങ്കീര്‍ത്തിക്കുള്ളില്‍ എപ്പോഴും പൂട്ടി സൂക്ഷിച്ചിരിക്കുന്ന നിലവറക്കുള്ളിലാണ് കുരിശു സ്ഥിതി ചെയ്യുന്നത്. അവിടെ എത്തുന്നതിനുള്ള വഴികള്‍ ആലോചിച്ചപ്പോഴാണ് സെമിത്തേരിയുടെ അപ്പുറമുള്ള റബ്ബര്‍ തോട്ടം ഗോപിയുടെ കണ്ണില്‍ ഉടക്കിയത്. ഒരു തുരങ്കം. അതാണ് അതിനുള്ള പോം വഴി. അയാള്‍ ഉറപ്പിച്ചു.<br />
<br />
അയാള്‍ അന്നു രാത്രിയില്‍ തന്നെ തോട്ടത്തില്‍ എത്തി. സമയം പന്ത്രണ്ടായിക്കാണും. നിലാവും കുറവാണ്. രാത്രിയില്‍ ആളുകളുടെ പേടിസ്വപ്നമായ ഏകാന്തമായ ആ സെമിത്തേരി ഗോപിയെ തെല്ലും ഭയപ്പെടുത്തിയില്ല. ലക്ഷ്യമായിരുന്നു അയാള്‍ക്ക് പ്രധാനം. അയാള്‍ തൂമ്പ കൊണ്ട് മണ്ണില്‍ ആദ്യത്തെ വെട്ടു വെട്ടി. ഇരുട്ടത്ത് ഒരു കല്ല് തെറിച്ചു പൊങ്ങി അയാളുടെ തലയില്‍ ഇടിച്ചു താഴെ വീണു. മുറിവ് ചെറുതാണ്. അയാള്‍ കാര്യമാക്കാതെ കുഴിച്ചു തടങ്ങി. രാത്രി മൂന്നു വരെ മാത്രമാണ് അയാളുടെ കുഴിക്കല്‍. വില്പന സംബന്ധമായ ജോലികള്‍ക്കാണ് പോകുന്നതെന്നാണ് കുടുംബത്തില്‍ പറഞ്ഞിരിക്കുന്നത്. സമയം മൂന്നു മണിയായി. കുഴി കാര്യമായി ആയിട്ടില്ല. കുഴിച്ചതിനു മുകളില്‍ ഒരു വലിയ കല്ലുരുട്ടി വച്ചു അയാള്‍ സ്ഥലം കാലിയാക്കി. പകല്‍ സമയം ഉറക്കവും, രാത്രി ജോലിയുമായി അയാള്‍ സമയം കഴിച്ചു. നാള്‍ക്കുനാള്‍ കുഴിയുടെ വലിപ്പം വര്‍ധിച്ചു വന്നു. ഉത്സാഹത്തില്‍ തന്നെ അയാള്‍ കുഴിക്കല്‍ തുടര്‍ന്നു. അവസാനം കുഴി ഒരു സെമെന്റ് തറയില്‍ വന്നു മുട്ടി. അയാള്‍ മാപ്പുമായി ഒത്തു നോക്കി. അതെ, അതു നിലവറയുടെ അടിവശം തന്നെ. അന്നത്തെ കുഴിക്കല്‍ നിര്‍ത്തി മടങ്ങി. മടങ്ങുമ്പോള്‍, കല്ല് തുരങ്കത്തിന്റെ വാതില്ക്കല് ഉരുട്ടി വയ്ക്കാന്‍ പ്രത്യേകം അയാള്‍ ശ്രദ്ധിച്ചു.<br />
<br />
ഗോപി മോഷണ സംഘാങ്ങളോട് ഒരു വ്യാജ പൊന്‍കുരിശു ആവശ്യപ്പെട്ടു. അതു കിട്ടുവാന്‍ ഒരാഴ്ചയോളം സമയവുമെടുത്തു. അയാള്‍ ഈ ഒരാഴ്ച തന്റെ തകര ബിസിനസ്സില്‍ മുഴുകി. നിലവറയെയും, തോട്ടത്തെയും ബന്ധിപ്പിക്കുന്ന ആ തുരങ്കം അതു പോലെ തന്നെ നിലനിന്നു. സാത്താനും, ദൈവവും തമ്മിലുള്ള ഒരു പിടിവലി പോലെ. ഒടുവില്‍ ആ വ്യാജ പൊന്‍കുരിശു ഗോപിയുടെയടുക്കല് വന്നെത്തി. അടുത്ത അമാവാസി ദിനം കുരിശു കടത്തുവാന്‍ അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി. അമാവാസി ദിനം അയാള്‍ വ്യാജ കുരിശു ചാക്കില്‍ പൊതിഞ്ഞു, ഒരു പാരയുമായി പള്ളി ലക്ഷ്യമാക്കി പുറപ്പെട്ടു. പറമ്പിലെ കല്ല് തള്ളി മാറ്റി, അയാള്‍ തുരങ്കത്തിന്റെ അകത്തു കടന്നു. പാരയുപയോഗിച്ചു നിലവറയുടെ സിമെന്റ് തറ പൊളിച്ചു. അയാളുടെ ടോര്‍ച്ചു വെളിച്ചത്തില്‍, നിലവറയിലെ പൊന്‍കുരിശിലെ രത്നങ്ങള്‍ മിന്നി. സാവധാനം, ആ കുരിശു ചാക്കിലാക്കി, വ്യാജ കുരിശു അവിടെ പ്രതിഷ്ഠിച്ചു. അയാള്‍ കുരിശിലെ ക്രിസ്തുവിന്റെ മുഖത്തേക്ക് ടോര്‍ച്ച് മിന്നിച്ചു. മുള്‍ക്കിരീടം വച്ച ആ മുഖം സങ്കട ഭാരത്താല്‍ നിറയുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ ആ കുരിശു ഭദ്രമായി ചാക്കില്‍ പൊതിഞ്ഞു, അവിടെ നിന്നിറങ്ങി. തുരങ്കത്തിലൂടെ അയാള്‍ തോട്ടത്തിലെത്തി. ആ കല്ലുരുട്ടി തുരങ്കത്തിന്റെ വാതില്‍ ഭദ്രമായി അടച്ചു. വാച്ചില്‍ സമയം രണ്ടര ആകുന്നതേ ഉണ്ടായിരുന്നുള്ളൂ.<br />
<br />
പുറത്തു മഴ ചാരുന്നുണ്ടായിരുന്നു. അയാള്‍ ചാക്കുമായി സൂക്ഷിച്ചു തോട്ടത്തിലൂടെ നടന്നു. ജോയിച്ചേട്ടന് പള്ളിയിലെ കൈക്കാരനാണ്. വിഭാര്യനായ അയാളുടെ മക്കളും അയാളോടൊപ്പമില്ല. വാര്‍ദ്ധക്യത്തിന്റെ ഏകാന്തത അകറ്റുവാന്‍ വേണ്ടിയാണ് അയാള്‍ പള്ളിയുടെ കൈക്കാരന് ഉദ്യോഗം ഏറ്റെടുത്തത്. പേരു കേട്ട ഒരു സത്യസന്ധന്. ജോയിചെട്ടന്റെ വീട് പള്ളിയുടെ തൊട്ടടുത്താണ്. ചേട്ടന്റെ വീടിനു സമീപത്തു കൂടി പോകുമ്പോള്‍, ഗോപി അവിടെ നിന്നു ബഹളം കേട്ടു. ചേട്ടന് ഇത്ര രാത്രിയായിട്ടും ഉറങ്ങിയില്ലേ എന്ന വിചാരത്തില്‍ അയാള്‍ തോട്ടത്തില്‍ പതുങ്ങിയിരുന്നു. അല്പ സമയത്തിനകം ആ ബഹളം കെട്ടടങ്ങി. ഒറ്റക്കുള്ള ജോയി ചേട്ടന്റെ വീട്ടില്‍ ആരാണീ അര്‍ദ്ധരാത്രിയില്‍? തലയില്‍ ചാക്കിട്ട ഒരു രൂപം, ആ മഴയത്ത് ചേട്ടന്റെ വീട്ടില്‍ നിന്നു പുറത്തേക്കു വന്നു. ഗോപി സൂക്ഷിച്ചു നോക്കി, ആളെ മനസ്സിലാവുന്നില്ല. തോട്ടത്തില്‍ നിന്നു ഗോപി എത്തി നോക്കികൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഇറങ്ങി വന്നയാള്‍ തലയില്‍ നിന്നു ആ ചാക്കെടുത്തു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഗോപി ആളെ തിരിച്ചറിഞ്ഞു. പള്ളിയിലെ കപ്യാര് സാക്ഷാല്‍ അലക്സ്.<br />
<br />
വീട്ടില്‍ വന്ന ഉടനെ, കുരിശു അയാള്‍ ഭദ്രമായി അയാളുടെ ഇരുമ്പു ലോക്കറില്‍ സൂക്ഷിച്ചു. രാത്രിയിലെ കാര്യങ്ങള്‍ ആലോചിച്ച് അയാള്‍ക്ക് ഉറക്കം വന്നില്ല. നേരം വെളിച്ചമായി. പള്ളിയില്‍ കൂട്ട മണി കേള്‍ക്കുന്നു. കാര്യം അത്ര പന്തിയല്ലെന്നു ഗ്രഹിച്ച ഗോപി കുരിശുമായി പുലര്‍ച്ചെ തന്നെ കപ്രാശേരിയില്‍ നിന്നു ബസ് കയറി. കൊച്ചിയിലെ കച്ചവടക്കാര്‍ക്ക് സാധനം എത്തിച്ചു. അവര്‍ അതു പരിശോധിച്ച് നോക്കുവാനായി അയച്ചു. കോടികളുടെ ബിസിനെസ്സ് ആയതിനാല്‍ പരിശോധിച്ച് ശുദ്ധത ഉറപ്പു വരുത്തിയ ശേഷമേ പണം കൈ മാറാറുള്ളു. വര്‍ഷങ്ങളായി തുടരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ കാരണം ഗോപിക്കും അവരെ വിശ്വാസക്കുറവില്ല. എന്നാല്‍ ഈ മേഘലയില്‍ ചതി, വഞ്ചന എന്നിവയ്ക്ക് മാപ്പില്ല. അതിനാല്‍ യഥാര്‍ത്ഥ മുതല്‍ മാത്രമേ കച്ചവടക്കാരുടെ പക്കല്‍ ആളുകള്‍ എല്പ്പിക്കാറുള്ളു. അയാള്‍ അന്നു കൊച്ചിയില്‍ തങ്ങി, പിറ്റേന്ന് നാട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ഒരു ചായയുടെയൊപ്പം പത്രം നിവര്‍ത്തി. പ്രധാന വാര്‍ത്ത അയാളുടെ കണ്ണില്‍ പെട്ടു. "കപ്രാശ്ശേരി പള്ളിയിലെ കൈക്കാരന് ജോയ് നെടുമാരിക്കല്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. പള്ളിയുടെ തൊട്ടടുത്തു താമസിക്കുന്ന ജോയിയെ പുലര്‍ച്ചെ വിളിക്കുവാന്‍ പോയ കപ്യാര് അലക്സാണ് <span style="font-family: Arial, Helvetica, sans-serif; line-height: 28px; text-align: -webkit-auto;">മൃത</span>ദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ അയാള്‍ കൂട്ടമണിയടിച്ചു ആളെ കൂട്ടുകയുണ്ടായി. പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മ്രതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തലക്കു പിന്‍ഭാഗത്തേറ്റ ശക്തിയായ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. കേസിന്റെ സ്വഭാവം പരിഗണിച്ചു, അന്വേഷണത്തിനായി പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി പ്രസ്ഥാവിച്ചു.". വാര്‍ത്ത വായിച്ചു ഗോപി തന്റെ കസേരയിലേക്ക് ചാഞ്ഞു. അയാള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു. കുരിശു മോഷണം പുറത്തു വരാത്തതില്‍ ആശ്വാസവും, സംഭവങ്ങളുടെ ദൃക്സാക്ഷി എന്ന നിലയിലുള്ള ഞെട്ടലും ആ ദീര്‍ഘ നിശ്വാസത്തിലുണ്ടായിരുന്നു.<br />
<br />
കപ്രാശേരിക്കാര് എല്ലാവരും ഞെട്ടലിലാണ്. പ്രായമായവരെ കൊലപ്പെടുത്തുന്ന മോഷണ സംഘങ്ങളെ ആദ്യം സംശയിച്ചെങ്കിലും, ജോയി ചേട്ടന്റെ വീട്ടില്‍ നിന്നും ഒന്നും മോഷണം പോകാത്തതിനാല്‍ അതും നിരാകരിക്കപ്പെട്ടു. വര്‍ഷങ്ങളായി ശാന്തമായി കിടന്നിരുന്ന ഒരു ഗ്രാമം ഇപ്പോള്‍ കൊലപാതക വാര്‍ത്തകള്‍ മൂലം പത്രങ്ങളില്‍ നിറയുന്നു. അതിനാല്‍ തന്നെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ബന്ധമാണ്. പഞ്ചായത്തു പ്രസിഡന്റ് മോഹന്‍ മാഷിന്റെ നേതൃത്വത്തില്‍ ഒരു ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. വിദേശത്തു നിന്നു ജോയി ചേട്ടന്റെ മകന് ജോണികുട്ടിയും എത്തിച്ചേര്‍ന്നു. അയാളും പല വഴിക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നുണ്ട്. ഇതിനിടയില്‍, ഗോപിക്ക് അത്യാവശ്യമായി കൊച്ചിയില്‍ എത്തുവാനുള്ള നിര്‍ദേശം ലഭിച്ചു. ഭാര്യയോട് കച്ചവടത്തില്‍ ലാഭമുണ്ടായെന്നും, പണം വാങ്ങിക്കാന്‍ കൊച്ചി വരെ പോവുകയാനെന്നുമുള്ള അറിയിപ്പോടെ അയാള്‍ പുറപ്പെട്ടു.<br />
<br />
"ഗോപിയുടെ വീടല്ലേ?". "അതെ". "ഇതു കടവന്ത്ര പോലീസ് സ്റ്റേഷനില്‍ നിന്നാണ്. ഗോപി വെട്ടേറ്റു അബോധാവസ്ഥയില്‍ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ആണ്. നിങ്ങള്‍ എത്രയും വേഗം ഇവിടെ എത്തിച്ചേരണം". മറുവശത്തു ഫോണ്‍ താഴെ വീണു. കലങ്ങിയ കണ്ണുകളുമായി നളിനി കപ്രാശേരിയില്‍ നിന്നു കൊച്ചിക്ക് വണ്ടി കയറി. സഹായത്തിനു ആകെ കൂടെയുള്ളത് പത്തില്‍ പഠിക്കുന്ന മകന് വിഷ്ണു. ഏതെങ്കിലും മോഷണ സംഘാങ്ങളാവുമോ തന്റെ ഭര്‍ത്താവിനെ വെട്ടിയത്? അദ്ദേഹത്തിന്റെ ജീവന് ആപത്തുണ്ടാവുമോ? ചിന്തകള്‍ കാടു കയറി തുടങ്ങി. യാത്രയിലെ പല സ്ഥലങ്ങളിലും വിഷ്ണുവിന്റെ വിവേക പൂര്‍ണമായ പെരുമാറ്റങ്ങളാണ് അവരെ ലക്ഷ്യത്തിലെത്തിച്ചത്. മിടിക്കുന്ന ഹൃദയവുമായി അവര്‍ മകനെ ചേര്‍ത്തു പിടിച്ചു ഐ.സി.യുവിന്റെ പുറത്തു കാത്തു നിന്നു.<br />
<br />
രണ്ടു ദിവസം കടന്നു പോയി. ഗോപിക്കു ബോധം വീണു. പോലീസ് ഇരച്ചെത്തി. താന്‍ പാലത്തില്‍ നിന്നു താഴെ വീണതാണെന്നും, മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാള്‍ മൊഴി കൊടുത്തു. പോലീസ് എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. ഭീതി മൂലമാണ് അയാള്‍ ഇതു പറയുന്നതെന്ന നിഗമനത്തില്‍ അയാളെ ധൈര്യപ്പെടുത്താന്‍ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും അതു വിലപ്പോയില്ല. ഒടുവില്‍ അയാള്‍ക്കില്ലാത്ത താല്പര്യം പോലീസിനും കേസില്‍ നഷ്ടപ്പെട്ടു. അവര്‍ അതു എഴുതി തള്ളി. ആശുപത്രിയിലെ ആഴ്ചകള്‍ നീണ്ട ചികത്സക്കു ശേഷം ഗോപി നാട്ടില്‍ തിരിച്ചെത്തി. അയാള്‍ക്ക് എന്ത് സംഭവിച്ചു എന്നത് നാട്ടുകാര്‍ക്കും, അതിലുപരി ഭാര്യക്ക് പോലും അജ്ഞാതമായിരുന്നു. ഉരുണ്ടു വീണതാണെന്ന വാദത്തില്‍ നിന്നു അണുവിട വ്യതിചലിക്കാന്‍ അയാള്‍ കൂട്ടാക്കിയില്ല.<br />
<br />
വ്യാജ മുതല്‍, മോഷണ കച്ചവടക്കാര്‍ക്ക് നല്കിയാല് ഇതു തന്നെയാണ് ശിക്ഷയെന്നു ഗോപിക്ക് നന്നേ ഗ്രാഹ്യമുണ്ടായിരുന്നു. കുടുംബത്തോടുള്ള ഭയം നിമിത്തമാണ് അയാള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് പോലീസിനെ അറിയിക്കാതിരുന്നത്. എന്നാലും അയാള്‍ക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ടായിരുന്നു, താന്‍ കഷ്ടപ്പെട്ട് തുരങ്കമുണ്ടാക്കി പള്ളി നിലവറയില്‍ നിന്നു മോഷ്ടിച്ച പൊന്‍കുരിശു വെറും പിച്ചളയാകുന്നതെങ്ങനെ? അതിലെ രത്നങ്ങള്‍ വ്യാജമാകുന്നതെങ്ങനെ? അപ്പോള്‍ പള്ളി ഈ വര്‍ഷങ്ങളത്രയും വിശ്വാസികളെ പറ്റിക്കുകയായിരുന്നോ? അഥവാ അല്ലെങ്കില്‍ യഥാര്‍ത്ഥ കുരിശു എവിടെ? അയാള്‍ക്ക് ഒരു ചോദ്യത്തിന് പോലും ഉത്തരം ലഭിച്ചിരുന്നില്ല. തനിക്ക് ജീവന് തിരിച്ചു കിട്ടിയത് ഭാഗ്യം. അയാളെ ആകെ ഭയം ബാധിച്ചിരുന്നു. ഒരിക്കല്‍ കൂടി താന്‍ മോഷ്ടിച്ച് കൊടുക്കുന്നത് വ്യാജമായാല്‍, ജീവന് പോലും ഉണ്ടാകില്ല. എന്നാല്‍ മറ്റൊരു ജോലി ചെയ്തു എങ്ങനെ മാന്യമായി കുടുംബം പുലര്‍ത്തും. അയാള്‍ ധര്‍മ്മസങ്കടത്തില്‍ പെട്ടു.<br />
<br />
അന്നൊരു അമാവാസിയായിരുന്നു. കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഗോപി. മരിച്ചു പോയ അമ്മയുടെ നീണ്ട കരച്ചിലാണ് കേള്‍ക്കുന്നത്. അതെവിടെ നിന്നാണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. അമ്മയെ അവ്യക്തമായി കാണാം. എന്തിനാണ് അമ്മ കരയുന്നത് എന്ന ചോദ്യത്തിന് അയാള്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല. എങ്കിലും അമ്മയുടെ കണ്ണുകളില്‍ നിന്നു ജലം ഇറ്റിറ്റു വീണിരുന്നു. ഗോപി ഞെട്ടി എഴുന്നേറ്റു. സമയം മൂന്നാകുന്നതേയുള്ളു. ദുസ്വപ്നങ്ങളെ പഴിച്ചു അയാള്‍ വീണ്ടും കിടന്നുറങ്ങി. വരും ദിനങ്ങളിലും ഇതാവര്‍ത്തിച്ചു. അമ്മ യഥാര്‍ത്ഥത്തില്‍ ദുഖിതയാണോ, അതോ തന്റെ തോന്നലാണോ? ആണെങ്കില്‍ തന്നെ എന്താവും കാരണം. മരിച്ചവരെ പറ്റി ഇങ്ങനെയൊക്കെ ചിന്തിക്കുന്ന തനിക്കാണ് ഭ്രാന്ത് എന്നയാള്‍ നിനച്ചു. "കഴുതപുലിക്കും, കള്ളനും എന്തു സമാധാനം? അന്യന്റെ വാളിനിരയാകാന്‍ മാത്രമായി ഇവര്‍ ജീവിക്കുന്നു. അനാഥത്വം മക്കളില്‍ ഏല്‍പ്പിക്കുന്നവര്‍ ശാന്തിയണയുന്നില്ല". അമ്മ തന്റെയടുത്തു സംസാരിക്കുകയാണ്. അന്ന് അയാള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ ആകെ വിയര്‍ത്തിരുന്നു. ഭിത്തിയിലിരിക്കുന്ന കൈലാസ നാഥന്റെ ചിത്രത്തിലേക്ക് അയാള്‍ ദൃഷ്ടിയുയര്‍ത്തി. നിലാവെളിച്ചത്തിന്റെ ഒരംശം ആ മുഖത്തു പതിക്കുന്നുണ്ടായിരുന്നു.<br />
<br />
പുതിയ തൊഴില്‍ എന്നൊരു തീരുമാനവുമായി അയാള്‍ പുലര്‍ച്ചയെ സ്വാഗതം ചെയ്തു. അയാള്‍ക്കുണ്ടായ അത്യാഹിതവും ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതില്‍ സ്വാധീനം ചെലുത്തി. അയാളുടെ മനസ്സ് അന്നു ശാന്തമായിരുന്നു. അയാള്‍ ഭാര്യയോടും മകനോടും പതിവില്‍ കവിഞ്ഞ സ്നേഹം പ്രകടിപ്പിച്ചു. അവളെ വാരിപ്പുണര്‍ന്നു കവിളില്‍ ചുംബിച്ചു. നളിനിക്കും അതൊരു ഞെട്ടലായിരുന്നു. ഭര്‍ത്താവിനു സ്നേഹപൂര്‍വ്വം അവളൊരു ചായ സമാനിച്ചു. ആവി പറക്കുന്ന ചായക്ക് മുന്നിലൂടെ വാര്‍ത്തകളുമായി പത്രമെത്തി. ചാരുകസേരയില്‍ ഇരുന്നു പത്രത്താളുകള്‍ നിവര്‍ത്തിയ അയാളുടെ കണ്ണുകളില്‍ പ്രാദേശിക പേജിലെ ഒരു വാര്‍ത്ത കുടുങ്ങി.<br />
<br />
"ജോയി നെടുമാരിക്കല്‍ വധത്തില്‍ പ്രതി അലക്സിനെ പോലീസ് അറസ്റ്റ് ചെയ്തു.<br />
സ്റ്റാഫ് റിപ്പോര്‍ട്ടര്‍, കപ്രാശ്ശേരി. കപ്രാശ്ശേരി പള്ളിയിലെ കൈക്കാരനായിരുന്ന ജോയി വധത്തിനു പിന്നിലെ സൂത്രധാരന്‍ പള്ളിയിലെ തന്നെ കപ്യാരായിരുന്ന അലക്സാണെന്നു തെളിഞ്ഞു. ഒരു മോഷണ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പോലിസ് പറഞ്ഞു. പള്ളി നിലവറയിലെ പൊന്‍കുരിശു മോഷ്ടിക്കുവാന്‍ ഏറെ നാളായി അലക്സ് ശ്രമിച്ചു വരികയായിരുന്നു. അലക്സ് കുരിശു മോഷ്ടിച്ച രാത്രിയില്‍ ജോയി ഈ ദൃശ്യം കാണുകയും, ബഹളം വയ്ക്കുകയും ആയിരുന്നു. വായ പൊത്തി പിടിച്ചു ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തുന്നതിനിടയില്‍ തലക്കു പുറകിലുണ്ടായ ക്ഷതമാണ് മരണ കാരണം. യഥാര്‍ത്ഥ പൊന്നിന് കുരിശു അലക്സിന്റെ പുരയിടത്തില്‍ നിന്നു കണ്ടെടുത്തു. നിലവറയുടെ വാതില്‍ പൊളിച്ചാണ് കുരിശു മോഷ്ടിച്ചത് എന്നാണു അലക്സ് ആദ്യം പറഞ്ഞിരുന്നതെങ്കിലും, തെളിവെടുപ്പിനു പോയ പോലിസ് സംഘം തൊട്ടടുത്ത റബ്ബര്‍ തോട്ടത്തില്‍ ഒരു തുരങ്കം കാണുകയും, തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ആ തുരങ്കത്തിലൂടെയാണ് താന്‍ കുരിശു മോഷ്ടിച്ചതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. പോലിസ് ഇന്നു പള്ളി നിലവറ തുറന്നു അവിടെയുള്ളത് വ്യാജ കുരിശാണോ എന്ന് ഉറപ്പിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ യഥാര്‍ത്ഥ പ്രതിയെ തെളിവു സഹിതം പിടികൂടിയതിനു ആഭ്യന്തര മന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ അഭിനന്ദിച്ചു. "</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com5tag:blogger.com,1999:blog-3667648324088962166.post-82315898733257600552012-08-19T00:52:00.001+05:302012-08-19T00:57:06.331+05:30സായിയുടെ കൂട്ടുകാര്‍<div dir="ltr" style="text-align: left;" trbidi="on">
<br />
അയാളുടെ മുഖം മനസ്സിന്റെ പ്രതിഫലനമായിരുന്നു. അഭിനയലോകത്തെ കുലപതി എന്നു സാധാരണ ജനങ്ങള്‍ അയാളെ വാഴ്ത്തി. സാധാരാണ കുടുംബത്തില്‍ നിന്നും സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു അയാള്‍ ഉയര്‍ന്നു വന്നത്. ശരീരത്തിലെ ഓരോ സിരകളും അയാളെ അനുസരിച്ചിരുന്നു. അഭിനയം എന്ന തന്റെ കഴിവില്‍ അയാള്‍ അഹങ്കരിച്ചിരുന്നു. അയാള്‍ക്ക് വേണ്ടി, അയാള്‍ മാറ്റി മറിക്കുന്ന സമയത്തിലൂടെ ചുറ്റുപാടുകള്‍ സഞ്ചരിച്ചു. സമൂഹത്തിലേക്ക് കണ്ണോടിക്കാന്‍ മടിച്ചിരുന്ന അയാള്‍ അവയെ തടയുന്നതിന് വേണ്ടി കൂറ്റന്‍ മതിലുകളും, കളര്‍ ഗ്ലാസ്സിട്ട ശീതീകരിച്ച മുറികളും കെട്ടി പൊക്കി. ഉദ്ഘാടന പരിപാടികള്‍ക്കും, സംഗീത നിശകളിലേക്കും അയാളുടെ വാഹനങ്ങള്‍ നിര്‍ത്താതെ സഞ്ചരിച്ചു. ഇന്നും പതിവ് പോലെ അയാള്‍ക്കൊരു അവാര്‍ഡ് നിശയുണ്ട്. അയാളുടെ മനസ്സിനേക്കാള്‍ വേഗതയില്‍ ആ വണ്ടി ലക്ഷ്യത്തിലേക്ക് പായുകയാണ്.<br />
<br />
-------------------------------------------------------------<br />
<br />
"നടന് സായിക്ക് വാഹനാപകടത്തില്‍ സാരമായ പരിക്കോ?", സാധാരണക്കാര്‍ ഞെട്ടിപ്പോയി. നാല്‍ക്കവലകളിലെ ചൂടന്‍ ചായക്കൊപ്പം ഇതിലും ചൂടുള്ള മറ്റൊരു വാര്‍ത്ത കിട്ടാനില്ലായിരുന്നു. അയാളുടെ വാഹനം മുതല്‍ ജീവിത രീതികള്‍ വരെ മാധ്യമ പാപ്പരാസികള്‍ ചികഞ്ഞെടുത്ത്, മാലോകര്‍ക്കായി ആകാശത്തേക്കും ഭൂമിയിലേക്കും എറിഞ്ഞു. സായി ഇനി ജീവിതത്തിലേക്ക്, അതിലുപരി നടന കലയിലേക്ക് തിരിച്ചു വരുമോ എന്നതായിരുന്നു വീട്ടമ്മമാര്‍ക്ക് പോലും അറിയേണ്ട കാര്യം. അപ്രതീക്ഷിതമായി കിട്ടിയ പ്രശസ്തിയില്‍ ഉറച്ചു നില്ക്കാന് സായിയുടെ ഡോക്ടര്‍മാരും അല്പം സമയമെടുത്തു. "ഒന്നും പറയാറായിട്ടില്ല. ഇപ്പോഴും അബോധാവസ്ഥയില്‍ തന്നെ", എന്ന ഉത്ഘണ്ടാകുലമായ വാര്‍ത്തയാണ് ആശുപത്രിയില്‍ നിന്നുപുറത്തേക്കെത്തികൊണ്ടിരുന്നത്. സായി എന്ന വ്യക്തിയില്‍ നിന്നും, അയാളുടെ രോഗാതുരമായ ശരീരത്തിലേക്ക് ലോക ശ്രദ്ധ മാറാന്‍ അല്പം പോലും സമയമെടുത്തില്ല. അയാള്‍ എന്ന വ്യക്തിത്വം ഇപ്പോഴും മയക്കത്തിലാണ്, അത് അയാളുടെ രോഗാവസ്ഥയെ ഇതുവരെ മനസ്സിലാക്കിയിട്ടില്ല.<br />
<br />
ഏകദേശം ഒരു മാസം പിന്നിട്ടിരിക്കുന്നു. മാലോകര്‍ക്ക് അയാളിലുള്ള താല്പര്യം നഷ്ടപ്പെട്ടു തുടങ്ങി. അതൊരു തേജസ്സറ്റ ശരീരമായി അവര്‍ എഴുതി തള്ളി. മാധ്യമ പടകള്‍ മറ്റു പല ജീവിതങ്ങളിലേക്കും എത്തി നോക്കാനുള്ള ശ്രമം അഭംഗുരം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. സാവധാനം, അയാളുടെ മനസ്സ് അയാളുടെ ശരീരത്തെ സ്പര്‍ശിച്ചു തുടങ്ങി. ഒരു രാത്രിയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ചലിപ്പിച്ചു. വീട്ടുകാര്‍ കാര്യമായില്ലാത്തതു കൊണ്ടാവണം ചുറ്റുപാടും ഒരു ശൂന്യതയാണ് അയാള്‍ കണ്ടത്. ഇന്നലെ കാറോടിക്കുമ്പോള്‍ വാഹനത്തിലിടിക്കാന്‍ പോയതു മുതല്‍ എന്താണ് തനിക്ക് സംഭവിച്ചത്? അയാള്‍ക്ക് മനസ്സിലാകുന്നുണ്ടായില്ല. താന്‍ ആശുപത്രിയില്‍ എത്തിയതെങ്ങനെ? തന്റെ ഓര്‍മകള്‍ക്ക് പറയാന്‍ നഷ്ടത്തിന്റെ കണക്കുകളും ഉണ്ടാവുമോ? സായി കണ്ണ് തുറക്കുന്നത് കണ്ട നേഴ്സ്, ഡോക്ടറെ വിവരമറിയിക്കാന്‍ ഓടി. ന്യൂറോയുടെ തലവന്‍ ഡോ. കുര്യന് അല്പ സമയത്തിനകം സ്ഥലത്തെത്തി. ഡോക്ടറോട് കാര്യങ്ങള്‍ ചോദിക്കാന്‍ അയാള്‍ ചുണ്ട് ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അയാള്‍ക്ക് കയ്യോ കാലോ മറ്റു ശരീര ഭാഗങ്ങള്‍ ഒന്നും തന്നെയോ ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. കണ്ണുകള്‍ മാത്രമായി അയാള്‍ക്ക് മനസ്സിന്റെ ആവരണം. അയാളുടെ പുരോഗതിയില്‍ പ്രതീക്ഷയര്‍പ്പിച്ചു ഡോക്ടര്‍ സംഘങ്ങള്‍ അവിടെ നിന്ന് മടങ്ങി.<br />
<br />
നടന് സായി കണ്ണു തുറന്നിരിക്കുന്നു എന്നത് പതിവിലും ചെറിയ ഒരു വാര്‍ത്ത മാത്രമായിരുന്നു. തനിക്ക് ചുറ്റുപാടുകളോട് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും, ഒന്നിനും സാധിക്കുന്നില്ല. ഫിസിയോതെറാപ്പിസ്റ്റ് കിരണും, കൃത്യ ഇടവേളകളില്‍ മരുന്നുമായെത്തുന്ന നഴ്സുമായിരുന്നു അയാളുടെ നിത്യ സന്ദര്‍ശകര്‍. അഭിനയ രംഗത്ത് നിന്നും ആളുകളുടെ സന്ദര്‍ശന തോത് ഗണ്യമായി കുറഞ്ഞു. തന്റെ ബാല്യ കാല സുഹൃത്ത് സാംകുട്ടി കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാനെത്തുന്നതാണ് മാനസീക സുഖം നല്കുന്ന ഒരു കാര്യം. തന്റെ മനോഭാവം സാംകുട്ടിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇടക്കാലത്ത് വിള്ളലുണ്ടാക്കിയിരുന്നെങ്കിലും, അവന് അതൊന്നും കാര്യമാക്കിയിരുന്നതായി തോന്നുന്നില്ല.<br />
<br />
ഫിസിയോതെറാപ്പിസ്റ്റും, നഴ്സുമാരും എന്നും അയാളോട് കുശലം പറയും. കടല്ക്കരയിലെ അലകള്‍ പോലെ അത് പ്രതികരണമില്ലാതെ പോകും. അയാള്‍ക്ക് സ്വയം ആകെ ചെയ്യാനാവുന്നത് കണ്ണുകള്‍ അനക്കുക എന്നത് മാത്രമായിരുന്നു. ശീതീകരിച്ച മുറിയിലെ ഗ്ലാസ് ജനാലയിലൂടെ അയാള്‍ ചുറ്റുപാടിലേക്ക് കണ്ണോടിച്ചു. താഴെ ഉറുമ്പുകളെ പോലെ മനുഷ്യര്‍ തിരക്കിട്ട് പായുന്നുണ്ട്. തിക്കി തിരക്കി അവര്‍ എത്തുന്നത് ഇതുപോലെ മറ്റൊരു കിടക്കയിലേക്കാവും. അയല്‍ മുറികളില്‍ കിടക്കുന്നവരെ കൃത്യമായി അവരുടെ വീട്ടുകാര്‍ പരിപാലിക്കുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു. സാംകുട്ടി വരുമ്പോള്‍ ഈ വിഷമങ്ങളെല്ലാം കണ്ണീരായി പെയ്തൊഴിയും. അവന് നാട്ടുവിശേഷങ്ങള്‍ പങ്കു വെയ്ക്കും. ഒടുവില്‍ പിരിയും. കൂട്ടിനു ഏകാന്തതയും നിശബ്ദതയും മാത്രം.<br />
<br />
ആശുപത്രിയുടെ സമീപമുള്ള ഒരു വീട്ടിലെ പയ്യനെ ഇതിനിടയില്‍ അയാള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഒരു ഏഴിലോ എട്ടിലോ ആവും അവന് പഠിക്കുക. അതിരാവിലെ പത്രമിടാന്‍ പോയി, തിരിച്ചു വരുന്ന അവന് നേരെ സ്ക്കൂളിലേക്ക് യാത്രയാകും. വൈകുന്നേരങ്ങളില്‍ അവിടെ ട്യൂഷന് ക്ലാസ്സും ഉണ്ടാകാറുണ്ട്. അവനാണ് മാഷ്. പഠിക്കാനെത്തുന്നത് മൂന്നോ നാലോ തെരുവു കുട്ടികളെന്നു തോന്നിക്കുന്നവരാണ്, അവര്‍ അവന്റെ കൂട്ടുകാരാവും. അവനു അച്ചനുണ്ടെന്നു തോന്നുന്നില്ല, അഥവാ, ആ കുടുംബത്തില്‍ അങ്ങനെ ഒരാളെ ഇതുവരെ അയാള്‍ കണ്ടില്ല. അമ്മ പകല്‍ സമയത്ത് ഏതോ പണികള്‍ക്ക് പോകുന്നത് അയാള്‍ കാണാറുണ്ട്. എന്തായാലും വല്യ പത്രാസുള്ള പണിയല്ലെന്ന് തീര്‍ച്ചയാണ്. അവനും, അവന്റെ പ്രവൃത്തികളും അയാളില്‍ സന്തോഷം ജനിപ്പിച്ചു തുടങ്ങി. ഒരു കൌതുകത്തിന് തുടങ്ങിയ നിരീക്ഷണം, ഇപ്പോള്‍ അയാളുടെ പ്രധാന പ്രവൃത്തിയാണ്. ഇതിനു വേണ്ടിയുള്ള ആഗ്രഹം അയാളെ പുലര്‍ച്ചകളില്‍ എഴുന്നേല്‍പ്പിച്ചു. ഇരുട്ടും വരെ ഉണര്ത്തിയിരുത്തി. പകല്‍ സമയങ്ങളിലായി അയാളുടെ മയക്കം.<br />
<br />
ഫിസിയോതെറാപ്പിസ്റ്റ് കിരണ്‍ അയാളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി മാറിയിരുന്നു. തന്റെ തേജസ്സറ്റ ശരീരം അനക്കുന്നത് ഇപ്പോള്‍ അയാളാണ്. പണ്ട് താന്‍ സ്വാഭിമാനം ചെയ്തിരുന്ന കര്‍ത്തവ്യം. കിരണിന്റെ വീട്ടുകാരും ഒരിക്കല്‍ അയാളെ കാണാന്‍ വന്നിരുന്നു. സായിയുടെ, ബാല നിരീക്ഷണം എന്ന ഹോബിയെ പറ്റി കിരണിനും വ്യക്തമായി അറിയാം. സായിയുടെ മനസ്സ് എകാന്തതയുമായി രമ്യതയിലായി തുടങ്ങിയിരുന്നു. പണ്ടു ജനങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോഴും അയാള്‍ അവരെയൊന്നും കണ്ടിരുന്നില്ല. ഇപ്പോള്‍ ആ ശീതീകരിച്ച മുറിയിലിരുന്നു അയാള്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അയാളുടെ കുടുംബം ഇപ്പോള്‍ ചെറുതാണ്. അതിലുള്ളത് സാംകുട്ടിയും, ആ ബാലനും, കിരണും, ഏതാനം നഴ്സുമാരും മാത്രമാണ്. ആരെയെങ്കിലും പരിചയപ്പെടുന്നത് എന്തെങ്കിലും മാറ്റങ്ങള്‍ക്കുവേണ്ടിയാവും എന്നു അയാളുടെ മനസ്സ് മന്ത്രിക്കുന്നു.<br />
<br />
മാസം അഞ്ചു കടന്നു പോയിരിക്കുന്നു. സാംകുട്ടി കുട്ടിക്കാല കുസൃതികളൊക്കെ പറഞ്ഞു കട്ടിലിന്റെ വശത്തിരിക്കുന്നു. പണ്ടു മേരി ടീച്ചര്‍ അറിയാതെ ക്ലാസിലിരുന്നു തുണ്ട് പുസ്തകം വായിച്ചതിനെ പറ്റി സാംകുട്ടി വിവരിച്ചപ്പോള്‍, അയാള്‍ ഓര്‍മകളും സന്തോഷവും ഒക്കെ കൂടിക്കലര്‍ന്ന ഒരു മാനസീകാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. "ഒന്നു പോടാപ്പാ", അയാള്‍ അറിയാതെ അയാളുടെ വായില്‍ നിന്നും ശബ്ദം പുറത്തു വന്നു. അത് കേട്ടു സാംകുട്ടിയെക്കാള്‍ ഞെട്ടിയത് അയാള്‍ തന്നെയാണ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വീണ്ടും, ഡോക്ടര്‍ പട പാഞ്ഞു വന്നു. കിരണെയും, നഴ്സുമാരെയും പുറകിലാക്കി അവര്‍ അയാളെ പരിശോധിച്ചു. സായിക്ക് ശരിയായി സംസാരിക്കാന്‍ ഇപ്പോഴും ആവുന്നില്ല. ചുണ്ട് ഒരു വശത്തേക്ക് കോടിപ്പോയി. നല്ല ആയാസത്തോടെ മാത്രം കുറച്ചൊക്കെ സംസാരിക്കാം എന്ന അവസ്ഥയിലാണ് അയാളിപ്പോള്‍. വലിയ ഒരു കാരഗ്രഹത്തില് നിന്നും പുറത്തിറങ്ങിയതിന്റെ സുഖം അയാള്‍ അനുഭവിച്ചു തുടങ്ങി. ആ ബാലനും, വൈകുന്നേരം തന്റെ ശിഷ്യന്മാര്ക്ക് അവന്റെ വീട്ടില്‍ വെച്ചു മിഠായി വിതരണം നടത്തുന്നത് അയാള്‍ ചില്ലു കണ്ണാടിയിലൂടെ കണ്ടു. അവന്റെ സ്കൂള്‍ റിസള്‍ട്ട് വന്നു കാണണം, അയാള്‍ അനുമാനിച്ചു.<br />
<br />
കാലം അയാളെക്കൊണ്ട് കൈകളും കാലുകളും അനക്കിച്ചു. മാസങ്ങള്‍ ഇപ്പോള്‍ പത്തു പതിനൊന്നു കടന്നു പോയിരിക്കുന്നു. നടക്കുവാന്‍ സഹായിക്കുന്ന പ്രത്യേക ഉപകരണം വഴി അയാള്‍ തന്റെ മുറിയില്‍ നടക്കുന്നുണ്ട്. കിരണാണ് ഇപ്പോള്‍ അയാളുടെ ഗുരു. വേണമെങ്കില്‍ വീട്ടില്‍ പോകാമെങ്കിലും അയാള്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്. തന്റെ പുതിയ കുടുംബത്തെ അയാള്‍ അത്രയേറെ ആസ്വദിക്കുന്നുണ്ട്. അയാളുടെ പ്രചോദനങ്ങളില്‍ ഒന്ന് ആ ബാലനാണ്. അവന്റെ സായാഹ്ന ക്ലാസ്സിന്റെ വലിപ്പം ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നു. എട്ടു പത്തു തെരുവു ബാലന്മാര്‍ക്കാണ് അവന് ഇപ്പോള്‍ ക്ലാസുകള്‍ എടുക്കുന്നത്. സാംകുട്ടി വരുമ്പോഴാണ് മുറിയില്‍ സന്തോഷത്തിന്റെ രശ്മികള്‍ നിറയുന്നത്. അവരുടെ സംസാരം സാമൂഹീക, രാഷ്ട്രീയ വിഷയങ്ങളിലേക്കും വഴി മാറി തുടങ്ങി. താനൊരു സാമൂഹീക ജീവിയാണെന്ന് അയാളെ ബോധ്യപ്പെടുത്തിയത് ആ ആശുപത്രി മുറിയാണ്. ഏകദേശം ഒരു വര്‍ഷത്തിനു മുമ്പ് നിരാശയുടെ പ്രതീകമായിരുന്ന ആ മുറി ഇപ്പോള്‍ പ്രതീക്ഷയുടെ ആസ്ഥാനമാണ്.<br />
<br />
അയാള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടു വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും, മൂന്നു മാസവും. സായിക്ക് ഇനി ആശുപത്രിയുടെ ആവശ്യമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. കിരണ്‍ പഠിപ്പിച്ച വ്യായാമ മുറകള്‍ പതിവായി വീട്ടിലിരുന്നു ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അയാള്‍ ആശുപത്രി വിടുന്ന ദിവസം വന്നെത്തി. ഒരു വര്‍ഷം തന്നെ താങ്ങിയ കട്ടിലിനോടും, എന്തിനേറെ മുറിയിലെ ചെറിയ കപ്പിനോടു പോലും അയാള്‍ മനസ്സു കൊണ്ട് യാത്ര ചോദിച്ചു. അയാളിപ്പോള്‍ വീണ്ടും പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലാണ്. സായി ആശുപത്രി വിടുന്നത് കവര്‍ ചെയ്യുവാന്‍ എത്തിയിരിക്കുന്നത് വന്‍ മാധ്യമ പടയാണ്. ആശുപത്രിയില്‍ നടന്ന ചെറു പരിപാടിയില്‍, ആശുപത്രി ഡയറക്ടര്‍ സായിക്ക് ഒരു ചെറു പൂച്ചെണ്ട് കൈ മാറി. ആശുപത്രിക്കും, പരിചരിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു അയാള്‍ പുറത്തേക്കിറങ്ങി. ചുറ്റുമുള്ള ജനസഞ്ചയം സാംകുട്ടിയെയും, കിരണെയും, ആ നഴ്സുമാരെയും അയാളുടെ പരിസരത്തു നിന്ന് മാറ്റിയിരുന്നു. ജീവിത സാഹചര്യങ്ങള്‍ ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുമെന്നതിന്റെ നേര് സാക്ഷ്യം. എങ്കിലും, തന്റെ പുതിയ കുടുംബത്തെ വിട്ടു കളയില്ലെന്ന് അയാള്‍ ഉറച്ചിരുന്നു.<br />
<br />
അയാള്‍ വണ്ടിയില്‍ പോയത് നേരെ ആ ബാലന്റെ വീടിലേക്കാണ്. സമയം സന്ധ്യയായി. അവിടെ അവന്റെ ക്ലാസ് നടക്കുന്നു. സായി അതിനിടയിലൂടെ അവന്റെ അടുത്തേക്ക്. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള സൂപ്പര്‍ സ്റ്റാര്‍ തന്റെ അടുത്തേക്ക് വരുന്നത് കണ്ടു അവന് അമ്പരന്നു പോയി. ആ ആശുപത്രി തനിക്കു സമ്മാനിച്ച പൂച്ചെണ്ട് അയാള്‍, അവനു സമ്മാനിച്ചു. വീട്ടില്‍ നിന്ന് അയാള്‍ ഒരു ചായ പറഞ്ഞു മേടിച്ചു. എന്താണ് തനിക്കു ചുറ്റും സംഭവിക്കുന്നതെന്ന് ആ കുട്ടിക്കു തീരെ മനസ്സിലായില്ല. അവിടെ ആളുകളും കൂടി തുടങ്ങി. വീട്ടുകാരോട് യാത്ര പറഞ്ഞു സായി ഇരുളിലൂടെ തന്റെ വണ്ടിയിലേക്ക് കയറി. നാട്ടുകാരുടെ ഇടയില്‍ ഒരു കൊച്ചു വീരനാകാന്‍ അവനു അധിക സമയം വേണ്ടി വന്നില്ല. എങ്കിലും അവന്റെ മനസ്സ് അവനോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു, "എന്തിനാവും സായി തന്റെ വീട്ടില്‍ വന്നത്?"<br />
<br />
--------------------------------------------------<br />
<br />
വര്‍ഷം ഒന്ന് കൂടി കൊഴിഞ്ഞു പോയിരിക്കുന്നു. സായി തന്റെ അനുഭവങ്ങള്‍ ഒരു പുസ്തകമാക്കി. അതിനു എന്റെ ആത്മകഥ എന്ന പേരും നല്കി. സ്ഥലം തിരുവനന്തപുരത്തെ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍. സായിയുടെ പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നു. പ്രകാശനം ചെയ്യുന്നത് കേരള മുഖ്യനും. ക്ഷണിക്കപ്പെട്ട അതിഥികളില്‍ മുന്‍ നിരയിലുള്ളത് സാംകുട്ടിയും, ബാലനും, കിരണും അവന്റെ കുടുംബവും, ആ നഴ്സുമാരുമാണ്. സായി എങ്ങനെ തന്റെ സുഹൃത്തായെന്നു ഇന്ന് ആ ബാലനറിയാം. അവന്റെ സമൂഹീക സേവനം ചാനെലുകള്‍ കവര്‍ ചെയ്തു കഴിഞ്ഞു. പുസ്തക പ്രകാശനത്തിനിടയിലെ കനപ്പെട്ട പ്രസംഗങ്ങള്‍ നടക്കുമ്പോള്‍, മുഖ്യന് ആ പുസ്തകം ഒന്നു മറിച്ചു നോക്കി. അതിന്റെ ഒന്നാം പുറത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. "സമര്‍പ്പണം: എന്നെ ആകാശത്തു നിന്നും ഭൂമിയിലേക്ക് കൈ പിടിച്ചിറക്കിയ എന്റെ സുഹൃത്തുക്കള്‍ക്ക്". മുഖ്യന് കൌതുകത്തോടെ സായിയോട് ആരാണ് അവര്‍ എന്നു അന്വേഷിച്ചു. അയാളുടെ കൈ വിരലുകള്‍ കാണികളിലെ ഒന്നാം നിരയിലേക്ക് നീണ്ടു.<br />
<br />
സായി ഇപ്പോള്‍ നടക്കുമ്പോള്‍, രാത്രിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാറുണ്ട്, പകല്‍ മണല്പരപ്പിന്റെ വിശാലതയും.</div>
Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com6tag:blogger.com,1999:blog-3667648324088962166.post-23920088069496759402012-07-21T01:29:00.000+05:302012-07-21T01:30:18.564+05:30ഭക്ഷ്യവിഷബാധയേറ്റ കേരളം<div dir="ltr" style="text-align: left;" trbidi="on">
<br />
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗങ്ങളായ വെള്ളയമ്പലവും, വഴുതക്കാടും. ഭരണ സിരാകേന്ദ്രങ്ങളുടെ മൂക്കിന് തുമ്പത്തുള്ള സ്ഥലങ്ങള്‍. ജംക്ഷനു ഒത്തനടുക്കുള്ള സാല്വ ഡൈന്‍ ഹോട്ടല്‍. നല്ല വലിപ്പവും, തിരക്കുമുള്ളിടം. എന്നെ പോലെ അനേകം യുവാക്കള്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി എത്തുന്നിടം. കഴിഞ്ഞ ആഴ്ച സച്ചിന് എന്ന ചെറുപ്പക്കാരന് മൂന്നു ഷവര്‍മ മേടിച്ചതും ഇവിടെ നിന്നു തന്നെ. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണം നിമിത്തം അവന് മരണപ്പെട്ടു. ഒപ്പം ഭക്ഷ്യവിഷബാധയേറ്റു പത്തിരുപതു പേര് ആശുപത്രിയില്‍. വിഷബാധയുണ്ടാക്കിയ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ പത്തു മണിക്കൂറിനകത്ത് മസിലുകളെ തളര്‍ത്തുകയും, പരസഹായമില്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്കെത്തുകയും ചെയ്യും. ഈ വാര്‍ത്തകളൊക്കെ അറിഞ്ഞു സംസ്ഥാനം ഞെട്ടി. ഒട്ടും വൈകിയില്ല, അന്വേഷണ മാമാങ്കം ആരംഭിച്ചു. ആദ്യത്തെ ഞെട്ടിക്കുന്ന വിവരം. രാജ്ഭവന്റെ തൊട്ടടുത്ത്, ജംക്ഷനിലെ പ്രധാന സ്ഥലത്ത് വര്‍ഷങ്ങളായി നല്ല തിരക്കോടു കൂടി പ്രവര്‍ത്തിക്കുന്ന സാല്വ ഡൈനു ലൈസെന്‍സ് ഇല്ല.<br />
<br />
അതു കഴിഞ്ഞു തുടങ്ങി അടുത്ത പ്രഹസനം. എറണാകുളം ജില്ലയില്‍ ഷവര്‍മ എന്ന ഭക്ഷണം നിരോധിച്ചു. വിഷബാധ ഷവര്‍മ മൂലമല്ലെന്നും, അതുണ്ടാക്കിയ പദാര്‍ത്ഥങ്ങളിലെ മായം മൂലമാണെന്നും മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവര്‍ അല്ലല്ലോ കസേരകളില്‍ ഇരിക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍, ഈ അറബികളൊക്കെ വയറ്റിലസുഖം വന്നു എപ്പോഴേ സ്ഥലം കാലിയാക്കിയേനെ. അതിനു പിന്നാലെ ഷവര്‍മ ആരാധകരുടെ ചീത്ത വിളി. വയറിളകി മരണമടഞ്ഞ സച്ചിനെ പറ്റി, "അവനൊക്കെ മൂലം ഇപ്പൊ ഭക്ഷണം പോലും കിട്ടാതായി" എന്ന വാക്യം ഒരാള്‍ പറഞ്ഞത് എന്റെ തൊട്ടടുത്ത് നിന്നാണ്. അവന് മൂന്നെണ്ണം മേടിച്ചു എന്നതിനായി അടുത്ത കുറ്റം. അങ്ങനെ ചിലരുടെയെങ്കിലും മനസ്സില്‍ ഇപ്പോഴും പ്രതി സ്ഥാനത്ത് സച്ചിനുണ്ട്. ഏതിനും രണ്ടഭിപ്രായമുള്ള നാടിനെയാണല്ലോ ദൈവം എടുത്തു മടിയില്‍ വച്ചിരിക്കുന്നത്.<br />
<br />
ഭക്ഷണം കഴിച്ചു ആളു മരിച്ചു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു മോചിതരായപ്പോഴാണ് ഇതൊക്കെ പരിശോധിക്കാന്‍ ഇവിടെ ആരാണുള്ളത് എന്നതിനെ പറ്റി ജനം ചിന്തിച്ചത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് (ഞാന്‍ ഈ സംഭവത്തിനു മുമ്പ് വരെ ഇങ്ങനെയൊരു വകുപ്പിനെ പറ്റി കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല) ഉദ്യോഗസ്ഥന്മാര് സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞു. രാവിലെ മുതല്‍ വൈകിട്ട് വരെ റെയ്ഡോടു റെയ്ഡ് . ഇപ്പോള്‍ തന്നെ ഏതാണ്ട് നൂറ്റന്പതോളം ഹോറെലുകള്‍ പൂട്ടിച്ചു കഴിഞ്ഞു എന്നാണു വിവരം. അപ്പോള്‍ അവിടെ നിന്നു ഇത്ര നാള് ഭക്ഷണം കഴിച്ചവര്‍ വിഷമാണ് വാങ്ങി കഴിച്ചിരുന്നതല്ലേ അര്‍ഥം. ഈ ഉദ്യോഗസ്ഥര്‍ റെയ്ഡിനു പോകുന്നത് ക്രിസ്മസിന്റെ കാരോള്‍ സംഘങ്ങള്‍ പോകുന്നത് പോലെയും. ഒരറ്റത്ത് പരിശോധന തുടങ്ങുമ്പോഴേ മറ്റുള്ളവര്‍ പഴകിയ ഭക്ഷണം മാറ്റിയിരിക്കും. പിന്നെ ആര്‍ക്കോ വേണ്ടി ഇവര്‍ ഇങ്ങനെ റെയ്ഡ് ചെയ്തു കൊണ്ടേയിരിക്കുന്നു.<br />
<br />
റെയ്ഡ് ഒക്കെ വളരെ നല്ല കാര്യം തന്നെ. പക്ഷെ, ഇതിലൊന്നും തുടര്‍നടപടികളിലേക്ക് പോകാന്‍ ആരും തയാറാകുന്നില്ല എന്നത് വാസ്തവം. 2003-2012 വരെയുള്ള കണക്കെടുത്താല്‍, മായം ലാബില്‍ തെളിയിക്കപ്പെട്ട കേസുകളില്‍ പോലും 25ശതമാനത്തില്‍ താഴെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോള്‍ ഇവര്‍ ഇത്ര കഷ്ടപ്പെട്ടു റെയ്ഡ് നടത്തുന്നത് എന്തിനു? ഏകദേശം 250ഓളം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരെയാണ് ജനം ശമ്പളം കൊടുത്തു നിലനിര്‍ത്തുന്നത്. മിക്ക നേരവും പുറത്തു നിന്നു ഭക്ഷണം കഴിക്കുന്ന എന്റെ ഇത്ര കാലത്തെ ജീവിതത്തിനിടയില്‍ ഒരു ഹോട്ടലില്‍ പോലും ഇവരിലാരെങ്കിലും പരിശോധന നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ല. ആകെയുള്ള ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഇവരുടെ സേവനം നാടിനു ആവശ്യമുണ്ടോ? അയ്യോ പറയാന്‍ പാടില്ലല്ലോ, സര്‍വീസില്‍ കയറിയാല്‍ പിന്നെ പിരിച്ചുവിടല്‍ എന്ന പദം പോലും ജാമ്യം കിട്ടാത്ത കുറ്റമാണ്. അപ്പൊ അവരെ കുറ്റം പറഞ്ഞിട്ടും വലിയ പ്രയോജനം ഇല്ല.<br />
<br />
റെയ്ഡുകളില് ധാരാളം നക്ഷത്ര ഹോട്ടെലുകളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. എന്നാല്‍ അവര്‍ക്കെല്ലാം വാണിംഗ് മാത്രം. വഴിവക്കിലെ കടകളില്‍ ഇതിലും മികച്ച നിലവാരമുള്ള ഭക്ഷണം പിടിച്ചെടുത്തവ പോലും അടപ്പിച്ചു. അതെന്താ പണക്കാര്‍ക്ക് വയറ്റിലസുഖം വരില്ല എന്നോ മറ്റോ ഉണ്ടോ? ഇതില്‍ നിന്നു തന്നെ ഇത് പൊതു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്നുള്ളത് വ്യക്തം. അവര്‍ ദിവസേന കാണുന്ന കടകള്‍ അടപ്പിച്ചാലല്ലേ ഉദ്യോഗസ്ഥന്മാര് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വിചാരിച്ചു നമ്മുടെ ജനങ്ങള്‍ മണ്ടന്മാരാകൂ. ഇതൊക്കെ കണ്ടു, നമ്മളാണോ വിഡ്ഢികള്‍ അതോ ആരോഗ്യ വകുപ്പുകാരാണോ വിഡ്ഢികള്‍ എന്നൊരു സന്ദേഹത്തിലാണ് ഞാന്‍.<br />
<br />
വ്യക്തിപരമായ അഭിപ്രായത്തില്‍, ഭക്ഷ്യമായം മൂലം മരണത്തിനു കേസെടുക്കുമ്പോള്‍, പ്രതിപ്പട്ടികയില്‍ അതാത് സ്ഥലത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരെ കൂടി പ്രതി ചേര്‍ക്കണം. കാരണം, സാല്വാ കഫെ ഉടമ ചെയ്തത് പോലെ തന്നെയുള്ള കുറ്റം അവരും ചെയ്തിട്ടുണ്ട്. പിന്നെ അവരെ മാത്രം എന്തിനു ഒഴിവാക്കുന്നു? നമ്മുടെ ജനത ശരിക്കും മരവിച്ചിരിക്കുന്നു. ഇപ്പോള്‍ എല്ലാം കാണാപ്പാഠമാണ് അവര്‍ക്ക്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൂലം എന്തെങ്കിലും ദുരന്തം തടയാം എന്നൊരു വിചാരം ഇന്ന് ആര്‍ക്കും ഉണ്ടെന്നു കരുതുന്നില്ല. ദുരന്തമുണ്ടായാല്‍ ഉടനടി ഉണരുകയും, അതിലും വേഗത്തില്‍ ഉറങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ അവര്‍ ശീലിച്ചു കഴിഞ്ഞു. ബോട്ട് ദുരന്തങ്ങള്‍ മുതല്‍, വിഷമദ്യം, സ്ഫോടനങ്ങള്‍ തുടങ്ങി അത്രയോ സംഭവങ്ങള്‍ നമ്മള് കണ്ടു ശീലിച്ചു കഴിഞ്ഞു. സെന്‍സേഷണലിസത്തിനു പുറകെ മാത്രം പോകുന്ന മാധ്യമങ്ങളും സംഭവങ്ങളുടെ ഗ്ലാമര്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുന്നില്ല.<br />
<br />
സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ ആണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂല കാരണം. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍, അഴിമതി തടയുവാനും, ഉദ്യോഗസ്ഥരെ പിരിച്ചു വിടുവാനും ഒരു ഭരണഘടനാ സ്ഥാപനം സ്ഥാപിക്കാനുള്ള ദീര്‍ഘവീക്ഷണം ഭരണഘടനാ ശില്പികള്‍ക്കില്ലാതെ പോയി. സര്‍ക്കാരുകള്‍ ഇനി അതൊരിക്കലും കൊണ്ട് വരുവാനും പോകുന്നില്ല. രാജ്യത്ത് നിയമങ്ങള്‍ അധികാരമില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണ്. അത് അധികാരത്തിനു മുമ്പില്‍ പല വിധത്തിലും കുമ്പിടുന്നു. നമ്മുടെ തന്നെ ചിന്താഗതിയില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാത്തിലും മായം. എന്റെ പരിചയക്കാരന്റെ പച്ചക്കറി തോട്ടത്തില്‍ അദ്ദേഹത്തിന്റെ വീട്ടിലെക്കാവാശ്യമുള്ള പച്ചക്കറിയും, മാര്‍ക്കറ്റിലേക്കുള്ളതും പ്രത്യേകമായാണ് വളര്‍ത്തുന്നത്. മാര്‍ക്കറ്റിലേക്കുള്ളതില്‍ അടിക്കുന്ന വിഷാംശം അതിഭീകരവും. കേരളത്തില്‍ അനുദിനം ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം പ്രത്യേകിച്ച് ആലോചിക്കാനില്ല.<br />
<br />
ഒരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമായി എന്നതില്‍ അഭിമാനിക്കാറുണ്ട് നമ്മള് പലപ്പോഴും. എന്നാല്‍, ഇവിടുത്തെ ജനാധിപത്യം ഭാഗികമാണ് എന്നാണു എന്റെ അഭിപ്രായം. അത് ജനതയ്ക്ക് തങ്ങളുടെ അഭിപ്രായം എവിടെ വേണമെങ്കിലും വ്യക്തമാക്കാം എന്നതില്‍ ഒതുങ്ങുന്നു. അവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കുന്നതിലോ, സേവനങ്ങള്‍ നല്‍കുന്നതിലോ നമ്മുടെ രാജ്യം ഒരു ജാനാധിപത്യ രാജ്യത്തിന്റെ പടിവാതില്ക്കല് പോലും എത്തിയിട്ടില്ല. പൌരാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നമുക്ക് പല വികസിത രാജ്യങ്ങളെയും മാതൃകയാക്കാം. ഞാനും തുല്യനാണ് എന്ന് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവനും തോന്നുമ്പോഴേ ജനാധിപത്യം പൂര്‍ണ്ണമാകുന്നുള്ളു. നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യം ഒരിക്കലും മാറാന്‍ പോകുന്നില്ല. ദുരന്തങ്ങള്‍ ആഘോഷമാക്കുന്ന ഈ തലമുറയില്‍ അടുത്ത ദുരന്തത്തിനായി ആകാംക്ഷയോടെ നമുക്ക് കാത്തിരിക്കാം.<br />
</div>Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com6tag:blogger.com,1999:blog-3667648324088962166.post-71147672810555458212012-06-30T01:44:00.000+05:302012-06-30T02:00:49.512+05:30നഗരക്കാഴ്ചകള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
അവന് ട്രെയിനിലേക്ക് കയറിയപ്പോള്‍ എല്ലാവരുടെയും വദനങ്ങളില് പ്രകടമായ നീരസം ഉണ്ടായിരുന്നു. അവനു പ്രായം ഉദ്ദേശം ആറു വയസ്സുണ്ടാവും. ആകെയുള്ളത് പൊടിപടലങ്ങളും, ചെളിയും അതിര്‍ത്തി തീര്‍ത്ത ഒരു കുട്ടിനിക്കര്‍. തലമുടി, ചെളി നിറഞ്ഞു ജട പിടിച്ചിരിക്കുന്നു. എന്നെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു സ്കൂളില്‍ വിടുകയും, വിദ്യാഭ്യാസം എന്ന ഫലവൃക്ഷം രുചിച്ചു തുടങ്ങുകയും ചെയ്ത പ്രായത്തില്‍ പെട്ട ഒരു മനുഷ്യ ജീവി. അവന്റെ കയ്യില്‍ ഒരു കമ്പി വളയമുണ്ട്. അത് വച്ച് ചില അഭ്യാസങ്ങള്‍ അവന് കാണിക്കുന്നുണ്ടെങ്കിലും, യാത്രക്കാര്‍ അതില്‍ ഒരു താല്പര്യവും പ്രകടപ്പിക്കുന്നില്ല. അവന് തലകുത്തി മറിയുന്നതിനിടയില്‍ സമീപത്തെ ഇരിപ്പിടത്തില്‍ തല ഇടിച്ചെങ്കിലും, ഒരു ഭാവഭേദവും ആരുടേയും മുഖത്തില്ല. അവനില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധവും അവനെ കാണികളില്‍ നിന്ന് അകറ്റുന്നുണ്ട്. അവന് ഒരു പാത്രവുമായി, നാണയത്തുട്ടുകള്‍ക്ക് വേണ്ടി കരുണയുള്ള കണ്ണുകള്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. ചെന്നൈ അടുക്കാറായപ്പോള്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ പിടിച്ചിട്ടു. അവന് അവിടെ ഇറങ്ങി. എന്റെ മനസ്സ് അവനു ഒരു പേരിട്ടിരുന്നു. ബാസ്റ്റ്യന്‍. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എന്റെ നയനങ്ങള്‍ അവനെ തന്നെ പരതിക്കൊണ്ടിരുന്നു. സ്റ്റേഷനു തൊട്ടടുത്ത് തന്നെയുള്ള ഒരു പടുത കൊണ്ടുള്ള മറയിലേക്ക് അവന് നടന്നു നീങ്ങി. അവിടെ അവനെ പോലെ അനേകം കുഞ്ഞുങ്ങള്‍ നില്ക്കുന്നുണ്ടായിരുന്നു. കുടുംബവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട ഒരു ചെറു സമൂഹം. ട്രെയിന്‍ജനാലയെന്ന കാരാഗ്രഹം എന്റെ കാഴ്ചയെ മറച്ചു തുടങ്ങി. എങ്കിലും ആ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുകൊണ്ട് അവരുടെ അടുത്തു തന്നെയുണ്ടായിരുന്ന ആ മധ്യവയസ്കനെ ഞാന്‍ മറക്കില്ല. അയാള്‍ ആ ഭിക്ഷാലയത്തിന്റെ നടത്തിപ്പുകാരനാവും. അനേകം കുഞ്ഞുങ്ങളാണ് വ്യക്തമല്ലാത്ത ഒരു ഭാവിയിലേക്ക് അവിടെ നിന്ന് ചുവടു വച്ചിറങ്ങുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതിനു ഉദ്ദേശം രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള ചെന്നൈയിലെ പ്രശസ്തമായ എക്സ്പ്രസ്സ് അവെന്യൂ മാള്‍. ബി.എം.ഡബ്ല്യൂവും, ഓഡിയും, ബെന്‍സും സമ്പന്നമാക്കിയ കാര്‍ പാര്‍ക്കിംഗ്. വിദേശ നിര്‍മിത സ്പ്രേകളുടെ സൌരഭ്യവുമായി ധാരാളം യുവാക്കളും, കൌമാരക്കാരും. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാന്‍ മടിക്കുന്ന ഒരു ജനസമൂഹം. എല്ലാവരും തിരക്കിലാണ്. വിദേശ നിര്‍മിത ബ്രാണ്ടുകളുടെ ഷോപ്പുകളില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ചെന്നൈയിലെ അഴുക്ക് ചാലുകള്‍ അതിനുള്ളില്‍ ദര്ശിക്കാനാവുന്നില്ല. ആ വെള്ള മാര്‍ബിളും, അതിനുള്ളിലെ വ്യക്തികളും ഒരു കൃത്രിമ സന്തോഷമാണ് എന്നില്‍ നിറച്ചത്. അതിനുള്ളിലെ മനസാക്ഷി, നഗരത്തിന്റെ പൊതു മനസാക്ഷിയില് നിന്നു വേറിട്ട് നില്ക്കുന്നു. അതിനു പണത്തിന്റെ ആഢംബരമുണ്ട്, സുഗന്ധമുണ്ട്, എന്നാല്‍ അവിടെ മനുഷ്യത്വത്തിന്റെ സംതൃപ്തിയില്ല. ഒരു കച്ചവട സ്ഥാപനത്തില്‍ അത് പ്രതീക്ഷിക്കാനും പാടില്ല. സാമ്പത്തീക പുരോഗതിയോടൊപ്പം, വ്യക്തികളിലെ പണത്തിന്റെ അളവ് കൂടി വന്നു. ഉത്തരാധുനീക സമൂഹം എന്ന പേരില്‍ പടിഞ്ഞാറോട്ട് ഉറ്റു നോക്കുന്ന ഒരു വലിയ ജനവിഭാഗം നമ്മുടെയിടയില്‍ വളര്‍ന്നു കഴിഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മാളില്‍ നിന്ന് സന്ധ്യയായപ്പോള്‍ പുറത്തിറങ്ങി. അതിനുള്ളിലേക്ക് ഉറ്റുനോക്കുന്ന വലിയൊരു ജനവിഭാഗം മാളിനു പുറത്തുണ്ട്. അതില്‍ ഓട്ടോത്തൊഴിലാളികലുണ്ട്, ആലംബമില്ലാത്ത വന്ധ്യവയോധികരുണ്ട്, ഭ്രാന്തന്മാരുണ്ട്, തെരുവുകുട്ടികളും, പട്ടികളുമുണ്ട്, തിളങ്ങുന്ന വസ്ത്രങ്ങളുമായി രാത്രിയെ പ്രഭാതമാക്കുന്ന സ്ത്രീകളുമുണ്ട്. എല്ലാവര്ക്കും ഒരു ചിന്തയും പ്രതീക്ഷയും, നാണയം അഥവാ രൂപ. ഇവര്‍ക്കിടയിലൂടെ, നമ്മുടെ നാട് ഒരിക്കലും നന്നാകില്ല എന്നാ മനോഭാവത്തോടെ പോകുന്ന അനേകരെയും കണ്ടു. മാളില്‍ നിന്ന് ആളുകള്‍ പകുതി കഴിച്ചു വലിച്ചെറിയുന്ന കെ.എഫ്.സി.യുടെ എച്ചിലുകളുമായി വണ്ടി ഇവര്‍ക്കിടയിലൂടെ നീങ്ങുന്നതും കണ്ടു. ചിലര്‍ ഭക്ഷണം സ്റ്റാറ്റസിന്റെ ഭാഗമാക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് അത് ജീവന് പിടിച്ചു നിര്‍ത്തുവാന്‍ മാത്രമുള്ളതാകുന്നു. റെയില്‍വേ സ്റ്റേഷനു സമീപം ഗുണ്ടകളും പിടിച്ചുപറിക്കാരുമുണ്ട്. നഗരത്തില്‍ മൊത്തം മാലിന്യവും നിറഞ്ഞിരിക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാത്രി, ഭക്ഷണം ചെന്നൈയില്‍ നിന്നു തന്നെ ആക്കി. സ്റ്റേഷന്റെ പുറത്തു നൂറു കണക്കിന് ആളുകള്‍ മയങ്ങുന്നുണ്ട്. അതിനു തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ ആളുകള്‍ തിക്കിത്തിരക്കുന്നു. പലതും കൂട്ടിവായിക്കുമ്പോള്‍ വിചിത്രമായി തോന്നി. യുവാക്കള്‍ സിനിമ തിയേറ്ററില്‍ ആരവങ്ങളുയര്‍ത്തുമ്പോള്‍, ആലംബമില്ലാതെ അനേകം വ്രദ്ധര്‍ നഗര പ്രാന്തങ്ങളില്‍ സഞ്ചരിക്കുന്നു. നഗരം ഒരു തിരക്കഥയുടെ ഭാഗമാണ്. നാടകീയത തീരെയില്ലാതെ, അന്ത്യം കാത്തുകിടക്കുന്നൊരു തിരക്കഥ. അതില്‍ അനേകം നായകരുണ്ട്, വില്ലന്മാരും. വെളിച്ചം കുറഞ്ഞു തുടങ്ങി, എന്റെ ട്രെയിനും പുറപ്പെട്ടു. പകല്‍ നിര്‍ത്തിയിട്ട സ്റ്റേഷന് എത്തിയപ്പോള്‍ വീണ്ടും അവന് ട്രെയിനില്‍ കയറി, ബാസ്റ്റ്യന്‍. അവന് ചാടി മറിയുന്നതിനിടയില്‍ അവന്റെ തുടയിലെ അടികൊണ്ടു കരുവാളിച്ച പാട് ഞാന്‍ ശ്രദ്ധിച്ചു. അഭ്യാസങ്ങലെല്ലാം കഴിഞ്ഞു, രാവിലത്തേതു പോലെതന്നെ അവന് നിരാശനായി ട്രെയിനില്‍ നിന്നിറങ്ങി, അടുത്ത വണ്ടിയും, നാണയവും കാത്തു സ്റ്റേഷനില്‍ നില്പുറപ്പിച്ചു.. പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇന്‍സപ്ഷനില്‍ നിന്നുള്ള ഒരാശയം കടമെടുത്താല്‍, എന്റെ ഈ നഗരക്കാഴ്ചകള്‍ ഒരു സ്വപ്നമാണെങ്കില്‍, പ്രതീക്ഷയറ്റ ബാസ്റ്റ്യനും, അല്പായുസ്സിയായ ധനവും സ്വപ്നത്തിലെ സ്വപ്നമാവുമോ?</div>
</div>Anonymoushttp://www.blogger.com/profile/03562402386563898341noreply@blogger.com5