Raise our Conscience against the Killing of RTI Activists




Tuesday, August 31, 2010

മദര്‍ തെരേസ


മദര്‍ തെരേസ. ജനനം ഓഗസ്റ്റ്‌ 26, 1910.
ലോകത്തിനു പുതിയൊരു സന്ദേശം.

മദറിനു വളരെ തീക്ഷണമായ കണ്ണുകളായിരുന്നു ഉള്ളതെന്ന്‌ 1970 മുതല്‍ 1997 വരെ മദറിന്‍റെ ഫോട്ടോ പകര്‍ത്തിയ പ്രശസ്ത ഫോട്ടൊഗ്രാഫര്‍ രഘു റായി അനുസ്മരിക്കുന്നു."അവര്‍ സാധാരണ നമ്മുടെ ഉള്ളുകളിലേക്ക്‌ നോക്കിയിരുന്നു. മദറിന്‍റെ മുമ്പില്‍ നില്‍ക്കുക എന്നതു തന്നെ വളരെ പേടി ഉളവാക്കുന്ന കാര്യമായിരുന്നു. എന്‍റെ കണ്ണുകളിലേക്കു മദര്‍ നോക്കുമ്പോളെല്ലാം എന്‍റെ ഉള്ളിലെക്കാണ്‌ അവര്‍ നോക്കിയിരുന്നത്‌. അതിനാല്‍ തന്നെ മദറിന്‍റെ ഫോട്ടോ പകര്‍ത്തല്‍ അല്‍പം ദുഷ്കരവുമായിരുന്നു" .

കുഷ്ഠരോഗികളുടെയും വൃദ്ധരുടെയും കുഞ്ഞുങ്ങളുടേയും കാര്യവുമായി നിരന്തരം സര്‍ക്കാര്‍ പടികള്‍ കയറി ഇറങ്ങുന്ന മദറിനെയാണ്‌ മദറിന്‍റെ ജീവചരിത്രമെഴുതിയ മുന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചവ്ളക്കു പരിചയം. ഡെല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായ ചാവ്ള അങ്ങനെയാണ്‌ മദറുമായി പരിചയം സ്ഥാപിക്കുന്നത്‌. പാവങ്ങളെ സഹായിക്കുവാനായി ബംഗാളിലേക്കു വന്ന മദറിനെ ചാവ്ള അനുസ്മരിക്കുന്നു," അവര്‍ തെരുവുകളിലേക്ക്‌ 1948ല്‍ ഇറങ്ങുമ്പോള്‍ അവര്‍ക്കു സഹായിയായി ആരും ഉണ്ടായിരുന്നില്ല. അവര്‍ ആദ്യ കാലങ്ങളില്‍ പിച്ചയെടുത്താണ്‌ ജീവിച്ചിരുന്നത്‌. കല്‍ക്കട്ടയിലെ തെരുവുകളില്‍ അവര്‍ ഒറ്റക്കു ഒരു സ്കൂള്‍ തുടങ്ങി. അതിനു കെട്ടിടമോ, ബോര്‍ഡോ, മേശയൊ കസേരയൊ ഒന്നുമുണ്ടായിരുന്നില്ല. അവര്‍ ഒരു വടി കൊണ്ടു മണ്ണിലെഴുതി പഠിപ്പിച്ചു. സാവധാനം ഓരൊരുത്തര്‍ സംഭാവനയായി മേശയും കസേരയും നല്‍കി. ടീച്ചര്‍മാര്‍ ഒഴിവു സമയങ്ങളില്‍ വന്നു പഠിപ്പിച്ചു. ഡോക്ടര്‍മാര്‍ തനിയെ മുന്നോട്ടു വന്നു ചികത്സിച്ചു. മരുന്നു കമ്പനികള്‍ മരുന്നു സൌജന്യമായി നല്‍കി. ഒരു നിശബ്ദ വിപ്ളവം ശക്തി പ്രാപിക്കുകയായിരുന്നു അവിടെ. ഇതിനിടയിലും ഒരു പൈസ പോലും മദര്‍ സംഭാവനയായി സ്വീകരിച്ചിരുന്നില്ല. മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ മദറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "ഞാന്‍ ഒരു ഹിന്ദുവിനെ നല്ല ഹിന്ദുവായും, സിഖുകാരനെ നല്ല സിഖുകാരനായും മാറ്റാറുണ്ട്‌. ഒരിക്കല്‍ ദൈവത്തെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അവരാണ്‌ ദൈവത്തെകൊണ്ടു എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത്‌".ചവ്ള അനുസ്മരിക്കുന്നു.

പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരനായ ഡോമിനിക്ക്‌ ലാപീരി കൊലക്കത്തയിലെത്തിയത്‌ തന്‍റെ ഒരു നോവല്‍ വിറ്റു കിട്ടിയ പണം എന്തു ചെയ്യണമെന്നു മദറുമായി ആലൊചിക്കാനായിരുന്നു. മദറിനെ അദ്ദേഹം കാണുന്നത്‌ മരണാസന്നര്‍ക്കുള്ള ഭവനത്തില്‍ വച്ചായിരുന്നു. മരിക്കാന്‍ പോകുന്ന ഒരൊരുത്തരെയും മദര്‍ നോക്കുന്നത്‌ ദൂരെ നിന്നു നോക്കി കണ്ട അദ്ദേഹം, അല്‍പ സമയം അങ്ങനെ നിന്നു പോയി. അദ്ദേഹം തിരിച്ചു പോയതു മനസ്സില്‍ ഒരു ദൃഢ നിശ്ചയവുമായി ആയിരുന്നു. താമസിയാതെ അദ്ദേഹവും കുഞ്ഞുങ്ങള്‍ക്കായി കല്‍ക്കട്ടയില്‍ തന്‍റെ സ്ഥാപനം തുടങ്ങി.ഇന്നും ആ സ്ഥാപനം കുഞ്ഞുങ്ങളുടെ ചിരികള്‍ക്കിടയില്‍ പ്രശോഭിച്ചു നില്‍ക്കുന്നു.

പ്രശസ്ത എഴുത്തുകാരന്‍ ഖുശ്വന്ത്‌ സിംഗ്‌ ഒരിക്കല്‍ മദറിനെ മരണാസന്നര്‍ക്കുള്ള നിര്‍മല്‍ ഭവനില്‍ സന്ദര്‍ശിച്ചു. അവിടെ ഒരു വ്യക്തി മരിക്കാന്‍ പോവുന്നതു കണ്ട മദര്‍ അയാളുടെ കൈകള്‍ മുറുകെ പിടിച്ചു പറഞ്ഞു. "ദൈവം ജീവിക്കുന്നു". അപ്പോഴേക്കും ആ രോഗി മരിക്കുകയും ചെയ്തു. യാതൊരു ഭാവ ഭേദവുമില്ലാതെ മദര്‍ ആ ജഡം അവിടെ നിന്നു മാറ്റുന്ന ദൃശ്യം സിംഗ്‌ നോക്കി നിന്നു. സ്ഥിരമായി കുഞ്ഞുങ്ങള്‍ക്കു ഭക്ഷണം എത്തിച്ചിരുന്ന ബ്രിട്ടാന്നിയ കമ്പനി ഒരിക്കല്‍ പ്രതിസന്ധി മൂലം ഒരു മാസത്തെ ഭക്ഷണം മുടക്കിയതായി അറിയിച്ചു. ഇതറിഞ്ഞ മദര്‍ അവരുടെ മാനേജറെ വിളിച്ച്‌, ബിസ്കറ്റ്‌ ഉണ്ടാക്കുമ്പോള്‍ നിലത്തു വീഴുന്ന പൊടി കഷ്ണങ്ങളെങ്കിലും തന്നു കൂടെ എന്നു ചോദിച്ചു. ഒട്ടും വൈകാതെ ആ മാനേജര്‍ ഒരു വലിയ പെട്ടി നിറയെ നല്ല ബിസ്കറ്റുമായി അവിടെ എത്തിയ സംഭവം സിംഗ്‌ ഒര്‍മിക്കുന്നു.

മദറിന്‍റെ പ്രവര്‍ത്തനം കോല്‍കത്തയെ മാറ്റി മറിച്ചതായി സോമനാഥ്‌ ചാറ്റെര്‍ജി കരുതുന്നു. ഒരിക്കല്‍ കമ്മ്യൂണിസ്റ്റ്കാരുടെ ഒരു റാലി നടക്കുന്നു. വഴി വക്കില്‍ മദറിനെ കണ്ട റാലിയിലെ, ദൈവ വിശ്വാസമില്ലാത്ത അണികള്‍ ഒന്നൊന്നായി ചുവപ്പ്‌ കൊടി അവിടെ വച്ച്‌ മദറിന്‍റെ പാദം നമസ്കരിച്ച ശേഷമാണ്‌ തിരികെ റാലിയില്‍ പ്രവേശിചത്‌. ചാറ്റെര്‍ജി ഓര്‍മിക്കുന്നു.അവരുടെ ജീവിതമായിരുന്നു അവരുടെ സന്ദേശം. മവോവാദികള്‍ പോലും അവരെ വളരെ ബഹുമാനത്തോടെയാണ്‌ കണ്ടിരുന്നത്‌.

വിവാഹ ശേഷം 14 വര്‍ഷമായിട്ടും കുഞ്ഞുങ്ങളാകാതിരുന്ന ക്രിക്കറ്റ്‌ താരം കപില്‍ ദേവും പത്നിയും ഒരിക്കല്‍ മദറിനെ സന്ദര്‍ശിച്ചു. അതീവ ദുഖിതനായിരുന്നു കപില്‍ അന്ന്‌. മദര്‍ അവരെ സമാശ്വസിപ്പിച്ചു. എന്നിട്ടു പറഞ്ഞു, "ഒട്ടും വിഷമിക്കരുത്‌. ദൈവം കരുണയുള്ളവനാണ്‌". ഇതൊക്കെ കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി. 3 മാസങ്ങള്‍ക്കു ശേഷം ഭാര്യ പ്രെഗ്നണ്റ്റ്‌ ആയിരുന്ന സമയത്ത്‌, മദര്‍ കുഞ്ഞു സുഖമായിരിക്കുന്നൊ എന്നു ഫോണിലൂടെ അന്വോഷിച്ചത്‌ ഒരു ഞെട്ടലോടെയാണ്‌ കപില്‍ ഓര്‍മിക്കുന്നത്‌. തന്‍റെ മകള്‍ അമിയ, മദറിന്‍റെ ദാനമായി കപില്‍ കാണുന്നു.

പ്രശസ്ഥരുടെ അനുഭവങ്ങള്‍ തീരുന്നില്ല. അപ്പോള്‍ അല്ലാത്തവരുടെ അനുഭവങ്ങളുടെ മനോഹാരിത എന്തു മാത്രം ഉണ്ടാവും. ആ മനോഹാരിതയാണ്‌ മദറിനെ ഇന്നും ജീവിപ്പിക്കുന്നത്‌. നോബെല്‍ സമ്മാനം മേടിക്കാന്‍ പോവുന്നതിനു തലേ ദിവസം പോലും തന്‍റെ ദിനചര്യയായിരുന്ന, പുരുഷന്‍മാരുടേതുള്‍പ്പെടെ കക്കൂസുകള്‍ വൃത്തിയാക്കുന്ന മദര്‍ ലോകത്തിനു തന്നെ പുതിയ ഒരു പാഠമാണ്‌. അവസാന നാളില്‍ വിജയികളുടെ പക്ഷത്ത്‌ നില്‍ക്കുന്ന ചുരുക്കം ആളുകളില്‍ മദറും ഉണ്ടാവും. നമ്മളോ?

Friday, August 20, 2010

ജാട റാണിയും ടൂറും

റാണി എന്‍റെ  സുഹൃത്തിന്‍റെ ക്ളാസ്മേറ്റ്‌ ആയിരുന്നു കോളേജില്‍. കാണാന്‍ നല്ല സൌന്തര്യമുള്ള റാണിയെ വളക്കാന്‍ പയ്യന്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എറ്റിരുന്നില്ല. പൂവാലന്‍മാരെ സുരേഷ്‌ ഗോപി സ്റ്റയിലില്‍ "ഫൂ" എന്ന മനോഭാവത്തോടെ നോക്കി കടന്നു പോകുന്ന അവള്‍ക്കു, എളുപ്പത്തില്‍ തന്നെ ജാട റാണി എന്ന പേരും വീണു. എന്നാലും ജാട റാണിയെ കാണാന്‍ പയ്യന്‍മാര്‍ രാവിലെ മുതല്‍ തന്നെ വഴിയരുകില്‍ കാത്തു നില്‍ക്കും. ഫലമുണ്ടാകാറില്ലെങ്കിലും, വാലെണ്റ്റൈന്‍സ്‌ ഡേയ്ക്കു പ്രദേശത്തു വിറ്റഴിയുന്ന പൂക്കളില്‍ ഭൂരിഭാകവും അവള്‍ക്കു വേണ്ടി തന്നെ ആയിരുന്നു. എന്നാല്‍ അവളുടെ കനത്ത ജാട കുറച്ചു പയ്യന്‍മാര്‍ക്കു അത്ര പിടിച്ചിരുന്നില്ല.

സെക്കണ്റ്റ്‌ ഈയര്‍ ടൂറിനാണ്‌ ആ സംഭവം നടന്നത്‌. ജാട റാണിയുടെ ക്ളാസ്സാണ്‌ ടൂറ്‍ പോകുന്നത്‌. പകുതിയില്‍ കൂടുതലും അവളുടെ ക്ളാസ്സില്‍ ബോയ്സ്‌ ആണ്‌. ടൂറ്‍ വണ്ടി മൂന്നാറില്‍ നിന്നു കൊടൈക്കനാലിലേക്കു പൊയ്ക്കൊണ്ടിരിക്കയാണ്‌. സമയമാണെങ്കില്‍ അര്‍ദ്ധ രാത്രിയും. അപ്പോഴാണ്‌ അതു സംഭവിച്ചത്‌. ജാടക്കു ഭയങ്കര മൂത്ര ശങ്ക. കുറെ നേരം പിടിച്ചിരുന്നു സഹി കെട്ടപ്പോല്‍ അവള്‍ വിവരം ക്ളാസ്സ്‌ റെപ്പിനോടു പറഞ്ഞു. കുറെ നേരം ആലൊചിച്ചിട്ടും റെപ്പിനു ഒരു സൊല്യൂഷന്‍ കാണാന്‍ കഴിഞ്ഞില്ല. ആരോടും പറയരുത്‌ എന്ന ആമുഖത്തോടെ റെപ്പ്‌ അടുത്ത സുഹൃത്തിനോടു കാര്യം പറഞ്ഞു. ആരോടും പറയരുത്‌ എന്ന ആമുഖമുള്ളതുകൊണ്ടോ, എന്തോ താമസിയാതെ അതു ബസ്സില്‍ പാട്ടായി. എല്ലാവരും പരിഹാരം ആലോചിക്കാനും തുടങ്ങി. റെപ്പിനോടു പറയാന്‍ പോയ നിമിഷത്തെയോര്‍ത്ത്‌ റാണി സ്വയം ശപിച്ചു. സുന്തരിമാര്‍ക്ക്‌ ഒരു പ്രശ്നമുണ്ടായാല്‍ അതു പരിഹരിക്കാന്‍ ആണ്‍കുട്ടികള്‍ ഭയങ്കര ശ്രമമായിരിക്കുമല്ലൊ കോളേജില്‍.

ഒടുവില്‍ ഒരു വിദ്വാന്‍ ഒരു ഐഡിയ പറഞ്ഞു. "വണ്ടി ഏതെങ്കിലും കൊള്ളാവുന്ന പെട്രോള്‍ പമ്പിലേക്കു വിടുക. അവിടെ ടൊയിലറ്റും ഉണ്ടാവും". അങ്ങനെ വണ്ടി താമസിയാതെ കൊള്ളാവുന്ന ഒരു പെട്രോള്‍ പമ്പില്‍ കയറി. ഉറക്കത്തിലാണോ ശല്യം എന്ന മനോഭാവത്തോടെ അവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ പെട്രോള്‍ അടിക്കാന്‍ വന്നു. അദ്ദേഹത്തോട്‌ ടോയിലറ്റ്‌ ചോദിച്ചപ്പോള്‍, " ആ പുറകില്‍ ഉള്ള റൂം ആണ്‌" എന്ന മറുപടിയും കിട്ടി. അവിടെയാണെങ്കില്‍ കുറ്റാ കൂരിരുട്ടും. റാണിയും പിന്നെ റെപ്പും കൂടി അങ്ങോട്ടേക്കു പുറപ്പെട്ടു. ഇരുട്ടു കാരണം ഒന്നും കാണാനാവുന്നില്ല. ഒടുവില്‍ ഒരു വിധത്തില്‍ ടോയിലറ്റ്‌ മുറി കണ്ടുപിടിച്ചു. റാണി അവിടെ പോവുകയും ചെയ്തു.

 കാര്യങ്ങളെല്ലാം കഴിഞ്ഞു തിരികെ വരുന്ന വഴി റെപ്പാണ്‌ അതു കണ്ടത്‌. അരണ്ട വെളിച്ചത്തില്‍ അവിടെയുള്ള മറ്റൊരു മുറിയുടെ മുകളില്‍ ടോയിലറ്റ്‌ എന്നു എഴുതിയിരിക്കുന്നതു റെപ്പ്‌ വായിച്ചെടുത്തു. താന്‍ പോയത്‌ ടോയിലെറ്റില്‍ ആയിരുന്നില്ല എന്ന സത്യം ഒരു ഞെട്ടലോടെ റാണി തിരിച്ചറിഞ്ഞു. ജാട റാണി ജാട പോയിട്ടു ജാടയേ ഇല്ലാ റാണിയായി മാറി. പോകുന്ന വഴി റെപ്പ്‌, പമ്പിലെ മറ്റൊരു ജീവനക്കാരനോടു ചോദിച്ചു, " ആ ടോയിലെറ്റിനടുത്തുല്ല മറ്റേ മുറി ഏതാ?" "അതു സ്റ്റോര്‍ റൂം, സാര്‍", മറുപടി പെട്ടെന്നായിരുന്നു. തിരികെ ബസ്സില്‍ എത്തിയ റെപ്പ്‌, ഒരു ദുര്‍ബല നിമിഷത്തില്‍ വിശ്വസ്തനോട്‌, മുമ്പത്തെ പോലെ മറ്റാരോടും പറയരുത്‌ എന്ന ആമുഖത്തോടെ പറഞ്ഞു. പിന്നെ പറയാനുണ്ടോ. അതു നിമിഷങ്ങള്‍ കൊണ്ടു പരന്നു. ആരോടും പറയരുത്‌ എന്നു കൂടി വാര്‍ത്തയുടെ കൂടെ ഉണ്ടായിരുന്നു എന്നു മാത്രം. ആ സംഭവം റാണിയെ ആകെ മാറ്റി. സത്യം പറഞ്ഞാല്‍ റാണി ഞങ്ങളുടെ ഒക്കെ മുഖത്തു നോക്കി തുടങ്ങിയതു തന്നെ ആ സംഭവത്തിന്‌ ശേഷമാണ്‌. അവള്‍ ഇന്നു ഡെല്‍ഹിയില്‍ ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ്‌.

Monday, August 16, 2010

Good Logical Puzzle



The Grand Master takes a set of 8 stamps, 4 red and 4 green, known to the logicians namely A, B, and C and loosely affixes two to the forehead of each logician so that each logician can see all the other stamps except those 2 in the Grand Master's pocket and the two on his own forehead. He asks them in turn if they know the colors of their own stamps:
A: "No."
B: "No."
C: "No."
A: "No."
B: "Yes."
What color stamps does B have? How? 


Answers are expected as comments

Sunday, August 15, 2010

പ്രണയിക്കുന്നവര്‍ക്കായി

                                                               നിങ്ങള്‍ പ്രണയത്തിലാണോ?

10) നിങ്ങള്‍ക്ക്‌ അയാളുടെ/അവളുടെ അടുത്ത്‌ എത്ര ശ്രമിച്ചാലും ഒന്നോ രണ്ടോ മിനിറ്റില്‍ കൂടുതല്‍ ചൂടാകാന്‍ സാധിക്കില്ല.
9) നിങ്ങള്‍ അയാളുടെ/അവളുടെ മെസ്സേജുകള്‍ വീണ്ടും വീണ്ടും വായിച്ചു കൊണ്ടേയിരിക്കും.
8) നിങ്ങള്‍ അയാളുടെ/അവളുടെ ഒപ്പമായിരിക്കുമ്പോള്‍ വളരെ സാവാധാനമേ നടക്കു.
7) നിങ്ങള്‍ അയാളുടെ/അവളുടെ ഒപ്പമായിരിക്കുമ്പോള്‍ എപ്പോഴും, ചെറുതായെങ്കിലും നാണം തോന്നും.
6) നിങ്ങള്‍ അയാളെ/അവളെ പറ്റി വിചാരിക്കുമ്പോഴോ, അപ്രതീക്ഷിതമായി കാണുമ്പോഴോ ഹൃദയമിടിപ്പു വല്ലാതെ കൂടും.
5) അയാളുടെ/അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ ഒരു ചെറുപുഞ്ചിരി നിങ്ങളുടെ മുഖത്തുണ്ടാകും.
4) അയാളെ/അവളെ നോക്കികൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ചുറ്റുമുള്ള മറ്റാരെയും കാണില്ല.
3) നിങ്ങളുടെ ഒഴിവു സമയ ചിന്തകള്‍ മുഴുവനും അയാളെ/അവളെ പറ്റി ആവും.
2) നിങ്ങള്‍ അയാളെ/അവളെ പറ്റി ചിന്തിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത്‌ ഒരു ചെറു പുഞ്ചിരി ഉണ്ടെന്നു സാവധാനം തിരിച്ചറിയും.
1) അയാള്‍/അവള്‍ക്കു വേണ്ടി നിങ്ങള്‍ എന്തും ചെയ്യും.

ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയിക്കുന്നു.
                                        
                                        (കടപ്പാട്‌: അമേരിക്കയിലെ ഒരു ആരോഗ്യ പ്രസിദ്ധീകരണം)

To make a new beginning on Our Independence Day


".......... Nevertheless, the past is over and it is the future that beckons to us now.

That future is not one of ease or resting but of incessant striving so that we might fulfill the pledges we have so often taken and the one we shall take today. The service of India means the service of the millions who suffer. It means the ending of poverty and ignorance and disease and inequality of opportunity. The ambition of the greatest man of our generation has been to wipe every tear from every eye. 

That may be beyond us but so long as there are tears and suffering, so long our work will not be over............."
                            (From the  Speech of Pandit Jawaharlal Nehru, delivered on midnight of August 14th, 1947 to the Constitutional Assembly, New Delhi)

Thursday, August 12, 2010

തടയിലേക്ക്‌ ഒരു ഉല്ലാസയാത്ര



ഔദ്യോഗീക ആവശ്യത്തിനായി ആന്ധ്രാപ്രദേശില്‍ എത്തിയതായിരുന്നു. ജോലിക്കിടയിലുള്ള ഒരു ഞായറാഴ്ച, റൂമില്‍ ചടഞ്ഞിരുന്നപ്പോഴാണ്‌ ഒരു ട്രിപ്പ്‌ അടിച്ചാലൊ എന്നൊരു ആലൊചന വന്നത്‌. സമാന മനസ്ഥിതിക്കാരായ 5 പേരെ കണ്ടെത്താന്‍ ഒട്ടും താമസമുണ്ടായില്ല. ഉച്ചക്കു 12:30 ഓടെ ഉച്ച ഭക്ഷണമൊക്കെ കഴിച്ച്‌ എല്ലാവരും യാത്ര പോകുവാന്‍ റെഡി ആയിക്കഴിഞ്ഞു.

 ഞങ്ങളുടെ ജോലി അവിടെ ഒരു ഗ്രാമത്തിലാണ്‌. അതിനാല്‍ തന്നെ അവിടെ യാത്രക്കായി ആളുകള്‍ ഭൂരിഭാകവും ജീപ്പും ഓട്ടോയുമാണ്‌ ഉപയൊഗിക്കുന്നത്‌. ജീപ്പെന്നൊക്കെ പറഞ്ഞാല്‍ ജീപ്പിന്‌ നാണം വരും. അതു പോലത്തെ തുക്കട ജീപ്പാണ്‌. അറിയാവുന്ന തെലുങ്കും തമിഴും കൂട്ടി കുഴച്ച്‌ ഞങ്ങളും, അറിയാവുന്ന ഇംഗ്ളീഷില്‍ ജീപ്പുകാരനും, വാടക സംബന്ധിച്ചു 10 മിനിറ്റ്‌ നേരത്തെ തര്‍ക്കം. അത്‌ ഒടുവില്‍ ഫലം കണ്ടു. വാടക ഉറപ്പിച്ച്‌ അവസാനം ജീപ്പ്‌ പുറപ്പെടാന്‍ തയാറായി, കൂടെ ഞങ്ങളും.

ജീപ്പിന്‍റെ പുറകു വീലിന്‍റെ മുകളില്‍ ഒരു അമ്പ്ളിഫയര്‍ വച്ചിട്ടുണ്ടോ എന്ന്‌ സംശയം തോന്നി. ചെറിയ കുഴിയില്‍ വീഴുമ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും പൊങ്ങിച്ചാടുകയാണ്‌. വണ്ടി സാവധാനം ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന്‌ NHലേക്കു കയറി. പിന്നിട്‌ നല്ല യാത്രയായിരുന്നു. വണ്ടി തടയില്‍ എത്തി. പിന്നെ വെറൊരു കുഗ്രാമത്തിലെക്കാണ്‌ യാത്ര. കുലുക്കത്തിന്‍റെ അളവു വീണ്ടും കൂടി വന്നു. പോകുന്ന വഴിക്കാണ്‌ ആള്‍ ദൈവങ്ങളായ കല്‍ക്കി ഭഗവാന്‍റെയും പത്നിയുടേയും ആശ്രമം എന്നു വിളിക്കപ്പെടുന്ന കൊട്ടാരം. ഇനിയുള്ള കാലം മെയ്യനങ്ങാതെ ജീവിക്കണമെങ്കില്‍ ഇതൊക്കെയാണ്‌ വഴി എന്നു തോന്നി. അവിടെ അല്‍പ സമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ പുറപ്പെട്ടു. ടാറിട്ട റോഡ്‌ പിന്നിടു ടാറിടാത്തതിലേക്കും, അതു പിന്നീടു കുണ്ടും കുഴിയും നിറഞ്ഞ വന പാതയിലെക്കും മാറി. വണ്ടി സത്യവേതു വനമേഖലയില്‍ എത്തി. നല്ല കുലുക്കം മൂലം തല മുകളില്‍ ഇടിക്കുന്നതിനാല്‍ ഞങ്ങള്‍ കമിഴ്‌ന്നും മലന്നുമൊക്കെയാണ്‌ പുറകില്‍ ഇരിപ്പ്‌. ഉദ്ദേശം 2: 30ഓടു കൂടി വണ്ടി ലക്ഷ്യസ്ഥലത്തെത്തി.

കൃത്യമായ അടയാളങ്ങളോ ബോര്‍ഡുകളോ ഒന്നും വെള്ളച്ചാട്ട മേഖലയില്‍ ഇല്ല. ഞങ്ങള്‍ ഒരു വഴി സങ്കല്‍പ്പിച്ചു നടത്തം തുടങ്ങി. നല്ല വെയിലുമുണ്ട്‌. ഉദ്ദേശം 20 മിനിറ്റ്‌ ആയിട്ടും ആളുകളെ ആരെയും കാണുന്നില്ല.അതു വഴി കടന്നുപോയ ഒരു വണ്ടിക്കാരനോടു ചോദിച്ചപ്പോഴാണ്‌ വഴി തെറ്റിയ വിവരം മനസ്സിലാവുന്നത്‌. ഞങ്ങള്‍ നേരെ തിരിച്ചു വിട്ടു. അപ്പോള്‍ അതുവഴി പൊയ 2 ബൈക്കുകളില്‍, പുറകില്‍ 2 കിടിലന്‍ സുന്തരികളെ കണ്ട്‌ എന്‍റെ സുഹൃത്ത്‌ പ്രതിമ കണക്കെ അതു നോക്കി നിന്നുപോയതും, ബൈക്ക്‌ ഓടിക്കുന്നവന്‍ വണ്ടി നിര്‍ത്തി അവനെ ഓടിച്ചു വിട്ടതും രസകരമായ നിമിഷങ്ങളായിരുന്നു. അങ്ങനെ ഉദ്ദേശം 40 മിനിറ്റ്‌ നേരത്തെ നടത്തത്തിനു ശേഷവും ഞങ്ങള്‍ തുടങ്ങിയ സ്ഥലത്തു തന്നെ.

അങ്ങനെ ഞങ്ങള്‍ യഥാര്‍ത്ഥ യാത്ര തുടങ്ങി. ഉദ്ദേശം 4 കിലോമീറ്റര്‍ വനത്തിനകത്താണ്‌ തട വെള്ളച്ചാട്ടം. അങ്ങോട്ടേക്കുള്ള വഴി മുഴുവന്‍ കല്ലും പാറയും നിറഞ്ഞതും. ആ ട്രക്കിംഗ്‌ തന്നെയാണ്‌ തട യാത്രയുടെ പ്രത്യേകതയും. വഴിയരുകിലുള്ള കുപ്പിയും മറ്റു മാലിന്യങ്ങളും പറക്കിക്കൊണ്ട്‌ "സേവ്‌ തട" മുദ്രാവാക്യമണിഞ്ഞ ഡ്രെസ്സുമായി ചെന്നൈ ട്രക്കിംഗ്‌ ക്ളബ്ബിന്‍റെ കുറേ അംഗങ്ങളും അവിടെ സുലഭമായിരുന്നു.തുടക്കത്തില്‍ നടക്കാന്‍ പാകത്തിലുണ്ടായിരുന്ന മണ്‍പാതകള്‍ പിന്നീടു ചെറു കല്ലുകള്‍ നിറഞ്ഞവയിലേക്കു വഴി മാറി. പോകുന്ന വഴിയിലുടനീളം നമ്മുടെ ശരീരവും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം മാങ്കൊ പൂള്‍ എന്ന പേരില്‍ വെള്ളക്കെട്ടുകള്‍ ഉണ്ട്‌. ഇടക്കു കണ്ട ഒരു മരത്തിന്‍റെ മുകളില്‍ കയറിയും മറ്റും ഞങ്ങള്‍ ഫോട്ടോക്കായി പോസ്‌ ചെയ്തുകൊണ്ടിരുന്നു.

യാത്രയിലുടനീളം 3, 4 പ്രാവശ്യം ചെറു അരുവികള്‍ മുറിച്ചു കടക്കേണ്ടതായിട്ടുണ്ട്‌. ഉദ്ദേശം 3 കിലോമീറ്റര്‍ വനത്തിനകത്തായി ഒരു ശിവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്‌. അവിടെ ഉടനീളം മരത്തില്‍ എന്തോ കെട്ടി തൂക്കിയിട്ടുണ്ട്‌. വീണ്ടും അരുവി മുറിച്ചു കടന്ന്‌, ഞങ്ങള്‍ യാത്ര തുടങ്ങി. കൂട്ടത്തിലെ ഒരുത്തന്‍ അപ്പോഴേക്കും നടന്ന്‌ മടുത്ത്‌ യാത്രയില്‍ നിന്ന്‌ രാജി വച്ചിരുന്നു.

അതിനു ശേഷമുള്ള വഴി അല്‍പം സാഹസികമാണ്‌. ഒറ്റയടി പാതയാണ്‌. അതും, കൊടും കാട്ടിലൂടെ. സമയം ഉച്ച കഴിഞ്ഞേ ഉള്ളെങ്കിലും, തീരെ വെളിച്ചമില്ല. പാറക്കു മുകളിലൂടെ കയറി അടുത്ത ചെറു അരുവിക്കര എത്തി. പിന്നീടു ആ കൊച്ചരുവി വഴിയാണ്‌ മുകളിലേക്കു കയറേണ്ടത്‌. പാറക്കൂട്ടം ഒക്കെ ചാടി കയറി ഒടുവില്‍ ഞങ്ങള്‍ വെള്ളച്ചാട്ടത്തിനടുത്തെത്തി. അല്‍പ സമയം മാത്രമെ അവിടെ ചിലവഴിക്കാന്‍ സാധിച്ചുള്ളു. അവിടെയുണ്ടായിരുന്ന ഇരുട്ടും, പിന്നെ ദൂരെയുള്ള ജോലി സ്ഥലവും ഞങ്ങളെ തിരിച്ചു പോകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു.



ഉദ്ദേശം 6:00 മണിയോടെ ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത സ്ഥലത്തെത്തി. ഇത്രയധികം നടന്നതിനാല്‍ ഞങ്ങളില്‍ പലരും തളര്‍ന്നിരുന്നു. കേരളത്തിലെ സ്ഥിതി എത്ര മെച്ചമാണെന്ന്‌ ആ കുഗ്രാമങ്ങളിലൂടെയുള്ള യാത്ര ഞങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അത്താഴം, ഞങ്ങള്‍ ഇടക്കിടക്ക്‌ ഒത്തു കൂടാറുള്ള പഞ്ചാബി ധാബയിലാക്കി. ചിക്കണ്‍ മുഗുളായും, ചില്ലി ചിക്കണും, അണ്ടിപ്പരിപ്പു വറുത്തതും, ചിക്കണ്‍ 65ഉം, പായസവും എല്ലാം ഞങ്ങുളുടെ യാത്രക്കു ഉഗ്രന്‍ കലാശക്കൊട്ടു നല്‍കി. ഉദ്ദേശം 9:15ഓടെ ഞങ്ങള്‍ തിരികെ എത്തി. ഒരു ഐസ്‌ ക്രീം കൂടി കഴിച്ചു, സന്തോഷകരമായ ആ ദിവസത്തിന്‍റെ ഓര്‍മകളുമായി എല്ലാവരും അവരവരുടെ മുറികളിലേക്കു പിരിഞ്ഞു.

Sunday, August 1, 2010

Good puzzle

A long stick is cut into 3 pieces. What is the probability that these pieces form the sides of a triangle?
Answers are expected as comments.