Raise our Conscience against the Killing of RTI Activists




Saturday, May 14, 2011

മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി


                      ആന്ധ്ര പ്രദേശിലുള്ള ഞങ്ങളുടെ ഒരു ജോലി സ്ഥലം. ദേശസുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ജോലി സ്ഥലങ്ങളിലെല്ലാം കേന്ദ്ര സെക്യൂരിറ്റി സേനയായ C.I.S.F ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മൂന്നാല് ലെയര്‍ പരിശോധനയെങ്കിലും കഴിഞ്ഞേ ഉള്ളിലെത്താന്‍ കഴിയൂ. സേനയില്‍ മിക്കവാറും എല്ലാവരും ഉത്തരേന്ദ്യക്കാരാന്. അഥവാ ഏതെങ്കിലും മലയാളിയെ സേനയില്‍ കണ്ടുമുട്ടിയാല്‍ തന്നെ, അവര്‍ ഹിന്ദിയാണ് തങ്ങളുടെ മാതൃ ഭാഷ എന്ന നിലയ്ക്കാണ് സാധാരണ പെരുമാറാറ്. അങ്ങനെയിരിക്കെ, മലയാളിയായ ഒരു ഏലിയാമ്മ ഇന്‍സ്പെക്ടര്‍ അവിടെ ചാര്‍ജ് എടുത്തു. ഉദ്ദേശം പത്തമ്പത് വയസ്സ് പ്രായമുള്ള ഏലിയാമ്മ ഇന്‍സ്പെക്ടര്‍ കോട്ടയംകാരിയാണ്. തന്നെയുമല്ല, മലയാളികളെ കണ്ടാല്‍, കഴിക്കാന്‍ കിട്ടാത്ത കുട്ടി ഹല്‍വ കണ്ടു ഓടി വരുന്ന പോലെ അടുത്തു വന്നു മലയാളത്തില്‍ സംസാരിക്കുകയും ചെയ്യും. നമ്മളെ തെലുങ്ക് പഠിപ്പിക്കാന്‍ ശ്രമിച്ചു തെലുങ്കന്മാരും കൂടി തെലുങ്ക് മറന്നു പോകുന്ന ഒരു സമയത്താണ് ഏലിയാമ്മ സര്‍ എത്തുന്നത്. അത് ഞങ്ങള്‍ മലയാളികള്‍ക്ക് ഒരാശ്വാസമായിരുന്നു.

                            ജിക്കുവേട്ടന്‍ പുതുതായി ട്രാന്‍സ്ഫെറായി എത്തിയ ഒരു  എഞ്ചിനീയര്‍ ആണ്. ഉദ്ദേശം ആറടി പൊക്കവും, ആറടി തന്നെ വണ്ണവുമുള്ള  ഒരു ശോഷിച്ച വ്യക്തിയാണ് ജിക്കുവേട്ടന്‍. ഈ ജോലി സ്ഥലം ഏകദേശം മരുഭൂമി സമമാണ്. അതിനാല്‍ തന്നെ അവിടെയെത്തുന്ന മലയാളികള്‍ ഒരാഴ്ച കൊണ്ട് തന്നെ തങ്ങളുടെ ആഗ്രഹങ്ങളെല്ലാം വറ്റി വരണ്ടു, തിരിച്ചു വരാന്‍ തിടുക്കം കൂട്ടും. അച്ചായത്തികളോട് പ്രത്യേക മമതയും വാത്സല്യവും വച്ച് പുലര്‍ത്തിയിരുന്ന കോട്ടയംകാരനായ ജിക്കുവേട്ടന്‍റെ കാര്യം വിശേഷിച്ച് പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം ജിക്കുവേട്ടനെ, കൂടെ ജോലി ചെയ്യുന്ന ജഗ്ഗു സാറും, ശ്യാമും കൂടി ഒന്നു പറ്റിക്കുവാന്‍ തീരുമാനിച്ചു. ഏലിയാമ്മ എന്നൊരു ചെറുപ്പക്കാരി അച്ചായത്തി ഇന്‍സ്പെക്ടര്‍ ഇവിടെ ജോലിക്കായി എത്തിയിട്ടുണ്ടെന്നും, കാണാന്‍ കിടിലമാണെന്നും, വൈകുന്നേരങ്ങളില്‍ ചില ദിവസം പണി കഴിഞ്ഞ ശേഷം ഏലിയാമ്മ സാര്‍ തങ്ങളുടെ കാറില്‍ ധാരാളം തമാശകളൊക്കെ പറഞ്ഞാണ് അവരുടെ ക്വാര്‍ട്ടേഴ്സില്‍ പോകുന്നതെന്നും അവര്‍ ജിക്കുവേട്ടനെ  അറിയിച്ചു. ജിക്കുവേട്ടന്‍റെ അച്ചായത്തി സ്നേഹം, ഇന്‍സ്പെക്ടര്‍ സുന്ദരിയും, ചെറുപ്പക്കാരിയുമാണെന്നു കേട്ടതോടെ ആളിക്കത്തി. ജഗ്ഗു സാറും ശ്യാമും കൂടി ഇന്‍സ്പെക്ടറുടെ ഗുണഗണങ്ങള്‍ പറഞ്ഞു ജിക്കുവേട്ടന്‍റെ എരിതീയിലേക്ക് എണ്ണയൊഴിച്ചുകൊണ്ടുമിരുന്നു.

                             അവിടെ സെക്യൂരിറ്റി പോസ്റ്റ്‌ വഴി കടന്നു പോകുന്ന എല്ലാ വാഹനങ്ങളും തുറന്നു പരിശോധിക്കും. കാറില്‍ തിരിച്ചു ഹോസ്റ്റലില്‍ വരുന്ന വഴി, സെക്യൂരിറ്റി പോസ്റ്റില്‍ ഒരു ഉത്തരേന്ദ്യക്കാരി ചെറുപ്പക്കാരി  ഇന്‍സ്പെക്ടര്‍ നില്‍ക്കുന്നത് ജഗ്ഗു സാര്‍ ദൂരെ നിന്നുകണ്ടു. കണ്ട പാടെ അതാണ്‌ ഏലിയാമ്മ ഇന്‍സ്പെക്ടര്‍ എന്നും, അവര്‍ അന്ന് നമ്മുടെ കൂടെ തിരിച്ചു പോകാന്‍ നില്‍ക്കുകയാണെന്നും ജഗ്ഗു സാര്‍ ജിക്കുവേട്ടനെ അറിയിച്ചു. "ഠിം", അതാ ജിക്കുവേട്ടന്‍റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. ജിക്കുവേട്ടന്‍ പുറകിലെ സീറ്റില്‍ കൂടെയുണ്ടായിരുന്ന ശ്യാമിനെ തള്ളിയൊതുക്കി ഒരു മൂലയ്ക്കാക്കി ഇന്‍സ്പെക്ടറിനു തന്‍റെ അടുത്തു തന്നെ സ്ഥലമൊരുക്കി. 

                               വണ്ടി സെക്യൂരിറ്റി പോസ്റ്റില്‍ എത്തി. പരിശോധനക്കായി ഉത്തരേന്ദ്യക്കാരി ഇന്‍സ്പെക്ടര്‍ പുറകിലെ ഡോര്‍ തുറന്നതും ജിക്കുവേട്ടന്‍ ബഹുമാനപൂര്‍വ്വം, "Are you coming? Please come inside". തന്നെ തുറിച്ചു നോക്കുന്ന ഇന്‍സ്പെക്ടര്‍ക്ക് അകമ്പടിയായി അകത്തു നിന്നുള്ള കൂട്ടച്ചിരിയാണ് ജിക്കുവേട്ടന്‍ കേട്ടത്. പിന്നീട് കുറച്ചു സമയം അവിടെ നടന്നത് വായനക്കാരുടെ ഭാവനക്കായി വിടുന്നു. എന്തായാലും കാലു പിടിച്ചു അവിടെ നിന്ന് രക്ഷപെട്ട ജിക്കുവേട്ടന്‍റെ വട്ടപ്പേര് "മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി" എന്നാകാന്‍ ഒട്ടും താമസം വന്നില്ല.

12 comments:

  1. one more thing....could u plz trun off diz wrd verification

    ReplyDelete
  2. നല്ല എഴുത്ത്.

    “പിന്നീട് കുറച്ചു സമയം അവിടെ നടന്നത് വായനക്കാരുടെ ഭാവനക്കായി വിടുന്നു“. ഭയങ്കര മടിയനാ അല്ലേ?

    ReplyDelete
  3. Ennalum neeyokke angere kolakk koduthallodeee...paavam Jikkappan

    ReplyDelete
  4. kollamda.. :) ee computer type malayalam vayikkan enikku valiya thalparyam ella.. but this was worth a read :)

    ReplyDelete
  5. പാവം ജിക്കുവേട്ടന്‍!

    ReplyDelete
  6. ഹൈറ്റും വൈറ്റും ഉണ്ടായിട്ടെന്താ കാര്യം, ജിക്കുവേട്ടന്‍ നിങ്ങളെയൊക്കെ വെറുതെ വിട്ടില്ലെ :D

    *മലയാളികളുടെ മാതൃഭാഷ മലയാളം തന്നെയല്ലെ, ഹിന്ദി ദേശീയ ഭാഷയും.

    ReplyDelete
  7. എടാ പുല്ലേ.. ഈ 'ശ്യാം' അവിടെയില്ലായിരുന്നു.. എല്ലാം ചെയ്തത് ജഗ്ഗുവാ..

    ReplyDelete